Tuesday, June 17, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FEATURES

വഴികാട്ടിയ വിളക്കുമാടങ്ങൾ

by NEWS DESK
June 19, 2024
in FEATURES
0
വഴികാട്ടിയ-വിളക്കുമാടങ്ങൾ
0
SHARES
142
VIEWS
Share on FacebookShare on TwitterShare on Whatsapp

കേരളത്തെ ലോകത്തിന് മുന്നിലേക്ക് കൈപിടിച്ച് നടത്തിയതിൽ അനിഷേധ്യമായ പങ്കാണ് അക്ഷരത്തിനും വായനയ്ക്കുമുള്ളത്. പലവിധകാരണങ്ങളാൽ അറിവും അക്ഷരവും വിലക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങളിലേക്ക് അക്ഷരത്തിന്റെ വെളിച്ചവും അറിവിന്റെ അഗ്നിയും പകർന്നു നൽകിയത് കേരളത്തിൽ ദശകങ്ങൾക്ക് മുമ്പ് രൂപം കൊണ്ട അനൗപചാരിക വിദ്യാഭ്യാസ പ്രസ്ഥാനവും ഗ്രന്ഥശാലാ പ്രസ്ഥാനവുമായിരുന്നു. അറിവിന്റെ ആദ്യപടിയിലേക്ക് കടന്നുവരാൻ ആ തലമുറയിലെ വലിയൊരു വിഭാഗത്തിന് വഴിയൊരുക്കിയതിനുള്ള പ്രസ്ഥാനത്തെ പടുത്തുയർത്തിയത് നാല് തൂണുകളായിരുന്നു. അതിന് മുന്നിൽ നിന്ന പുതുവയിൽ നാരായണ പണിക്കരെന്ന് പി എൻ പണിക്കർ. പി ടി ഭാസ്കരപ്പണിക്കർ എന്ന പി ടി ബി, ഡോ. കെ ശിവദാസൻ പിള്ള, ഡോ. എൻ പി പിള്ള എന്നിങ്ങനെ നാല് പ്രതിഭാധനരായിരുന്നു. ആ നാല് തൂണുകളുടെ ബലത്തിൽ കെട്ടിപ്പെടുത്തതാണ് ഇന്ന് ലോകത്തിന് മുമ്പിൽ തലയുയർത്തി നിൽക്കാവുന്ന വിധത്തിൽ കേരളത്തെ മാറ്റിയത്. സ്വദേശത്തും വിദേശത്തും തൊഴിൽവിപണിയിൽ മലയാളിയുടെ കൈയ്യൊപ്പ് പതിഞ്ഞതിൽ അവർ കൊളുത്തിവച്ച അക്ഷരത്തിന്റെയും അറിവിന്റെയും കെടാത്ത നാളം പടർത്തിയ പ്രകാശമായിരുന്നുവെന്നത് അനിഷേധ്യമായ വസ്തുതകളിലൊന്നാണ്.  

പി എൻ പണിക്കരെ മാത്രമല്ല, അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരുടെയും അവരോപ്പമുള്ള എന്റെ സഞ്ചാരങ്ങളും എന്നെ ഞാനാക്കി മാറ്റിയ അനുഭവങ്ങളും കൂടെ ഉൾപ്പെടുന്നതാണ് ഞങ്ങളുടുയൊക്കെ ജീവിതം. ഓരോ വ്യക്തിയെയും സ്വാധീനിക്കാൻ തക്കശേഷിയുള്ള ആ പ്രതിഭാശാലികൾ എന്നെയും പലവിധത്തിൽ സ്വാധീനിച്ചു. ആ സ്വാധീനം സമൂഹത്തിലെ വിവിധ മനുഷ്യരിലേക്ക് എന്നെ പോലെ നിരവധി ആളുകളിലൂടെ വെള്ളം മണ്ണിലേക്കെന്ന പോലെ അരിച്ചിറങ്ങി. അങ്ങനെ അക്ഷരാഭ്യാസവും വായനയും മലയാളിയുടെ മനസ്സിൽ പുതിയൊരു തെളിച്ചം പകർന്നു നൽകി. ഈ വായനാ ദിനത്തിൽ പി എൻ പണിക്കരുൾപ്പടെ മലയാളിയെ അറിവന്റെ ലോകത്തേക്ക് വഴികാട്ടിയ ആ വിളക്കുമാടങ്ങളുടെ പ്രകാശത്തിൽ വഴിതെറ്റാതെ നടന്ന ഓർമ്മകളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം.  

പി എൻ പണിക്കർ

Reading Day | Kukkanam Rahman

 പുതുവയിൽ നാരായണ പണിക്കരെന്ന പി.എൻ. പണിക്കരുമായി ഞാൻ അടുത്തിടപഴകാൻ തുടങ്ങിയത് 1977 മുതലാണ്. പി.എൻ. പണിക്കരുടെ കയ്യൊപ്പ് വെച്ച ഒരു തപാൽ കാർഡ് എനിക്കു കിട്ടി. 1977 ഡിസംബർ 29, 30, 31 തിയ്യതികളിൽ തൃശൂർ രാമപുരത്തു വെച്ച് നടക്കുന്ന പരിശീലനക്കളരിയിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചു കൊണ്ടുള്ള കത്തായിരുന്നു. കണ്ണൂർ ജില്ലയിൽ നിന്ന് എടക്കാട് നാരായണൻ മാഷ്, കണ്ണപുരത്തുനിന്ന് പി.ആർ.കെ നായർ,  നീലേശ്വരത്തു നിന്ന് കെ.കെ. നായർ, ഉദുമയിൽ നിന്ന് സി.കെ. ഭാസ്കരൻ എന്നിവർക്കും ക്ഷണക്കത്തുണ്ടായിരുന്നു.

കാൻഫെഡിന്റെ നേതൃത്വത്തിൽ നടക്കുന്ന അനൗപചാരിക വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കാനായിരുന്നു ക്ഷണിച്ചത്. ഇവരിൽ ആരെയും കരിവെള്ളൂരിൽ നിന്നുള്ള എനിക്ക് നേരിട്ട് പരിചയമില്ല. തൃശൂരിലേക്ക് പോകുന്നതിന് പയ്യന്നൂർ റയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ സ്വാമി വേഷത്തിൽ ഒരാളെ കണ്ടു. സി.കെ. ഭാസ്കരനായിരുന്നു അത്. തമ്മിൽ പരിചയപ്പെട്ടു. തൃശൂരിലെത്തി. എല്ലാ ജില്ലകളിൽ നിന്നുമായി എഴുപതിനടുത്ത് പ്രവർത്തകരുണ്ടായിരുന്നു. ഖദർ ധാരിയായ നീണ്ടു മെലിഞ്ഞ പി.എൻ. പണിക്കർ, വെള്ള വസ്ത്രധാരിയായ പി.ടി.ഭാസ്കര പണിക്കർ, ഫുൾക്കൈ ഷർട്ട് ഇൻസെർട്ട് ചെയ്തു ടിപ്പ്ടോപിലിരിക്കുന്ന ഡോ. കെ. ശിവദാസൻ പിള്ള, ലോകപ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ഡോ: എൻ.പി. പിള്ള എന്നീ മഹത്തുക്കളെ നേരിട്ടു പരിചയപ്പെടാൻ അവസരമൊരുക്കിയ വേദിയായിരുന്നു അത്. കാൻഫെഡ് പ്രസ്ഥാനത്തിന്റെ ആണിക്കല്ലുകളായിരുന്നു ഈ നാലു പേർ.

കാൻഫെഡ് (കേരളാ അസോസിയേഷൻ ഫോർ നോൺ ഫോർമൽ എഡുക്കേഷൻ ആൻഡ്  ഡെവലപ്മെന്റ്) എന്ത്? എന്തിന്? എങ്ങിനെ? എന്ന് വിശദമായി പ്രവർത്തകരെ ബോധ്യപ്പെടുത്തിത്തന്നു. ജില്ല തോറും കാൻഫെഡ് ജില്ലാക്കമ്മറ്റി രൂപീകരിക്കാൻ നിർദ്ദേശം കിട്ടി. 1977 ജൂൺ 30 ന് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാൻ തുടങ്ങിയതാണ് കാൻഫെഡ്. അന്ന് കാസർകോട് ജില്ല നിലവിൽ വന്നിട്ടില്ല. അന്ന് തൃശൂരിൽ പങ്കെടുത്തവരെ കൂടാതെ ആർ.പ്രഭാകരൻ കണ്ണൂർ,വി. ആർ.വി. ഏഴോം,എന്നിവരെ ഉൾപ്പെടുത്തി വിപുലമായ കാൻഫെഡ് ജില്ലാക്കമ്മറ്റി നിലവിൽ വന്നു. ജില്ലയുടെ വലുപ്പം കാരണം കാഞ്ഞങ്ങാട് ആസ്ഥാനമായി കാൻഫെഡ് വടക്കൻ മേഖലാ കമ്മറ്റി രൂപീകരിച്ചു. അതിന്റെ പ്രഥമ ജന: സെക്രട്ടറിയായി എന്നെ തിരഞ്ഞെടുത്തു. അഡ്വ: കെ.പുരുഷോത്തമൻ, മടിക്കൈ കുഞ്ഞിക്കണ്ണൻ, അഡ്വ. മാധവൻ മാലക്കാട്, കരിവെള്ളൂർ വിജയൻ, കാർത്യായനി കെ. നായർ, മീനാക്ഷി കള്ളാർ തുടങ്ങിയവരായിരുന്നു ആദ്യകാല കമ്മറ്റിയിൽ ഉണ്ടായിരുന്നത്.
   
പി.എൻ. പണിക്കർ സാർ മാസത്തിൽ ഒരു തവണയെങ്കിലും ജില്ലയിലെത്തും. സന്നദ്ധ പ്രവർത്തകരെ കണ്ടെത്താൻ അനിതരസാധാരണമായ കഴിവായിരുന്നു അദ്ദേഹത്തിന്. പ്രായാധിക്യത്തിലും കുന്നും മലയും കയറി ഉൾനാടൻ ഗ്രാമത്തിലെത്തി സാധാരണക്കാരുമായി ഉള്ളിൽ തട്ടും വിധം സ്നേഹവായ്പോടെ സംവദിക്കുന്നത് ആരെയും ആകർഷിക്കും. ലളിതമായ സംസാര രീതിയാണദ്ദേഹത്തിന്റേത്. അക്ഷരം പഠിക്കേണ്ട ആ വശ്യത്തെക്കുറിച്ചും വായിച്ചു വളരേണ്ടതിനെ കുറിച്ചും. അറിവ് പകരുന്ന  നന്മയേക്കുറിച്ചും സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ സംസാരിക്കും. പുകവലി, മുറുക്ക്, മദ്യപാനം എന്നിവ ഒഴിവാക്കേണ്ട തിന്മകളാണെന്ന് പറഞ്ഞു കൊടുക്കുക മാത്രമല്ല അത് ഉപയോഗിക്കുന്നവരെ വേദിയിലേക്ക് വിളിച്ചു വരുത്തി ഇനി മുതൽ ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞ ചെയ്യിക്കുകയും ചെയ്യും. അത്തരം പ്രതിജ്ഞ എടുത്ത് ഈ ദുശ്ശീലങ്ങളിൽ നിന്ന് മോചനം നേടിയ നിരവധി പേർ ഇന്നും പി.എൻ. പണിക്കരെ ഓർമ്മയിൽ സുക്ഷിക്കുന്നുണ്ട്. ഇത്രയേറെ ഉൾനാടൻ ഗ്രാമീണ ജനതയെ സ്വാധീനിച്ച വ്യക്തിത്വങ്ങൾ അപൂർവ്വമായിരിക്കും.

സന്നദ്ധപ്രവർത്തകരെ പ്രോത്സാഹിപ്പിക്കാനും അവരെ കർമ്മോന്മുഖരാക്കാനും പി.എൻ. പണിക്കർക്കുള്ള സാമർത്ഥ്യം എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയിൽ ആകൃഷ്ടനായ ഞാൻ എന്റെ ഗുരുസ്ഥാനീയനായാണ് അദ്ദേഹത്തെ ആദരിച്ചിരുന്നത്. സ്വന്തം മകനെന്ന പോലെയാണ് അദ്ദേഹം എന്നെ കണ്ടത്. അദ്ദേഹത്തിന്റെ ഭക്ഷണ ശീലത്തിലെ ലാളിത്യം, വസ്ത്രധാരണത്തിലെ എളിമ, സംസാര രീതിയിലെ സ്നേഹം, ഇതൊക്കെ മാതൃകയാക്കേണ്ടത് തന്നെയാണ്. രണ്ടു പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ കൂടെ നടക്കുകയും, നിർദ്ദേശോപദേശങ്ങൾ സ്വീകരിച്ചു കൊണ്ട് സേവന രംഗത്തും, ജീവിത രീതിയിലും മുന്നോട്ട് പോയ വ്യക്തിയാണ് ഞാൻ. എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി ആരാണെന്നു ചോദിച്ചാൽ ഒരു പേരു മാത്രമെ എനിക്ക് ചുണ്ടിക്കാണിക്കാനുള്ളു. അത് പി.എൻ. പണിക്കർ സാറാണ്.

ഞങ്ങളുടെ ബന്ധത്തെക്കുറിച്ചെഴുതാൻ ഒരുപാട് പേജുകൾ വേണ്ടി വരും. 1995 ജൂൺ 19 ന് അദ്ദേഹത്തിന്റെ മരണ ദിനം വരെ ഒപ്പമുണ്ടായിരുന്നു. “കാസർകോട്ടെ പി.എൻ. പണിക്കരാണ് ” കൂക്കാനം റഹ്മാൻ മാഷ് എന്ന് വരെ ചില ആളുകൾ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് അഭിമാനം തോന്നാറുണ്ട്.

പി ടി ഭാസ്കരപ്പണിക്കർ

പി.ടി.ഭാസ്കര പണിക്കർ  എന്ന പി ടി ബിയെ അടുത്ത് പരിചയപ്പെടുന്നത് കാൻഫെഡ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴാണ്. തടിച്ചു കൊഴുത്ത വെള്ള നിറമുള്ള ശരീര പ്രകൃതിയാണ്. വെളുത്ത മുണ്ടും വെള്ള അരക്കയ്യൻ ഷർട്ടും കറുത്ത ഫ്രെയിമുള്ള കണ്ണടയും വളഞ്ഞ കാലുള്ള നീളൻ ശീലക്കുടയും ഇതാണ് സ്ഥിരം വേഷവിധാനം. മുണ്ട് മാടിക്കുത്തിയാണ് നടത്തം. നല്ലൊരു കമ്മ്യൂണിസ്റ്റ്കാരൻ, വാക്കിങ്  എൻസൈക്ലോപീഡിയ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ബുദ്ധിരാക്ഷസൻ, മലബാർ ഡിസ്റ്റ്രിക്ട് ബോർഡ് ചെയർമാൻ, വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രശസ്തനാണ് പി.ടി.ബി. എന്ന ത്രയാക്ഷരത്തിൽ അറിയപ്പെടുന്ന വ്യക്തി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തുടക്കക്കാരൻ, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഞാൻ പരിഷത്തിൽ അംഗമാവുന്നത്. മലബാർ മേഖലയിൽ നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചു നടത്താൻ പ്രേരണയും പ്രോത്സാഹനവും നൽകിയത് പി.ടി.ബി യാണ്.

Reading Day | Kukkanam Rahman

   

അനൗപചാരിക സാങ്കേതിക വിദ്യാഭ്യാസ പ്രചാരണത്തിന് ഒരു സംഘടന വേണമെന്ന് നിർദ്ദേശം വെച്ചത് പി.ടി.ബിയാണ്. അങ്ങിനെയാണ് പാൻടെക്ക് (PANTECH) എന്ന സന്നദ്ധ സംഘടനയ്ക്ക് എന്റെ നേതൃത്വത്തിൽ രൂപം നൽകിയത്. കാൽ നൂറ്റാണ്ടിലേറെയായി പാൻടെക്ക് കണ്ണൂർ കാസർകോട് ജില്ലകളിൽ പ്രവർത്തിച്ചു വരികയാണ്. പി ടി.ബി സാറിനുള്ള ഗുണം പ്രവർത്തകന്മാരെ നിരന്തരം കത്തുകളിലൂടെ ബന്ധപ്പെടും എന്നതാണ്. അതും പോസ്റ്റ് കാർഡിലൂടെ മാത്രം. സാറിന്റെ നൂറിലധികം പോസ്റ്റ് കാര്‍ഡുകള്‍ എന്റെ കയ്യിൽ നിധി പോലെ സുരക്ഷിതമായിട്ടുണ്ട്. സാക്ഷരതാ -സാംസ്കാരിക ജാഥകൾക്ക് നേതൃത്വം നൽകാനും, മലയോര വനവൽക്കരണ ജാഥയ്ക്ക് നേതൃത്വം കൊടുക്കാനും പി ടിബി കാസർകോട് ജില്ലയിലെത്തിയിട്ടുണ്ട്.

എല്ലാം കൊണ്ടും കേരള സമൂഹത്തിൽ വിദ്യയുടെയും വിജ്ഞാനത്തിന്റെയും വിത്തുകൾ പാകി ജനബോധത്തെ വളർത്തിയെടുത്ത മഹാ പ്രതിഭയാണ് പി.ടി.ഭാസ്കര പണിക്കർ.
       
ഡോ. കെ. ശിവദാസൻ പിള്ള

വയോജന വിദ്യാഭ്യാസ  രംഗത്ത് തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച പ്രതിഭയാണ് ഡോ: കെ.ശിവദാസൻ പിള്ള. ആദ്യമായി അദ്ദേഹത്തെ നേരിട്ടു പരിചയപ്പെടുന്നത് കേരളാ യൂണിവേഴ്സിറ്റി യു.ജി.സി. ഗ്രാന്റോടെ സംഘടിപ്പിച്ച എഡുക്കേഷൻ ജേണലിസം കോഴ്സിന് കേരളാ യൂണിവേഴ്സിറ്റിയിൽ പങ്കെടുത്തപ്പോഴാണ്. പത്രപ്രവർത്തനത്തിൽ കൂടുതൽ താൽപര്യം ജനിക്കാൻ ഇത് സഹായകമായി. IEAWP യുടെ (International Association of Educators for World Peace) ഇന്റർനാഷണൽ ചാപ്റ്റർ ചെയർമാനായിരുന്നു അദ്ദേഹം. ഇന്ത്യാ ചാപ്റ്ററിന്റെ ചെയർമാനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന പ്രവർത്തക സംഗമം മാവുങ്കാൽ ആനന്ദാശ്രമത്തിൽ നടന്നിട്ടുണ്ട്. അതിന് നേതൃത്വം കൊടുക്കാൻ എനിക്ക് കഴിഞ്ഞുവെന്നത് എനിക്ക് ഇന്നും സന്തോഷമേകുന്ന കാര്യമാണ്. ശിവദാസൻ പിള്ള സാറിന്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് എ.ഹമീദ് ഹാജി ജില്ലയിലെ ഏറ്റവും നല്ല സമാധാന പ്രവർത്തകനെ കണ്ടെത്തി എ.ഹമീദ് ഹാജി എൻഡോവ്മെന്റ്  അവാർഡ് നൽകി വരുന്നു.

Reading Day | Kukkanam Rahman

 സാക്ഷരത പരിപാടിയുടെ ഭാഗമായി അവിടങ്ങളിലെ പ്രവർത്തനങ്ങളെക്കറിച്ചു പഠിക്കാൻ നിരവധി രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ കെനിയയിൽ ചെന്നപ്പോൾ ഓരോ വീട്ടിനു മുന്നിലും അവരുടെ ഭാഷയിൽ “ഹരാംബി ” എന്നെഴുതിവെച്ചത് അദ്ദേഹത്തിന്റെ  ശ്രദ്ധയിൽ പെട്ട കാര്യവും അതിന്റെ ഇംഗ്ലീഷ് പരിഭാഷ “We are One” എന്നാണെന്നും പ്രവർത്തകരായ ഞങ്ങൾക്കു പറഞ്ഞു തന്നത് ഇന്നും മായാതെ മനസ്സിലുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കാൻഫെഡ് “നാം ഒന്ന് ” എന്ന് പ്രിന്റ് ചെയ്ത പോസ്റ്റർ കേരളമാകെ പ്രചരിപ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും നന്നായി പ്രവർത്തിച്ച പ്രൊജക്ട് ഓഫീസുകൾ കണ്ടെത്താനുള്ള സർക്കാർ നിശ്ചയിച്ച കമ്മറ്റിയുടെ ചെയർമാൻ ഡോ: ശിവദാസൻ പിള്ളയായിരുന്നു. 1992 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രൊജക്ട് ഓഫീസ് കാസർകോട് ജില്ലയിലെ നീലേശ്വരം പ്രൊജക്ട് ആഫീസാണെന്നും ബെസ്റ്റ് പ്രോജക്ട് ആഫീസർ കൂക്കാനം റഹ്മാൻ ആണെന്നും കണ്ടെത്തിയതിൽ ഇന്നും എനിക്ക് അഭിമാനമുണ്ട്.

Reading Day | Kukkanam Rahman

ഡോ. എൻ  പി പിള്ള

തിരുവനന്തപുരം വേളിയിൽ വെച്ചു നടന്ന കാൻഫെഡ് പ്രവർത്തക സെമിനാറിൽ വെച്ചാണ് ലോക പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ഡോ:എൻ.പി പിള്ള സാറിനെ നേരിട്ടു പരിചയപ്പെടുന്നത്. നിരക്ഷരതാ നിർമ്മാജന പ്രവർത്തനത്തിന് നമുക്കു ഒന്നിച്ചു തുഴയാം എന്ന അദ്ദേഹത്തിന്റെ  നിർദ്ദേശം എന്റെ മനസ്സിൽ തട്ടി. നമ്മളിൽ നിന്നെല്ലാം എത്രയോ ഉയരത്തിലാണ് അദ്ദേഹത്തിന്റെ ചിന്തയും പ്രവർത്തനങ്ങളും എന്നതിനാൽ സാധാരണ പ്രവർത്തകരായ ഞങ്ങൾ അകലം പാലിച്ചാണ് അദ്ദേഹത്തോട് ഇടപഴകാറുള്ളത്. പക്ഷേ ആ വലിയ മനുഷ്യന്റെ എളിമ ഒരു സംഭവത്തിലൂടെ എനിക്ക് ബോധ്യം വന്നു. 1985 ൽ ഞാൻ തലശ്ശേരി ട്രെയിനിങ് കോളജിൽ ബി.എഡ്. ചെയ്യുകയായിരുന്നു. ഞാൻ പ്ലാനിംഗ് ഫോറം കൺവീനറായിരുന്നു. അന്നത്തെ പ്രിൻസിപ്പാൾ പ്രൊഫ ടി.സി. മാധവപണിക്കരും, ഞങ്ങളുടെ ഡിപ്പാർട്ട്മെന്റ് ഹെഡ് പ്രൊ: കെ. വി. നാരായണൻ സാറും കോളേജിൽ ഒരു പരിപാടിക്ക് ഡോ:എൻ .പി. പിള്ളയെ പങ്കെടുപ്പിക്കാൻ പറ്റുമോയെന്ന് എന്നോട് അന്വേഷിച്ചു. ഞാൻ അന്ന് തന്നെ ഡോ. എൻ.പി.പിള്ള സാറിനെ വിളിച്ചു. സാർ വരാമെന്നേറ്റു. അദ്ദേഹം വന്നു. പ്രസംഗത്തിനിടെ അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞതിങ്ങിനെ “പ്രായം കൊണ്ട് കൂക്കാനം എന്നെക്കാൾ ചെറുതാണെങ്കിലും ഞങ്ങൾ സുഹൃത്തുക്കൾ ആണ്” എന്നാണ്.
ഇത് കേട്ടപ്പോൾ സദസ്സിലുണ്ടായിരുന്ന സുഹൃത്തുക്കൾ കയ്യടിച്ചു. ഇതുൾപ്പടെ ഈ നാല് മനുഷ്യരുമായി ബന്ധപ്പെട്ട് മറക്കാൻ പറ്റാത്ത നിരവധി ഓർമ്മകളാണ്  ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നത്.

Read More

  • ചരിത്രം കൂകിപാഞ്ഞ പാളങ്ങൾ: ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതിയ റെയിൽവേ സമരം @50
  • നെക്സ്റ്റ് ഐ വില്‍ ഗോ ടു എ പുവര്‍ മാന്‍സ് ഹട്ട്
  • അനുഭവങ്ങൾ, അച്ഛനിലേക്കുള്ള അടയാളങ്ങൾ
  • മലയാള കാവ്യ-ഗാന ലോകത്തെ ഒറ്റക്കമ്പിയുള്ള തംബുരു
Previous Post

ഒളിമ്പിക്‌സിനൊരുങ്ങി ഗോൾഡൻ ബോയ്; സ്വർണ്ണമണിഞ്ഞ് മുന്നൊരുക്കം

Next Post

ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ഏഴാമത്തെ ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

Related Posts

രചനയുടെ-ആത്മാവ്-തൊട്ടറിഞ്ഞ-വിവർത്തക
FEATURES

രചനയുടെ ആത്മാവ് തൊട്ടറിഞ്ഞ വിവർത്തക

September 30, 2024
46
ജാപ്പനീസ്‌-റോഡ്‌-റേജും-കിയോട്ടോയിലെ-ഫാമിലി-ഡ്രാമയും
FEATURES

ജാപ്പനീസ്‌ റോഡ്‌ റേജും കിയോട്ടോയിലെ ഫാമിലി ഡ്രാമയും

September 16, 2024
77
സ്ഥിതപ്രജ്ഞൻ:-കർമ്മമണ്ഡലത്തിലും-യോഗി
FEATURES

സ്ഥിതപ്രജ്ഞൻ: കർമ്മമണ്ഡലത്തിലും യോഗി

September 15, 2024
76
പുതുനൂറ്റാണ്ട്-പിറന്നു,-എന്താണ്-കൊല്ലവർഷം,-ചരിത്രവും-ഐതിഹ്യവും
FEATURES

പുതുനൂറ്റാണ്ട് പിറന്നു, എന്താണ് കൊല്ലവർഷം, ചരിത്രവും ഐതിഹ്യവും

August 17, 2024
116
പുഴയായി,-പുനർജനിയായി-രണ്ട്-പെൺജീവിതങ്ങൾ
FEATURES

പുഴയായി, പുനർജനിയായി രണ്ട് പെൺജീവിതങ്ങൾ

June 28, 2024
124
ചരിത്രം-കൂകിപാഞ്ഞ-പാളങ്ങൾ:-ഇന്ത്യയുടെ-ചരിത്രം-തിരുത്തിയെഴുതിയ-റെയിൽവേ-സമരം-@50
FEATURES

ചരിത്രം കൂകിപാഞ്ഞ പാളങ്ങൾ: ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതിയ റെയിൽവേ സമരം @50

May 9, 2024
120
Next Post
ഓസ്‌ട്രേലിയയില്‍-തുടര്‍ച്ചയായി-ഏഴാമത്തെ-ഫാമിലും-പക്ഷിപ്പനി-സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ഏഴാമത്തെ ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.