Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FEATURES

ചരിത്രം കൂകിപാഞ്ഞ പാളങ്ങൾ: ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതിയ റെയിൽവേ സമരം @50

by News Desk
May 9, 2024
in FEATURES
0
ചരിത്രം-കൂകിപാഞ്ഞ-പാളങ്ങൾ:-ഇന്ത്യയുടെ-ചരിത്രം-തിരുത്തിയെഴുതിയ-റെയിൽവേ-സമരം-@50
0
SHARES
128
VIEWS
Share on FacebookShare on TwitterShare on Whatsapp

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഐതിഹാസികമായ തൊഴിലാളി സമരത്തിന് അമ്പതാണ്ട്. ലോകത്തിന് മുന്നിൽ ഇന്ത്യ നിശ്ചലമായ ദിനങ്ങളുടെ തുടക്കമായിരുന്നു 1974 മെയ് എട്ട്.  ഇന്ത്യൻ ഭരണകൂടത്തിന്റ തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവും ഏകാധിപത്യപരവുമായ നടപടികൾക്കെതിരെ ആളിക്കത്തിയ രോഷപ്രകടനമായിരുന്നു ആ സമരോജ്ജ്വല നാളുകൾ. വലതുപക്ഷ, മുതലാളിത്ത താൽപ്പര്യങ്ങൾക്ക് വഴങ്ങിയ സർക്കാർ സംവിധാനങ്ങൾക്കെതിരെ തൊഴിലാളി സംഘടനകളുടെ ഏകോപിതമായ വർഗസമരമായിരുന്നു അന്ന് ലോകം കണ്ടത്.

ആളിപ്പടർന്ന ആ അവകാശസമരത്തിന്റെ സുവർണജൂബിലക്ക് ഇന്ന് തുടക്കമാകുന്നു. ഇന്ത്യൻ റെയിൽവേയുടെ 130 ഓളം തൊഴിലാളി സംഘടനകളുടെ ഏകോപന സമിതിയായ എൻ സി സി ആർ എസ് (NCCRS) ആണ് സമരം സംഘടിപ്പിച്ചത്. 1974 ഫെബ്രുവരി 27 നാണ് ഡൽഹിയിൽ വച്ച് റെയിൽവെയിലെ വിവിധ യൂണിയനുകളുടെ യോഗം നടന്നത്. ഈ ചരിത്രപരമായ കൺവെൻഷനിൽ വച്ച് ജീവനക്കാരുടെയും തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനുമായി ഒരു  ഏകോപന സമിതി രൂപം കൊണ്ടു.  

ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലാളി നേതാക്കളിലൊരാളായിരുന്ന ജോർജ് ഫെർണാണ്ടസിനെ ഈ സമിതിയുടെ കൺവീനറായി 13 അംഗ കർമസമിതിയെ കൺവെൻഷൻ തിരഞ്ഞെടുത്തു   സി ഐ ടിയു, എ ഐ ടിയുസി, എച്ച് എം എസ്, ബി എം എസ് തുടങ്ങി റെയിൽവേയിലെ വിവിധ സംഘനടകൾ ഇതിൽ സജീവമായിരുന്നു.  റെയിൽവേ ജീവനക്കാരുടെ ദീർഘകാല ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മെയ് 8 മുതൽ പണിമുടക്ക് നടത്താൻ തീരുമാനിച്ചു.

All India Railway Strike

1974 ഏപ്രിൽ 27 ന് റയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു, ഇത്തരം ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കെ  മെയ് 2 ന് വീണ്ടും യോഗം ചേരാനിരിക്കെ മെയ് 1-ന്  രാത്രിയിൽ ജോർജ്ജ് ഫെർണാണ്ടസും മറ്റ് മിക്ക ആക്ഷൻ കമ്മിറ്റി അംഗങ്ങളും മിസ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. എല്ലാ റെയിൽവേ കേന്ദ്രങ്ങളിൽ നിന്നുമുള്ള സമര നേതാക്കളിൽ ഭൂരിഭാഗവും ഒരേസമയം അറസ്റ്റിലാവുകയും ചെയ്തു.

ഈ അധാർമികമായ നടപടിക്കെതിരെ തൊഴിലാളികൾ പലയിടത്തും സ്വമേധയാ പ്രതികരിച്ചു. മെയ് രണ്ടിന് തന്നെ പലയിടത്തും പണിമുടക്ക് ആരംഭിച്ചു, തുടർന്നുള്ള ദിവസങ്ങളിൽ പൊലീസും അർദ്ധസൈനികവിഭാഗങ്ങളും തൊഴിലാളികൾക്കെ നേരെ അടിച്ചമർത്തൽ നടപടി ആരംഭിച്ചു. ഇന്ത്യയിലെ ട്രേഡ് യൂണിയൻ അവകാശങ്ങളുടെയും തൊഴിലാളികളുടെ അവകാശബോധത്തെയും ഉൾക്കൊള്ളാനോ അംഗീകരിക്കാനോ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ സമ്പദ്‌വ്യവസ്ഥയുടെ കാർക്കശ്യ സംവിധാനത്തിന്  സാധിച്ചില്ല. .

പണിമുടക്ക് സമ്പൂർണ്ണമായിരുന്നു. നേതൃത്വം തടവിലാക്കപ്പെട്ടിട്ടും എൻഎഫ്ഐആറിന്റ അനുയായികളിൽ ഭൂരിഭാഗവും പങ്കെടുത്തു. അണിയറ പ്രവർത്തകർ അവസരത്തിനൊത്ത് ഉയർന്ന് നേതൃത്വം ഏറ്റെടുത്ത് ധീരമായി സമരത്തിന് നേതൃത്വം നൽകി. കോൺഗ്രസ് നേതൃത്വത്തിലുള്ള ഐ എൻ ടി യു സി  ഒഴികെയുള്ള മുഴുവൻ ട്രേഡ് യൂണിയനുകളും തൊഴിലാളികളും സമരത്തിന് പിന്തുണയുമായി എത്തി.  റെയിൽവേ ജീവനക്കാരുടെയും അവരുടെ അവകാശങ്ങളുടെയും മാത്രം പോരാട്ടമായിരുന്നില്ല എന്നതിനാൽ തന്നെ  മുഴുവൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെയും, ജനാധിപത്യത്തിനായി പോരാടുന്ന മുഴുവൻ ജനങ്ങളുടെയും പോരാട്ടമായി ഇത് മാറി.

All India Railway Strike

പണിമുടക്കിയ തൊഴിലാളികൾക്കും സമരത്തെ പിന്തുണച്ചവർക്കും മേൽ ഇന്ത്യാ ഗവൺമെന്റ്  നിയമവിരുദ്ധമായി ഭരണസംവിധാനത്തെ  അഴിച്ചുവിട്ടുകൊണ്ടുള്ള ആക്രമണം നടത്തി. നിരവധി സിഐടിയു പ്രവർത്തകരും സിപിഎം പ്രവർത്തകരും മിസ പ്രകാരം തടങ്കലിലായി.

ഷൊർണൂർ സ്വദേശി പാപ്പുള്ളി പത്മനാഭൻ നായർ, പാലക്കാട് നിന്നുള്ള സിബി കുഞ്ഞിപ്പൻ, എംഎസ് ഗോപാലകൃഷ്ണൻ എന്നിവർക്കുള്ള  മുൻകാല വേതനം നിഷേധിച്ചു. സമരത്തിൽ പങ്കെടുത്തവരെയും അനുഭാവം പ്രകടിപ്പിച്ചവരെയും  കേന്ദ്ര-സംസ്ഥാന സേനകൾ ക്രൂരമായി കൈകാര്യം ചെയ്‌തു. വെള്ളം, വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കൂട്ടത്തോടെ പിരിച്ചുവിടൽ, കള്ളക്കേസുകൾ ചുമത്തി എല്ലാ കാഷ്വൽ തൊഴിലാളികളെയും പിരിച്ചുവിടൽ, ഏകദേശം 30,000 കുടുംബങ്ങൾ അവരുടെ വസതികളിൽ നിന്ന് പുറത്താക്കപ്പെട്ടു 50,000 ത്തോളം പേരെ പിരിച്ചുവിട്ടു.

സെൻട്രൽ റെയിൽവേ എയർഫ്ലീഡർ മൽഗി ജയിലിലായിരിക്കെ നിര്യാതനായി. മധുരയിലെ സി ഐ ടി യു പ്രവർത്തകനായ രാമസാമിയെ പിക്കറ്റിങ്ങിനിടെ വണ്ടികയറ്റി കൊല്ലപ്പെടുത്തി ചെയ്തു, എന്നാൽ ഇതിനെയെല്ലാം മറികടന്ന്  സമരം മൂന്ന് ആഴ്ച  മുന്നോട്ട് പോയി.  ഐക്യം, സമരം എന്നീ മുദ്രാവാക്യങ്ങളുമായി, ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും വിലക്കയറ്റത്തിനും മതിയായ വേതനത്തിനും വേണ്ടിയുള്ള സമരത്തിനും ഊർജം പകർന്നു.
 
1948, 1960,1968 വർഷങ്ങളിൽ സ്വതന്ത്ര ഇന്ത്യയിലെ പുതിയ ഗവൺമെന്റുകളിൽ നിന്ന്  നീതി ലഭിക്കാനുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും  എല്ലാ ശ്രമങ്ങളും ക്രൂരമായ ബലപ്രയോഗത്തിലൂടെ അടിച്ചമർത്തപ്പെട്ടതിനാൽ കൊളോണിയൽ ഭരണത്തിനെതിരെ പോരാടി  പാരമ്പര്യമുള്ള തൊഴിലാളികൾ നിരാശരായിരുന്നു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ സാഹചര്യം, മൊത്തത്തിലുള്ള തൊഴിൽ സാഹചര്യം ഫെഡറേഷനുകളും അവരുടെ പരാതികളോട് നിസ്സംഗ മനോഭാവമാണ് സ്വീകരിച്ചത്. അതിനാൽ അവർ സ്വന്തം സംഘടനകൾ രൂപീകരിച്ച് ഒന്നുകിൽ ഒറ്റയ്‌ക്കോ  അല്ലാതെയോ പലയിടത്തും പ്രതിഷേധത്തിന്റെ അലയൊലികൾ ഉയർത്തിയ കാലമായിരുന്നു അത്.

ഈ പ്രതിഷേധങ്ങൾ തൊഴിലാളികളുടെ ഐക്യത്തിനും സമരത്തിനുമുള്ള പ്രേരണയായി മാറി. ഒരു തൊഴിലാളി ചരിത്രകാരൻ സൂചിപ്പിച്ചതുപോലെ ’60-കളിലെ കുറഞ്ഞ വേതനം, കഠിനമായ തൊഴിൽ സാഹചര്യങ്ങൾ, നീണ്ട ജോലി സമയം എന്നിവയുടെ പ്രശ്നത്തിൽ റെയിൽവേ ജീവനക്കാർക്കിടയിൽ അശാന്തി വളർന്ന കാലമായിരുന്നു അത്.

സർക്കാരിൽ നിന്നുള്ള നിഷേധാത്മക പ്രതികരണം, അടിച്ചമർത്തൽ. രാജ്യത്തുടനീളമുള്ള അനീതികൾക്കും ദാരിദ്ര്യത്തിനും എതിരെ ഉയർന്നുവരുന്ന സാമൂഹിക പ്രസ്ഥാനങ്ങളുടെ പശ്ചാത്തലവും  തൊഴിലാളികൾക്ക് നേരെയും അവകാശ നിഷേധം  പണിമുടക്കിൽ കലാശിച്ചു, പിന്നീട് സംഭവിച്ചത്  ചരിത്രത്തിലെ രജതരേഖയാണ്.  സമരം അടിച്ചമർത്തപ്പെട്ടെങ്കിലും റെയിൽവേ ജീവനക്കാർക്ക്  പിന്നീട് എല്ലാ ആവശ്യങ്ങളും നേടിയെടുക്കാൻ കഴിഞ്ഞു.

അടിയന്താരവസ്ഥയ്ക്ക് ശേഷം  അധികാരത്തിലെത്തിയ ജനതാ സർക്കാർ പ്രതികാര നടപടികളെല്ലാം റദ്ദാക്കി, ചരൺസിംഗ് സർക്കാർ നൽകിയ പെർഫോമെൻസ് ലിങ്ക്ഡ് ബോണസ്, എല്ലാ കാഷ്വൽ തൊഴിലാളികളെയും സ്ഥരിപ്പെടുത്തിയ നടപടി, തുടർന്നുള്ള മൂന്ന് ശമ്പള കമ്മീഷനുകൾ മെച്ചപ്പെട്ട ചികിത്സ, കുടുംബപെൻഷൻ തുടങ്ങിയവ നൽകി.
 
എന്നാൽ, ആ ഐതിഹാസികമായ സമരത്തിലൂടെ ഇന്ത്യൻ ജനത നേടിയെടുത്ത അവകാശങ്ങളൊക്കെ ഒന്നൊന്നായി ഇല്ലാതാക്കുകയാണ് ഇന്നത്തെ ഭരണകൂടം.  വ്യവസ്ഥാപരമായ പെൻഷനില്ല, ഒഴിവുകൾ നികത്താതെ കരാർ തൊഴിലാളി സമ്പ്രദായം, റെയിൽവേ സ്റ്റേഷനുകൾ, ഫാക്ടറികൾ, റെയിൽവേ ലൈനുകൾ, ട്രെയിൻ സെറ്റുകൾ തുടങ്ങി റെയിൽവേയുടെ എല്ലാ ആസ്തികളുടെയും സ്വകാര്യവൽക്കരണം. ഇത് റെയിൽവേ ജീവനക്കാർക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ പിന്നോട്ട് നയിക്കുന്ന അപായകരമായ നടപടികളാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്.

1974 സമരത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുമ്പോൾ എല്ലാവരുടെയും ഐക്യം ഊട്ടിയുറപ്പിക്കാൻ തൊഴിലാളികൾ ബാധ്യസ്ഥരാണ്. നമ്മുടെ പ്രീമിയം ആസ്തികൾ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നിലവിലെ ഇന്ത്യാ ഗവൺമെന്റിന്റെ നീക്കത്തെ ചെറുക്കാൻ യൂണിയനുകളും ജനങ്ങളും വീണ്ടുമൊരിക്കൽ കൂടി ഐക്യപ്പെട്ട് രംഗത്തിറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

  • ലേഖകൻ പഴയ ഒലവക്കോട് ഡിവിഷൻ ഡി. ആർ. ഇ. യു. ഡിവിഷൻ സെക്രട്ടറിയും എൻ. സി. സി. ആർ. എസ് ഷൊർണൂർ കൺവീനറുമാിരുന്നു  1974 മേയ് രണ്ട് മുതൽ ജൂണ്‍ നാല് വരെ മിസ പ്രകാരം വിയ്യൂർ ജയിലിൽ തടവിലാക്കിയിരുന്നു. റെയിൽവേ യാർഡ് മാസ്റ്റർ ആയിരിക്കെ തൊഴിലാളികളുകളുടെ അവകാശങ്ങളെ പിന്തുണയ്ക്കുകയും സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തതിന് പിരിച്ചുവിടപ്പെട്ടു. ദക്ഷിണ റെയിൽവേ ഡിവിഷണൽ സെക്രട്ടറി, കേന്ദ്ര ജോയിന്റ് സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

 

Previous Post

പാറ്റ് കമ്മിൻസിന്റെ വിരലിനെന്ത് പറ്റി? കഥയറിയാൻ ഒപ്പം കൂടി പാണ്ഡ്യ

Next Post

സ്ഫോടനാത്മക ബാറ്റിങ്ങുമായി വീണ്ടും ഹെഡ്ഡും അഭിഷേകും; 10 വിക്കറ്റ് ജയം

Related Posts

രചനയുടെ-ആത്മാവ്-തൊട്ടറിഞ്ഞ-വിവർത്തക
FEATURES

രചനയുടെ ആത്മാവ് തൊട്ടറിഞ്ഞ വിവർത്തക

September 30, 2024
82
ജാപ്പനീസ്‌-റോഡ്‌-റേജും-കിയോട്ടോയിലെ-ഫാമിലി-ഡ്രാമയും
FEATURES

ജാപ്പനീസ്‌ റോഡ്‌ റേജും കിയോട്ടോയിലെ ഫാമിലി ഡ്രാമയും

September 16, 2024
100
സ്ഥിതപ്രജ്ഞൻ:-കർമ്മമണ്ഡലത്തിലും-യോഗി
FEATURES

സ്ഥിതപ്രജ്ഞൻ: കർമ്മമണ്ഡലത്തിലും യോഗി

September 15, 2024
100
പുതുനൂറ്റാണ്ട്-പിറന്നു,-എന്താണ്-കൊല്ലവർഷം,-ചരിത്രവും-ഐതിഹ്യവും
FEATURES

പുതുനൂറ്റാണ്ട് പിറന്നു, എന്താണ് കൊല്ലവർഷം, ചരിത്രവും ഐതിഹ്യവും

August 17, 2024
135
പുഴയായി,-പുനർജനിയായി-രണ്ട്-പെൺജീവിതങ്ങൾ
FEATURES

പുഴയായി, പുനർജനിയായി രണ്ട് പെൺജീവിതങ്ങൾ

June 28, 2024
138
വഴികാട്ടിയ-വിളക്കുമാടങ്ങൾ
FEATURES

വഴികാട്ടിയ വിളക്കുമാടങ്ങൾ

June 19, 2024
148
Next Post
സ്ഫോടനാത്മക-ബാറ്റിങ്ങുമായി-വീണ്ടും-ഹെഡ്ഡും-അഭിഷേകും;-10-വിക്കറ്റ്-ജയം

സ്ഫോടനാത്മക ബാറ്റിങ്ങുമായി വീണ്ടും ഹെഡ്ഡും അഭിഷേകും; 10 വിക്കറ്റ് ജയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.