Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

രാജ്യത്ത് ഒരു ദിവസം ആത്മഹത്യ ചെയ്യുന്നത് 31 കുട്ടികൾ! എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?

by News Desk
November 3, 2021
in HEALTH
0
രാജ്യത്ത്-ഒരു-ദിവസം-ആത്മഹത്യ-ചെയ്യുന്നത്-31-കുട്ടികൾ!-എവിടെയാണ്-നമുക്ക്-പിഴയ്ക്കുന്നത്?
0
SHARES
39
VIEWS
Share on FacebookShare on TwitterShare on Whatsapp

മുൻപ് മുതിർന്ന ആളുകളിൽ മാത്രം കണ്ടു വന്നിരുന്ന പ്രവണതയായിരുന്നു ആത്മഹത്യയെങ്കിൽ ഇപ്പോൾ അത് ഭീകരമായ രീതിയിൽ നമ്മുടെ കുട്ടികളെ ബാധിച്ചിരിയ്ക്കുന്നു എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ദിവസം തോറും ഈ പ്രശ്നത്തിന്റെ ആഴവും വ്യാപ്തിയും വർധിയ്ക്കുകയാണ്. കാര്യക്ഷമമായ ഇടപെടലുണ്ടായില്ലെങ്കിൽ ഒരിയ്ക്കലും സംഭവിയ്ക്കാൻ പാടില്ലാത്ത ആത്മഹത്യ ഒരു സാധാരണ സംഭവമായി മാറും.

കണക്കുകൾ ഞെട്ടിക്കുന്നത്:
മാനവ വിഭവശേഷിയാണ് ഒരു രാജ്യത്തിൻറെ ബലം. അതുകൊണ്ട് തന്നെ അകാലത്തിൽ നഷ്ടമാകുന്ന ജീവനുകൾ വ്യക്തികൾക്കും കുടുംബത്തിനും രാജ്യത്തിനും തന്നെ വലിയ നഷ്ടമുണ്ടാക്കും. 2020 വർഷത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് ഒരു ദിവസം ശരാശരി 31 കുട്ടികളാണ് സ്വന്തം ജീവൻ ബലി കഴിച്ചത്, അതായത് വർഷം 11,396 കുട്ടികൾ ജീവനൊടുക്കി. ഈ കണക്കുകൾ ഞെട്ടലും ഭയപ്പാടുമില്ലാതെ കേൾക്കാൻ കഴിയില്ല. 2019 ൽ 9613 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2018 ൽ ഇത് 9,413 കുട്ടികളായിരുന്നു.

കഴിഞ്ഞ വർഷത്തെ കണക്കിൽ 4006 കുട്ടികൾ കുടുംബത്തിൽ നിന്നുള്ള പ്രശ്നങ്ങൾ കാരണമാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. പ്രണയ ബന്ധങ്ങളിൽ ഉൾപ്പെടുകയും അതിനെത്തുടർന്ന് ജീവനോടുക്കുകയും ചെയ്തത് 1337 പേരാണ്. അസുഖങ്ങൾ മൂലം ജീവനൊടുക്കിയത് 1327 പേരാണ്. ഇവ കൂടാതെ സാമ്പത്തിക പ്രതിസന്ധി, കഴിവില്ല എന്ന തോന്നൽ, ലഹരി ഉപയോഗം, പഠന സംബന്ധമായ പ്രയാസങ്ങൾ, ഒറ്റപ്പെടുന്നു എന്ന തോന്നൽ തുടങ്ങിയവയെല്ലാം പല കുട്ടികളുടെയും ആത്മഹത്യയ്ക്ക് കാരണമായിട്ടുണ്ട്. 18 വയസിൽ താഴെയുള്ള കുട്ടികളുടെ മാനസിക നില ആത്മഹത്യാപരമായി മാറുന്നതിന്റെ കാരണം കണ്ടെത്തി, കൃത്യമായ ചികിത്സ തന്നെ നൽകണം.

മൊബൈൽ ഉപയോഗം വില്ലനാകുന്നു:
പ്രായം ഏതായാലും വളരെ ശ്രദ്ധയോടെയും നിയന്ത്രിതമായും ഉപയോഗിക്കേണ്ട ഒന്നാണ് മൊബൈൽ. പക്വതയെത്താത്ത പ്രായത്തിൽ മൊബൈൽ ഫോണും ഇന്റർനെറ്റും വേണ്ടത്ര ലഭിക്കുന്നതും കുട്ടികളെ തെറ്റായ വഴികളിലേയ്ക്ക് നയിക്കുന്നുണ്ട്‌. ഇതിന്റെ പരിണിതഫലമായും ധാരാളം ആത്മഹത്യകൾ നടക്കുന്നുണ്ട്. ചില കുട്ടികൾ മറ്റുള്ളവരെ പോലെ ഡിജിറ്റൽ മാർഗങ്ങൾ ലഭിയ്ക്കാത്തത് മൂലമുള്ള വിഷമം കാരണവും ആത്മഹത്യ ചെയ്തതായി കണക്കുകൾ ഉണ്ട്. കാരണം എന്ത് തന്നെയായാലും മനസ്സിൽ ഉദ്ദേശിച്ചതുപോലെ ജീവിതം മുന്നോട്ട് പോകുന്നില്ല എന്ന ചെറിയ തോന്നലുകളാണ്‌ പലപ്പോഴും ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. അകാരണമായുള്ള വിഷാദാവസ്ഥയും ആത്മഹത്യയിൽ കലാശിക്കാറുണ്ട്. കുട്ടികളുടെ മേൽ എല്ലായ്പ്പോഴും തികഞ്ഞ ശ്രദ്ധ വേണം എന്നാതാണ് പുതിയ കണക്കുകൾ സൂചിപ്പിയ്ക്കുന്നത്. മനസിൻറെ ചെറിയ താളപ്പിഴകൾ ജീവൻ തന്നെ ഇല്ലാതാക്കുന്നതിലേയ്ക്ക് നയിക്കും.

സ്കൂളുകളിൽ കൗൺസിലിംഗ് വേണം:
കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചെലവഴിയ്ക്കുന്നത് സ്കൂളിലാണ്. മാതാപിതാക്കളേക്കാൾ അധ്യാപകരാണ് കുട്ടികളെ പകൽ സമയം മുഴുവൻ കാണുന്നതും. അതിനാൽ തന്നെ വിദ്യാർഥികളുടെ പല തരത്തിലുള്ള പ്രയാസങ്ങൾ മനസിലാക്കാനും കുട്ടികളോട് ഇടപെടാനും കഴിയുന്നതും അധ്യാപകർക്കാണ്. കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാൻ എല്ലാ സ്കൂളുകളിലും പ്രത്യേക സമിതി കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്.

വേണം രക്ഷിതാക്കളുടെ നോട്ടം:
കുട്ടികളിലെ ആത്മഹത്യാ പ്രവണതകൾ തടയാൻ മാതാപിതാക്കൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. കുട്ടികളുടെ സ്വഭാവത്തിലും സംസാര രീതികളിലും നേരിയ വ്യത്യാസങ്ങൾ സംഭവിയ്ക്കുമ്പോൾ പോലും അത് തിരിച്ചറിയാൻ സാധിയ്ക്കുന്നത് മാതാപിതാക്കൾക്കാണ്. കടുത്ത മാനസിക സംഘർഷമോ വിഷാദാവസ്ഥയോ അനുഭവിയ്ക്കുന്ന കുട്ടികൾ ഇത്തരം ആത്മഹത്യകളിലേയ്ക്ക് നീങ്ങുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നത് ഓർമ വേണം. അതിനാൽ കുട്ടിയെ നിരന്തരമായി നിരീക്ഷിയ്ക്കുന്നതിന് സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

മെച്ചപ്പെടുത്താനും ആത്മഹത്യാ പ്രവണത തടയാനും ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കാം.

വിഷാദാവസ്ഥ തിരിച്ചറിയണം:
കുട്ടികൾ, പ്രത്യേകിച്ച് കൌമാര പ്രായക്കാർ ചില സമയങ്ങളിൽ അസ്വസ്ഥരായി കാണപ്പെടാറുണ്ട്. ഒരുപക്ഷെ ആ പ്രത്യേക ദിവസം അവർക്ക് എന്തെങ്കിലും ചെറിയ വിഷമങ്ങൾ അനുഭവപ്പെട്ടതാകാം കാരണം. തൊട്ടടുത്ത ദിവസം തന്നെ ഈ അവസ്ഥയിൽ നിന്ന് അവർ മാറുകയും ചെയ്യും. എന്നാൽ അവരുടെ സങ്കടം ദിവസങ്ങളോളം നീണ്ടു നിൽക്കുകയാണെങ്കിൽ രക്ഷിതാക്കൾ തീർച്ചയായും കുട്ടിയുടെ വിഷമത്തിന്റെ കാരണം തിരിച്ചറിയാൻ ശ്രമിയ്ക്കണം.

വിഷാദം അനുഭവിയ്ക്കുന്ന കുട്ടികൾ മറ്റുള്ളവരിൽ നിന്ന് ഉൾ വലിയാനായി ബോധപൂർവം ശ്രമിയ്ക്കാറുണ്ട്‌. ആരോടും അവരുടെ വിഷമത്തിന്റെ കാരണം പങ്കുവെയ്ക്കാനും തയ്യാറാകില്ല. ഒറ്റയ്ക്കിരുന്നുകൊണ്ട് കരയാനും സങ്കടങ്ങൾ മനസ്സിൽ സൂക്ഷിയ്ക്കാനുമാണ് ഇവർ എല്ലായ്പ്പോഴും ശ്രമിയ്ക്കുക. പ്രത്യേകിച്ച് ആൺകുട്ടികൾ, വിഷമിയ്ക്കുന്നതും അത് മറ്റുള്ളവരോട് പങ്കുവെയ്ക്കുന്നതും വലിയ നാണക്കേട് ആയാണ് അവർ കരുതുന്നത്.

അതിനാൽ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന കുട്ടികൾ അവരുടെ പ്രശ്നങ്ങളുമായി നിങ്ങളുടെ അടുത്തേയ്ക്ക് വരുന്നതിനായി കാത്തിരിയ്ക്കരുത്. പകരം, രക്ഷിതാക്കൾ അവർക്ക് നല്ല സുഹൃത്തുക്കളാകണം. അവരുടെ പ്രശ്നങ്ങൾ എന്തായാലും അത് പരിഹരിയ്ക്കാൻ നിങ്ങൾ കൂടെയുണ്ട് എന്ന ഉറപ്പ് നൽകി അവരെ സമീപിയ്ക്കുക. അങ്ങനെയെങ്കിൽ ആത്മഹത്യാ പ്രവണതയുള്ള ഓരോ കുഞ്ഞിനേയും ജീവിതത്തിലേയ്ക്ക് തിരികെക്കൊണ്ടുവരാൻ സാധിയ്ക്കും.

കുട്ടികൾ സംസാരിക്കുന്നത് കുറഞതെങ്കിൽ ശ്രദ്ധിയ്ക്കണം:
കുട്ടികൾ നിങ്ങളോട് സംസാരിയ്ക്കുന്നില്ലെങ്കിൽ തീർച്ചയായും അവരുടെ മനസ്സിൽ മറ്റെന്തെങ്കിലും ചിന്തകൾ രൂപപ്പെട്ടുകൊണ്ടിരിയ്ക്കുകയാകും. അതിനാൽ എല്ലായ്പ്പോഴും നിങ്ങളുടെ കുട്ടികളോട് സംസാരിയ്ക്കാനും അവരുടെ വിശേഷങ്ങൾ അറിയാനും സമയം കണ്ടെത്തണം. പല വീടുകളിലും രക്ഷിതാക്കളും കുട്ടികളും തമ്മിൽ ആരോഗ്യകരമായ, സൗഹൃദപരമായ ആശയവിനിമയം സാധ്യമാകാത്തതാണ് പലപ്പോഴും കുട്ടികളിലെ ആത്മഹത്യകൾ കൂടുന്നതിന് പിന്നിലെ കാരണം. കുട്ടികളുടെ പ്രയാസങ്ങൾക്ക് പിന്നിൽ പല കാരണങ്ങൾ ഉണ്ടാകും.

ചില പ്രധാന കാരണങ്ങൾ:

  • പ്രിയപ്പെട്ട ഒരാളുടെ അകൽച്ച അല്ലെങ്കിൽ മരണം
  • സമാന പ്രായക്കാരുടെ ചിന്തകൾ സ്വാധീനിയ്ക്കുന്നത്
  • ലഹരി ഉപയോഗം
  • ആയുധങ്ങളുടെ ഉപയോഗം
  • മറ്റുള്ളവരുടെ മുൻപിൽ അപമാനിക്കപ്പെടുന്നത്
  • സഹിയ്ക്കാനാകാത്ത വേദനകൾ
  • മാരകമായ രോഗങ്ങൾക്ക് അനുഭവിയ്ക്കുന്നത്
  • സ്വഭാവത്തിലെ തീവ്ര സ്വഭാവം
  • പാരമ്പര്യമായുള്ള ആത്മഹത്യാ പ്രവണത

ആത്മഹത്യാ ഭീഷണി പൂർണമായി അവഗണിയ്ക്കരുത്:
കുട്ടികൾ പലപ്പോഴും രക്ഷിതാക്കളോട് ആത്മഹത്യാ ഭീഷണികൾ മുഴക്കാറുണ്ട്. ചെറുതോ വലുതോ ആയ വാശികളോ കാരണങ്ങളോ ആകാം അതിന് പിന്നിൽ. എന്നാൽ മിക്കപ്പോഴും ഇത്തരം വാചകങ്ങളെ വേണ്ടത്ര ഗൗരവത്തോടെ പരിഗണിയ്ക്കാത്തതും അപ്രതീക്ഷിതമായ നഷ്ടങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്. കുട്ടികൾ പലപ്പോഴും ഇത്തരം വാചകങ്ങൾ ഉപയോഗിച്ചേക്കാം.

അവ ശ്രദ്ധിയ്ക്കുക.

  • ഉറങ്ങുന്നതിനിടെ മരിച്ചുപോയാൽ മതിയായിരുന്നു, നാളെ ഉറങ്ങി എഴുന്നേൽക്കാതിരുന്നെങ്കിൽ…
  • ഞാനില്ലാതായാൽ എല്ലാവർക്കും സന്തോഷമാകും…
  • എന്നെക്കൊണ്ട് നിങ്ങൾ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരില്ല…
  • ഞാൻ മരിച്ചുകഴിഞ്ഞാൽ ആരെങ്കിലും കരയുമോ എന്തോ…

ഇതുപോലുള്ള സംസാരങ്ങൾ കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോൾ അവ നിസാരമായി ഒഴിവാക്കാതിരിയ്ക്കുക. അവരെ പരിഹസിയ്ക്കാതിരിയ്ക്കുക, ഒരുപക്ഷെ ചില സമയത്തെ പരിഹാസ രൂപത്തിലുള്ള ഒരു നോട്ടം പോലും കുട്ടികളുടെ മാനസികനില താളം തെറ്റിച്ചേക്കാം.

വിദഗ്ദരുടെ സഹായം തേടാം:
കുട്ടികളുടെ സ്വഭാവത്തിൽ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികതകൾ തോന്നിയാൽ ശരിയായ രീതിയിൽ അത് കൈകാര്യം ചെയ്യാൻ ശ്രമിക്കണം. രക്ഷിതാക്കൾക്ക് സ്വയം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയില്ലെങ്കിൽ തീർച്ചയായും മനോരോഗ വിദഗ്ദരെ സമീപിയ്ക്കുകയാണ് മികച്ച മാർഗം. ഓരോ കുട്ടിയുടെയും സ്വഭാവരീതിയ്ക്ക് അനുയോജ്യമായ രീതിയിൽ സംസാരിയ്ക്കാനും ഇടപെടലുകൾ നടത്താനും അവർക്ക് സാധിയ്ക്കും.

പോസിറ്റിവ് ചിന്തകൾ നിറയ്ക്കാം:
കുട്ടികളുടെ മനസ്സിലെ വിഷമകരമായ അവസ്ഥ മനസിലാക്കിയാൽ പോസിറ്റിവ് ഉദാഹരണങ്ങൾ നൽകി അവരെ മാറ്റിയെടുക്കാൻ ശ്രമിയ്ക്കണം. എന്ത് പ്രശ്നം വന്നാലും അവർ നിങ്ങളോട് പങ്കുവെയ്ക്കുന്ന തരത്തിലുള്ള അടുപ്പം സൃഷ്ടിയ്ക്കാൻ രക്ഷിതാക്കൾക്ക് കഴിയണം. എങ്കിൽ മാത്രമേ നിങ്ങൾ അവർക്കൊപ്പം തന്നെയുണ്ടെന്ന ഉറച്ച വിശ്വാസം കുട്ടികളിൽ രൂപപ്പെടൂ.

വ്യായാമം മനസിനും നല്ലത്:
വ്യായാമം ചെയ്യുന്നത് ശരീരത്തെ മാത്രമല്ല, മനസിനെയും നല്ല അവസ്ഥയിൽ എത്തിയ്ക്കും. അതിനാൽ കുട്ടികളെ വ്യായാമം ചെയ്യാനായി പ്രേരിപ്പിക്കണം, അവർ സ്വയം ചെയ്യുന്നില്ലെങ്കിൽ രക്ഷിതാക്കൾക്കും കൂടെ കൂടാം.

  • പതിവായി വ്യായാമം ചെയ്യുന്നത് തലച്ചോറിൽ എൻഡോർഫിൻ ഹോർമോണുകൾ കൂടുതലായി ഉദ്പാടിപ്പിയ്ക്കാൻ വഴിയൊരുക്കും.
  • ഇത് ഡിപ്രഷന് കാരണമാകുന്ന കോർട്ടിസോൾ ഹോർമോണുകളെ തളർത്തും
  • വ്യായാമം മനസിലെ നെഗറ്റിവ് ചിന്തകളെ മാറ്റുകയും പോസിറ്റിവ് ഊർജ്ജം നിറയ്ക്കുകയും ചെയ്യും.
Previous Post

പരാതിയിൽ ആരോഗ്യമന്ത്രി ഇടപെട്ടു; കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാന്റീന്‍ പൂട്ടി

Next Post

മോണ്‍സന്റെ ചെമ്പോല വായിച്ചിരുന്നു, എഴുതിയത് എന്താണെന്ന് ഓര്‍ക്കുന്നില്ല- എം.ആര്‍. രാഘവവാര്യര്‍

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
മോണ്‍സന്റെ-ചെമ്പോല-വായിച്ചിരുന്നു,-എഴുതിയത്-എന്താണെന്ന്-ഓര്‍ക്കുന്നില്ല-എംആര്‍.-രാഘവവാര്യര്‍

മോണ്‍സന്റെ ചെമ്പോല വായിച്ചിരുന്നു, എഴുതിയത് എന്താണെന്ന് ഓര്‍ക്കുന്നില്ല- എം.ആര്‍. രാഘവവാര്യര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.