Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

അപകടകാരികളായ ഉല്‍ക്കകളില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ അറ്റ്‌ലസിന് സാധിക്കുമോ?

by News Desk
October 12, 2021
in Uncategorized
0
അപകടകാരികളായ-ഉല്‍ക്കകളില്‍-നിന്ന്-ഭൂമിയെ-രക്ഷിക്കാന്‍-അറ്റ്‌ലസിന്-സാധിക്കുമോ?
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Asteroid

വിനാശകാരിയായ ഉൽക്കകളെ ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് കണ്ടെത്താനാവുമോ? ആകുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞനായ ജോൺ ടോർണി പറയുന്നത്. അദ്ദേഹം തുടക്കമിട്ട അറ്റ്ലസ് എന്ന ദൂരദർശിനി സംവിധാനം അതിന് സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

അടുത്തിടെ ബോട്സ്വാനയിൽ നിന്ന് ഉൽക്കാശിലയിൽ നിന്നടർന്നുവീണൊരു ഭാഗം ഗവേഷകർ കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തിൽ പതിച്ച് ചിതറിത്തെറിച്ച ഉൽക്കാശിലാ ഭാഗം എവിടെയാണ് വീണത് എന്ന് കൃത്യമായി മനസിലാക്കിയാണ് ഗവേഷകർ ആ പ്രദേശത്ത് തിരച്ചിൽ നടത്തിയത്.

ചെറുതായിരിക്കാൻ ഇടയുള്ളതിനാൽ അത് മണ്ണിലാണ്ട് പോയിട്ടുണ്ടാവുമോ, കാറ്റിൽ തെറിച്ചുപോയിട്ടുണ്ടാവുമോ എന്ന ആശങ്കമാത്രമേ അവർക്കുണ്ടായിരുന്നുള്ളു. ബഹിരാകാശത്ത് എവിടെയോ നിന്ന് വീണ ആ ചെറിയ കറുത്ത കല്ല് അവർക്ക് അവിടെ നിന്ന് തന്നെ കിട്ടി.

ഉൽക്കാശില എവിടെ പതിക്കുമെന്ന് കൃത്യമായ പ്രവചനം സാധ്യമാണെന്ന് തെളിയിക്കുകയായിരുന്നു ഗവേഷകർ ഇതിലൂടെ. ഹവായ് സർവകലാശാലയിലെ ആസ്ട്രോയിഡ് ടെറസ്ട്രിയൽ-ഇംപാക്‍ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം (അറ്റ്ലസ്) ആണ് അതിന് സഹായിച്ചത്. ജോൺ ടോർണിയാണ് ഇത് സ്ഥാപിച്ചത്.

2018 എൽഎ എന്ന ഉൽക്ക ഭൂമിയിൽ പതിച്ച് ചിതറിത്തെറിച്ച ഭാഗമാണ് ഗവേഷകർ കണ്ടെത്തിയത്. ആ ഉൽക്കാ ശിലാഭാഗം ഭൂമിയിൽ എവിടെ പതിക്കുമെന്ന് ബഹിരാകാശ ഗവേഷകർ ഒരുമാസം മുമ്പ് തന്നെ പ്രവചിച്ചിരുന്നു. ആ പ്രവചനം പിന്തുടർന്നാണ് കൃത്യമായ ഭൂപ്രദേശത്ത് തന്നെ അവർ തിരച്ചിൽ നടത്തിയത്.

Meteor
ബോട്സ്വാനയിൽ കണ്ടെത്തിയ 2018 എൽ എയിൽ നിന്നുള്ള ഭാഗം Photo: www.seti.org

ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ബഹിരാകാശത്ത് നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരു ഛിന്നഗ്രഹത്തിൽ നിന്നുള്ള ഉൽക്കാ ശിലയുടെ ശകലങ്ങൾ കണ്ടെത്തുന്നത്.

നാസയുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന കാറ്റലിന സ്കൈ സർവേയുടെ ഭാഗമായാണ് 2018 എൽഎ എന്ന് ഛിന്നഗ്രഹത്തെ ആദ്യം കണ്ടെത്തിയത്. അതിന് ശേഷം അറ്റ്ലസിലെ ഗവേഷകർ ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുവന്നു.

വലിയ ബഹിരാകാശ ശിലകളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് അറ്റ്ലസിന്റെ ദൂരദർശിനികൾ തയ്‌യാറാക്കിയിരിക്കുന്നത്. ഹവായിൽ രണ്ട് ദൂരദർശിനികളാണ് അറ്റ്ലസിനുള്ളത്. ദക്ഷിണാഫ്രിക്കയിൽ മൂന്നാമത്തെ ദൂരദർശിനി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ടോർണിയും സംഘവും. നാലാമത്തെ ദൂരദർശിനിയ്‍ക്ക് വേണ്ടിയുള്ള ധനസമാഹരണം നടക്കുകയാണ്.

Asteroid

1908ലെ തുൻഗസ്ക സംഭവം

അതിഭീകരമായ ഉൽക്കാപതനങ്ങൾ അത്യപൂർവമായാണ് സംഭവിച്ചിട്ടുള്ളത്. അത്തരത്തിൽ ഏറ്റവും ഒടുവിലത്തേത് 113 വർഷം മുമ്പാണ്. തുൻഗസ്ക സംഭവം എന്നറിയപ്പെടുന്ന ഉൽക്കാപതന ദുരന്തം നടന്നത് 1908 ജൂൺ 30നാണ്.

റഷ്യയിലെ മധ്യ സൈബീരിയയിലെ തുൻഗസ്ക വനപ്രദേശത്ത് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ഛിന്നഗ്രഹം ഭൂമിയ്‍ക്ക് എട്ട് കിലോമീറ്റർ മുകളിൽ നിന്ന് പൊട്ടിത്തെറിച്ചു. ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ സ്ഫോടനമായിരുന്നു അത്. വനമേഖലയിലായതിനാൽ ലക്ഷക്കണക്കിന് ഏക്കർ വനമേഖല നശിപ്പിക്കപ്പെട്ടു. ജനവാസമേഖലയിലായിരുന്നെങ്കിൽ കനത്ത ആൾ നാശം സംഭവിക്കുമായിരുന്നു. അന്ന് പക്ഷെ രണ്ടോ മൂന്നോ പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഉൽകാപതനം പ്രവചിക്കുമ്പോൾ

അറ്റ്ലസ് പദ്ധതി പൂർത്തിയായാൽ ഉൽക്കാപതനങ്ങൾ കൃത്യമായി എവിടെ സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ സാധിക്കുമെന്ന് ടോർണി പ്രതീക്ഷിക്കുന്നു. ആളുകളെ ഒഴിപ്പിക്കുന്നതുൾപ്പടെയുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ ഇത് സഹായിക്കും. അറ്റ്ലസിന് അത് സാധിക്കുമെന്നതിനുള്ള തെളിവാണ് ബോട്സ്വാനയിലെ കണ്ടെത്തൽ.

Oumuamua
ഭൂമിക്കരികിലൂടെ കടന്നുപോയ അജ്ഞാത വസ്തു ഔമുവാമുവ ചിത്രകാരന്റെ ഭാവനയിൽ | Photo: AP

ഭൂമിയ്‍ക്ക് ചുറ്റും ചെറുതും വലുതുമായ നിരവധി ബഹിരാകാശ ശിലകൾ സഞ്ചരിക്കുന്നുണ്ട്. അതിൽ ഭൂമിയ്‍ക്ക് അപകടമുണ്ടാക്കാനിടയുള്ളത് കണ്ടെത്തുകയാണ് അറ്റ്ലസിന്റെ ജോലി. ഒരു രാത്രികൊണ്ടു തന്നെ ലക്ഷക്കണക്കിന് വസ്തുക്കളെ അറ്റ്ലസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കൂടുതലും നക്ഷത്രങങ്ങളും സൂപ്പർനോവകളും സുരക്ഷിതമായ പാതയിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹങ്ങളുമാണ്. അതിൽ പത്തോ ഇരുപതോ എണ്ണം പുതിയതായി കണ്ടെത്തിയതാവാം. എന്തെങ്കിലും ഭൂമിയെ ലക്ഷ്യമിട്ട് വരുന്നുണ്ടെങ്കിൽ തന്നെ അറ്റ്ലസ് വെബ്സൈറ്റിലൂടെ ആ വിവരം പുറത്തുവിടും.

നാസയോ അല്ലെങ്കിൽ ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ മൈനർ പ്ലാനറ്റ് സെന്റർ പോലുള്ള സ്ഥാപനങ്ങളിലെ ജ്യോതിശാസ്ത്രജ്ഞർക്ക് പുതിയ വിവരങ്ങൾക്കായി അത്തരം വെബ് പേജുകൾ തിരയുന്ന ഓട്ടോമാറ്റിക് സ്ക്രിപ്റ്റുകൾ ഉണ്ട്. സാധ്യമായ ഒരു കണ്ടുപിടിത്തം നടന്നയുടനെ അവർ അറിയുന്നത് ഇങ്ങനെയാണ്. ജ്യോതിശാസ്ത്രജ്ഞർക്ക് ഈ വിവരം ലഭിക്കുന്നതോടെ സഞ്ചാരപഥങ്ങൾ ആസൂത്രണം ചെയ്‌യാനും ആഘാത പ്രദേശങ്ങൾ പ്രവചിക്കാനും സാധിക്കും.

കനത്ത ആൾനാശം മുതൽ ഭൂമിയിലെ കാലാവസ്ഥയിൽ ഗുരുതരമായ മാറ്റങ്ങളുണ്ടാകുന്നതിന് വരെ ഉൽക്കാപതനങ്ങൾ കാരണമായേക്കും. ഭൂമിയിലുണ്ടായെന്ന് പറയപ്പെടുന്ന കൂട്ടവംശനാശ ചരിത്രങ്ങളിൽ ഉൽക്കാപതനത്തിന്റെ സാധ്യതകളും ഗവേഷകർ കൂട്ടിവായിക്കാറുണ്ട്. ഉൽക്കാപതനങ്ങളെ മുൻകൂട്ടി അറിയേണ്ടതിന്റെ ആവശ്യകത അവിടെയാണ്.

Credits:

https://www.seti.org/press-release/asteroid-hit-botswana-2018-likely-came-vesta

https://www.bbcearth.com/news/can-we-spot-a-killer-asteroid-before-it-hits-earth

https://en.wikipedia.org/wiki/Tunguska_event

Previous Post

Sthree Sakthi SS-282 ലോട്ടറി ഫലം: 75 ലക്ഷം ഈ ഭാഗ്യവാന് സ്വന്തം, നറുക്കെടുപ്പ് വിവരങ്ങൾ

Next Post

പി ജയരാജൻ വധശ്രമ കേസ്; 12 മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
പി-ജയരാജൻ-വധശ്രമ-കേസ്;-12-മുസ്ലിം-ലീഗ്-പ്രവർത്തകരെ-വെറുതെ-വിട്ടു

പി ജയരാജൻ വധശ്രമ കേസ്; 12 മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.