വിക്ടോറിയ സംസ്ഥാനത്തിന്റെ വാരാന്ത്യത്തിന് മുമ്പായി പൂജ്യം പ്രാദേശിക കൊറോണ വൈറസ് കേസുകൾ ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച അർദ്ധരാത്രി വരെ 24 മണിക്കൂറിനുള്ളിൽ പുതിയ കേസുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ഇതോടെ നിലവിലുള്ള ക്ലസ്റ്ററിന്റെ ആകെ എണ്ണം 88 ആയി നിജപ്പെടുത്തി . വ്യാഴാഴ്ച 17,604 ടെസ്റ്റുകൾ പൂർത്തിയായി.
വിക്ടോറിയയിൽ ഒടുവിലായി രേഖപ്പെടുത്തിയ COVID കേസുകളെല്ലാം റിസർവോയറിലെ ഒരു വീട്ടിലെ ഒരേ വീട്ടിൽ നിന്നുള്ളവരാണ്, പക്ഷേ ആരോഗ്യ അധികൃതർക്ക് ഇത് എവിടെ നിന്ന് വന്നുവെന്ന് ഇപ്പോഴും ഉറപ്പില്ല.
അവർ 80 വയസിനോടടുപ്പമുള്ള ഒരു പുരുഷൻ, 70 വയസിനു മുകളിലുള്ള ഒരു സ്ത്രീ, 50 കളിൽ ഉള്ള ഒരു പുരുഷൻ, ഇരുപത് വയസ്സിലധികമുള്ള ഒരു പുരുഷൻ എന്നിവരെയാണ് കോവിഡ് ബാധിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.
“ഞങ്ങൾ മുന്നോട്ട് പോവുകയാണ്, പക്ഷേ ഞങ്ങൾ അതീവ ജാഗ്രതയിലാണ്,” ആക്ടിംഗ് പ്രീമിയർ ജെയിംസ് മെർലിനോ പറഞ്ഞു.

വിശദീകരിക്കാത്ത കേസുകളെക്കുറിച്ചുള്ള ആശങ്കകൾ കാരണം, മെൽബൺ നിവാസികൾ എല്ലാ ഔട്ട്‌ഡോർ ക്രമീകരണങ്ങളിലും മാസ്ക് ധരിക്കുന്നത് തുടരേണ്ടതുണ്ട്.
“ഞങ്ങൾ ഇന്നലെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ മെൽബൻകാർക്ക് ലഘൂകരിക്കുന്നത്, ‘മാസ്ക് ധാരണം’ എന്ന ഒരു ചെറിയ ബുദ്ധിമുട്ട് നിലനിർത്തിക്കൊണ്ടു തന്നെയാണ് . എല്ലാം ആസൂത്രണം ചെയ്തപോലെ തുടർന്നാൽ, വീണ്ടും പൂർവസ്‌ഥിതി വീണ്ടെടുക്കാനാകുമെന്ന് ഉറപ്പാക്കാൻ എനിക്ക് കഴിയും,” മെർലിനോ വ്യാഴാഴ്ച പറഞ്ഞു.
“ അതുകൊണ്ട് എല്ലാ സാഹചര്യങ്ങളിലും മാസ്‌ക്കുകൾ ഔട്ട്‌ഡോർ ആക്ടിവിറ്റികൾക്കായി തുടരേണ്ടതുണ്ട്.”
നിയന്ത്രണങ്ങൾ ഇങ്ങനെ:
* മെൽബണിലുള്ളവർക്ക് വിക്ടോറിയയുടെ ഉൾപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല.
* വീടുകളിൽ സന്ദർശനം അനുവദിക്കില്ല.
* പുറത്തു 10 പേർക്ക് വരെ ഒത്തുചേരാം.
* മരണാനന്തര ചടങ്ങുകൾക്ക് 50 പേർക്കും, വിവാഹത്തിന് 10 പേർക്കും ഒത്തുചേരാം.
* കെട്ടിടത്തിനകത്തുള്ള മതപരമായ ചടങ്ങുകൾക്ക് 50 പേർക്കാണ് ഒത്തുചേരാൻ അനുവാദമുള്ളത്.
* റസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ 100 പേർക്ക് വരെ പ്രവേശിക്കാം. എന്നാൽ കെട്ടിടത്തിനകത്ത് 50 പേർക്ക് വരെ മാത്രമേ അനുവാദമുള്ളൂ.
വിക്ടോറിയൻ ഉൾപ്രദേശങ്ങളിലും ഇളവ്
വിക്ടോറിയയിലെ ഉൾപ്രദേശങ്ങളിൽ നടപ്പാക്കിയിരിക്കുന്ന നിയന്ത്രണങ്ങളും ഇളവ് ചെയ്യും. ഇതും വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതലാണ് നടപ്പാക്കുന്നത്.
ഇവിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതേതുടർന്ന് ഉൾപ്രദേശങ്ങളിലെ ലോക്ക്ഡൗൺ കഴിഞ്ഞയാഴ്ച നിയന്ത്രണങ്ങളോടെ പിൻവലിച്ചിരുന്നു.
ഇവിടെ വീടുകളിൽ സന്ദർശനം അനുവദിക്കും. എന്നാൽ ഒരു ദിവസം രണ്ട്പേർക്ക് മാത്രമേ ഒരു വീട് സന്ദർശിക്കാൻ അനുവാദമുള്ളൂ. പൊതുയിടങ്ങളിൽ 20 പേർക്ക് വരെ ഒത്തുചേരാം.
റസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ 154 പേർക്ക് പ്രവേശിക്കാം.
മതപരമായ ചടങ്ങുകൾക്ക് 154 പേർക്ക് പങ്കെടുക്കാം.
മരണാനന്തര ചടങ്ങുകൾക്ക് 75 പേർക്കും, വിവാഹങ്ങൾക്ക് 20 പേർക്ക് വരെയും പങ്കെടുക്കാൻ അനുവാദമുണ്ട്.
മെൽബണിൽ പുതുതായി റിപ്പോർട്ട് ചെയ്ത കേസ് നേരത്തെയുള്ള കേസുമായി ബന്ധമുള്ളതാണ്. മാത്രമല്ല, സംസ്ഥാനത്ത് കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ ഉറവിടവും കണ്ടെത്താൻ കഴിഞ്ഞിരുന്നു.
ഇത് കൂടി കണക്കിലെടുത്താണ് ലോക്ക്ഡൗൺ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.
സംസ്ഥാനത്ത് 28,485 പരിശോധനകളാണ് ചൊവ്വാഴ്ച നടത്തിയത്.















