ജക്കാർത്ത
ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുൻ ലോക ചാമ്പ്യൻ പി വി സിന്ധു പുറത്തായി. വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ തായ് ടിസു യിങ്നോട് 18–-21, 16–-21ന് തോറ്റു. ഇരുവരും 24 തവണ ഏറ്റുമുട്ടിയതിൽ അഞ്ചുതവണമാത്രമാണ് സിന്ധുവിന് ജയിക്കാനായത്.
പുരുഷ സിംഗിൾസിൽ മലയാളിതാരം എച്ച് എസ് പ്രണോയ്യും കിഡംബി ശ്രീകാന്തും ക്വാർട്ടറിൽ കടന്നു. പ്രണോയ് ഹോങ്കോങ്ങിന്റെ ആൻഗസ് എൻ ജിയെ 21–-18, 21–-16ന് തോൽപ്പിച്ചു. ശ്രീകാന്തിന്റെ ജയം ഇന്ത്യയുടെതന്നെ ലക്ഷ്യസെന്നിനെതിരെയായിരുന്നു (21–-17, 22–-20).
പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിലെത്തി. ചൈനയുടെ ഹി ജി ടിങ്–-സോയു ഡോങ് കൂട്ടുകെട്ടിനെ 21–-17, 21–-15ന് തോൽപ്പിച്ചു.















