Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

Book Review: റബേക്ക – രാജീവ് ശിവശങ്കര്‍

by News Desk
July 28, 2021
in KERALA
0
book-review:-റബേക്ക-–-രാജീവ്-ശിവശങ്കര്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

പുസ്തകംറബേക്ക
എഴുത്തുകാരൻ രാജീവ് ശിവശങ്കര്‍
വിഭാഗം നോവൽ
പബ്ലിഷർ ഡി.സി ബുക്സ്, 2021

By വി.എം അഭിജിത്ത്

അമേരിക്കന്‍ സംവിധായകന്‍ പോള്‍ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്‍ത ഫാന്‍റം ത്രെഡ് (2017) എന്ന സിനിമയില്‍
. ഒന്നില്‍ മാത്രം ശ്രദ്ധിച്ചും അര്‍പ്പിച്ചും ജീവിക്കുന്ന ഒരാള്‍ക്ക് അതേ തോതില്‍ ശ്രദ്ധയും അര്‍പ്പണവും ആവശ്യമായ മറ്റൊന്നുണ്ടാകുന്നു. അയാളുടെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്ന രണ്ട് ‘ജീവിതചര്യകള്‍’. ഒന്ന് അയാളുടെ തൊഴിലും മറ്റൊന്ന് അയാളുടെ പ്രണയവും.

എതിര്‍വശത്ത് ഒന്ന് ഒരു മനുഷ്യനായത് കൊണ്ട് അതിനെ അതിജീവിക്കാന്‍ അയാള്‍ പ്രയാസപ്പെടുന്നു. അപ്പോള്‍ ആ പ്രണയം ഒരു ആശയം കൊണ്ടുവരുന്നു. അയാളെ അല്‍പ്പം വിഷം കൊടുത്ത് കിടക്കയിലേക്ക് അയക്കുന്നു, പരിചരിക്കുന്നു, വീണ്ടും പഴയപടിയാക്കുന്നു.

രാജീവ് ശിവശങ്കര്‍ എഴുതിയ റബേക്കയിലും ഇതിന് സമാനമായ വിചിത്രമായൊരു പ്രണയമുണ്ട്. അതുപക്ഷേ, കറുപ്പും വെളുപ്പുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു മാനസിക അവസ്ഥയെ വരച്ചു കാണിക്കാന്‍ ശ്രമിക്കുന്നത് കൊണ്ട്, ഒരു ഇട്ടാവട്ടത്തിലെ കുറ്റാന്വേഷണ കഥയായ റബേക്കയില്‍ വായനക്കാരന്‍ അഭിമുഖീകരിക്കാതെ പോകുമെന്നുറപ്പാണ്.

*

റബേക്കയുടെ ഏറ്റവും വലിയ അനുഗ്രഹം, അത് വന്ന് വീഴാന്‍ കാണിച്ച കാലഘട്ടമാണ്. തേക്കിലയില്‍ പൊതിഞ്ഞ പോത്തിറച്ചിയും കാടുവെട്ടിത്തെളിക്കുന്ന നസ്രാണിയും തന്‍റേടിയായ സ്ത്രീകളും മലയാളത്തിന്‍റെ മാനറിസമായി സിനിമകളില്‍ വീണ്ടും മാറിയല്ലോ. സി.വി ബാലകൃഷ്‍ണന്‍റെ ആയുസ്സിന്‍റെ പുസ്‍തക(2004)ത്തെപ്പോലെ അകലെ എവിടെയോ ഉള്ള കുടിയേറ്റ ഗ്രാമമായി ആരും ഇനി കരുതാന്‍ വഴിയില്ല.

പത്തേക്കര്‍ വീട്ടിലെ താമസക്കാരിയാണ് റബേക്ക. ചുറ്റും കെട്ടിയ മതിലിനകത്ത് അവര്‍ ഒറ്റയ്ക്ക് കഴിയുന്നു. സമൂഹത്തിന്‍റെ കണ്ണില്‍ ഒരിക്കലും പെടാന്‍ ആഗ്രഹിക്കാത്തത് കൊണ്ടും അവരുടെതായ രീതികളുള്ളത് കൊണ്ടും റബേക്ക, ആൺ സമൂഹത്തിന്‍റെ കിംവദന്തികളുടെ ഇരയാണ്.

പണവും ശക്തിയുമുള്ള ഒറ്റയാള്‍ സ്ത്രീകളെ സ്വഭാവികമായും ഒളിച്ചിരുന്ന് തെറി പറയുകയും ഉള്ളില്‍ വേശ്യകളായി സങ്കല്‍പ്പിക്കുകയും ചെയ്യുന്ന വളരെ സ്വഭാവികമായ ഒരു ആവാസവ്യവസ്ഥയാണ് പുഞ്ചക്കുറിഞ്ചി എന്ന ഗ്രാമം.

പത്തേക്കറില്‍ വന്നുകയറിയ റബേക്ക മാത്രമാണ് എത്രയെന്ന് അവര്‍ക്ക് മാത്രമറിയാവുന്ന സ്വത്തിന്‍റെ ഏക അവകാശി. ഒരു ദിവസം റബേക്ക തന്‍റെ ജീവചരിത്രം എഴുതാന്‍ തീരുമാനിക്കുന്നു. അത് കുഴിതോണ്ടിയെടുക്കുന്ന അസ്ഥികൂടങ്ങളോര്‍ത്ത് വിറച്ചിരിക്കുകയാണ് പുഞ്ചക്കുറിഞ്ചിക്കുള്ളിലും പുറത്തുമായി കഴിയുന്ന ഒരുപാട് പേര്‍.

*

വാക്കുകള്‍ കൊണ്ടുള്ള കളിയാണ് ഈ നോവല്‍ വായനയുടെ ഏറ്റവും രസം പിടിപ്പിക്കുന്നതും ചിലപ്പോള്‍ രസംകെടുത്തുന്നതുമായ സംഗതി. അത് ചിലനേരങ്ങളില്‍ കഥാപാത്രങ്ങളുടെ ചടുലമായ ചിന്തയായും അരസികമായ സമയങ്ങളില്‍ എഴുത്തുകാരന്‍റെ പ്രകടനമായും തോന്നുന്നു.

റബേക്ക ഒരു യഥാര്‍ഥ്യത്തെ കഥയാക്കിയതല്ല. പക്ഷേ, അവരുടെ ചെയ്‍തികള്‍ യാഥാര്‍ത്ഥ്യമാണ് എന്ന് വാദത്തിനപ്പുറം തെളിഞ്ഞിട്ടുണ്ട്. തന്നോട് തന്നെ വെറുപ്പുതോന്നുന്ന ഒരു ബാല്യം ഉണ്ടാകുക, തന്‍റെ നിറത്തോടും സ്വത്വത്തോടും അറപ്പുവരിക, ജീവിതം ഒരു പന്തയമാണെന്ന് കൂടെയുള്ളവര്‍ ഓര്‍മ്മിപ്പിക്കുക, എന്നിങ്ങനെ കറുപ്പില്‍ നിന്നും വെളുപ്പിലേക്കും തിരിച്ചും മാത്രം ചിന്തിക്കുന്ന ഒരു മനസ്സ് ഒരു വ്യക്തിക്കുണ്ടാകുന്നതും അത് തികച്ചും സാധാരണമാണെന്ന് ഭാവിക്കാന്‍ മാത്രം കപടമായ ഒരു ലോകം കയ്യില്‍ കിട്ടുക എന്നത് നമ്മുടെ യാഥാര്‍ഥ്യമാണ്.

കെ.ജി ജോര്‍ജ് സിനിമ ഇരകള്‍ (1985), കാണിച്ചു തരുന്ന സമാനമായ ഒരു ക്രൂരതയുടെ അടിത്തറ റബേക്കയ്ക്ക് ഉണ്ട്. വയലന്‍സ് ബാഹ്യമായ മുറിവുകളാണെന്ന് ധരിക്കുന്ന ആളുകള്‍ക്ക് തിരിച്ചറിയാനാകാത്ത ലോകമാണ് റബേക്കയും ഇരകളിലെ ബോബിയും.

ക്രൂരതയുടെ അടിത്തട്ടുകളിലേക്കൊന്നും പക്ഷേ, റബേക്ക സഞ്ചരിക്കുന്നില്ല. സമാന്തരമായി സഞ്ചരിക്കുന്ന ഒരു ഏറ്റുപറച്ചിലും അതിന്‍റെ പകര്‍ത്തിയെഴുത്തും പിന്നീടുള്ള തിരുത്തിയെഴുത്തും മാത്രമാണ് റബേക്ക. അത്, ഒരു ഡിറ്റക്ടീവ് കഥയ്ക്ക് ട്രാക്ക് ആക്കി മാറ്റുകയാണ് നോവലിന്‍റെ അവസാനം.

നൈസര്‍ഗികമായ തമാശകളും എവിടെയും ഒട്ടിനില്‍ക്കാന്‍ പ്രേരിപ്പിക്കാത്ത വിധം അധ്യായങ്ങള്‍ ക്രമീകരിച്ചും ഒരു ത്രില്ലര്‍ ആണ് റബേക്കയെന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട് എഴുത്തുകാരന്‍. കഥ തുടക്കത്തിലെ അനാവൃതമാണ്, വായനക്കാരന്‍ പിന്നീട് കാണി മാത്രവും.

എങ്കിലും വലിയ സാഹസങ്ങള്‍ക്കും ഉപകഥകള്‍ക്കും നോവലിസ്റ്റ് മുതിരുന്നില്ല. റബേക്കയെ ഒരേസമയം വിശുദ്ധയായും വേട്ടക്കാരിയായും ഉത്തരവാദിത്തം അയാള്‍ നിറവേറ്റുന്നു. ഒരു പരിധി കഴിഞ്ഞാല്‍ ഇത് വായനക്കാര്‍ക്ക് ഒരു ഏറ്റുചൊല്ലല്‍ പോലെ മാത്രമായി മാറുന്നു.

നിങ്ങളുടെ വാര്‍ത്താദിനങ്ങളിലൊന്നും കാണപ്പെടാതെ സുഷുപ്‍തിയില്‍ കഴിയുന്ന കൊച്ചു ഗ്രാമങ്ങളുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് പൊന്തിവരുന്ന അസ്ഥികൂടങ്ങളാണ് റബേക്ക പോലെയുള്ള നോവലുകള്‍ക്ക് ആധാരം. അത്തരം കുഴിമാടങ്ങള്‍ നിങ്ങളുടെ നാട്ടില്‍ ഇല്ലെന്ന മിഥ്യാധാരണയാണ്, ഇനി എഴുതപ്പെടാന്‍ പോകുന്ന റബേക്കകള്‍ക്ക് പ്രമേയമാകുക.

ചുരുക്കം: ജീവിതം, സാഹിത്യത്തെ അനുകരിച്ച ഒരു കുറ്റാന്വേഷണ ത്രില്ലര്‍. നൈസര്‍ഗികമായ തമാശകളും ശൈലിയും. പാപത്തെ വെറുക്കാനും പാപിയെ സ്നേഹിക്കാനും നിലവിളിക്കുന്ന ഉള്ളടക്കത്തില്‍ പഴയകാല ഡിറ്റക്ടീവ് നോവലുകള്‍ക്കുള്ള ആദരംപോലെ പ്രസക്തമല്ലാത്ത ഒരു ക്ലൈമാക്സ് ആക്റ്റ്.

****

(അഭിജിത്ത് വി.എം, സമയം മലയാളത്തില്‍ സീനിയര്‍ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസര്‍. അഭിപ്രായങ്ങള്‍, ആക്ഷേപങ്ങള്‍ അയക്കാം – abhijith.vm@timesinternet.in)

Previous Post

മുട്ടിൽ മരംമുറി കേസ്: മുഖ്യപ്രതികൾ അറസ്റ്റിലായെന്ന് സർക്കാർ

Next Post

ബസവരാജ് ബൊമ്മെ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബസവരാജ്-ബൊമ്മെ-കര്‍ണാടകയുടെ-പുതിയ-മുഖ്യമന്ത്രി

ബസവരാജ് ബൊമ്മെ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രി

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.