Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സംസ്ഥാനത്ത്‌ 36.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ്‌ വാക്‌സിൻ നൽകി; രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം

by News Desk
July 26, 2021
in KERALA
0
സംസ്ഥാനത്ത്‌-36.95-ശതമാനം-പേര്‍ക്ക്-ഒന്നാം-ഡോസ്‌-വാക്‌സിൻ-നൽകി;-രണ്ടാം-ഡോസ്-ലഭിച്ചവരുടെ-ശതമാനം-ദേശീയ-ശരാശരിയുടെ-ഇരട്ടിയിലധികം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > സംസ്ഥാനത്ത് 36.95 ശതമാനം പേര്ക്ക് ഒന്നാം ഡോസും 16.01 ശതമാനം പേര്ക്ക് രണ്ടാം ഡോസ് വാക്സിനും നല്കിയെന്ന് മന്ത്രി വീണാ ജോർജ്ജ്. ഇന്ത്യയില് 130 കോടി ജനങ്ങളില് 33,82,81,418 പേര്ക്ക് ഒന്നാം ഡോസും 9,18,07,558 പേര്ക്ക് രണ്ടാം ഡോസും ഉള്പ്പെടെ 43,00,88,976 ഡോസ് വാക്സിനാണ് ജൂലൈ 25 തീയതി രാത്രി 8.00 വരെ നല്കിയത്. അതായത് ജനസംഖ്യാടിസ്ഥാനത്തില് 26.02 ശതമാനം പേര്ക്ക് ഒന്നാം ഡോസും 7.06 ശതമാനം പേര്ക്ക് രണ്ടാം ഡോസും നല്കിയിട്ടുണ്ട്.

കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ 3.51 കോടിയാണ്. ജൂലൈ 25 വരെ 1,29,69,475 പേര്ക്ക് ഒന്നാം ഡോസും 56,21,752 പേര്ക്ക് രണ്ടാം ഡോസും നല്കിയിട്ടുണ്ട്. അതായത് 36.95 ശതമാനം പേര്ക്ക് ഒന്നാം ഡോസും 16.01 ശതമാനം പേര്ക്ക് രണ്ടാം ഡോസ് വാക്സിന് നല്കി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ് – സനീഷ് കുമാര് ജോസഫ് എംഎല്എയുടെ ശ്രദ്ധ ക്ഷണിക്കല് നോട്ടീസിനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും (MOHFW), കോവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട ദേശീയ വിദഗ്ധ സമിതിയും (NEGVAC) കാലാകാലങ്ങളില് പുറപ്പെടുവിക്കുന്ന മാര്ഗ നിര്ദേശങ്ങളും അതിന്റെ അടിസ്ഥാനത്തില് സംസ്ഥാന സര്ക്കാരിന്റെ ഉത്തരവുകളും പ്രകാരമാണ് ഘട്ടം ഘട്ടമായി വിവിധ മുന്ഗണനാ ഗ്രൂപ്പുകളെ വാക്സിനേഷന് നടത്തുന്നതിനായി ഡ്രൈവില് ഉള്പ്പെടുത്തിവരുന്നത്.

2021 ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്സിനേഷന് ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവര്ത്തകര്ക്കാണ് വാക്സിന് നല്കിയത്. സര്ക്കാര്-സ്വകാര്യ ആശുപത്രി ജീവനക്കാര്, ഫീല്ഡ് ജീവനക്കാര്, ആശാവര്ക്കര്മാര്, അങ്കണവാടി വര്ക്കര്മാര് ഉള്പ്പെടെയുള്ളവര്ക്കാണ് ആദ്യഘട്ടത്തില് വാക്സിന് നല്കിയത്.

സംസ്ഥാനത്തെ ആരോഗ്യ പ്രവര്ത്തകരില് ഏകദേശം 100 ശതമാനം പേരും (5,48,297) ഒന്നാം ഡോസ് വാക്സിന് എടുത്തിട്ടുണ്ട്. ജൂലൈ 25 വരെയുള്ള കണക്കനുസരിച്ച് 82 ശതമാനം പേര് (4,49,949) രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കുന്നതിന് 12 ആഴ്ചയുടെ കാലാവധി ഉള്ളതിനാലാണ് രണ്ടാം ഡോസ് 100 ശതമാനം പേര്ക്കും എടുക്കാന് സാധിക്കാത്തത്.

കോവിഡ് മുന്ഗണനാ വിഭാഗത്തിലുള്ള മുന്നണി പോരാളികള്ക്ക് കോവിഡ് വാക്സിനേഷന് ഫെബ്രുവരി ഒന്നിന് ആരംഭിച്ചു. മുന്നണി പോരാളികളില് ഏകദേശം 100 ശതമാനം പേരും (5,61,628) ഒന്നാം ഡോസ് വാക്സിന് 2021 ജൂലൈ 25 തിയതി വരെ എടുത്തിട്ടുണ്ട്. 82 ശതമാനം പേര് (4,61,953) രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കുന്നതിന് 12 ആഴ്ചയുടെ കാലാവധി ഉള്ളതിനാലാണ് രണ്ടാം ഡോസ് 100 ശതമാനം പേര്ക്കും എടുക്കാന് സാധിക്കാത്തത്.

18 വയസിനും 45 വയസിനും ഇടയില് പ്രായമുള്ള വിഭാഗത്തില് 21 ശതമാനം പേര്ക്ക് (31,56,766) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ചിട്ട് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവര്ക്ക് രണ്ടാം ഡോസ് ലഭിക്കുന്നത്. അതിനാല് 2,64,708 പേര്ക്കാണ് രണ്ടാം ഡോസ് എടുക്കാനായത്.

18 മുതല് 45 വയസ് പ്രായമുള്ളവരില് ആദ്യഘട്ടത്തില് മുന്ഗണനാ വിഭാഗത്തിലുള്ളവര്ക്കും അനുബന്ധ രോഗങ്ങളുള്ളവര്ക്കുമാണ് വാക്സിനേഷന് നല്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്ദേശ പ്രകാരം ജൂണ് 21-ാം തീയതി മുതലാണ് 18 മുതല് 45 വയസ് പ്രായമുള്ള എല്ലാവരും വാക്സിനേഷന് ലഭിക്കുന്ന വിഭാഗത്തില് ഉള്പ്പെടുത്തിയത്.

45 വയസിന് മുകളിലുള്ള 76 ശതമാനം പേര്ക്ക് (87,02,784) ഒന്നാം ഡോസും 39 ശതമാനം പേര്ക്ക് (44,45,142) രണ്ടാം ഡോസും നല്കിയിട്ടുണ്ട്.

വാക്സിനേഷന് സംബന്ധിക്കുന്ന വിവരങ്ങള് ദിവസവും പ്രസിദ്ധീകരിക്കുന്ന കോവിഡ് വാക്സിനേഷന് ബുള്ളറ്റിന് ലഭ്യമാണ്. ഈ ബുള്ളറ്റിന് എല്ലാ ദിവസവും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില് പ്രസിദ്ധീകരിക്കുന്നുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയിലാണ് ഏറ്റവും കൂടുതല് ആളുകള്ക്ക് വാക്സിന് നല്കിയത്. ഇതുപോലെ 18-ാം തീയതി മുതല് 24-ാം തീയതി വരെയുള്ള ഒരാഴ്ച ആകെ 18 ലക്ഷത്തിലധികം പേര്ക്ക് വാക്സിന് നല്കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേര്ക്കും, ചൊവ്വാഴ്ച 2.7 ലക്ഷം പേര്ക്കും, വ്യാഴാഴ്ച 2.8 ലക്ഷം പേര്ക്കും, വെള്ളിയാഴ്ച 2.66 ലക്ഷം പേര്ക്കും വാക്സിന് നല്കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് (2021 ജൂലൈ 24) സംസ്ഥാനത്ത് ഏറ്റവും കൂടുതല് വാക്സിന് നല്കിയത്. 4.88 ലക്ഷം പേര്ക്കാണ് ഒരു ദിവസം കൊണ്ട് വാക്സിന് നല്കിയത്. ഇതോടെ ഒരു ദിവസം നാലര ലക്ഷത്തിന് മുകളില് വാക്സിന് നല്കാന് കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണ്. കൂടാതെ ഞായറാഴ്ച 1.26 ലക്ഷം പേര്ക്കും വാക്സിന് നല്കിയിട്ടുണ്ട്.

പ്രസ്തുത കണക്കില് സ്വകാര്യ ആശുപത്രികള്, വാക്സിന് കമ്പനികളില് നിന്നും നേരിട്ടുവാങ്ങി വാക്സിനേഷന് നടത്തുന്ന കണക്കുകള് കൂടി ഉള്പ്പെടും.

കേരളം വളരെ കാര്യക്ഷമമായാണ് വാക്സിന് നല്കുന്നത്. തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്സിനെടുക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് ദേശീയ തലത്തില് ശ്രദ്ധ നേടിയ കാര്യമാണ്. വാക്സിന് സംസ്ഥാനത്തെത്തിയാല് എത്രയും വേഗം താഴെതട്ടിലെ വാക്സിനേഷന് കേന്ദ്രങ്ങളിലെത്തിക്കാന് വിപുലമായ സംവിധാനമാണൊരുക്കിയിട്ടുള്ളത്. കുറഞ്ഞ അളവില് വാക്സിന് എത്തുന്നതിനാല് വേണ്ടത്ര സ്ലോട്ടുകള് നല്കാന് കഴിയുന്നില്ല. കിട്ടുന്ന വാക്സിനാകട്ടെ പരമാവധി രണ്ട് ദിവസത്തിനകം തീരുന്നതാണ്. അതിനാലാണ് സംസ്ഥാനം കൂടുതല് വാക്സിന് ഒരുമിച്ച് ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്ത്ഥിക്കുന്നത്. കേന്ദ്ര സര്ക്കാര് കൂടുതല് വാക്സിന് ഒരുമിച്ച് അനുവദിച്ചില്ലെങ്കില് സംസ്ഥാനത്തെ വാക്സിനേഷന് അനിശ്ചിതത്തിലാകും.

സംസ്ഥാനത്ത് ഇതുവരെ 1,66,03,860 ഡോസ് വാക്സിനാണ് ലഭ്യമായത്. പ്രതിദിനം 1200 ലധികം കോവിഡ് വാക്സിനേഷന് സെന്ററുകള് സര്ക്കാര്ക്കാര് മേഖലയില് തന്നെ പ്രവര്ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് അകെ നല്കിയ വാക്സിനുകളില് 52 ശതമാനം സ്ത്രീകള്ക്കും 48 ശതമാനം പുരുഷന്മാര്ക്കും ആണ് ലഭ്യമായത്.

സംസ്ഥാനത്തെ ഗര്ഭിണികള്ക്കും കോവിഡ്-19 വാക്സിന് നല്കി വരുന്നു. പലതരം പരീക്ഷണ നിരീക്ഷണങ്ങള്ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗര്ഭിണികള്ക്ക് വാക്സിന് നല്കാന് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവന് ഗര്ഭിണികള്ക്കും കോവിഡ് വാക്സിന് നല്കാന് ‘മാതൃകവചം’ എന്ന പേരില് ആരോഗ്യ വകുപ്പ് കാമ്പയിന് ആരംഭിച്ചത്. നിലവില് രാജ്യത്ത് നല്കിക്കൊണ്ടിരിക്കുന്ന കോവീഷീല്ഡോ, കോവാക്സിനോ ഇവര്ക്ക് ഇഷ്ടാനുസരണം സ്വീകരിക്കാവുന്നതാണ്. ഗര്ഭാവസ്ഥയുടെ ഏത് കാലയളവിലും വാക്സിന് സ്വീകരിക്കാം. ഇതുകൂടാതെ മുലയൂട്ടുന്ന അമ്മമാര്ക്ക് ഏത് കാലയളവിലും വാക്സിന് നല്കാന് കേന്ദ്രം നേരത്തെ തന്നെ അനുമതി നല്കിയിരുന്നു.

കോവിഡ് വാക്സിനേഷന് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയ രാജ്യങ്ങളില് പോകുന്ന വിദ്യാര്ത്ഥികളെയും മറ്റുള്ളവരെയും മുന്ഗണന വിഭാഗത്തില് ഉള്പ്പെടുത്തി വാക്സിനേഷന് നല്കി വരുന്നു.

ട്രൈബല് വിഭാഗത്തിന് പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാന് ജില്ലകളില് പ്രത്യേക പ്രവര്ത്തനങ്ങള് നടത്തി വരുന്നു. ഇതുവരെ 18 വയസിന് മുകളിലുള്ള ട്രൈബല് വിഭാഗത്തില് 59 ശതമാനം പേര്ക്ക് ആദ്യ ഡോസ് വാക്സിന് നല്കിയിട്ടുണ്ട്. രണ്ടാം ഡോസ് 10 ശതമാനം പേര്ക്കും നല്കിയിട്ടുണ്ട്.
സംസ്ഥാനത്തുള്ള വയോജന കേന്ദ്രങ്ങളിലെ 97 ശതമാനം അന്തേവാസികള്ക്കും ആദ്യ ഡോസ് വാക്സിന് നല്കി. 25 ശതമാനം പേര്ക്ക് രണ്ടാം ഡോസും നല്കിയിട്ടുണ്ട്.

ഭിന്നശേഷിക്കാര്ക്ക് പ്രത്യേക വാക്സിനേഷന് ക്യാമ്പുകള് വിവിധ ജില്ലകളില് സംഘടിപ്പിച്ചിട്ടുണ്ട്.
ഇതുകൂടാതെ കിടപ്പ് രോഗികള്ക്ക് അവരുടെ വീടുകളില് പോയി വാക്സിനേഷന് നല്കിവരുന്നു. ദേശീയതലത്തില് ഇത് ശ്രദ്ധനേടുകയും പല സംസ്ഥാനങ്ങളും പിന്തുടരുകയും ചെയ്തു.

സംസ്ഥാനത്ത് സ്വന്തമായി രജിസ്റ്റര് ചെയ്യാന് അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എല്. വിഭാഗത്തില്പ്പെട്ടവരെ വാക്സിനേഷന് രജിസ്റ്റര് ചെയ്യാനായി വേവ്: ‘വാക്സിന് സമത്വത്തിനായി മുന്നേറാം’ എന്ന പേരില് വാക്സിനേഷന് രജിസ്ട്രേഷന് ക്യാമ്പയിന് ആരംഭിച്ചു. ആശാവര്ക്കാര്മാരുടെ സേവനം ഉപയോഗിച്ചാണ് ഈ ക്യാമ്പയിന് നടത്തുന്നത്. വാര്ഡ് തലത്തിലാണ് രജിസ്ട്രേഷന് പ്രക്രിയ പ്രവര്ത്തിക്കുന്നത്. ഓരോ പഞ്ചായത്തിലും ആശാവര്ക്കര്മാര് ആ പ്രദേശത്ത് വാക്സിന് കിട്ടാതെ പോയ ആള്ക്കാരെ കണ്ടെത്തിയാണ് രജിസ്ട്രേഷന് നടത്തുന്നത്. ആ വാര്ഡില് വാക്സിനെടുക്കാത്ത 18 വയസിന് മുകളിലുള്ള എല്ലാവരും രജിസ്റ്റര് ചെയ്തിട്ടുണ്ടെന്ന് ആശാ വര്ക്കാര്മാര് ഉറപ്പ് വരുത്തും. ഇതുകൂടാതെ സ്മാര്ട്ട് ഫോണുള്ള വ്യക്തികളെ സ്വയം രജിസ്റ്റര് ചെയ്യാന് പ്രോത്സാഹിപ്പിക്കും.

സംസ്ഥാനത്തെ വാക്സിനേഷന്റെ സുഗമായ നടത്തിപ്പിനായി ബഹു. മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി, എന്.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്, ആരോഗ്യ വകുപ്പ് ഡയറക്ടര്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര് എന്നിവര് അവലോകനം ചെയ്യുന്നു. ഇങ്ങനെ വളരെ ശാസ്ത്രീയമായും ഏറ്റവും മികച്ച രീതിയിലുമാണ് കേരളത്തില് വാക്സിനേഷന് നടക്കുന്നത് – മന്ത്രി പറഞ്ഞു.

Previous Post

പാലക്കാട് സഹകരണ ബാങ്ക് കുത്തിത്തുറന്ന് വന്‍കവര്‍ച്ച

Next Post

ഫോണ്‍ വിളി വിവാദം: NCP യിൽ 3 പേര്‍ക്കുകൂടി സസ്‌പെന്‍ഷന്‍; ഫോണ്‍ സംഭാഷണങ്ങളിൽ മന്ത്രി ശ്രദ്ധപുലർത്തണം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഫോണ്‍-വിളി-വിവാദം:-ncp-യിൽ-3-പേര്‍ക്കുകൂടി-സസ്‌പെന്‍ഷന്‍;-ഫോണ്‍-സംഭാഷണങ്ങളിൽ-മന്ത്രി-ശ്രദ്ധപുലർത്തണം

ഫോണ്‍ വിളി വിവാദം: NCP യിൽ 3 പേര്‍ക്കുകൂടി സസ്‌പെന്‍ഷന്‍; ഫോണ്‍ സംഭാഷണങ്ങളിൽ മന്ത്രി ശ്രദ്ധപുലർത്തണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.