ന്യൂഡൽഹി > അന്തരിച്ച ഫാ. സ്റ്റാന് സാമിയുടെ അറസ്റ്റും തുടര്നടപടികളെയും ന്യായീകരിച്ച് വിദേശ കാര്യമന്ത്രാലയം. നടപടികളെല്ലാം നിയമപ്രകാരമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. അന്താരാഷ്ട്ര തലത്തില് സ്റ്റാന് സ്വാമിയുടെ മരണത്തില് വ്യാപക പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത്തരത്തിൽ ന്യായീകരിച്ചുകൊണ്ടുള്ള പ്രസ്താവന ഇറക്കിയത്.
ഫാദര് സ്റ്റാന് സ്വാമിയുടെ അറസ്റ്റ് നിയമപ്രകാരമായിരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ന്യായീകരിച്ചത്. സ്വാമിയുടെ മരണത്തിൽ യുഎൻ മനുഷ്യാവകാശ ഘടകമടക്കം നടുക്കം രേഖപ്പെടുത്തിയിരുന്നു.
മരണത്തില് ഉത്തരവാദികളായവര്ക്കെതിരെ നടപടി എടുക്കണമെന്നവശ്യപ്പെട്ട് 10 ഓളം പ്രതിപക്ഷ പാര്ട്ടി നേതാക്കള് കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.