
മകൻ്റെ പഠനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആനി സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയത്. ഈ അപേക്ഷ പരിഗണിച്ചാണ് ഉത്തരവുണ്ടായത്. നാരങ്ങ വെള്ളവും ഐസ്‌ക്രീമും വിറ്റ് നടന്ന സ്ഥലത്ത് പോലീസ് യൂണിഫോമിൽ ചുമതലയേൽക്കാൻ കഴിഞ്ഞതിലുണ്ടായ സന്തോഷം പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിച്ചോടെയാണ് ആനിയുടെ ജീവിതം ചർച്ചയായത്. എസ്ഐ ടെസ്റ്റ് എഴുതി 2016ൽ ജോലി നേടി. 2018ൽ എസ്ഐ പരീക്ഷ പാസായതിന് പിന്നാലെ 2021 ജൂൺ 25ന് വർക്കലയിൽ എസ്ഐ ആദ്യനിയമനം.
കോളേജ് വിദ്യാഭ്യാസ കാലത്തെ അടുപ്പം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സുഹൃത്തുമായി ജീവിതം ആരംഭിച്ചു. ഒരു കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോഴേക്കും ഈ ബന്ധം അവസാനിച്ചു. കുഞ്ഞുമായി സ്വന്തം വീട്ടിൽ എത്തിയെങ്കിലും പ്രതീക്ഷ പകരുന്നതൊന്നും സംഭവിച്ചില്ല. ഇതിനിടെയാണ് നിരവധി ജോലികൾ ചെയ്യേണ്ടി വന്നത്. ഇതിനിടെ സോഷ്യോളജിയിൽ ബിരുദം നേടി. ബിരുദം നേടിയതിന് പിന്നാലെ സർക്കാർ ജോലിയെന്ന സ്വപ്നവും പിന്നാലെയെത്തി. സുഹൃത്തിന്റെ സഹായത്തോടെ എസ്ഐ പരീക്ഷ എഴുതിയതും വിജയം നേടിയതും.
ആനിയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മോഹൻ ലാൽ എന്നിവർ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. നിശ്ചയദാർഢ്യം കൊണ്ട് നേടിയെടുത്ത വിജയമാണ് ആനിയുടേതെന്നും ഒരുപാട് സ്വപ്നങ്ങൾക്ക് ഈ വിജയം പ്രചോദനമാകട്ടെ എന്നുമാണ് മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞത്.















