ഇന്നു മുതൽ എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉപയോിഗിച്ച് പ്രവര്‍ത്തിക്കാനാകും. ജില കടകള്‍ക്കും ബാങ്കുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. കള്ളുഷാപ്പുകള്‍ക്ക് കള്ള് പാഴ്സൽ നൽകുന്നതിനു തടസ്സമില്ല. തുണിക്കടകള്‍, ജ്വല്ലറികള്‍, പുസ്തകവിൽപന കടകള്‍, ചെരിപ്പുകടകള്‍ തുടങ്ങിയവയ്ക്ക് തിങ്കള്‍, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ വൈകിട്ട് അഞ്ചു മണി വരെ തുറക്കാം. പാഴ്‍വസ്തുക്കള്‍ ശേഖരിക്കുന്ന കടകള്‍ക്കും ആഴ്ചയിൽ രണ്ട് ദിവസം പ്രവര്‍ത്തിക്കാനാകും. ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആഴ്ചയിൽ മൂന്ന് ദിവസം പ്രവര്‍ത്തിക്കാം.
Also Read:
സംസ്ഥാനത്ത് ടിപിആര്‍ 16 ശതമാനത്തിനും പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിനും താഴെയെത്തിയ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകള്‍ നിലവിൽ വരുന്നത്. ജൂൺ ഒൻപതിനു മുൻപു തന്നെ കൂടുതൽ കടകള്‍ക്ക് തുറക്കാൻ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read:
കൊവിഡ് വ്യാപനം തടയാനായി സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ക് ഡൗൺ ഫലം കാണുന്നുണ്ടന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ചില തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഇപ്പോഴും ടിപിആര്‍ 30 ശതമാനത്തിനും മുകളിലാണ്. അന്തര്‍ജില്ലാ യാത്രകള്‍ ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.