കാഠ്മണ്ഡു
വിശ്വാസ വോട്ടിൽ തോറ്റ പ്രധാനമന്ത്രി കെ പി ശർമ ഒലിയും നേപ്പാളി കോൺഗ്രസിന്റെ (എൻസി) നേതൃത്വത്തിൽ പ്രതിപക്ഷ പാർടികളും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതോടെ നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി.
പ്രതിപക്ഷ നേതാക്കൾ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് തന്നെ അനുകൂലിക്കുന്ന എംപിമാർ ഒപ്പിട്ട കത്തുമായി ശർമ ഒലി പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അനുമതി തേടിയത്.
തന്റെ പാർടിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർടി (യുഎംഎൽ)യുടെ 121 അംഗങ്ങളുടെയും ജനതാ സമാജ്ബാദി പാർടി നേപ്പാളിന്റെ (ജെഎസ്പിഎൻ) 32 അംഗങ്ങളുടെയും പിന്തുണയുണ്ടെന്ന് അദ്ദേഹം പ്രസിഡന്റിനെ അറിയിച്ചു. മുമ്പ്, 149 പേരുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ഡ്യൂബ അവകാശപ്പെട്ടിരുന്നു. സർക്കാർ രൂപീകരിക്കാൻ 139 പേരുടെ പിന്തുണയാണ് വേണ്ടത്. കഴിഞ്ഞദിവസം പിന്തുണയില്ലാതെ ഒലി പിൻവാങ്ങിയിരുന്നു.