
“മുഹമ്മദ് റിയാസ് പിണറായിയുടെ മകളുടെ ഭർത്താവായതിന് ശേഷമല്ല നേതാവായത്.12 വർഷം മുൻപ് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.ഡിവൈഎഫ്ഐ യൂണിറ്റ് തലം മുതൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച വ്യക്തിത്വമാണ്.ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റാണ്.പാർട്ടി സംസ്ഥാന കമ്മറ്റി അംഗമാണ്.നിരവധി സമരമുഖങ്ങളിൽ പോലീസ് ഭീകരത അനുഭവിച്ച ആൾ കൂടിയാണ്.”
“കളമശേരി സീറ്റിൽ കോണി ചിഹ്നത്തിൽ മത്സരിച്ച ഗഫൂറിനെ പോലെ അല്ലെന്ന് വ്യക്തം. അഴിമതി കേസിൽ കൃത്യമായ തെളിവോടെ പിടിക്കപ്പെട്ട ഇബ്രാഹിം കുഞ്ഞിന്റെ മകനെ പോലെയല്ല. വർഗീയതയും അഴിമതിയും തന്റെ തൊപ്പിയിൽ ചാർത്തിയ അഴീക്കോട്ടെ ലീഗ് സ്ഥാനാർത്ഥിയെ പോലെയുമല്ല. ഇതെല്ലം ബോധ്യമുള്ള വായനക്കാരുടെ മുൻപിലാണ് ലീഗ് പത്രം ഇത്തരമൊരു തലക്കെട്ട് നൽകിയത്.”
“സാധാരണ ആർഎസ്എസ് മുഖപത്രമാണ് ഇത്തരം നാലാംകിട തലക്കെട്ടുകൾ നൽകാറുള്ളത്. ആർഎസ്എസിന്റെ നേർപതിപ്പാണ് തങ്ങളെന്ന് ലീഗ് വീണ്ടും തെളിയിച്ചിരിക്കുന്നു.ചില ഓൺലൈൻ മഞ്ഞപ്പത്രക്കാരുടെ നിലവാരത്തിൽ എത്തിയിരിക്കുന്നു ചന്ദ്രികയും.”
“മറ്റൊന്ന് ശൈലജ ടീച്ചറെ കുറിച്ചാണ്. ഇത്രയും കാലം ഇവർ ശൈലജ ടീച്ചറെ വിളിച്ചിരുന്നത് എന്താണെന്ന് ഈ സമൂഹത്തിന് അറിയാം.
അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയിൽ സഖാവിനെ ആക്ഷേപിച്ചവരാണ് ഇപ്പോൾ പുകഴ്ത്തലുമായി രംഗത്ത് വന്നിട്ടുള്ളത്. കെപിസിസി പ്രസിഡന്റ് ടീച്ചറെ ആക്ഷേപിച്ചത് ജനങ്ങൾ മറന്നിട്ടില്ല. എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാവണം എന്നത് ജനാധിപത്യപരമായ ചർച്ചയ്ക്ക് ശേഷമെടുത്ത തീരുമാനമാണ്. സിപിഎമ്മിനല്ലാതെ മറ്റൊരു പാർട്ടിക്കും ഇത്തരമൊരു ദൃഢമായ തീരുമാനമെടുക്കാൻ സാധിക്കുകയില്ല.” പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.















