ടി20യിൽ പവർപ്ലേയിൽ നേടുന്ന ഏറ്റവുമുയർന്ന ടീം സ്കോർ എന്ന ലോക റെക്കോർഡ് സ്വന്തം പേരിലാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. ട്രാവിസ് ഹെഡ്ഡ്, അഭിഷേക് ശർമ്മ എന്നിവരുടെ കൂറ്റനടികളുടെ കരുത്തിൽ ആറോവറിൽ 105 റൺസാണ് ഹൈദരാബാദ് വാരിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 7 വിക്കറ്റ് നഷ്ടത്തിൽ 266 റൺസാണ് നേടിയത്.
ഡൽഹി നിരയിൽ നാലു വിക്കറ്റുമായി കുൽദീപ് സിങ് തിളങ്ങി. ഇന്ത്യൻ പ്രീമിയർ ലീഗിലെ അതിവേഗ അർദ്ധ സെഞ്ചുറിയുടെ റെക്കോർഡ് ട്രാവിസ് ഹെഡ്ഡ് വീണ്ടും തിരുത്തിയെഴുത്തുന്നതിനും ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. 16 പന്തിലാണ് താരം അർദ്ധ സെഞ്ചുറിയിലേക്ക് കുതിച്ചെത്തിയത്. 18 പന്തിൽ അർദ്ധ സെഞ്ചുറിയെന്ന സ്വന്തം റെക്കോർഡാണ് ട്രാവിസ് ഹെഡ്ഡ് ഇന്ന് ഡൽഹിക്കെതിരെ തിരുത്തിയത്.
ട്രാവിസ് ഹെഡ്ഡിന്റെ ഈ റെക്കോർഡിന് സഹ ഓപ്പണർ അഭിഷേക് ശർമ്മ തന്നെ ഭീഷണി ഉയർത്തിയിരുന്നു. പക്ഷേ 12 പന്തിൽ 46 റൺസുമായി താരം പുറത്തായി. കുൽദീപ് യാദവിന്റെ പന്തിൽ അക്സർ പട്ടേലിന്റെ കൈകളിലേക്കാണ് അഭിഷേകിന്റെ ഷോട്ട് എത്തിയത്. പിന്നാലെ ഒരു റൺസുമായി എയ്ഡാൻ മാക്രം പുറത്തായി.
കുൽദീപിന്റെ പന്തിൽ അക്സർ പട്ടേലിന് തന്നെയാണ് ക്യാച്ച്. ഒടുവിൽ 32 പന്തിൽ 89 റൺസുമായി ഹെഡ് പുറത്തായി. കുൽദീപിന് തന്നെയാണ് വിക്കറ്റ്. വാലറ്റത്ത് തിളങ്ങിയ നിതീഷ് റെഡ്ഡിയെ (37) കുൽദീപ് തന്നെ പുറത്താക്കി. ഷഹബാസ് അഹമ്മദ് (44), അബ്ദുൾ സമദും (13) ഭേദപ്പെട്ട പ്രകടനം നടത്തി.
Read More
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ