മുൻനിരയുടെ കൂട്ടത്തകർച്ചയ്ക്കിടയിലും നായകന്റെ കളി പുറത്തെടുത്ത് ഇന്ത്യയുടെ രക്ഷകനായി ഹിറ്റ്മാൻ രോഹിത് ശർമ്മ (103). 64 പന്തിൽ നിന്നാണ് നായകന്റെ തട്ടുപൊളിപ്പൻ സെഞ്ചുറി പിറന്നത്.
ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ നായകൻ നിർണായക മത്സരത്തിൽ ടീമിന്റെ അത്താണിയായി മാറി. അഞ്ചാം വിക്കറ്റിൽ ഫിനിഷർ റിങ്കു സിങ്ങിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയാണ് നായകൻ ടീമിനെ തോളിലേറ്റിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച രോഹിത്തിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ അഞ്ചോവറിനകം തന്നെ ഒരറ്റത്ത് തുടരെത്തുടരെ വിക്കറ്റുകൾ വീണു. ഇന്ത്യയ്ക്ക് 22 റൺസെടുക്കുമ്പോഴേക്കും നാല് വിക്കറ്റുകൾ നഷ്ടമായി. യശസ്വി ജെയ്സ്വാൾ (4), വിരാട് കോഹ്ലി (0), ശിവം ദുബെ (1), സഞ്ജു സാംസൺ (0) എന്നിവരാണ് പുറത്തായത്.
തുടർന്നാണ്