ഇൻഡോർ > മധ്യപ്രദേശിൽ വളര്ത്തുനായ്ക്കളെ ചൊല്ലിയുള്ള ഉടമകളുടെ തര്ക്കത്തിന് പിന്നാലെ നടന്ന വെടിവെയ്പ്പിൽ രണ്ട് മരണം. ഇൻഡോറിലാണ് നായ്ക്കളുടെ പേരിലുള്ള തർക്കത്തിനൊടുവിൽ വെടിവെയ്പ്പ് നടന്നത്. ബാങ്കില് സെക്യൂരിറ്റി ഗാര്ഡായി ജോലി ചെയ്യുന്ന രാജ്പാല് സിംഗ് രജാവത്താണ് അയൽവാസികളായ വിമല് അചല(35), രാഹുല് വര്മ (27) എന്നിവരെ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് സംഭവം. പ്രതിയായ രജാവത്തും മരിച്ച വിമല് അചലയും അയൽവാസികളാണ്. ഇവർ വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങിയതിനിടെ നായ്ക്കൾ തമ്മിൽ പ്രശ്നമുണ്ടായി. ഇതോടെ അടമകൾ തമ്മിലും കലഹം ആരംഭിച്ചു. തര്ക്കം രൂക്ഷമായതോടെ വീട്ടിലേക്ക് ഓടിക്കയറിയ രജാവത്ത് തോക്കുമായി ബാല്ക്കണിയിലെത്തുകയും ആദ്യം ആകാശത്തേക്ക് വെടിയുതിർത്ത ശേഷം താഴെ കൂടി നിന്ന അയൽവാസികൾക്ക് നേരെയും വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ വിമല് അചലയും മറ്റൊരു അയല്വാസിയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആറ് പേര്ക്ക് പരിക്കേറ്റു.
നഗരത്തിൽ ഹെയര് സലൂണ് നടത്തിയിരുന്നയാളാണ് കൊല്ലപ്പെട്ട വിമല് അചല. വെടിയേറ്റ ഇരുവരെയും ഉടന് തന്നെ അടുത്തുള്ള ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ടുപേരുടെ പരുക്ക് ഗുരുതരമാണെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
VIDEO | Two people were killed and six others injured after a man, identified as a security guard Rajpal Rajawat, fired shots on neighbours following an argument over pet dogs in MP’s Indore.
(Note: Audio muted due to abusive content)
(Source: Third Party) pic.twitter.com/jw8Btu9GVN
— Press Trust of India (@PTI_News) August 18, 2023















