
ജലപാതയെ 13 സ്ട്രെച്ചുകളായി തിരിച്ചാണ് സര്‍വേ നടത്തുക. ജലപാത നിര്‍മിച്ചാൽ സംസ്ഥാന സര്‍ക്കാരിന് എങ്ങനെയെല്ലാം വരുമാനമുണ്ടാക്കാം എന്നത് അടക്കമുള്ള വിഷയങ്ങള്‍ സര്‍വേയുടെ ഭാഗമാകും. ജലഗതാഗത മാര്‍ഗം എന്നതിനു പുറമെ ചരക്കുനീക്കത്തിനും ടൂറിസത്തിനുമുള്ള സാധ്യതകളും പരിശോധിക്കും. 620 കിലോമീറ്ററാണ് പാതയുടെ മൊത്തം നീളം.
Also Read:
തിരുവനന്തപുരം ആക്കുളം മുതൽ കൊല്ലം അഷ്ടമുടി വരെയും മലപ്പുറം മണ്ണിട്ടാമ്പാറ മുതൽ കല്ലായി വരെയുമുള്ള രണ്ട് സ്ട്രെച്ചുകളിലെ സര്‍വേയ്ക്ക് കരാര്‍ നല്‍കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. 6000 കോടി രൂപയുടെ പദ്ധതിയുടെ മൊത്തം ചെലവ് കണക്കാക്കുന്നത്. ജലപാതയെ ഒരു സാമ്പത്തിക ഇടനാഴിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടൂറിസം സാധ്യതകള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും സര്‍വേ നടത്തുക.
നാലു മാസത്തിനകം പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു ലഭിക്കും. ഇത്തരത്തിൽ 13 സ്ട്രെച്ചുകളുടെയും സാമ്പത്തിക സാധ്യത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച ശേഷമായിരിക്കും ജലപാതയുടെ സാമ്പത്തിക മാസ്റ്റര്‍ പ്ലാൻ തയ്യാറാക്കുന്ന നടപടികള്‍ തുടങ്ങുക.
Also Read:
പാതയുടെ പലഭാഗവും ഇതിനോടകം ഉപയോഗത്തിലുള്ള ജലപാതകളാണ്. ഇതു കൂടാതെ പുതിയ സ്ഥലങ്ങളിൽ പാത നിര്‍മിക്കാനായി ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനുമായി ഇതുവരെ കിഫ്ബി 1163.03 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. 2025ൽ പാത പൂര്‍ത്തിയാക്കാനാണ് പദ്ധതിയുടെ ചുമതലയുള്ള കേരള വാട്ടര്‍ വേയ്സ് ആൻ്റ് ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തിൽ ഡിപിആര്‍ വേഗത്തിൽ തയ്യാറാക്കാൻ ബന്ധപ്പെട്ട ഏജൻസികള്‍ക്ക് കമ്പനി നിര്‍ദേശം നല്‍കി.
നിലവിൽ കോഴിക്കോട് കനാൽ വികസനത്തിനായി 1100 കോടി രൂപയുടെയും പാര്‍വതി പുത്തനാര്‍ കനാൽ വികസനത്തിനായി 183 കോടി രൂപയുടെയും പദ്ധതികള്‍ കിഫ്ബിയുടെ മുന്നിലുണ്ട്. അടുത്ത ബോര്‍ഡ് യോഗത്തിൽ ഇവ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട്ട് മാത്രം 23 പാലങ്ങളാണ് പുതുക്കിപ്പണിയേണ്ടത്. ജില്ലയിൽ പദ്ധതിയുടെ ചെലവ് ഗണ്യമായി വര്‍ധിക്കാൻ കാരണം ഇതാണ്. കൂടാതെ മാഹി – വളപട്ടണം സ്ട്രെച്ചിലും നീലേശ്വരം – ബേക്കൽ സ്ട്രെച്ചിലുംചെലവുയരും. പുതുച്ചേരി എതിര്‍പ്പറിയിച്ചിട്ടുള്ളതിനാൽ മാഹി – വളപട്ടണം ഭാഗത്ത് അലൈൻമെന്‍റ് മാറ്റാനായി നാല് തുരങ്കങ്ങൾ നിര്‍മിക്കേണ്ടി വരും. കൂടാതെ നീലേശ്വരം – ബേക്കൽ ഭാഗത്ത് ആറര കിലോമീറ്ററിൽ പുതിയ കനാലും നിര്‍മിക്കേണ്ടതുണ്ട്.
ജലപാതയ്ക്ക് പുറമെ ടൂറിസം സൗകര്യത്തിനായുള്ള കേന്ദ്രങ്ങളും ബോട്ട് ടെര്‍മിനലുകളും ഉള്‍നാടൻ തുറമുഖങ്ങളും നിര്‍മിക്കും. ഇവ എവിടെയെല്ലാമാണ് വേണ്ടതെന്ന കാര്യം സര്‍വേയ്ക്ക് ശേഷമായിരിക്കും തീരുമാനിക്കുക.















