Wednesday, May 21, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ലസിത പാലക്കൽ കരുതുന്നു: ബി.ജെ.പി നേതൃത്വം അവഗണിക്കുകയാണ്

by News Desk
February 19, 2022
in KERALA
0
ലസിത-പാലക്കൽ-കരുതുന്നു:-ബിജെ.പി-നേതൃത്വം-അവഗണിക്കുകയാണ്
0
SHARES
29
VIEWS
Share on FacebookShare on TwitterShare on Whatsapp

By Bhadra Chandran

കേരളത്തിലെ രാഷ്ട്രീയ ബലാബലങ്ങളുടെ കേന്ദ്രമായ കണ്ണൂരിൽ ബി.ജെ.പിക്ക് വേണ്ടി ശക്തമായി സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു ലസിത പാലക്കൽ. സോഷ്യൽ മീഡിയയിലും അവർ മിക്കപ്പോഴും പ്രകോപനപരമായും അല്ലാതെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ സജീവമായി. എന്നാൽ കുറച്ചുകാലമായി അവർ രാഷ്ട്രീയത്തിൽ സജീവമല്ല.

ബി.ജെ.പി വിടുന്നു, സി.പി.എമ്മിലേക്ക് ചുവടുമാറ്റുന്ന തുടങ്ങിയ നിരവധി അഭ്യൂഹങ്ങൾ അവരെ കൂടുതലായി കാണുന്ന സോഷ്യൽ മീഡിയ സർക്കിളുകളിൽ പ്രചരിക്കുകയാണ്. സമയം പ്ലസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ലസിത പാലക്കൽ സംസാരിക്കുന്നു.

ലസിത, ബി.ജെ.പിയിൽ നിന്ന് പുറത്തേക്ക് പോകുകയാണ് എന്ന് വ്യാപകമായി അഭ്യൂഹങ്ങളുണ്ടല്ലോ; ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?
ബി.ജെ.പി വിടുന്നു എന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. അതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണ്. നേരത്തെയും പലതവണ മറ്റ് പാർട്ടികളും ഇത്തരത്തിലുള്ള പ്രചരണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ലസിത പാലക്കൽ എന്ന ഞാൻ ബി.ജെ.പി എന്ന പാർട്ടി വിടുന്നതിനെ കുറിച്ച് ഇന്നുവരെ ചിന്തിച്ചിട്ടില്ല. അത്തരത്തിലുള്ള തെറ്റിദ്ധാരണകളൊന്നും ആർക്കും വേണ്ട. കാരണം ഒരു പൊതുപ്രവർത്തകയായി സമൂഹത്തെ സേവിക്കണമെന്നതാണ് ഞാൻ ആഗ്രഹിക്കുന്ന കാര്യം. മാത്രമല്ല എല്ലാവരും എന്നെ ഒരു ബി.ജെ.പി പ്രവർത്തകയായിട്ടാണ് ഇന്നുവരെ കണ്ടിട്ടുള്ളത്. അവസാനം വരെ അത് അങ്ങനെത്തന്നെ തുടരും. മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറി അടുത്തൊരു എ.അശോകനോ അല്ലെങ്കിൽ മറ്റൊരു ഒ.കെ വാസുവോ ആകാനൊന്നും ഞാൻ ആഗ്രഹിച്ചിട്ടുമില്ല ഇനി അങ്ങനെ ഉണ്ടാവുകയുമില്ല.

ഇപ്പോൾ കുറച്ച് കാലമായി പാർട്ടിയിൽ നിന്ന് സ്വമേധയാ മാറിനിൽക്കുകയാണ് ഞാൻ ചെയ്യുന്നത്. പാർട്ടി പ്രവർത്തനത്തിൽ സജീവമല്ല എന്നതിനർത്ഥം പാർട്ടി വിട്ടു എന്നതല്ല. പാർട്ടിയിലെ ചില വ്യക്തികൾ കാരണം എന്റേതായ തീരുമാനപ്രകാരമാണ് ഞാൻ അകലം പാലിച്ച് നിൽക്കുന്നത്. ഇപ്പോഴും എന്റെ ആഗ്രഹം ബി.ജെ.പിയിൽ വർക്ക് ചെയ്യണം എന്നത് തന്നെയാണ്. അത്രയധികം ഞാൻ പാർട്ടിയെ സ്‌നേഹിക്കുന്നുണ്ട്. വേറെയൊരു പാർട്ടിയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. ഒരുപക്ഷേ അങ്ങനെ മറ്റൊരു പാർട്ടിയെ കുറിച്ച് ചിന്തിക്കുന്ന ആളുകൾ ഉണ്ടാകും. കാരണം അവർക്ക് വേണ്ടത് പണമായിരിക്കും. അങ്ങനെ പണം വാഗ്ദാനം ചെയ്ത് ബി.ജെ.പിയിൽ നിന്ന് ആളുകളെ ക്ഷണിക്കാൻ സി.പി.എം ശ്രമിക്കാറുമുണ്ട്. അത്തരത്തിലുള്ള ഓഫറുകൾ എനിക്കും കിട്ടിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന്റെ സമയത്ത് സി.പി.എം പ്രവർത്തകർ എന്റെ വീട്ടിൽ കാശ് കൊണ്ടുവന്ന് വെച്ചിട്ട് പോയിട്ടുണ്ട്. മാത്രമല്ല ജയിൽ വാർഡനായിട്ടും മറ്റും ജോലികളും തരാമെന്നും പറഞ്ഞ് പ്രലോഭിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്തെങ്കിലും ആകണം അല്ലെങ്കിൽ കാശുണ്ടാക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങൾ ഉള്ളവർ ഇത്തരം ഓഫറുകൾക്ക് മുന്നിൽ മുട്ടുമടക്കാറുണ്ട്. എനിക്ക് അത്തരത്തിലുള്ള ആഗ്രഹങ്ങൾ ഉണ്ടായിട്ടില്ല. പൊതുപ്രവർത്തക എന്ന നിലയിൽ നിന്നുകൊണ്ട് എല്ലാ ആളുകളേയും സഹായിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.

മറ്റൊരു കാര്യം സംഘം (ആർ.എസ്.എസ്) എന്നത് വലിയൊരു പ്രസ്താനമാണ്. വളരെ ചെറുപ്പം മുതൽതന്നെ ആർ.എസ്.എസിന്റെ ഭാഗമാകാണം എന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു. മാത്രമല്ല സംഘത്തിൽ വിശ്വസിക്കുന്ന ഒരാൾക്കും പാർട്ടി വിടാൻ പറ്റില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ബി.ജെ.പിയിൽ നിന്ന് ഞാൻ സ്വമേധയാ ഒന്ന് വിട്ടു നിൽക്കുന്നു അല്ലെങ്കിൽ അകലം പാലിക്കുന്നു എന്നല്ലാതെ പാർട്ടി വിടുകയോ സംഘത്തിൽ നിന്ന് പുറത്തു പോവുകയോ ചെയ്തിട്ടില്ല. ഇപ്പോഴും ആ വലിയ പ്രസ്താനത്തിൽ ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു.

ബി.ജെ.പി ലസിതയെ വിവാദങ്ങളുണ്ടായ സമയത്ത് സഹായിച്ചിരുന്നില്ല എന്നതാണോ പാർട്ടിയിൽ നിന്ന് മാറി നിൽക്കാൻ കാരണം. എന്താണ് ഈ മാറിനിൽക്കലിന് പിന്നിൽ?
തരികിട സാബുവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ നടന്നിട്ടുള്ള ആക്രമണങ്ങൾ ഉൾപ്പടെ ധാരാളം വിവാദങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. ഈ സമയത്തെല്ലാം എനിക്ക് പിന്തുണ ലഭിച്ചിട്ടുള്ളത് സംഘത്തിന്റെ (ആർ.എസ്‍.എസ്) ഭാഗത്ത് നിന്നാണ്. അന്നത്തെ യുവമോർച്ചാ സംസ്ഥാന പ്രസിഡന്റായിരുന്ന പ്രകാശ് ബാബു, രേണു സുരേഷ് എന്നിവരാണ് എന്നോടൊപ്പം പോലീസ് സ്‌റ്റേഷനിൽ വന്ന് വിവരങ്ങൾ അന്വേഷിക്കുകയും അന്നത്തെ ദിവസം അവിടെ ഇരുപ്പുസമരം നടത്തുകയും ചെയ്തത്. അദ്ദേഹത്തിന് പുറമെ പാർട്ടിയിലെ ചില നേതാക്കൾ കൂടി എനിക്ക് വേണ്ടി ശബ്ദമുയർത്തിയിരുന്നു എന്നതും സത്യമാണ്. സോഷ്യൽ മീഡിയ വഴി ഉണ്ടാകുന്ന അധിക്ഷേപങ്ങൾ ഏതൊരു വ്യക്തിയേയും മാനസീകമായി തളർത്തും. ഈ വിവാദങ്ങൾ ഉയർന്ന സമയത്ത് എന്റെ മാനസികാവസ്ഥയും തീർത്തും വ്യത്യസ്തമല്ലായിരുന്നു. ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്.

ലസിതയെ യുവമോർച്ച പുറത്താക്കി എന്നുള്ള വാർത്തകളിൽ സത്യമുണ്ടോ?
യുവമോർച്ചാ ജില്ലാ സെക്രട്ടറി ആയിരുന്ന സമയത്ത് (2018) പാർട്ടിക്കുള്ളിലെ ഒരാൾ വളരെ മോശമായ രീതിയിൽ എനിക്ക് വാട്‌സ്ആപ്പിൽ മെസ്സേജ് അയച്ചു. തുടർന്ന് ഞാൻ ആ വ്യക്തിയെ കുറിച്ച് തുറന്ന് പറയുകയും പ്രശ്‌നങ്ങൾ ജില്ലാ കമ്മറ്റിയിൽ അവതരിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് യുവമോർച്ചയിൽ നിന്ന് എന്നെ പുറത്താക്കി എന്നുള്ള പ്രചരണം ഉണ്ടായത്. എന്നാൽ സത്യാവസ്ഥ അതല്ല. ആ വിഷയത്തിന്മേൽ വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെ, ഞാൻ തന്നെയാണ് രാജി എഴുതി അന്നത്തെ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. രത്‌നാകരന് നൽകിയത്. പിന്നീട് സോഷ്യൽ മീഡിയയിലും ഞാൻ അതിനെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

ലസിതയുടെ ഭർത്താവ് സി.പി.എം അനുഭാവിയാണോ? വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങൾ നിങ്ങളുടെ ജീവിതത്തെയും പ്രവർത്തനത്തെയും ബാധിക്കുന്നുണ്ടോ? ലസിത പാർട്ടിയിൽ നേരിടുന്ന പ്രശനങ്ങളിൽ ഇതിനെന്തെങ്കിലും പങ്കുണ്ടോ?
ഞങ്ങൾ രണ്ടുപേരും രണ്ട് പാർട്ടിയാണെന്നൊന്നും എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. കാരണം വീട്ടിലെത്തിക്കഴിഞ്ഞാലോ അല്ലെങ്കിൽ ഞങ്ങളുടെ വ്യക്തി ജീവിതത്തിലോ ഒരു പാർട്ടിയെയും കുറിച്ചുള്ള പരാമർശങ്ങൾ നടത്താറില്ല. മാത്രമല്ല ഞാൻ ബി.ജെ.പിയുടെ പരിപാടികളിൽ പങ്കെടുക്കുന്നതിനോ കമ്മിറ്റിയിൽ പോകുന്നതിനോ അദ്ദേഹം എതിര് നിൽക്കാറില്ല. ഈയടുത്ത് നടന്ന കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാനദിന ചടങ്ങിന് പോലും എന്റെ ഭർത്താവാണ് എന്നെ കൊണ്ടുപോയത്. അദ്ദേഹം പറയുന്നത് പാർട്ടിയിൽ നിന്ന് മാറി നിൽക്കരുത് എന്നും ബി.ജെ.പിയുടെ പരിപാടികളിൽ പങ്കെടുക്കണം എന്നുമാണ്.

അതുപോലെ തന്നെ ദയ വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ ഞാൻ സഹായങ്ങൾ ചെയ്യാറുണ്ട്. അങ്ങനെയുള്ള കാര്യങ്ങളിലും അദ്ദേഹം എനിക്ക് പൂർണ്ണ പിന്തുണ നൽകുകയാണ് ചെയ്യുന്നത്. മാത്രമല്ല ഈ കൂട്ടായ്മ പാർട്ടിനോക്കാതെയാണ് എല്ലാവരേയും സഹായിക്കുന്നത്. മറ്റൊരു കാര്യം ഞങ്ങൾ രണ്ട് പാർട്ടികളാണെന്ന് പറഞ്ഞ് പാർട്ടിക്കകത്ത് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുള്ളതായി എനിക്ക് അറിവില്ല. ഞാൻ അറിയാതെ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് പാർട്ടി തന്നെ പറയേണ്ടിയിരിക്കുന്നു.

പിന്നെ അദ്ദേഹം സി.പി.എമ്മിന്റെ ഗുണ്ടയാണ്, കൊലക്കേസ് പ്രതിയാണ് എന്നൊക്കെയുള്ള കഥകൾ പലരും പടച്ചുവിടുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഇതൊന്നുമല്ല സത്യം. കാരണം സി.പി.എമ്മിൽ അംഗമാകണമെങ്കിൽ മെമ്പർഷിപ്പ് എടുക്കണം. അദ്ദേഹത്തിന് അങ്ങനെയൊരു മെമ്പർഷിപ്പില്ല.

ലസിതയുടെ നിലവിലെ മാറിനിൽക്കൽ എത്രനാളത്തേക്ക് ഉണ്ടാകും. വീണ്ടും ബി.ജെ.പി നേതൃത്വം ക്ഷണിച്ചാൽ സജീവമായി പാർട്ടിയുടെ ഭാഗമാകുമോ?
ഒരു പാർട്ടിക്കകത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിലപ്പോൾ അതെല്ലാം വിളിച്ചുപറയേണ്ടതായും വരും. അത്തരത്തിലുള്ള സാഹചര്യം ഉണ്ടായതുകൊണ്ട് മാത്രമാണ് ബി.ജെ.പിയിൽ നിന്ന് വിട്ടു നിൽക്കുന്നത്. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ അവസരം തരുകയാണെങ്കിൽ തീർച്ചയായും പ്രവർത്തിക്കാൻ തയ്യാറാണ്.

കണ്ണൂർ ജില്ലയിലുള്ള കതിരൂരിലുള്ള മലാൽ എന്ന സ്ഥലത്താണ് ഞാൻ ജനിച്ചുവളർന്നത്. സി.പി.എമ്മിന്റെ കേന്ദ്രമാണ് ഈ സ്ഥലം. ചെറുപ്പം മുതൽ ഞാൻ കാണുന്ന സ്ഥലമായതിനാൽ തന്നെ എനിക്ക് പറയാൻ സാധിക്കും, സി.പി.എം അല്ലാതെ മറ്റൊരു പാർട്ടിയും അവിടെ ഉണ്ടായിരുന്നില്ല. ബി.ജെപിയുടെ വലിയ പരിപാടികളോ ബൂത്ത് കമ്മറ്റികളോ ഇതുവരെ നടക്കാത്ത അത്തരം സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുമുണ്ട്. പക്ഷേ, അവിടെ ചെന്ന് പ്രവർത്തിക്കണമെന്ന് പാർട്ടി എന്നോട് ആവശ്യപ്പെടണം. ഇതുവരെ ഒരിക്കൽ പേലും അവസരം ചോദിച്ച് ഞാൻ പാർട്ടിയെ സമീപിച്ചിട്ടില്ല.

പാർട്ടി കണ്ടറിഞ്ഞ് അവസരം തരുകയല്ലേ വേണ്ടത്. കാരണം സി.പി.എമ്മിന്റെ ശക്തികേന്ദ്രത്തിലാണ് ഞാൻ സ്ഥാനാർത്ഥിയായി നിന്ന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. ഏറെ വെല്ലുവിളി നിറഞ്ഞ അത്തരമൊരു കാര്യം ഞാൻ ഏറ്റെടുത്തത് പാർട്ടിക്ക് വേണ്ടിയാണ്. മാത്രമല്ല അന്ന് മത്സരിച്ചു എന്ന കാരണത്താൽ ഇടതുപക്ഷ അനുഭാവികൾ എന്റെ വീട് ആക്രമിക്കുകയും മക്കളെ പോലും ഉപദ്രവിച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും വീട്ടിലേക്ക് പോകാൻകഴിയാത്ത അവസ്ഥയാണ്. നേതാക്കളാണ് മുൻകൈ എടുത്ത് അവസരം തരേണ്ടത്.

****

Previous Post

കുട്ടികള്‍ക്കുള്ള ‘പോക്കറ്റ് മണി’ ഇനി ഇങ്ങനെ കൊടുക്കാം; പുതിയ ഐഡിയയുമായി ജൂനിയോ സ്റ്റാര്‍ട്ട് അപ്പ്

Next Post

‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്’; നയപ്രഖ്യാപനത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
42
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
43
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
49
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
44
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
41
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
41
Next Post
‘മുല്ലപ്പെരിയാറിൽ-പുതിയ-അണക്കെട്ട്’;-നയപ്രഖ്യാപനത്തിനെതിരെ-തമിഴ്നാട്-സുപ്രീം-കോടതിയിലേക്ക്

'മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്'; നയപ്രഖ്യാപനത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.