Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അധ്യാപകര്‍ക്ക് ക്ലാസില്‍ വടിയെടുക്കാമോ? ഹൈക്കോടതി വിധി പറയുന്നത്

by News Desk
February 13, 2022
in KERALA
0
അധ്യാപകര്‍ക്ക്-ക്ലാസില്‍-വടിയെടുക്കാമോ?-ഹൈക്കോടതി-വിധി-പറയുന്നത്
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

By Aneeb P.A

പാഠപുസ്തകം ബാഗില്‍ നിന്ന് പുറത്തെടുക്കാന്‍ വൈകിയതിന് അധ്യാപിക വിദ്യാര്‍ഥിയെ ചൂരല്‍ കൊണ്ട് പരുക്കേല്‍പ്പിച്ചുവെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. പറവൂര്‍ കരിമ്പടം ഡി.ഡി.എസ് ഹൈസ്‌കൂളിലെ അധ്യാപികയായ ജയക്കെതിരായ കേസാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. ക്ലാസ് മുറിയിലെ അച്ചടക്കം ഉറപ്പുവരുത്താന്‍ വിവേകപൂര്‍വ്വമായ തോതില്‍ ബലം പ്രയോഗിക്കാന്‍ അധ്യാപകര്‍ക്ക് അവകാശമുണ്ടെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. ദുരുദ്ദേശപരമല്ലാത്ത ഈ ബലപ്രയോഗം ക്രിമിനല്‍ കുറ്റമാവില്ലെന്നാണ് കോടതി നിരീക്ഷണം.

അധ്യാപികക്ക് എതിരായ കേസ്

പാഠപുസ്തകം കൃത്യസമയത്ത് പുറത്തെടുക്കാത്തതിലുള്ള ശത്രുത മൂലം, പരുക്കേല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെ ഒരു വിദ്യാര്‍ഥിയുടെ കണ്ണില്‍ ജയ ചൂരല്‍ കൊണ്ട് കുത്തിയെന്നാണ് പൊലീസ് ആരോപിച്ചത്. 2011 ജൂണ്‍ 27ന് രാവിലെ 11 മണിക്ക് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 324-ാം വകുപ്പും ബാലനീതി നിയമത്തിലെ 23-ാം വകുപ്പും പ്രകാരമായിരുന്നു കേസ്.

മാരകായുധങ്ങള്‍ കൊണ്ടോ മറ്റെന്തെങ്കിലും മാര്‍ഗത്തിലൂടെയോ കരുതിക്കൂട്ടി പരുക്കേല്‍പ്പിക്കുന്നവരെ ശിക്ഷിക്കാനാണ് ഐ.പി.സിയിലെ 324ാം വകുപ്പ് ഉപയോഗിക്കുക. പ്രതിക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. കുട്ടികള്‍ക്കെതിരെ ക്രൂരതകാണിച്ചവരെ ശിക്ഷിക്കാനുള്ളതാണ് ബാലനീതി നിയമത്തിലെ 23-ാം വകുപ്പ്. ആറു മാസം വരെ തടവ് ശിക്ഷ ലഭിക്കും.

അധ്യാപികയുടെ വാദം

കേസില്‍ കുറ്റവിമുക്തയാക്കണമെന്ന ആവശ്യം എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചത്. അധ്യാപികക്ക് എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും വിചാരണയിലൂടെ സത്യം പുറത്തുവരട്ടെയെന്നുമായിരുന്നു സെഷന്‍സ് കോടതിയുടെ നിലപാട്. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ ബഹളമുണ്ടാക്കുന്നത് തടയാന്‍ മേശയില്‍ അടിക്കാനാണ് ചൂരല്‍ ഉപയോഗിച്ചിരുന്നതെന്ന് അധ്യാപികക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ ടി.കെ ശശീന്ദ്രനും ടി.എസ് ശ്യാം പ്രശാന്തും വാദിച്ചു. ക്ലാസിലെ മറ്റെല്ലാ കുട്ടികളും ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുമ്പോള്‍ പരാതിക്കാരനായ വിദ്യാര്‍ഥി ബെഞ്ചിനടിയില്‍ എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

ബെഞ്ചില്‍ ചെരിഞ്ഞ് കുനിഞ്ഞിരുന്ന് നിലത്ത് പരതുന്ന വിദ്യാര്‍ഥിയുടെ വലത് കൈമുട്ടിന് മുകളില്‍ ചൂരല്‍ പിടിച്ച് അവനോട് നേരെ ഇരിക്കാനാണ് ആവശ്യപ്പെട്ടത്. കുട്ടി തല പൊക്കിയപ്പോഴാണ് അറിയാതെ ചൂരല്‍ കണ്ണില്‍ പതിയെ കൊണ്ടത്. അവനെ അടിക്കണമെന്നോ വേദനിപ്പിക്കണമെന്നോ പരുക്കേല്‍പ്പിക്കണമെന്നോ മനസില്‍ ഉദ്ദേശിച്ചിരുന്നില്ല. അവന്റെ വിദ്യഭ്യാസപരമായ താല്‍പര്യം സംരക്ഷിക്കല്‍ മാത്രമായിരുന്നു ലക്ഷ്യം. ക്ലാസ് മുറിയിലെ അച്ചടക്കം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ നിയമപരമാണെന്നും അധ്യാപിക വാദിച്ചു.

ഹൈക്കോടതിയുടെ കണ്ടെത്തലുകളും നിരീക്ഷണവും

ക്ലാസ് മുറിയില്‍ അധ്യാപിക ഉപയോഗിച്ചിരുന്ന ചൂരലിന് 68 സെന്റിമീറ്റര്‍ നീളവും ഒന്നര സെന്റിമീറ്റര്‍ വണ്ണവും മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്നാണ് പൊലീസ് രേഖകള്‍ പറയുന്നതെന്ന് വാദം കേട്ട കോടതി ചൂണ്ടിക്കാട്ടി. ബഹളം ഇല്ലാതാക്കാനും അച്ചടക്കം ഉറപ്പാക്കാനും ഇത്തരം ചൂരലുകള്‍ പൊതുവില്‍ അധ്യാപകര്‍ ഉപയോഗിക്കുന്നുണ്ട്. അത് മാരകായുധമല്ല. അതേസമയം, ചൂരലിന്റെ തുമ്പില്‍ ഇരുമ്പ് കൊണ്ടോ മറ്റോയുള്ള കെട്ടുകള്‍ ഉണ്ടെങ്കില്‍ മാരകായുധമായി മാറും.

വിദ്യാര്‍ഥിയെ പരുക്കേല്‍പ്പിക്കാന്‍ അധ്യാപിക ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്നാണ് അതേ ബെഞ്ചിലിരുന്ന മറ്റു രണ്ടു വിദ്യാര്‍ഥികളുടെ മൊഴിയില്‍ നിന്ന് ബോധ്യമാവുന്നത്. ക്ലാസില്‍ ശ്രദ്ധിക്കാന്‍ വിദ്യാര്‍ഥിയോട് ആവശ്യപ്പെടുന്ന സമയത്താണ് ആരോപിക്കപ്പെടുന്ന സംഭവമുണ്ടായത്.

കണ്ണില്‍ ചൂരല്‍ കൊണ്ടു എന്ന ആരോപിക്കപ്പെട്ട ഉടന്‍ വിദ്യാര്‍ഥിയെ പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. കണ്ണില്‍ മുറിവോ പരുക്കോ ഇല്ലെന്നാണ് ചികില്‍സാ രേഖകള്‍ പറയുന്നത്. കുട്ടിക്കൊപ്പം അമ്മയും ആശുപത്രിയിലുണ്ടായിരുന്നു. രണ്ടു പേരും അന്നു തന്നെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതെല്ലാം പരിഗണിക്കുമ്പോള്‍ അധ്യാപിക ബോധപൂര്‍വ്വം കുട്ടിയെ ആക്രമിച്ചിട്ടില്ലെന്നാണ് മനസിലാവുന്നതെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് അധ്യാപികയെ കുറ്റവിമുക്തയാക്കി ഉത്തരവിറക്കിയത്.

കുട്ടികളെ അധ്യാപകര്‍ക്ക് ശിക്ഷിക്കാനാവുമോ?

കുട്ടികളെ വിവേകരഹിതമായി ശാരീരികമായി ശിക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ”വീടുകളിലെ മാതാപിതാക്കളും സ്‌കൂളുകളിലെ അധ്യാപകരുമാണ് ഒരാളുടെ ജീവിതത്തെ ഏറ്റവും സ്വാധീനിക്കുക. മാതാപിതാക്കള്‍ കുട്ടിക്ക് ജന്മം നല്‍കുന്നു. അധ്യാപകര്‍ അവരില്‍ വ്യക്തിത്വം രൂപപ്പെടുത്തുകയും നല്ല ഭാവിയുണ്ടാക്കുകയും ചെയ്യുന്നു. വീട്ടിലും സ്‌കൂളിലും നല്ല അന്തരീക്ഷമുണ്ടാവാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. ഭദ്രവും സുരക്ഷിതവുമായ ബാല്യകാലം എല്ലാ കുട്ടികളുടെയും അവകാശമാണ്. അതുകൊണ്ട് തന്നെയാണ് രക്ഷിതാവും അധ്യാപകരും കുട്ടികളെ വിവേകരഹിതമായി ശാരീരികമായി ശിക്ഷിക്കുന്നത് നിയമപരമായി വിലക്കിയിരിക്കുന്നത്.”

”അച്ചടക്കം ഉറപ്പുവരുത്താന്‍ കുട്ടികളിലും വിദ്യാര്‍ഥികളിലും വിവേകപൂര്‍വ്വം ബലം പ്രയോഗിക്കാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അര്‍ഹതയുണ്ട്. എന്തുകൊണ്ട് അതു ചെയ്തുവെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പെടുകയും വേണം. കുട്ടികളെ ഗുണദോഷിക്കാന്‍ യുക്തിഭദ്രമായ തോതില്‍ ബലം പ്രയോഗിക്കുന്നത് നിയമവിരുദ്ധമല്ല.”– കോടതി പറഞ്ഞു.

വിദ്യാര്‍ഥിയില്‍ നടത്തിയ ബലപ്രയോഗത്തിന്റെ സ്വഭാവവും ഗൗരവവും പരിശോധിച്ചു മാത്രമേ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാവൂയെന്നാണ് മുന്‍ വിധികള്‍ പറയുന്നത്. ഈ സംഭവത്തില്‍ കുട്ടിയെ പരുക്കേല്‍പ്പിക്കണമെന്ന ദുരുദ്ദേശം അധ്യാപികക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബോധ്യപ്പെട്ടതെന്നും കോടതി വിശദീകരിച്ചു.

****

Previous Post

ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന് ചേര്‍ന്നതല്ല- ഐ.എം.എ

Next Post

ശനിയാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള തീരുമാനം; എതിർപ്പുമായി അധ്യാപക സംഘടനകൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ശനിയാഴ്ച-പ്രവർത്തി-ദിവസമാക്കാനുള്ള-തീരുമാനം;-എതിർപ്പുമായി-അധ്യാപക-സംഘടനകൾ

ശനിയാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള തീരുമാനം; എതിർപ്പുമായി അധ്യാപക സംഘടനകൾ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.