
കോൺഗ്രസിന്റെ അധ്യാപക സംഘടനയായ കെപിഎസ്ടിഎയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. നയപരമായ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നുവെന്നാണ് സിപിഐയുടെ ആധ്യാപക സംഘടനയായ എകെഎസ്ടിയുവിന്റെ ആരോപണം.
തിങ്കളാഴ്ചയാണ് ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളും നഴ്സറികളും തുറക്കുന്നത്. ഉച്ചവരെയാണ് ക്ലാസുകൾ പ്രവർത്തിക്കുക. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇനി മുതൽ ശനിയാഴ്ചയും പ്രവർത്തി ദിവസമായിരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. 21 മുതൽ ക്ലാസുകൾ വൈകിട്ടു വരെയായിരിക്കും പ്രവർത്തിക്കുക.
പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ ഫെബ്രുവരി 19 വരെ നിലവിലുള്ള രീതിയിൽ തുടരും. ഫെബ്രുവരി 21 മുതൽ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ വൈകിട്ടു വരെയായിരിക്കും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതു അവധി ഒഴിച്ചുള്ള ദിവസങ്ങളിൽ ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കും.
എല്ലാ ക്ലാസുകൾക്കും വാർഷിക പരീക്ഷ ഉണ്ടായിരിക്കും.എസ്എസ്എൽസി, പ്ലസ് ടു മാതൃകാ പരീക്ഷകൾ മാർച്ച് 16 മുതൽ ആരംഭിക്കും. സ്കൂളിലെത്താൻ ബുദ്ധിമുട്ടുള്ളവർ ഒഴികെയുള്ളവരെ ക്ലാസിൽ എത്തിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഹാജർ നില പരിശോധിച്ച ശേഷം ക്ലാസിൽ എത്താത്തവരെ സ്കൂളിൽ എത്തിക്കേണ്ടതാണ്. കേന്ദ്രീയ വിദ്യാലയങ്ങൾ അടക്കം സർക്കാർ തീരുമാനം അംഗീകരിക്കേണ്ടതാണ്.















