Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ശബരിമല കയറിയ ബിന്ദു അമ്മിണിയും കനദുർ​ഗ്ഗയും ഇപ്പോൾ എവിടെയാണ്?

by News Desk
December 31, 2021
in KERALA
0
ശബരിമല-കയറിയ-ബിന്ദു-അമ്മിണിയും-കനദുർ​ഗ്ഗയും-ഇപ്പോൾ-എവിടെയാണ്?
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

By Bhadra Chandran

2019 ജനുവരി ആദ്യവാരമാണ് ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമല നടയിൽ എത്തിയത്. മണ്ഡലകാലത്ത് പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ശബരിമല കയറാം എന്ന സുപ്രീംകോടതി ഉത്തരവ് തെരുവ് യുദ്ധത്തിലേക്ക് വഴിമാറിയപ്പോൾ, അതിനിടയിലൂടെ ഈ രണ്ട് സ്ത്രീകൾ ശബരിമല കയറിയതായി സ്വയം പ്രഖ്യാപിച്ചു.

കഴിഞ്ഞ രണ്ടുവർഷങ്ങൾ ഇരുവർക്കും എളുപ്പമുള്ളതായിരുന്നില്ല. ശബരിമല കയറിയതിന്റെ പേരിൽ ആക്രോശങ്ങൾ, അധിക്ഷേപങ്ങൾ, ആക്രമണങ്ങൾ ഇപ്പോഴും തുടരുന്നു. ഈ മണ്ഡലകാലത്തും തനിക്ക് ഒരു അപകടം ഉണ്ടായെന്ന് ബിന്ദു അമ്മിണി പറയുന്നു. ശബരിമല കയറിയതിന് ശേഷം എന്താണ് രണ്ടുപേരുടെയും ജീവിതത്തിൽ സംഭവിച്ചത്.
സമയം പ്ലസ് അന്വേഷിക്കുന്നു.

സൈബർ അധിക്ഷേപങ്ങളും ശാരീരികമായ ആക്രമണങ്ങളും ഇപ്പോഴും നേരിടുന്നുണ്ടെന്നാണ് ബിന്ദു അമ്മിണി സമയം പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ അത് വളരെ ചെറിയൊരു ശതമാനം വിഭാഗം കരുതിക്കൂട്ടി ചെയ്യുന്നതാണെന്നും അവർ സത്യത്തിൽ ഒരു ശതമാനം പോലുമില്ല എന്നും ബിന്ദു അമ്മിണി പറയുന്നു.

“ചെറിയൊരു ശതമാനമാണെങ്കിലും ഞങ്ങളാണ് ഭൂരിഭാഗം എന്ന് അവർ ഇടക്കിടെ പറയുന്നു. ബഹുഭൂരിപക്ഷത്തിന് വേണ്ടിയാണ് സൈബർ അധിക്ഷേപങ്ങളും ശാരീരികമായ ആക്രമണങ്ങളും നടത്തുന്നതെന്ന് അവർ സ്ഥാപിക്കാൻ ശ്രമിക്കുന്നു. എന്റെ മൊബൈൽ നമ്പർ അവരുടെ ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്ത് തങ്ങൾക്ക് ആളുകൾ ഉണ്ട് എന്ന് തെളിയിക്കാനാണ് അവർ ശ്രമിക്കുന്നത്. കൂടാതെ പല ഫേക്ക് വീഡിയോകളും ഉണ്ടാക്കി പ്രചരിപ്പിച്ചും ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. അതായത്, എന്നെ ആക്രമിക്കാൻ മറ്റുള്ളവരെ പ്രാപ്തരാക്കുക എന്നതാണ് ഈ ചെറിയ ശതമാനം ആളുകളുടെ പ്രധാന അജണ്ട. അവരാരും വിശ്വാസികളെ ഒന്നുമല്ല പ്രതിനിധീകരിക്കുന്നത്.” — ബിന്ദു അമ്മിണി തുടരുന്നു

“ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിലാണ്. അതുകൊണ്ടുതന്നെ ജാതി, മതം, രാഷ്ട്രീയം ഇതൊക്കെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ട്. എന്നാൽ ഇവിടെ നടക്കുന്നത് അടിച്ചേൽപിക്കലാണ്. നമ്മളൊക്കെ ഹിന്ദുമത പിന്തുടർച്ചക്കാരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. എല്ലാ കാലത്തും ഞങ്ങളെ പോലെ പിന്നാമ്പുറത്ത് നിർത്തിയിരുന്ന ആളുകളെ ഹിന്ദുത്വവത്കരിച്ചുകൊണ്ട് ബ്രാഹ്മണ സമൂഹം അവരുടെ നിയമങ്ങളെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു അല്ലെങ്കിൽ ഹിന്ദുമതം ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത വിശ്വാസങ്ങളെ അടിച്ചേൽപ്പിക്കുന്നു. ഇന്നും അത്തരമൊരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. രണ്ട് തരത്തിലുള്ള ആക്രമണങ്ങളാണ് ഞാൻ നേരിട്ടുകൊണ്ടിരിക്കുന്നത്. ഒന്ന് ഒരു സ്ത്രീ എന്ന നിലയിലും മറ്റൊന്ന് ദളിത് വിഭാഗത്തിൽ നിന്നുള്ള വ്യക്തി എന്ന നിലയിലും. ഇത് എന്റെ മാത്രം കാര്യമല്ല ഇന്ത്യയിലുടനീളം നോക്കിയാൽ കാണാം ദളിത്, ആദിവാസി വിഭാഗത്തോടുള്ള അതിക്രമങ്ങൾ.”

കേന്ദ്ര സർക്കാർ ഹിന്ദുത്വവൽക്കരണത്തിന്റെ പാതയിലാണെന്നാണ് ബിന്ദു അമ്മിണി കരുതുന്നത്.

“രാഷ്ട്രീയപരമായ പല താത്പര്യങ്ങളും സംരക്ഷിക്കേണ്ടതിന് വേണ്ടിയാണ് പല ആളുകളും പല തരത്തിലുള്ള ആക്രമണങ്ങളും അഴിച്ചുവിടുന്നത് എന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പുരോഗമനത്തിന്റെ കാര്യത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് നമ്മൾ അഹങ്കാരത്തോടെ പറയുമ്പോഴും മതത്തിന്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിക്കുകയാണ് സംഘപരിവാർ. ഇപ്പോൾ അവസാനം നടന്ന ആക്‌സിഡന്റ് പോലും സംഘപരിവാർ കരുതിക്കൂട്ടി നടത്തിയതാണ്. മറ്റൊന്ന് നമ്മുടെ ഇടതുപക്ഷ സർക്കാരാണ്. ജനാധിപത്യത്തെ സംരക്ഷിക്കുകയും പുരോഗമനത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇടതുപക്ഷ സർക്കാർ കേരളത്തിൽ വീണ്ടും അധികാരത്തിലേറിയത്. എന്നാൽ ശബരിമല വിഷയം വന്നപ്പോൾ പുരോഗമനം പറഞ്ഞിരുന്ന ഇടതുപക്ഷ കക്ഷികൾ പോലും എന്നെ അകറ്റി നിർത്തുകയാണ് ഉണ്ടായത്. ഒരു ശതമാനം പോലുമില്ലാത്ത ആളുകൾ നടത്തുന്ന അതിക്രമങ്ങളെ ഭയന്നുകൊണ്ടാണ് പുരുഗോമനത്തെയും അതിന്റെ പോസറ്റീവ് വശങ്ങളെും വേണ്ടെന്നുവെച്ച് സർക്കാർ മുന്നോട്ട് പോകുന്നത്. അത് ഭയങ്കര സങ്കടമുള്ള ഒരു കാര്യമാണെന്നാണ് എനിക്ക് പറയാനുള്ളത്.”

ശബരിമല വിവാദം ഉണ്ടായ സമയത്ത് സമൂഹത്തിൽ നിന്നുള്ള എതിർപ്പുകൾ ശക്തമായിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള സൈബർ അധിക്ഷേപങ്ങളോ ആക്രമണങ്ങളോ ഇല്ലെന്നാണ് കനകദുർഗ്ഗ
സമയം പ്ലസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. സ്വകാര്യ ജീവിതത്തിലാണ് അവർക്ക് നഷ്ടങ്ങൾ സംഭവിച്ചത്.

ശബരിമലയിൽ കയറി എന്നതുകൊണ്ട് വ്യക്തിജീവിതത്തിൽ തനിക്ക് നഷ്ടങ്ങൾ സംഭവിച്ചെന്ന് അവർ പറയുന്നു.

“കുട്ടികളെ കാണാൻ കഴിയാത്തതാണ് എനിക്കുള്ള ഏറ്റവും വലിയ സങ്കടം. വിവാഹമോചിതയായ ശേഷം കുട്ടികളെ അവർ കൊണ്ടുപോയി. എല്ലാ ശനിയാഴ്ചയും വൈകുന്നേരം കുട്ടികളെ എന്റടുത്ത് കൊണ്ടുവന്ന് ഞായറാഴ്ച വൈകുന്നേരം അച്ഛന്റെ അടുത്തേക്ക് തിരിച്ചയക്കണമെന്നാണ് കോടതി ഉത്തരവ്. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാർച്ച് മാസം വരെ കുട്ടികൾ ഇത്തരത്തിൽ വന്നിരുന്നു. പക്ഷേ അതിന്‌ശേഷം കൊവിഡ് കൂടുകയും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ അവർക്ക് വരാൻ കഴിയാത്ത അവസ്ഥയാണ്”

ശബരിമല വിവാദത്തിന് പിന്നാലെ കണ്ണൂർ സർവകലാശാലയിലെ തന്റെ ജോലി നഷ്ടമാകുന്ന സാഹചര്യം ഉണ്ടായിരുന്നു എന്നാണ് ബിന്ദു അമ്മിണി പറയുന്നത്.

കണ്ണൂർ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ പ്രൊഫസറായാണ് ബിന്ദു ജോലി ചെയ്തിരുന്നത്. ശബരിമലയ്ക്ക് പിന്നാലെ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും അവിടെ ഇടതുപക്ഷം ശക്തമായിരുന്നതിനാൽ വലിയ പ്രശനങ്ങളുണ്ടായിരുന്നില്ല. മൂന്ന് വർഷത്തേക്കാണ് യൂണിവേഴ്‌സിറ്റിയിൽ താത്കാലിക ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്. ഇത് കാലങ്ങളായി നിലനിൽക്കുന്ന സമ്പ്രദായമാണ്. എന്നാൽ ഈ വിവാദം ഉണ്ടായപ്പോൾ കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെ സർവകലാശാല അഭിമുഖം നടത്തി. ബിന്ദുവിനെ ഒഴിവാക്കി. ബിന്ദു അമ്മിണിക്കൊപ്പം ജോലിയിൽ പ്രവേശിച്ചവർ ഇപ്പോഴും തുടരുന്നു. ഇതുവരെ മറ്റൊരു അഭിമുഖം നടന്നിട്ടുമില്ല. — പ്രൊഫസർ ബിന്ദു അമ്മിണി ആരോപിക്കുന്നു.

നിലവിലെ ജോലിയിൽ ബിന്ദു അമ്മിണി സംതൃപ്തയാണ്.

“ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രശ്‌നങ്ങളും എനിക്ക് ഇവിടെയില്ല. കൂടാതെ നാട്ടുകാരുടെ ഭാഗത്തു നിന്നും ഇപ്പോൾ എനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ല. എന്നാൽ പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള അവഗണനയാണ് ഇപ്പോഴും ഞാൻ നേരിട്ടുകൊണ്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം എനിക്കും കനകദുർഗ്ഗക്കും പോലീസ് പ്രൊട്ടക്ഷൻ ഉള്ളതാണ്. എന്നാൽ കനകദുർഗ്ഗക്ക് പോലീസ് പ്രൊട്ടക്ഷൻ കൊടുക്കുകയും എനിക്ക് തരാതിരിക്കുകയും ചെയ്യുന്നു” — ബിന്ദു അമ്മിണി ആരോപിക്കുന്നു.

ആഴ്ച്ചകൾക്ക് മുൻപാണ് ബിന്ദു അമ്മിണി അപകടത്തിൽപ്പെട്ടത്. ഒരു വാഹനം അവരെ ഇടിച്ചിട്ട് നിർത്താതെ പോയെന്നാണ് അവരുടെ പരാതി.

“പോലീസിന്റെ സംരക്ഷണം ഉണ്ടായിരുന്നെങ്കിൽ എനിക്ക് സംഭവിച്ച അപകടം ഒഴിവാകുമായിരുന്നു. ആക്‌സിഡന്റ് സംഭവിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായിരുന്നില്ല. സംഭവ വിവരം ഞാൻ സി.ഐയോട് നേരിട്ടാണ് വിളിച്ച് പറഞ്ഞത്. എന്നെ ഇടിച്ചിട്ട വാഹനം പോയവഴിയടക്കം ഞാൻ പറഞ്ഞുകൊടുത്തു. പോലീസ് വിചാരിച്ചിരുന്നെങ്കിൽ പ്രതികളെ പിന്തുടർന്ന് പിടിക്കാമായിരുന്നു പക്ഷേ അവരത് ചെയ്തില്ല. അതേക്കുറിച്ച് യാതൊരുവിധ അന്വേണവും നടക്കുന്നില്ല എന്നാണ് എന്റെ അറിവ്.” — ബിന്ദു അമ്മിണി വ്യക്തമാക്കി.

ശബരിമല വിഷയത്തിന് ശേഷം കൂടുതൽ സ്വാധികാരിയായി മാറിയെന്നാണ് കനകദുർഗ പറയുന്നത്.

“ഇപ്പോൾ മനോഹരമായ സ്വാതന്ത്യം എന്ന അവസ്ഥ 100 ശതമാനം ആസ്വദിച്ച് കൊണ്ട് ഒറ്റക്ക് ജീവിക്കുന്നു. ഞാൻ ഒരു ഹ്യൂമനിസ്റ്റ് ആണ് അല്ലാതെ ഫുൾടൈം ആക്ടടിവിസ്റ്റൊന്നുമല്ല. എന്നാൽ ഇടപെടണമെന്ന് മനസ്സ് പറഞ്ഞ ഏതൊരു വിഷയത്തിലും ഞാൻ ഇടപെടും. സ്ത്രീകൾ പാർശ്വവൽക്കരിക്കപ്പെടുന്നു എന്ന് തോന്നിയ ശബരിമല വിഷയത്തിലും അങ്ങനെയാണ് ഇടപെട്ടത്. പുരോഗമന ചിന്താരീതികൾ കൊണ്ടുനടക്കുന്ന ചെറിയ ഒരു വിഭാഗം സ്ത്രീകളുടെ പ്രയത്‌നങ്ങൾ 2018 സെപ്റ്റംബർ മുതൽ ശബരിമലയിൽ തുടർന്ന് വരുന്നതും അതിനെ പ്രതിരോധിക്കാൻ ആണധികാരങ്ങൾ അവിടെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ഞാൻ ശ്രദ്ധിച്ചിരുന്നു. അത് കണ്ടുമടുത്തപ്പോഴാണ് സ്ത്രീകളുടെ കൂടെക്കൂടണമെന്നുറപ്പിച്ച് 2018 സെപ്റ്റംബർ 23 ന് രണ്ടും കൽപിച്ച് ഇറങ്ങിത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ശബരിമലയിൽ ഇനിയും പോകാനും പോകാതിരിക്കാനുമുള്ള സാധ്യതയുണ്ട്. പിന്നെ എന്തുകൊണ്ട് ശബരിമല തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം ആ സമയത്ത് ശബരിമല മാത്രമായിരുന്ന സാമൂഹിക പ്രശ്‌നമായി ഉയർന്ന് വന്നിരുന്നത്”

****

Previous Post

കേരളത്തിൽ ക്രിസ്ത്യൻ സ്നേഹം, മറ്റിടങ്ങളിൽ ആക്രമണം; ബിജെപിയ്ക്കെതിരെ മുഖ്യമന്ത്രി

Next Post

സമസ്തയുടെ ഉറച്ച നിലപാട് ന്യൂനപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കും: ഐ എന്‍ എല്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സമസ്തയുടെ-ഉറച്ച-നിലപാട്-ന്യൂനപക്ഷ-രാഷ്ട്രീയത്തിന്-പുതിയ-ദിശാബോധം-നല്‍കും:-ഐ-എന്‍-എല്‍

സമസ്തയുടെ ഉറച്ച നിലപാട് ന്യൂനപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കും: ഐ എന്‍ എല്‍

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.