Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മലപ്പുറത്തെ ഈ കുടുംബങ്ങൾ അടുക്കള ഒഴിവാക്കി, പകരം തൊഴിലാക്കി

by News Desk
December 30, 2021
in KERALA
0
മലപ്പുറത്തെ-ഈ-കുടുംബങ്ങൾ-അടുക്കള-ഒഴിവാക്കി,-പകരം-തൊഴിലാക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

By Bhadra Chandran

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് 2019ൽ നടത്തിയ ഒരു സർവേ അനുസരിച്ച് ഇന്ത്യയിൽ വെറും 10 ശതമാനം മാത്രം പുരുഷന്മാരാണ് വീട്ടുജോലികൾ ചെയ്യുന്നത്. ജോലിയുള്ളവരോ അല്ലാത്തവരോ ആയ സ്ത്രീകൾ ആണ് അടുക്കള കൈകാര്യം ചെയ്യേണ്ടതെന്ന പൊതുധാരണയാണ് ഈ സർവേ ഫലം.

മലപ്പുറം പൊന്നാനിയിൽ അടുക്കള തൊഴിലാക്കാൻ കുടുംബങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ട്. അഭിഭാഷകരും ബാങ്ക് ജീവനക്കാരും അടങ്ങുന്ന, സ്ഥിരവരുമാനമുള്ള സ്ത്രീകൾ തുടങ്ങിവച്ച ഈ ആശയം ഒരു കോമൺ കിച്ചൺ ആണ്.

പുറത്ത് ജോലിക്ക് പോകുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ പരിചരണവും മറ്റ് ഗാർഹിക ജോലികളും അതിന് പുറമെ അടുക്കള ജോലികളും കൂടിയാകുമ്പോൾ ഇരട്ടി ഭാരമാണ്. അതിലൊരു മാറ്റം കൊണ്ടുവരാൻ കോമൺ കിച്ചൺ ഈ കുടുംബങ്ങളെ സഹായിച്ചിട്ടുണ്ട് — ഈ പൊതു അടുക്കളയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

എന്താണ് കോമൺ കിച്ചൺ?

കോമൺ കിച്ചണിലൂടെ ഇവർ നൽകുന്നത് രണ്ട് സന്ദേശങ്ങളാണ്. അതിലൊന്ന് സ്ത്രീകളുടെ ജോലി ഭാരം കുറയ്ക്കുക. മറ്റൊന്ന് അടുക്കളയിലൂടെ തൊഴിൽ കണ്ടെത്താം എന്നതാണ്. അഭിഭാഷക ദമ്പതികളായ അഡ്വ. മാജിത ഖലിമുദ്ദീനും അഡ്വ. ഖലിമുദ്ദീൻ പി.കെ, ബാങ്ക് ജീവനക്കാരായ രാഖി രമേശ്, രമേശ് വി. എന്നിവരാണ് ഈ പുതിയ ആശയത്തിന്റെ സൃഷ്ടാക്കൾ.

ഒരു അടുക്കളയിൽ നിന്ന് നിരവധി കുടുംബങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി നൽകുകയാണ് കോമൺ കിച്ചൺ. നിലവിൽ പൊന്നാനി കേന്ദ്രീകരിച്ച് മൂന്ന് കോമൺ അടുക്കളകളാണ് പ്രവർത്തിക്കുന്നത്. ഇത് കൂടാതെ ബാലുശ്ശേരിയിലും തിരുവനന്തപുരത്തും ഇത്തരത്തിലുള്ള മാതൃകാ അടുക്കളകൾ ഉണ്ടെന്നാണ് തിരൂർ പോക്‌സോ കോടതിയിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി പ്രവർത്തിക്കുന്ന അഡ്വ. മാജിത ഖലിമുദ്ദീൻ സമയം പ്ലസിനോട് പറഞ്ഞത്.

“ഒരു അഭിഭാഷകയായ എനിക്ക് അടുക്കളയിലെ പണികളെല്ലാം കഴിഞ്ഞ് ജോലിക്ക് പോകുന്നത് വളരെ പ്രയാസകരമായ കാര്യമാണ്. പ്രത്യേകിച്ച് രാവിലെ കേസുമായി ബന്ധപ്പെട്ട് ആളുകൾ വീട്ടിൽ വരുമ്പോൾ അടുക്കളപ്പണി തടസ്സമാകാറുണ്ട്. എന്റെ ഭർത്താവും അഭിഭാഷകൻ ആയതുകൊണ്ട് എന്നെ സഹായിക്കാൻ അദ്ദേഹമാണ് പലപ്പോഴും വീട്ടിലെത്തുന്ന ആളുകളുടെ കേസുകൾ എനിക്ക് വേണ്ടി നോക്കാറുള്ളത്. ഞാൻ പിന്നെ ആ ഭാഗത്തേക്ക് പോകാതെയായി. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാണമെന്ന് കുറെ നാളുകളായി ആലോചിക്കുന്നു. മാത്രമല്ല ഞങ്ങളെ പോലെ അടുക്കളയും ജോലിയും ഒരു പോലെ കൊണ്ടുപോകാൻ കഴിയാത്ത ഒരുപാട് സ്ത്രീകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. അത്തരത്തിലൊരു കുടുംബമായിരുന്നു ബാങ്ക് ജീവനക്കാരനായ രമേശിന്റേത്. അങ്ങനെ ഞങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരസ്പരം സംസാരിച്ചതിനിടയിലാണ് കോമൺ കിച്ചൺ എന്ന ആശയം ഞങ്ങൾക്കിടയിലുണ്ടായത്.” — അഡ്വ. മാജിത ഖലിമുദ്ദീൻ പറയുന്നു.

ബാങ്ക് ജീവനക്കാരിയായ ഭാര്യക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്നാണ് പുറത്ത് നിന്ന് ഭക്ഷണം വരുത്താം എന്ന് രമേശ് ചിന്തിക്കുന്നത്. ഭക്ഷണം വെക്കുന്നതിന് വീട്ടിൽ തന്നെ ഒരാളെ നിയമിക്കാം എന്ന് ആദ്യം ആലോചിച്ചെങ്കിലും ചില ബുദ്ധിമുട്ടുകൾ മുന്നിൽ കണ്ടപ്പോൾ അത് ഒഴിവാക്കി. അങ്ങനെയിരിക്കുമ്പോഴാണ് രമേശിന്റെ സുഹൃത്തുക്കൾ കൂടിയായ അഡ്വ. മാജിതയും അഡ്വ. ഖലിമുദ്ദീനും സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ അദ്ദേഹത്തോട് പറയുന്നതും ഒരു പൊതു അടുക്കളയിൽ നിന്ന് ഭക്ഷണം ലഭ്യമാക്കാനുള്ള വഴികളെക്കുറിച്ച് ചർച്ച നടത്തിയതും.

“സ്ത്രീകളെ സംബന്ധിച്ചിടത്തോളം അടുക്കളപ്പണി കഴിഞ്ഞ് ഓഫീസ് ഡ്യൂട്ടിക്ക് പോകുന്നതും തിരിച്ചുവന്ന് വീണ്ടും അടുക്കളയിൽ ജോലി ചെയ്യുന്നതും ഇരട്ടിപ്പണിയാണ്. ഇത് എന്റെ ഭാര്യയുടേയോ അല്ലെങ്കിൽ ഒരു സ്ത്രീയുടെ മാത്രം കാര്യമോ അല്ല. പുറത്ത് ജോലിക്ക് പോകുന്ന ഒട്ടുമിക്ക സ്ത്രീകളും ഇങ്ങനെയാണ്. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഞാൻ 2019 ൽ കോമൺ കിച്ചണിന്റെ സാധ്യതകളെ കുറിച്ചും മറ്റ് എല്ലാ വിവരങ്ങളും അടങ്ങിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. മാത്രമല്ല ഞങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ താൽപര്യമുള്ളവർക്ക് ചേരാം എന്ന് അറിയിച്ചിരുന്നു. പക്ഷേ, ആദ്യം ആരും പേസറ്റീവ് ആയ രീതിയിലല്ല പ്രതികരിച്ചിരുന്നത്. സ്ത്രീകളെ മടിച്ചികളാക്കും എന്നൊക്കെ ആയിരുന്നു ആളുകൾ പറഞ്ഞത്. എന്നിരുന്നാലും ഈ ആഗ്രഹം ഞങ്ങൾ വിട്ടില്ല.” — രമേശ് വി ഓർക്കുന്നു.

കോമൺ കിച്ചൺ എങ്ങനെ നടപ്പിലാക്കി?

കോമൺ കിച്ചൺ എന്ന ആശയം മനസിലുണ്ടെങ്കിലും അത് എങ്ങനെ നടപ്പിലാക്കും എന്നത് ഇവർക്കിടയിൽ വലിയൊരു പ്രശ്‌നമായിരുന്നു. പ്രധാനമായും രണ്ട് വെല്ലുവിളികളാണ് പദ്ധതി നടപ്പിലാക്കുന്നതിന് തടസ്സമായി ഈ കുടുംബങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നത്. അതിൽ ഒന്ന്, കോമൺ കിച്ചൺ നടത്താൻ പറ്റിയ ആത്മാർത്ഥതയുള്ള ആളുകൾ വേണം എന്നുള്ളതായിരുന്നു. രണ്ടാമതായി ഇവർക്ക് അനുഭവപ്പെട്ട പ്രശ്‌നം, വെറും രണ്ട് കുടുംബങ്ങൾ മാത്രം ഉണ്ടായാൽ കാര്യമില്ല, കുറഞ്ഞത് നാലോ അഞ്ചോ കുടുംബങ്ങൾ ഉണ്ടെങ്കിലേ പദ്ധതി വിജയിക്കുകയുള്ളൂ എന്നതാണ്.

“എന്റെ ജോലിയുടെ ഭാഗമായാണ് ഞാൻ സുന്ദരൻ എന്നയാളെ കണ്ടുമുട്ടിയത്. കടവനാട് പ്രദേശത്താണ് അദ്ദേഹത്തിന്റെ വീട്. അദ്ദേഹം ലോണെടുത്ത് കുടിശ്ശികയായിട്ടുണ്ടായിരുന്നു. വളരെ കഷ്ടപ്പാട് നിറഞ്ഞ കുടുംബാന്തരീക്ഷമായിരുന്നു അവരുടേയത്. വിദേശത്ത് ജോലി ചെയ്തിരുന്ന സുന്ദരൻ നാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ സുനിതയാണെങ്കിൽ ശാരീരികമായി ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരായിരുന്നു. അതുകൊണ്ട് തന്നെ പുറത്തുപോയി ജോലി ചെയ്യുക എന്നത് ഇരുവർക്കും പ്രയാസമാണെന്നും ലോണടക്കാൻ കാലത്താമസം ഉണ്ടാകുന്നത് അതിനാലാണെന്നും അവർ എന്നോട് പറഞ്ഞു. കൂടാതെ വിദേശത്ത് പാചകക്കാരനായിരുന്നു സുന്ദരൻ എന്ന് അറിയിച്ചപ്പോൾ ഞങ്ങളുടെ ആശയം നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിക്കും എന്ന് എനിക്ക് തോന്നി. മാത്രമല്ല ആ കുടുംബത്തിന് ഒരു കൈത്താങ്ങായി കോമൺ കിച്ചൺ മാറുമെന്നും ഞങ്ങൾക്ക് ഉറപ്പായിരുന്നു”

അതിന്റെ അടിസ്ഥാനത്തിൽ ഞാൻ അവരോട് കാര്യങ്ങൾ അവതരിപ്പിച്ചു. ഞങ്ങളുടെ രണ്ട് കുടുംബങ്ങൾക്കാണ് ഭക്ഷണം ഉണ്ടാക്കണ്ടതെന്നും അതിലൂടെ സ്വന്തം വീട്ടിലേക്കുള്ള ഭക്ഷണവും ചെറിയൊരു വരുമാനവും നിങ്ങൾക്ക് കിട്ടും എന്നാണ് അവരോട് പറഞ്ഞത്. പിറ്റേന്ന് തന്നെ അവർ ഞങ്ങളോട് സമ്മതമാണെന്ന് അറിയിക്കുകയും 2021 മാർച്ചിൽ ആദ്യ കിച്ചണിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. രണ്ട് കുടുംബങ്ങളും കൂടി എട്ട് ആളുകൾക്കായിരുന്നു അവർ ആദ്യം ഭക്ഷണം ഉണ്ടാക്കി നൽകിയിരുന്നത്. ഈ പദ്ധതി നല്ലതാണെന്ന് തോന്നിയപ്പോൾ ഞങ്ങളുടെ കൂട്ടുകാരും കോമൺ കിച്ചണിന്റെ ഭാഗമാകാൻ താത്പര്യം കാണിച്ചു. അങ്ങനെ സംരംഭം തുടങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ രണ്ട് കുടുംബം എന്നുള്ളത് ആറ് കുടുംബങ്ങളായി വിപുലീകരിച്ചു. — രമേശ് പറയുന്നു.

പക്ഷേ, കൊവിഡ് വർധിച്ചതോടെ കോമൺ കിച്ചണിന് ഗുണവും ദോഷവും ഉണ്ടായതായി മാജിത പറയുന്നു. കാരണം വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ആളുകൾക്ക് ഭക്ഷണം എത്തിക്കാൻ കഴിഞ്ഞത് ഒരു ഗുണമായിരുന്നു. എന്നാൽ സ്ഥാപനങ്ങളെല്ലാം അടച്ചതോടെ സ്ത്രീകൾ വീടുകളിൽ വെറുതെയിരിക്കേണ്ടി വന്നപ്പോൾ കുറച്ചുപേർ കോമൺ കിച്ചണിൽ നിന്നുള്ള ഭക്ഷണം നിർത്തലാക്കി. എന്നിരുന്നാലും ഞങ്ങളെപോലുള്ള രണ്ട് മൂന്ന് കുടുംബങ്ങൾ അപ്പോഴും തുടരുന്നുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും കിച്ചണിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. മാത്രമല്ല മൂന്ന് കിച്ചണാണ് മൊത്തത്തിൽ പൊന്നാനിയിൽ പ്രവർത്തിക്കുന്നത്. നിലവിൽ ആദ്യത്തെ കിച്ചണിൽ 34 കുടുംബങ്ങളും രണ്ടാമത്തെ കിച്ചണിൽ 13 കുടുംബങ്ങളും മൂന്നമത്തേതിൽ 8 കുടുംബങ്ങളും ഉണ്ടെന്ന് അഡ്വ. മാജിത ഖലിമുദ്ദീൻ പറഞ്ഞു.

“ഞങ്ങൾ ആദ്യ കിച്ചണിലെ അംഗങ്ങളാണെങ്കിലും പുതിയ ഒരു കിച്ചൺ തുടങ്ങുമ്പോൾ അതിലേക്ക് മാറാറുണ്ട്. കാരണം പുതിയ അടുക്കളയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും അതിലേക്ക് ആളുകളെ എത്തിക്കാനും വേണ്ടിയാണിത്. അതുമാത്രമല്ല ഭക്ഷണത്തിന്റെ ക്വാളിറ്റി നോക്കാനും ഇതിലൂടെ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്.” — രമേശ് പറഞ്ഞു.

വീട്ടിലൊരു അതിഥി വരുകയാണെങ്കിൽ രാത്രി പത്തുമണിക്ക് മുമ്പ് അവരെ അറിയിക്കണം. മാത്രമല്ല ഒരു ദിവസം ഭക്ഷണം വേണ്ട എന്നുണ്ടെങ്കിൽ വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ അറിയിക്കുകയും വേണം. വെജ് – നോൺ വെജ് എന്ന് തുടങ്ങി എല്ലാത്തരം ഭക്ഷണവും കോമൺ കിച്ചൺ ഒരുക്കുന്നുണ്ട്. രാവിലെ ഏഴരക്ക് മുമ്പായി ഭക്ഷണം വീട്ടിലെത്തിക്കാറുണ്ട്. ഇടക്ക് ഭക്ഷണം പാകം ചെയ്യുവരുമായി ഈ കുടുംബങ്ങൾ മീറ്റിംഗുകൾ സംഘടിപ്പിക്കാറുണ്ട്. ഭക്ഷണത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ, എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ അത് എന്നിങ്ങനെയുള്ള വിഷയങ്ങൾ ഇത്തരം മീറ്റിംഗുകളിൽ ചർച്ച ചെയ്യാറുണ്ട്.

എതിർപ്പുകളും പ്രശംസകളും

“വിമർശനങ്ങൾ സ്വാഭാവികമായിട്ടും ഉണ്ടാകും. ആരുടെ അടുക്കളയിൽ വെച്ചുണ്ടാക്കുന്നതാണ്? സ്വന്തം അടുക്കളയിൽ ഭക്ഷണം വെച്ചാൽ പോരെ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയർന്നുവരാറുണ്ട്. എന്നാൽ പൊന്നാനി ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. പിന്നെ വിമർശിക്കുന്നവർ പോകെ പോകെ ശരിയാകും. കാരണം ഇതിന്റെ ഗുണം അനുഭവിച്ചവരാരും കുറ്റം പറയില്ല.” — മാജിത വ്യക്തമാക്കി.

കോമൺ കിച്ചണിനെ പ്രധാനമായും എതിർക്കുന്നത് പ്രായമായ ആളുകളാണെന്നാണ് രമേശും കുടുംബവും പറഞ്ഞത്. മരുമക്കൾ അടുക്കളയിൽ കയറാതെ ഇരിക്കുന്നു, സമയമാകുമ്പോൾ ഭക്ഷണം പുറത്ത് നിന്ന് വരുന്നു എന്നൊക്കെയുള്ള പുതുമയാർന്ന കാര്യങ്ങൾ സ്വീകരിക്കാൻ മടിയുള്ള വീട്ടുകാരുണ്ട്. അത്തരത്തിലുള്ള പ്രശ്‌നങ്ങളെ തുടർന്ന് കോമൺ കിച്ചണിൽ നിന്ന് പിന്മാറിയ കുടുംബങ്ങളും ഉണ്ട്. സാധാരണ ഭർത്താക്കന്മാർ ഇത്തരം ആശയങ്ങളെ എതിർക്കുന്നുണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാൽ ഭാര്യയുടെ കൈകൊണ്ട് വെച്ചുണ്ടാക്കിയ ഭക്ഷണമാണ് വേണ്ടതെന്നുള്ള പിടിവാശിയൊന്നും ഇന്നത്തെ കാലത്ത് ഭർത്താക്കന്മാർക്കില്ല. പ്രത്യേകിച്ച് വിദേശത്ത് നിന്ന് വരുന്ന ഭർത്താക്കന്മാർക്ക്. കാരണം ഇവർ 10 – 15 ദിവസത്തെ ലീവിന് വരുമ്പോൾ ഭാര്യയുമായി പുറത്തു പോകാനോ അവരുമായി സംസാരിക്കാനോ കൂടുതൽ സമയം കിട്ടാറില്ല. ഭാര്യമാർ എപ്പോഴും അടുക്കളയിലായിരിക്കും. അത്തരത്തിൽ ഭാര്യയുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ രണ്ട് ഭർത്താക്കന്മാരാണ് ഗൾഫിൽ നിന്ന് വന്നശേഷം കോമൺ കിച്ചണിന്റെ ഭാഗമായത്.

നിലവിൽ ധാരാളം ആളുകൾ ഈ ആശയത്തെ സ്വീകരിക്കുന്നു എന്നുള്ളതാണ് വലിയ കാര്യം. മുൻ ധനകാര്യമന്ത്രിയായിരുന്ന ഡോ. ടി.എം തോമസ് ഐസക് അടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ കോമൺ കിച്ചണിനെ ഇതിനോടകം തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. കൂടാതെ പല ജില്ലകളിൽ നിന്നും അന്വേഷണങ്ങൾ വരുന്നുണ്ട്. കോമൺ കിച്ചൺ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത് എന്നെല്ലാമാണ് അവർ ചോദിക്കുന്നത്.

കോമൺ കിച്ചണും വരുമാനവും

പാചകത്തെ ഒരു തൊഴിലാക്കി മാറ്റാൻ തങ്ങൾക്ക് കഴിഞ്ഞെന്നാണ് കോമൺ കിച്ചണിൽ പ്രവർത്തിക്കുന്ന സുനിത സുന്ദരൻ സമയം പ്ലസിനോട് പറഞ്ഞത്.

“വീട്ടിലേക്കുള്ള ഭക്ഷണത്തിന് പുറമെ സാലറിയായി ഓരോ മാസവും നല്ലൊരു തുക ലഭിക്കുന്നുണ്ട്. നിലവിൽ നാല് സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭർത്താവായ സുന്ദരൻ നാട്ടിൽ വന്നിട്ട് രണ്ടര വർഷം കഴിഞ്ഞു. ഇടക്കൊക്കെ ഇന്റർലോക്കിന്റെ ജോലിക്ക് പോകുമായിരുന്നെങ്കിലും ഒരു സ്ഥിര വരുമാനം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അങ്ങനെ വളരെ ബുദ്ധിമുട്ടിലൂടെ കടന്നുപോകുമ്പോഴായിരുന്നു രമേശ്, കോമൺ കിച്ചണിനെ കുറിച്ച് ഞങ്ങളോട് പറഞ്ഞത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വീട്ടിൽ അടുക്കള പണി എന്തായാലും ചെയ്യണം കോമൺ കിച്ചൺ ആകുമ്പോൾ വീട്ടിലെ അടുക്കളപ്പണിയും നടക്കും ഒരു സ്ഥിരവരുമാനത്തിനുള്ള മാർഗ്ഗവും ഉണ്ടാകും. മറ്റ് സ്ത്രീകളോടും ഈ രംഗത്തേക്ക് കടന്നു വരാനാണ് ഞാൻ ആവശ്യപ്പെടുന്നത്.” — സുനിത അഭിപ്രായപ്പെട്ടു.

മാത്രവുമല്ല നമ്മുടെ വീട്ടിൽ നല്ല ഭക്ഷണം വെച്ച് മറ്റ് വീടുകളിൽ എത്തിക്കുമ്പോൾ അവരത് ഇഷ്ടത്തോടെ കഴിക്കുകയും മറ്റുള്ളവരോട് പറയുകയും ചെയ്യും. അങ്ങനെ ആളുകളുടെ എണ്ണം കൂടാനും കോമൺ കിച്ചൺ സഹായിച്ചിട്ടുണ്ട്. ഇപ്പോൾ പുറമെക്ക് പാഴ്‌സൽ കൊടുക്കയും വലിയ ഓർഡറുകൾ അനുസരിച്ച് ഭക്ഷണം എത്തിക്കാനും കഴിയുന്നുണ്ട്.

****

Previous Post

ചായക്കടയില്‍വെച്ച് ആരെങ്കിലും ഗൂഢാലോചന നടത്തുമോ? അപമാനിച്ചു പുറത്താക്കി- എസ്. രാജേന്ദ്രന്‍

Next Post

സിപിഐയിലേക്ക് പോകുമോ? സിപിഎം അപമാനിച്ച് പുറത്താക്കിയെന്ന് എസ് രാജേന്ദ്രൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സിപിഐയിലേക്ക്-പോകുമോ?-സിപിഎം-അപമാനിച്ച്-പുറത്താക്കിയെന്ന്-എസ്-രാജേന്ദ്രൻ

സിപിഐയിലേക്ക് പോകുമോ? സിപിഎം അപമാനിച്ച് പുറത്താക്കിയെന്ന് എസ് രാജേന്ദ്രൻ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.