Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അമേരിക്ക മുതൽ ഉ​ഗാണ്ട വരെ; ഈ ഇടുക്കി സ്കൂൾ പുതുക്കാൻ കൂടുന്നവർ

by News Desk
December 18, 2021
in KERALA
0
അമേരിക്ക-മുതൽ-ഉ​ഗാണ്ട-വരെ;-ഈ-ഇടുക്കി-സ്കൂൾ-പുതുക്കാൻ-കൂടുന്നവർ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

By Aneeb P.A

കാട്ടാനകളെയും പുലികളെയും പന്നികളെയും പാമ്പുകളെയും കൊടുംതണുപ്പിനെയും നേരിട്ടാണ് ഇടുക്കി തങ്കമണിക്ക് സമീപം 1958ൽ പാണ്ടിപ്പാറയെന്ന ഗ്രാമം സ്ഥാപിക്കുന്നത്. കൂടുതൽ മികച്ച ജീവിതം സ്വപ്‌നം കണ്ട് കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ നിന്നും ഇടുക്കിയുടെ മറ്റുഭാഗങ്ങളിൽ നിന്നും എത്തിയ കർഷകരുടെ ചോരയും നീരുമാണ് ഈ ഗ്രാമത്തിന് അടിത്തറയായത്. കുരുമുളകും ഇഞ്ചിയും ഏലവും നെല്ലും പച്ചക്കറികളും കൃഷി ചെയ്ത് ഗ്രാമം വളർന്നതോടെ പുതുതലമുറക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടി വന്നു.

അങ്ങനെയാണ് 1960കളുടെ അവസാന കാലത്ത് സെന്റ് ജോസഫ് സ്‌കൂൾ സ്ഥാപിക്കുന്നത്. ജീവിതത്തിൽ ഒരിക്കലും സ്‌കൂളിൽ പോവാത്തവരും പുരുഷൻമാരും സ്ത്രീകളും കുട്ടികളും ചേർന്ന് കല്ല് ചുമന്നാണ് സ്‌കൂൾ നിർമിക്കുന്നത്. കുട്ടികൾ നൽകുന്ന ഫീസ് വാങ്ങിയാണ് അധ്യാപകർ അക്കാലത്ത് പഠിപ്പിച്ചിരുന്നത്. 1976ൽ സർക്കാർ സ്‌കൂളിന് അംഗീകാരം നൽകി. അധ്യാപകർക്കുള്ള ശമ്പളം സർക്കാർ നൽകുമെങ്കിലും കെട്ടിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ചുമതല മാനേജ്‌മെന്റിനുള്ളതാണ്. 1979ൽ അപ്പർ പ്രൈമറിയും അനുവദിക്കപ്പെട്ടു.

അവിടെ നിന്ന് കാലം ഏറെ മുന്നോട്ട് പോയെങ്കിലും 1981ൽ പുതുക്കിയ കെട്ടിടത്തിലാണ് സ്‌കൂൾ ഇപ്പോഴും പ്രവർത്തിക്കുന്നത്. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളാണ് സ്‌കൂളിൽ നടക്കുന്നത്. 12 ഡിവിഷനുകൾക്കായി 14 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനുമാണ് സ്‌കൂളിൽ ഉള്ളത്. 276 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ പഴയ രീതിയിലുള്ള ബെഞ്ചുകളും ഡെസ്‌കുകളുമാണുള്ളത്.
പഴയരീതിയിൽ ഹാൾ പോലെ നിർമിച്ച കെട്ടിടത്തിൽ സ്‌ക്രീൻ വെച്ചാണ് ക്ലാസ് മുറികൾ വേർതിരിച്ചിരിക്കുന്നത്. ഒരു ക്ലാസ് മുറിയിലെ സംഭാഷണങ്ങളും ചലനങ്ങളും അടുത്തമുറിയിൽ ഇരിക്കുന്നവർക്ക് അറിയാനാവും. സംസ്ഥാനത്തെ പല സ്‌കൂളുകളും അത്യാധുനിക ബോർഡുകളിലേക്ക് മാറിയപ്പോഴും പഴയ ബ്ലാക്ക് ബോർഡിനെയാണ് അധ്യാപകരും കുട്ടികളും ആശ്രയിക്കുന്നത്.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് മുൻഗാമികളുടെ പ്രവർത്തനത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ചരിത്രം ആവർത്തിപ്പിക്കാൻ പുതുതലമുറ തീരുമാനിക്കുന്നത്. സ്‌കൂളിൽ മുൻകാലത്ത് പഠിച്ചവരും ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്നവരും ചേർന്നുള്ള ഒരു ഒരു അത്ഭുത സഖ്യമാണ് സ്‌കൂൾ നവീകരണത്തിന് നേതൃത്വം നൽകുന്നത്. അലുംനി ഇനീഷ്യേറ്റീവ് എന്നാണ് ഈ സഖ്യത്തിന്റെ പേര്. സ്‌കൂളിനെ ഒരു ആധുനിക സ്‌കൂൾ കോംപ്ലക്‌സായി മാറ്റുകയാണ് ഇവരുടെ ദൗത്യം. ഇടുക്കി രൂപതയുടെ പൂർണ്ണ പിന്തുണയും പ്രവർത്തനങ്ങൾക്കുണ്ട്.

”പാണ്ടിപ്പാറ സ്‌കൂളിൽ പഠിച്ച പലരും ഇപ്പോൾ 23ഓളം ലോകരാജ്യങ്ങളിൽ ജോലിയെടുക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ മനസിലായത്. അവരുടെയെല്ലാം ഫോൺ നമ്പർ കണ്ടെത്തി സംസാരിച്ചു. സ്‌കൂൾ നവീകരണത്തിന്റെ ആവശ്യകതയെ കുറിച്ചും അതുണ്ടാക്കാവുന്ന മാറ്റങ്ങളെ കുറിച്ചുമാണ് സംസാരിച്ചത്. പിന്നീട് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് സ്ഥാപിച്ചു. എല്ലാവരും സ്‌കൂൾ നവീകരണത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് വാഗ്ദാനം നൽകി.– അലുംനി ഇനീഷ്യേറ്റീവിന്റെ ഭാഗമായ ജിപ്‌സൺ ജോൺ സമയം പ്ലസിനോട് പറഞ്ഞു. മുൻ വിദ്യാർത്ഥിയായ ജിബി ജോർജും നവീകരണപ്രവർത്തനങ്ങളിൽ സജീവമാണ്.

യു.എസ് മുതൽ ഉഗാണ്ട വരെയുള്ള രാജ്യങ്ങളിൽ പാണ്ടിപ്പാറ സ്‌കൂളിൽ പഠിച്ചവർ ജോലിയെടുക്കുന്നുണ്ട്. കൂടുതൽ പേരും നഴ്‌സിങ് മേഖലയിലാണ് ജോലിയെടുക്കുന്നത്. അവരെല്ലാം സ്‌കൂൾ നവീകരണത്തിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചു. ”പല രാജ്യങ്ങളിലെയും സമയം പലതായതിനാൽ ഏകോപനത്തിൽ ചെറിയ തടസങ്ങളുണ്ട്. 25 വയസ് പ്രായമുള്ളവർ മുതൽ ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമിക്കുന്നവർ വരെ സ്‌കൂൾ നവീകരണത്തിന് പിന്തുണ നൽകിയിട്ടുണ്ട്. ഇത് പഴയ പോലുള്ള ഒരു ജനകീയപ്രവർത്തനമാണ്.”– ജിപ്‌സൺ ജോൺ പറയുന്നു. സ്‌കൂൾ നവീകരണത്തിന് രണ്ടു കോടിയോളം രൂപ ചെലവ് വരുമെന്നാണ് അലുംനി ഇനീഷ്യേറ്റീവ് കണക്കുകൂട്ടുന്നത്.

ആധുനിക ക്ലാസ് മുറികളും കംപ്യൂട്ടർ ലാബും ലാംഗ്വേജ് ലാബും കൗൺസിലിങ് റൂമും സിക്ക് റൂമും എല്ലാം അടങ്ങിയ സ്‌കൂൾ കോംപ്ലക്‌സാണ് പ്രതീക്ഷയെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർ ജെയ്‌സലറ്റ് എസ്.ഡി സമയം പ്ലസിനോട് പറഞ്ഞു. കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കാനുള്ള കിച്ചനും ഭക്ഷണം കഴിക്കാനുള്ള ഡൈനിങ് ഹാളും വിശ്രമ മുറികളും ഉണ്ടാവണം. കുട്ടികൾക്കായി ആധുനിക സൗകര്യങ്ങളുള്ള ഒരു കളിസ്ഥലവും തയ്യാറാക്കാൻ പദ്ധതിയുണ്ട്. ഒന്നരയേക്കറോളം സ്ഥലമുള്ളതിനാൽ നവീകരണപ്രവർത്തനങ്ങൾക്ക് തടസമുണ്ടാവില്ലെന്നാണ് സിസ്റ്റർ ജെയ്‌സലറ്റിന്റെ അനുമാനം.

പുതുതലമുറയുടെ സ്‌കൂൾ നവീകരണ ശ്രമങ്ങളിൽ സന്തോഷമുണ്ടെന്ന് പാണ്ടിപ്പാറയിൽ ആദ്യകാലത്ത് എത്തിയ കുര്യൻ എം.എം മുളങ്ങാശേരിൽ
സമയം പ്ലസിനോട് പറഞ്ഞു.

”1958 അവസാനത്തിലും 1959ന്റെ തുടക്കത്തിലുമാണ് പാണ്ടിപ്പാറയിൽ കർഷകർ എത്തിയത്. ദിവസങ്ങളോളം നടന്നാണ് പാലായിൽ നിന്നും തൊടുപുഴയിൽ നിന്നുമെല്ലാം ആളുകൾ ഇവിടെയെത്തിയത്. എന്റെ പിതാവ് 1959ൽ തന്നെ എത്തി. ഞാൻ വരുന്നത് 1964ൽ ആണ്. അന്ന് പാണ്ടിപ്പാറ ഒരു കൊടുങ്കാടാണ്. ആനയും പുലിയും എല്ലാം ഇറങ്ങുന്ന പ്രദേശം. കൊടും മഴയും തണുപ്പുമെല്ലാം കൂടെയുണ്ട്. ആനയുടെ തുമ്പിക്കൈ എത്താത്ത അത്രയും ഉയരത്തിൽ മരങ്ങളിൽ ഏറുമാടം കെട്ടിയാണ് ആദ്യകാലത്ത് ആളുകൾ ജീവിച്ചിരുന്നത്. ഭക്ഷ്യവിളകളാണ് ആദ്യം കൃഷി ചെയ്തത്.”– ഗ്രാമ രൂപീകരണത്തെ കുറിച്ച് കുര്യൻ എം.എം.മുളങ്ങാശേരിൽ പറയുന്നു.

1965ൽ ആദ്യത്തെ പള്ളിയും തുടർന്ന് പള്ളിമുറിയും നിർമിച്ചു. 1969 മുതൽ 1972 വരെ വികാരിയായിരുന്ന ഫാദർ മാത്യു ഏഴാനിക്കാട്ടാണ് ആദ്യത്തെ സ്‌കൂൾ കെട്ടിടം നിർമിക്കുന്നത്. ”കുഞ്ഞുകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ കഠിനമായ അധ്വാനമാണ് സ്‌കൂൾ നിർമാണത്തിന് സഹായിച്ചത്. കാട്ടിലെ പാറ വെടിമരുന്ന് ഉപയോഗിച്ച് പൊട്ടിച്ച് കുട്ടികളും സ്ത്രീകളും എല്ലാം ചേർന്ന് സ്‌കൂൾ നിർമിക്കുന്ന സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. ഞായറാഴ്ച്ച കുർബാന കഴിഞ്ഞും നാട്ടുകാർ സ്‌കൂൾ നിർമിക്കാൻ അധ്വാനിച്ചു. കുട്ടികൾ നൽകുന്ന ഫീസ് ആയിരുന്നു അധ്യാപകരുടെ ശമ്പളം. ഗ്രാമത്തിൽ എത്തിയവരിൽ ചിലർ പത്താം ക്ലാസ് വരെ പഠിച്ചിരുന്നു. അവരും കുട്ടികൾക്ക് ക്ലാസുകൾ എടുത്തു. പല കുടുംബങ്ങളും ഇളയ കുട്ടികളെയാണ് സ്‌കൂളിൽ വിട്ടത്. മൂത്ത മക്കൾ കൃഷിയിൽ മുഴുകി.” — കുര്യൻ എം.എം.മുളങ്ങാശേരിൽ ഓർമകൾ പങ്കുവെക്കുന്നു.

ആഗോള നിലവാരത്തിലുള്ള ക്ലാസ് മുറികളും മറ്റു സൗകര്യങ്ങളുമെല്ലാമുള്ള ഒരു സ്‌കൂളാണ് അലുംനി ഇനീഷ്യേറ്റീവ് പുതുതലമുറക്ക് വാഗ്ദാനം ചെയ്യുന്നത്. ”ഇപ്പോൾ മൂന്ന് ക്ലാസ്മുറികളുടെ പണി നടക്കുന്നുണ്ട്. കാഡ്ബറി കമ്പനി സി.എസ്.ആർ ഫണ്ടിൽ നിന്ന് നൽകിയ 17.5 ലക്ഷം രൂപയും നാട്ടുകാർ സംഘടിപ്പിച്ച 12.5 ലക്ഷം രൂപയും ഉപയോഗിച്ചാണ് ആ പ്രവൃത്തികൾ നടക്കുന്നത്. സ്‌കൂൾ നവീകരണത്തിന് പിന്തുണയർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിയമസഭാ സ്പീക്കർ എം.ബി രാജേഷും വിദ്യഭ്യാസ മന്ത്രി സി. ശിവൻകുട്ടിയും ഉന്നത വിദ്യഭ്യാസ മന്ത്രി ആർ. ബിന്ദുവും ഇടുക്കിയിലെ ജനപ്രതിനിധികളും സന്തോഷ് ജോർജ് കുളങ്ങരയും വീഡിയോ സന്ദേശം ഇറക്കിയിട്ടുണ്ട്. ഇതോടെ പദ്ധതികൾ കൂടുതൽ സജീവമായി മാറിയിരിക്കുകയാണ്. സാധിക്കുന്നവരെല്ലാം സ്‌കൂൾ നവീകരണത്തിൽ പങ്കാളിയാവണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടിരിക്കുന്നത്.”– ജിപ്‌സൺ ജോൺ കൂട്ടിച്ചേർത്തു.

****

Previous Post

ആഘോഷങ്ങളുടെ തിരിച്ചുവരവിലേക്ക് കാറ്ററിങ് മേഖല

Next Post

‘പ്രത്യേകതരം പുരോഗമനം’ ഫാത്തിമ തെഹ്‍ലിയയെ പരിഹസിച്ച് വീഡിയോ പങ്കുവെച്ച് ജസ്ല മാടശ്ശേരി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘പ്രത്യേകതരം-പുരോഗമനം’-ഫാത്തിമ-തെഹ്‍ലിയയെ-പരിഹസിച്ച്-വീഡിയോ-പങ്കുവെച്ച്-ജസ്ല-മാടശ്ശേരി

'പ്രത്യേകതരം പുരോഗമനം' ഫാത്തിമ തെഹ്‍ലിയയെ പരിഹസിച്ച് വീഡിയോ പങ്കുവെച്ച് ജസ്ല മാടശ്ശേരി

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.