Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘ഡോ.അലക്‌സാണ്ടർ ജേക്കബിനെ ലക്ഷ്യമിട്ടില്ല, തേടിയത് സത്യത്തെ’; അഭിരാം അരുൺ സംസാരിക്കുന്നു

by News Desk
December 7, 2021
in KERALA
0
‘ഡോ.അലക്‌സാണ്ടർ-ജേക്കബിനെ-ലക്ഷ്യമിട്ടില്ല,-തേടിയത്-സത്യത്തെ’;-അഭിരാം-അരുൺ-സംസാരിക്കുന്നു
0
SHARES
119
VIEWS
Share on FacebookShare on TwitterShare on Whatsapp

By
Aneeb P.A

പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയായ ഡോ.അലക്‌സാണ്ടർ ജേക്കബ് മാധ്യമപ്രവർത്തനവും കോളേജ് അധ്യാപനവും വിട്ടാണ് ഐ.പി.എസ് എടുത്ത് പോലിസിൽ ചേർന്നത്. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ അടക്കം സ്വന്തമാക്കിയ അദ്ദേഹം ഡി.ജി.പിയായാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ, വനിതാകമ്മീഷൻ ഡയറക്ടർ, കേരളാ പോലീസ് അക്കാദമി ഡയറക്ടർ തുടങ്ങിയ ഉന്നതപദവികളിലും വഹിച്ചു.

നിലവിൽ നാഷണൽ യൂണിവേഴ്‌സിറ്റി ഫോർ പോലീസ് സയൻസസ് ആന്റ് സെക്യൂരിറ്റീസ് സ്റ്റഡീസിന്റെ നോഡൽ ഓഫീസർ കൂടിയാണ്. ശാലോം ടി.വിയിൽ ബൈബിൾ കേന്ദ്രീകൃതമായ ‘ജ്ഞാന വചസുകൾ’ എന്ന പരിപാടിയും അവതരിപ്പിക്കുന്നു. വിദ്യാർഥികൾക്കും പോലീസുകാർക്കുമെല്ലാം മോട്ടിവേഷൻ ക്ലാസുകൾ എടുക്കുന്ന അദ്ദേഹത്തിന്റെ ഒരു വീഡിയോയിലെ പരാമർശങ്ങൾ പൊളിച്ചു കാട്ടി പ്ലസ് ടു വിദ്യാർഥിയായ അഭിരാം അരുൺ ‘ശാസ്ത്രകേരളത്തിൽ’ എഴുതിയ ‘ഒരു ഹാർവാർഡ് അപാരത’ എന്ന ലേഖനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ജൂണിലോ ജൂലൈയിലോ ആണ് ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടതെന്ന് കൊല്ലം കാരംകോട് വിമല സെൻട്രൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അഭിരാം അരുൺ ‘സമയം മലയാളം പ്ലസിനോട്’ പറഞ്ഞു.

ഡോ. അലക്‌സാണ്ടർ ജേക്കബ് വീഡിയോവിൽ പറയുന്നത്. ”ഏതാനും വർഷം മുമ്പ്, യു.എസിലെ ഹാർവാർഡ് സർവ്വകലാശാലയിൽ വൃത്താകൃതിയിൽ ഒരു ഹോസ്റ്റൽ പണിയുകയും അതിൽ പല ദിശകളിൽ കുട്ടികൾ ഇരുന്ന് പഠിക്കുകയും ചെയ്തു. എന്നാൽ പരീക്ഷ കഴിഞ്ഞ് ഫലം വന്നപ്പോൾ കിഴക്ക് ദിശയിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാർഥികൾക്ക് മറ്റു ദിശകളിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാർഥികളേക്കാൾ കൂടുതൽ മാർക്ക് ലഭിക്കുകയും മറ്റുള്ളവർക്ക് മാർക്ക് മുമ്പത്തേക്കാൾ വളരെ കുറയുകയും ചെയ്തു. അതിനുശേഷം ഹാർവാർഡിലെ മറ്റു ദിശകളിലേക്ക് നോക്കുന്ന എല്ലാ കെട്ടിടങ്ങളും പൊളിക്കുകയും കിഴക്ക് ഭാഗത്ത് മുഖം വരുന്ന രീതിയിൽ പുതുക്കി പണിയുകയും ചെയ്തു.”

വീഡിയോ കണ്ടയുടൻ ഉള്ളടക്കത്തിന്റെ കാര്യത്തിൽ സംശയം തോന്നിയെന്നാണ് അഭിരാം അരുൺ പറയുന്നത്. ”സ്‌കൂളിൽ ഇത്രയും കാലം പഠിച്ചതും വായിച്ചതുമെല്ലാം തെറ്റാണോ എന്നാണ് ആദ്യം ആലോചിച്ചത്. തുടർന്ന് സ്‌കൂളിലെ അധ്യാപിക അടക്കമുള്ളവർ അടങ്ങിയ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ അതിന്റെ ലിങ്ക് പോസ്റ്റ് ചെയ്തു. വീഡിയോയെ കുറിച്ച് ചർച്ചകൾ നടന്നു. ഡോ. അലക്‌സാണ്ടർ ജേക്കബിനെ പോലെ ഉന്നത പദവികൾ വഹിച്ച ഒരാൾ തെറ്റൊന്നും പറയില്ലെന്നാണ് അധ്യാപിക അഭിപ്രായപ്പെട്ടത്. യാഥാർത്ഥ്യം കൊണ്ടുവന്നാൽ വിശ്വസിക്കുമോയെന്നു ചോദിച്ചാണ് ഞാനും സുഹൃത്ത് ഉസ്മാനും അന്വേഷണം ആരംഭിച്ചത്. ഡോ. അലക്‌സാണ്ടർ ജേക്കബ് ഞങ്ങളുടെ ലക്ഷ്യമേ ആയിരുന്നില്ല. സത്യമാണ് ഞങ്ങൾ തേടിയത്.”– സത്യാന്വേഷണത്തെ കുറിച്ച് അഭിരാം അരുൺ പറയുന്നു.

മുൻ ഡി.ജി.പിയുടെ പരാമർശങ്ങളെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്‌തെങ്കിലും ഇരുവർക്കും വിവരങ്ങളൊന്നും ലഭിച്ചില്ല. വാട്ട്‌സാപ്പ് ഗ്രൂപ്പിലെ ‘വെല്ലുവിളിയിൽ’ തോറ്റുപോവരുതെന്ന് കരുതിയാണ് ഹാർവാർഡ് സർവ്വകലാശാലയുടെ വെബ്‌സൈറ്റ് പരിശോധിച്ചത്. തുടർന്ന് ചരിത്രവിഭാഗത്തിന്റെ വിലാസത്തിലേക്ക് ഇ-മെയിൽ അയച്ചു. പ്രചരണത്തിന്റെ യാഥാർത്ഥ്യം അറിയാൻ ഉസ്മാനും അവർക്കൊരു മെയിൽ അയച്ചു.

വിദ്യാർത്ഥികളുടെ പ്രൊഡക്ടിവിറ്റി കൂട്ടുന്നതുമായി ബന്ധപ്പെട്ട ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ പ്രസംഗത്തിൽ ഹാർവാർഡ് സർവ്വകലാശാലയെ കുറിച്ചുള്ള പരാമർശമുണ്ടെന്നും വസ്തുത അറിയിക്കണമെന്നുമായിരുന്നു ആവശ്യം. ഡോ. അലക്‌സാണ്ടർ തോമസ് വ്യാജ പ്രചാരണമാണ് നടത്തുന്നതെങ്കിൽ അത് തടയാൻ സാധിക്കുമെന്നും ഇരുവരും ഇ-മെയിലിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തൊട്ടടുത്ത ദിവസം ഇ-മെയിൽ നോക്കിയെങ്കിലും മറുപടിയൊന്നും വന്നിരുന്നില്ല. പക്ഷെ, മൂന്നാം ദിവസം ഹാർവാർഡ് ചരിത്ര വിഭാഗത്തിൽ നിന്ന് മറുപടി വന്നു.

”കത്തയച്ചതിന് നന്ദി. സർവ്വകലാശാലയുടെ ആഭ്യന്തര ലൈബ്രറിയിലും രേഖകളിലും നടത്തിയ പരിശോധനയിൽ അത്തരം പഠനങ്ങളോ നിരീക്ഷണങ്ങളോ കാണാനില്ല. വൃത്താകൃതിയിലുള്ള കെട്ടിടത്തെ കുറിച്ചും ഞങ്ങൾക്കറിയില്ല. ഓരോ കെട്ടിടങ്ങൾക്കും പ്രമുഖരുടെ പേരിടുകയാണ് ഞങ്ങളുടെ രീതി. കെട്ടിടങ്ങൾ പൊളിച്ചു കളയാറില്ല. കിഴക്ക് ദിശയിലേക്ക് നോക്കാത്ത ക്ലാസ് റൂമുകൾ ഞങ്ങൾക്കുണ്ട്. പല ദിശകളിലേക്ക് നോക്കുന്ന ക്ലാസ് മുറികൾ ഞങ്ങൾക്ക് ഉണ്ട്. നിങ്ങൾ പരാമർശിക്കുന്ന വ്യക്തി പറയുന്ന വിവരങ്ങളോ കാര്യങ്ങളോ ഞങ്ങൾക്ക് പരിചിതമല്ല…. പഠിക്കാനുള്ള നിങ്ങളുടെ താൽപര്യം അഭിനന്ദനാർഹമാണ്” — ഹാർവാഡ് സർവ്വകലാശാലയുടെ മറുപടി പറയുന്നു.

സർവ്വകലാശാലയുടെ മറുപടി അഭിരാമും ഉസ്മാനും വാട്ട്‌സാപ്പ് ഗ്രൂപ്പിലിട്ടു. അതോടെ അധ്യാപികയും കൂട്ടുകാരും ഇരുവരെയും അഭിനന്ദിച്ചു. സർവ്വകലാശാലയുടെ മറുപടി ലഭിച്ചപ്പോഴാണ് അഭിരാം വിവരം വീട്ടിൽ അറിയിച്ചത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി അടുത്ത ബന്ധം പുലർത്തുന്ന പിതാവ് ബി.അരുണിന്റെ ഇടപെടലാണ് ശാസ്ത്രകേരളത്തിൽ ലേഖനമെഴുതാൻ അഭിരാമിനെ സഹായിച്ചത്. കാർട്ടൂണിസ്റ്റായ കെ.സതീഷ് ജിറാഫിന്റെയും ഉറുമ്പുകളുടെയും രസകരമായ ഒരു കാർട്ടൂണും വരച്ചു നൽകി. ”ലേഖനം പ്രസിദ്ധീകരിച്ച ശേഷം അധ്യാപകരും വിദ്യാർഥികളും വിളിച്ചു. സത്യം കണ്ടെത്തിയതിൽ അവർക്കെല്ലാം സന്തോഷമുണ്ട്. കഴിഞ്ഞ ദിവസം പരീക്ഷയെഴുതാൻ പോയപ്പോഴും നിരവധി പേർ ലേഖനത്തെ കുറിച്ച് സംസാരിച്ചു.”– അഭിരാം പറയുന്നു.

ഹാരിപ്പോട്ടർ കഥകളാണ് അഭിരാമിനെ വായനയുടെ ലോകത്ത് എത്തിച്ചത്. കുട്ടിക്കാലം മുതലെ യുറീക്കയും ശാസ്ത്രകേരളവും ബാലരമയുടെ ഡൈജസ്റ്റും വായിക്കുന്നു. സയൻസിനോട്, പ്രത്യേകിച്ച് ഫിസിക്‌സിനോട് വലിയ താൽപര്യമുള്ള അഭിരാം ഗ്രാഫിക് ഡിസൈനിങ്ങിലും താൽപര്യം പ്രകടിപ്പിക്കുന്നു. മകന്റെ സത്യാന്വേഷണ പ്രവർത്തനത്തിന് പി.ഡബ്ല്യു.ഡി ജീവനക്കാരിയായ അമ്മ ഷൈലജയും പൂർണ്ണ പിന്തുണയാണ് നൽകുന്നത്. ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷനായ എ.എ. റഹീം ഡിസംബർ ആറിന് അഭിരാമിനെ പൊഴീക്കരയിലെ വീട്ടിൽ സന്ദർശിച്ചിരുന്നു.

ജിറാഫും ഉറുമ്പുകളും വന്നത്!

അപ്പീൽ ടു അതോറിറ്റി എന്ന മിഥ്യാബോധത്തിന് അടിമകളാണ് നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം പേരും. ജിറാഫും ഉറുമ്പുകളും എന്ന കാർട്ടൂൺ വരച്ച കെ.സതീഷ് പറയുന്നു.

“ഉന്നത ഉദ്യോഗസ്ഥർ, അധ്യാപകർ, ആത്മീയഗുരുക്കൾ, ശാസ്ത്രജ്ഞർ, ഭിഷഗ്വരൻമാർ, സിനിമാ-കായിക താരങ്ങൾ എന്നിങ്ങനെയുള്ള വ്യക്തികളിൽ ശാസ്ത്രീയ മനോഭാവമില്ലാത്തവർ ഒട്ടേറെയുണ്ട്.

അവരുടെ വാക്കുകൾ അഥവാ വായാടിത്തങ്ങൾ, ആധികാരികതയും ശാസ്ത്രീയതയും പരിശോധിക്കാതെ സാമാന്യജനങ്ങളും വിദ്യാസമ്പന്നരും ഒരു പോലെ വെട്ടിവിഴുങ്ങുന്നത് സർവ്വസാധാരണമായ ഒരു കാഴ്ച്ചയായിരിക്കുന്നു. അത്തരം ഉദീരണങ്ങൾ നടത്തുന്ന അലക്‌സാണ്ടർ ജേക്കബുമാർ അനേകമുണ്ട്. അതിനാൽ അഭിരാമിന്റെ ലേഖനത്തിന് അലക്‌സാണ്ടർ ജേക്കബിനെ വരക്കുക എന്ന പദ്ധതിക്ക് പകരം സാമാന്യത വരുത്തിക്കൊണ്ടുള്ള ഒരു കാർട്ടൂൺ ആണ് ഞാൻ ചെയ്തത്.

‘ഉന്നത’ വ്യക്തിയായതു കൊണ്ട് ഉയരത്തിൽ നിന്ന് ഭൂമിയെ വീക്ഷിക്കാൻ പ്രാപ്തിയുള്ള ജിറാഫ് പറയുന്നത് ഭൂമി പരന്നിട്ടാണെന്നാണ്. സാമാന്യജനത്തിന്റെ പ്രതിരൂപമായ ഉറുമ്പുകൾ അത് നിരുപാധികം ശരിവെക്കുകയും ചെയ്യുന്നു.

ജിറാഫിന്റെ തലയേക്കാൾ ഉയരത്തിലാണ് യുക്തിയുടെ സ്ഥാനമെന്ന് ആലോചിക്കാൻ പോലും അവർക്ക് ക്ഷമയോ സന്നദ്ധതയോ ഇല്ല. ചുരുക്കിപ്പറഞ്ഞാൽ അപ്പീൽ ടു അതോറിറ്റി എന്ന ഫാലസിയാണ് ഈ കാർട്ടൂണിന്റെ വിഷയം.” — അദ്ദേഹം പറയുന്നു.

കുട്ടികളിൽ ശാസ്ത്രബോധം വളർത്തണം
കുട്ടികളിൽ ശാസ്ത്രബോധം വളർത്താനാണ് അവരുടെ പരീക്ഷണങ്ങൾക്കും അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്നതെന്ന് ശാസ്ത്രകേരളത്തിന്റെ എഡിറ്റർ ഡോ. പി.ആർ സ്വരൺ സമയം മലയാളം പ്ലസിനോട് പറഞ്ഞു. ശാസ്ത്രസംബന്ധമായ മേഖലകളിൽ മികവു തെളിയിച്ച വിദ്യാർഥികളുടെ അനുഭവക്കുറിപ്പുകളും അവർ നടത്തിയ പഠനവിവരങ്ങളും അവരെഴുതുന്ന ലേഖനങ്ങളും പ്രതികരണങ്ങളുമെല്ലാം ശാസ്ത്രകേരളം മാസികയിലുൾപ്പെടുത്താൻ എഡിറ്റോറിയൽ ബോർഡ് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് അഭിരാമിന്റെ അനുഭവം ലേഖനമാവുന്നത്.

‘നാടൻ പശുവിന്റെ ചാണകവുമായി ബന്ധപ്പെട്ട കാസർഗോഡ് സ്വദേശി അരുണിമയുടെ ശാസ്ത്രീയ പഠനമാണ് ഞങ്ങൾ ആദ്യം പ്രസിദ്ധീകരിച്ചത്. നാടൻ പശുക്കളുടെ ചാണകം കൃഷിക്ക് മെച്ചമാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനം പരീക്ഷിച്ചറിയാനിറങ്ങിയ അരുണിമക്ക് സങ്കര ഇനം പശുവിന്റെ ചാണകമാണ് കൃഷിക്ക് നല്ലതെന്നാണ് കണ്ടെത്താനായത്. ഐ നാച്വറലിസ്റ്റ് എന്ന ഓൺലൈൻ ആപ്പിൽ 17000 ലധികം ജീവജാലങ്ങളെ തിരിച്ചറിയാൻ സഹായിച്ചതിനെപ്പറ്റി പയ്യന്നൂർ കോളേജ് വിദ്യാർഥി ഉണ്ണികൃഷ്ണൻ, കൊവിഡ് കാലത്തെ പൊതുവിദ്യാഭ്യാസത്തെപ്പറ്റി കൊല്ലം സ്വദേശി അനുപമ തുടങ്ങി കുട്ടികളുടെ എഴുത്തുകൾ ഇതിനകം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കോവിഡ് കാലത്ത് നിരവധി ഓൺലൈൻ കോഴ്‌സുകൾ പൂർത്തിയാക്കിയ ആർച്ച എന്ന കുട്ടി അടുത്ത ലക്കത്തിൽ എഴുതും – ഡോ. പി.ആർ. സ്വരൺ പറയുന്നു.

പുതിയ കാലത്ത് കുട്ടികൾക്ക് അച്ചടി മാധ്യമങ്ങളോട് ചെറിയ അകൽച്ചയുണ്ടെന്നാണ് ഡോ.സ്വരൺ വിലയിരുത്തുന്നത്. അതിനാൽ ഉള്ളടക്കത്തിൽ അവരുടെ പങ്കാളിത്തം ഉണ്ടാക്കാനും ഇൻസ്റ്റഗ്രാമടക്കമുള്ള അവരുടെ പുതിയ മാധ്യമങ്ങളിൽ എത്താനുമാണ് ശ്രമിക്കുന്നത്. ശാസ്ത്രവും ശാസ്ത്രബോധവും വളർത്താനായി ശാസ്ത്രഗതി, യുറീക്ക തുടങ്ങിയവയും ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിക്കുന്നുണ്ട്.

ലേഖനം വൈറലാവുമ്പോൾ
അഭിരാം അരുണിന്റെ ലേഖനം വൈറലായതോടെ ഡോ.അലക്‌സാണ്ടർ ജേക്കബിന്റെ മുൻ കാല വീഡിയോകൾക്കെതിരെയും നിരവധി പേർ രംഗത്ത് വന്നു. പ്രേതങ്ങളുടെ സഹായത്തോടെ കേസ് തെളിയിച്ചു തുടങ്ങിയ പരാമർശങ്ങളുള്ള വീഡിയോകളാണ് കൂടുതലായും വിമർശനത്തിന് ഇരയായത്.

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിൽ അദ്ദേഹം നടത്തിയ പ്രഭാഷണത്തിന് എതിരെയും വിമർശനമുയർന്നിട്ടുണ്ട്. ലഹരി ഉപയോഗവും നിയമവും എന്ന വിഷയത്തിൽ സംസാരിക്കാനെത്തിയ അദ്ദേഹം സ്ത്രീകൾക്കെതിരെ വ്യാജപ്രചരണം നടത്തിയെന്നാണ് ആരോപണം. പ്രസംഗം താങ്ങാനാവാതെ ഇറങ്ങിപ്പോയെന്ന് ഒരു അധ്യാപിക ഫേസ്ബുക്കിൽ വെളിപ്പെടുത്തുകയുമുണ്ടായി.

‘കേരളത്തിലെ കേശവൻ മാമൻമാർ’
ശാസ്ത്ര സത്യങ്ങളെന്ന പേരിൽ മണ്ടത്തരങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നവരാണ് ‘കേശവൻ മാമൻമാർ’ എന്ന് അറിയപ്പെടുന്നത്. ശബരിമലയിൽ വനിതകൾ പ്രവേശനം നൽകിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലുണ്ടായ ചർച്ചകളുടെ സമയത്ത് മിനേഷ് രാമനുണ്ണി എഴുതിയ ‘സുമേഷ് കാവിപ്പടയുടെ വാട്സ്ആപ്പ് ജീവിതം’ എന്ന കുറിപ്പിൽ നിന്നാണ് ഈ പ്രയോഗം രൂപപ്പെടുന്നത്. ശബരിമല വിഷയത്തിൽ സുമേഷ് കാവിപ്പടയും കുടുംബാംഗങ്ങളും വാട്ട്‌സാപ്പിൽ പരസ്പരം തർക്കിക്കുമ്പോഴും പണ്ടേതോ കാലത്തെ വാട്സ്ആപ്പ് ഫോർവേഡ് നുണക്കഥകളുമായി എത്തുന്ന കഥാപാത്രമാണ് കേശവൻ മാമൻ.

ചക്ക കഴിച്ചാൽ ക്യാൻസർ മാറും, അഞ്ച് തലയുള്ള രാജവെമ്പാലയുടെ ചിത്രം എന്നിങ്ങനെയുള്ള ഫോർവേഡ് മെസ്സേജുകളുമായി കേശവൻ മാമൻ ഗ്രൂപ്പിലെത്തുക. മുൻ ഡി.ജി.പിയായ ഡോ. ടി.പി സെൻകുമാറിന്റെ ചില പരാമർശങ്ങളും ഇത്തരത്തിൽ വിവാദമായിരുന്നു. ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണന് എതിരെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഡോ.സെൻകുമാർ വിവാദ പരാമർശം നടത്തിയത്.

”ഹൈദരാബാദിൽ ഒരു പതിനാലു വയസുള്ള പയ്യൻ, തന്റെ പോക്കറ്റ് മണി സേവ് ചെയ്തു ഒരു കമ്പ്യൂട്ടർ വാങ്ങി. ആദ്യം അവൻ ഹാക്ക് ചെയ്തു. ഇന്ത്യക്കാർ അവനെ ശിക്ഷിച്ചു. രണ്ടാമത് അവൻ അമേരിക്കൻ പ്രസിഡന്റിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. അവർ പക്ഷേ അവനെ ശിക്ഷിച്ചില്ല. അവർ ഇന്ത്യയിൽ വന്ന് അവനെ അമേരിക്കയിൽ കൊണ്ടുപോയി ട്രെയിനിങ് കൊടുത്തു. ഇപ്പോൾ എത്തിക്കൽ ഹാക്കിങ്ങിൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഒരു ജോലിയിലാണ് അവൻ. ഇരുപതു വയസു പോലും ആയിട്ടില്ല, നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിലൊക്കെ ഇത് നന്നായിട്ടു വന്നിരുന്നു”–സെൻകുമാർ പറഞ്ഞു. ഹൈദരാബാദിൽ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് പിന്നീടുള്ള അന്വേഷണങ്ങൾ തെളിയിച്ചത്.

****

Previous Post

‘വിഷമിക്കണ്ട, ജപ്തി ചെയ്യൂല്ലട്ടോ’, യൂസഫലി വാക്കു പാലിച്ചു, മുഴുവൻ പണവും ബാങ്കിലടച്ചു; ആമിനയ്ക്ക് രസീത് കൈമാറി

Next Post

‘ഇത് അംഗീകരിക്കാനാകില്ല, മോദി ഇടപെടണം’; മുല്ലപ്പെരിയാർ വിഷയത്തിൽ തുറന്നടിച്ച് ജോസ് കെ മാണി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘ഇത്-അംഗീകരിക്കാനാകില്ല,-മോദി-ഇടപെടണം’;-മുല്ലപ്പെരിയാർ-വിഷയത്തിൽ-തുറന്നടിച്ച്-ജോസ്-കെ-മാണി

'ഇത് അംഗീകരിക്കാനാകില്ല, മോദി ഇടപെടണം'; മുല്ലപ്പെരിയാർ വിഷയത്തിൽ തുറന്നടിച്ച് ജോസ് കെ മാണി

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.