
നീതി ആയോഗിന്‍റെ പട്ടിക പ്രകാരം കേരളത്തിൽ ദാരിദ്ര്യം നേരിടുന്നവർ 0.71 ശതമാനം മാത്രമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിന്‍റെ പ്രധാന മാനകങ്ങൾ. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാർപ്പിടം, തുടങ്ങി നിരവധി സൂചികകൾ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയത്.
Also Read :
മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിന്‍റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതീവ ലക്ഷ്യമാക്കി സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതികൾ കൂടി പ്രാവർത്തികമാകുന്നതോടെ നമ്മുടെ നാടിൽ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാൻ സാധിക്കും. മഹത്തായ ലക്ഷ്യ സാക്ഷാൽക്കാരത്തിനായി ഏവരും ഒരുമിച്ചു നിൽക്കണമെന്നും. അഭിമാനപൂർവം ആത്‌മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാമെന്നും പിണറായി വിജയൻ പറഞ്ഞു. ‘ഇവിടെ ആരും പട്ടിണി കിടക്കാൻ പാടില്ല’ എന്ന ക്യാപ്ഷനോട് കൂടിയ പട്ടിക പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ കുറിപ്പ്.
Also Read:
രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കൂടുതല്‍ ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശി എന്നീ സംസ്ഥാനങ്ങളിലാണെന്നാണ് നീതി ആയോഗ് പട്ടിക വ്യക്തമാക്കുന്നത്. നീതി ആയോഗ് തയ്യാറാക്കിയ മള്‍ട്ടി ഡൈമെന്‍ഷണല്‍ ദാരിദ്ര്യ സൂചിക പ്രകാരമാണ് കണക്കുകള്‍. ബിഹാറില്‍ 51.91 %, ജാര്‍ഖണ്ഡില്‍ 42.16 %, ഉത്തര്‍ പ്രദേശില്‍ 37.79 % എന്നിങ്ങനെയാണ് ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങള്‍. മധ്യപ്രദേശ് 36.65 ശതമാനവുമായി സൂചികയില്‍ നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്ത് മേഘാലയ 32.67 ശതമാനം ദാരിദ്ര്യം അനുഭവിക്കുന്നു.














