Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എങ്ങനെ ജെൻഡര്‍ ന്യൂട്രൽ യൂണിഫോം നടപ്പാക്കും?

by News Desk
November 26, 2021
in KERALA
0
എങ്ങനെ-ജെൻഡര്‍-ന്യൂട്രൽ-യൂണിഫോം-നടപ്പാക്കും?
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

2018ലാണ് എറണാകുളം ജില്ലയിലെ വളയന്‍ചിറങ്ങര ഗവണ്‍മെന്‍റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ സ്‍കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ ഒരു യൂണിഫോം നടപ്പാക്കിയത്.

‘ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം’ എന്ന ആശയത്തിന്‍റെ ഭാഗമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഷര്‍ട്ടും ത്രീഫോര്‍ത്ത് ഷോര്‍ട്ട്‌സുമാണ് വിദ്യാലയം നിര്‍ദേശിച്ചത്.

“എല്ലാ കുട്ടികളും ഒരേ തലത്തിലുള്ള സ്വാതന്ത്ര്യം ആസ്വദിക്കണമെന്നാണ്
ഞങ്ങള്‍ ആഗ്രഹിക്കുന്നത്.” — നിലവിലെ സ്‌കൂള്‍ പി.ടി.എ പ്രസിഡന്‍റ് വിവേക്.വി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ യോട് പറഞ്ഞു.

വളയന്‍ചിറങ്ങര സ്‌കൂളിന്‍റെ മാതൃകാപരമായ നീക്കത്തെ അഭിനന്ദിച്ച് വിദ്യഭാസ മന്ത്രി വി.ശിവന്‍കുട്ടിയും രംഗത്ത് വന്നിരുന്നു. “ലിംഗനീതി, സമത്വം, അവബോധം എന്നീ ആശയങ്ങള്‍ പാഠ്യപദ്ധതികളുടെ പരിഷ്‌കരണത്തിനായി ഊന്നിപ്പറയും. എന്നാല്‍ ഈ ആശയങ്ങള്‍ പാഠപുസ്തകങ്ങളില്‍ മാത്രം ഒതുക്കേണ്ടതല്ല. വളയന്‍ചിറങ്ങര എല്‍.പി സ്‌കൂളിന്റെ നീക്കം പ്രശംസനീയമാണ്” — മന്ത്രി ട്വിറ്റ് ചെയ്‍തു.

ലിംഗ സമത്വം യൂണിഫോമില്‍ നിന്ന്
1991ല്‍ തന്നെ തന്‍റെ വസ്ത്രത്തില്‍ സമത്വം കൊണ്ട് വന്ന വ്യക്തിയാണ് മലയാളപ്പെണ്‍ക്കൂട്ടം എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് എം.സുല്‍ഫത്ത്.

“സാരിയില്‍ നിന്ന് മാറി ജുബ്ബയും പാന്‍റും ഇട്ട് വിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ പോയ വ്യക്തിയാണ് ഞാന്‍. അന്ന് ചുരിദാറ് പോലും കേരളത്തില്‍ വ്യപകമല്ലായിരുന്നു. സാരി ഒരു അസൗകര്യ വേഷമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ആ ഒരു തീരുമാനത്തിലെത്തിയിരുന്നത്. അന്ന് ആരും പരസ്യ പ്രതിഷേധങ്ങളൊന്നും നടത്തിയിരുന്നില്ല. മാത്രമല്ല അധ്യാപകര്‍ ലളിതമായ വസ്ത്രം ധരിക്കണം എന്നല്ലാതെ സാരിയുടുക്കണം എന്നുള്ള നിര്‍ബന്ധം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ലളിതമായ വസ്ത്രമായി പറയപ്പെടുന്ന ഖദര്‍ ആയിരുന്നു ഞാന്‍ തെരഞ്ഞെടുത്തിരുന്നത്. പിന്നീട് ഇന്നുവരെ എന്റെ വസ്ത്രം അത് തന്നെയാണ്.” — സുല്‍ഫത്ത് സമയം പ്ലസിനോട് പറഞ്ഞു.

കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖലയില്‍ പാഠ്യപദ്ധതി പരിഷ്‌കരണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രിക്ക് മലയാളപ്പെണ്‍കൂട്ടം നിവേദനം സമര്‍പ്പിച്ചിരുന്നു. അതില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം എടുത്തു പറഞ്ഞിരുന്നു.

“ശരീരചലനങ്ങളെ നിയന്ത്രിക്കുന്നതോ ശരീരത്തെക്കുറിച്ചുള്ള ഭയങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നതോ ആയ യൂണിഫോമുകള്‍ ആണ് നിലവില്‍ പെണ്‍കുട്ടികള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. അനായാസ ചലനത്തിന് സഹായകമായതും, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുതകുന്നതും വ്യക്തികള്‍ എന്ന നിലയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതുമായ, ജെന്‍ഡര്‍ ന്യൂട്രലായ യൂണിഫോമുകള്‍ നടപ്പില്‍ വരുത്തണം. പ്രൈമറി ക്ലാസില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കി ഇതിന് തുടക്കം കുറിക്കാവുന്നതാണ്.” — യൂണിഫോം സംബന്ധിച്ച് നിവേദനത്തില്‍ അവര്‍ ആവശ്യപ്പെട്ടു.

അതുപോലെ തന്നെ ഷാളിന് പകരം പെണ്‍കുട്ടികള്‍ക്ക് യൂണിഫോമിനൊപ്പം ഏര്‍പ്പെടുത്തിയിരിക്കുന്ന ഓവര്‍കോട്ട് മാറ്റേണ്ടതാണ്. ഷാള്‍ ധരിക്കുമ്പോള്‍ എണ്ണിയാല്‍ തീരാത്ത അസൗകര്യങ്ങളാണ് പെണ്‍കുട്ടികള്‍ നേരിടുന്നത്. ഏകദേശം മുപ്പതോളം പ്രശ്‌നങ്ങള്‍ പെണ്‍കുട്ടികള്‍ തന്നെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടാണ് ഓവര്‍കോട്ട് എന്ന ആശയം കൊണ്ടുവന്നത്. — സുൽഫത്ത് പറയുന്നു.

“സ്ത്രീയുടെ മാറിടം അശ്ലീലമാണ് അത് മൂടിവെക്കേണ്ടതാണ് എന്നുള്ള തെറ്റായ ബോധമാണ് ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ആളുകളില്‍ ഉണ്ടാകുന്നത്. ആണ്‍ നോട്ടങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ പടച്ചട്ടയണിയുക എന്നുള്ള ബോധം കൂടി സൃഷ്ടിക്കപ്പെടുന്നു. രണ്ടും മൂന്നും വസ്ത്രങ്ങള്‍ കൊണ്ട് സ്ത്രീകളുടെ മാറിടം മൂടപ്പെടുമ്പോള്‍ ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. യൂണിഫോം നിര്‍ബന്ധിതമായി ധരിപ്പിക്കുന്ന വസ്ത്രമാണ്. അതുകൊണ്ട് യൂണിഫോം ധരിപ്പിക്കുന്നത് ഒരിക്കലും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാകരുത്. അത് വിവേചനങ്ങള്‍ക്കധീതവും ചലനത്തിനും ആവിഷ്‌കാരത്തിനും തടസ്സം നില്‍ക്കാത്തതുമായിരിക്കണം.”

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം സ്‌കൂളുകളില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണ സമ്മതമാണ് നല്‍കിയിരിക്കുന്നതെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി സമയം പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സ്വമേധയാ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ തടസ്സമില്ലെന്നും എന്നാല്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തി തീരുമാനം എടുക്കണമെന്നുമാണ് വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നല്‍കിയ നിര്‍ദേശം. നിലവില്‍ ജില്ലാ പഞ്ചായത്ത് കമ്മിറ്റി യൂണിഫോമില്‍ സമത്വം കൊണ്ടുവരണം എന്ന് ഒരു പ്രോപ്പോസല്‍ വെച്ചിട്ടുണ്ട്. ഇനി എല്ലാവരുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞ് സമ്മതമാണെങ്കില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ആലപ്പുഴ ജില്ലയിലെ സ്‌കൂളുകളില്‍ യൂണിഫോമില്‍ സമത്വം കൊണ്ടുവരും. — കെ.ജി രാജേശ്വരി പറഞ്ഞു.

പെണ്‍കുട്ടികള്‍ ചുരാദാറാണ് ധരിക്കേണ്ടത്, ആണ്‍കുട്ടികള്‍ പാന്‍റാണ് ധരിക്കേണ്ടത് എന്നുള്ള ഒരു പൊതുബോധം സമൂഹത്തിലുണ്ട്. അത് ആദ്യം മാറണം. മാത്രമല്ല സ്‌കൂളുകളിലെ ബെഞ്ച് ക്രമീകരണം തന്നെ അസമത്വത്തിനുള്ള ഉദാഹരണമാണ്. പെണ്‍കുട്ടികളും ആണ്‍ കുട്ടികളും ഒരേ ബെഞ്ചില്‍ തന്നെയാണ് ഇരിക്കേണ്ടത്. അപ്പോള്‍ മാത്രമേ എന്‍റെ അടുത്തിരിക്കുന്ന പെണ്‍കുട്ടിക്ക് പ്രത്യേകതകളൊന്നും ഇല്ല എന്ന് ആണ്‍കുട്ടികള്‍ക്ക് മനസിലാക്കാന്‍ സാധിക്കൂ — രാജേശ്വരി ചൂണ്ടിക്കാട്ടി.

അതുപോലെ വീട്ടില്‍ തന്നെ ആണ്‍ – പെണ്‍ വേര്‍തിരിവ് വളരെ പ്രകടമാണ്. ഒരു വീട്ടില്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ടെങ്കില്‍ അവര്‍ക്ക് വാങ്ങി നല്‍കുന്ന കളിപ്പാട്ടങ്ങള്‍ മുതല്‍ തുടങ്ങും വേര്‍തിരിവ്. പെണ്‍കുട്ടികളാണെങ്കില്‍ പാവക്കുട്ടിയും ആണ്‍കുട്ടികളാണെങ്കില്‍ കാര്‍, മറ്റ് വണ്ടികളെല്ലാം നല്‍കുന്നു. ഇനി ആണ്‍കുട്ടിയെങ്ങാനും പാവയെടുത്ത് കളിച്ചാല്‍ ബോധപൂര്‍വ്വം വീട്ടുകാര്‍ അതില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കും. — അവര്‍ പറഞ്ഞു.

അതേസമയം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന യൂണിഫോമുകള്‍ ഡിസൈന്‍ ചെയ്ത് എടുക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തവാദിത്വമാണെന്നാണ് സുല്‍ഫത്ത് അഭിപ്രായപ്പെടുന്നത്. സദാചാരക്കാരെ കണക്കിലെടുക്കുകയാണെങ്കില്‍ പോലും അയഞ്ഞ ഷര്‍ട്ടും പാന്റും പെണ്‍കുട്ടികള്‍ക്ക് വേണ്ടി നിര്‍ദേശിക്കാവുന്നതാണ്. പല പെണ്‍കുട്ടികളും കായിക വിനോദ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കുന്നത് വസ്ത്രം കല്‍പിക്കുന്ന നിയന്ത്രണങ്ങള്‍ കാരണമാണ്. മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പെണ്‍കുട്ടികളെ ഈ രംഗങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. — സുല്‍ഫത്ത് പറഞ്ഞു.

വിദ്യാലയങ്ങളിലെ ലൈംഗിക വിദ്യഭ്യാസം
‘സെക്‌സ് എജ്യൂക്കേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ പൊതു സമൂഹത്തിന് ഒരു തെറ്റായ ധാരണയുണ്ട്. അതായത് കുട്ടികളെ സെക്‌സ് ചെയ്യാന്‍ പഠിപ്പിക്കുകയാണ് എന്ന്. എന്നാല്‍ സ്ത്രീ പുരുഷ ശരീരത്തിലെ ലൈംഗിക അവയവങ്ങളെ കുറിച്ചാണ് യഥാര്‍ത്ഥത്തില്‍ പഠിപ്പിക്കുന്നത്. ഇത്തരം ക്ലാസുകള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് കേള്‍ക്കുകയും വേണം. ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം സ്ത്രീ ശരീരം എന്തോ നിഗൂഢതയുള്ളതാണെന്നുള്ള തോന്നലാണ്. പെണ്‍കുട്ടികളാണെങ്കില്‍ സ്വന്തം ശരീരത്തെ ഭയക്കുകയും ചെയ്യുന്നുണ്ട്. സെക്‌സ് എജ്യുക്കേഷന്‍ പോലുള്ള വിദ്യാഭ്യാസ പരിപാടികളിലൂടെ ഇങ്ങനെയുള്ള തെറ്റായ ബോധം കുട്ടികളില്‍ നിന്ന് ഇല്ലാതാക്കാന്‍ സാധിക്കും. അതുപോലെ തന്നെ പരസ്പര ബഹുമാനവും പരസ്പരമുള്ള മനസിലാക്കലും ലൈംഗിക വിദ്യഭ്യാസത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. പ്രീ പ്രൈമറി മുതല്‍ കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയില്‍ ക്ലാസുകള്‍ നല്‍കണം. സര്‍ക്കാര്‍ തലത്തില്‍ നിര്‍ബന്ധിത ക്ലാസുകളാണ് സംഘടിപ്പിക്കേണ്ടത്.’ — സുല്‍ഫത്ത് എം പറഞ്ഞു.

അതുപോലെ തന്നെ പ്രസവം എന്നുപറയുന്നത് ശരീരിക ബന്ധത്തിലൂടെ ഉണ്ടാകുന്നതാണ് എന്നും അത് മറച്ചുവെക്കേണ്ട ഒന്നല്ല എന്നും ചെറിയ കുട്ടികളായിരിക്കുമ്പോള്‍ തന്നെ പറഞ്ഞ് മനസിലാക്കാന്‍ കഴിയണം. മാത്രമല്ല പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാതൃത്വത്തിന്റെ മഹത്വവും കേരളത്തിലെ ചരിത്രങ്ങളില്‍ ഇടം പിടിച്ച സ്ത്രീകളെ കുറിച്ചുമെല്ലാം ഇത്തരം സെക്‌സ് എജ്യൂക്കേഷനില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ മാത്രമേ സ്ത്രീകള്‍ ദുര്‍ബല വിഭാഗത്തിലുള്ളവരല്ല എന്ന ബോധം ചെറുപ്പം മുതല്‍ കുട്ടികള്‍ക്കുള്ളില്‍ ഉണ്ടാവുകയുള്ളു. മാത്രമല്ല ബലാത്സംഗം ചെയ്താല്‍ ഏന്ത് ശിക്ഷയാണ് കുറ്റവാളിക്ക് ലഭിക്കുക എന്ന് മനസിലാക്കാനുള്ള പാടവവും കുട്ടികള്‍ക്ക് നല്‍കണം. — സുൽഫത്ത് പറയുന്നു.

ബലാത്സംഗം പോലുള്ള ക്രൂര കൃത്യങ്ങള്‍ക്ക് അറുതി വരണമെങ്കില്‍ കുട്ടികളായിരിക്കുമ്പോള്‍ മുതല്‍ തന്നെ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്നതാണ് തന്റെ അഭിപ്രായമെന്ന് കെ.ജി രാജേശ്വരി ചൂണ്ടിക്കാട്ടി.

മനസു കൊണ്ട് ഇരുവിഭാഗക്കാരും രണ്ടല്ല ഒന്നാണ് എന്നുള്ള ശരിയായ കാഴ്ചപ്പാടിലേക്ക് കുട്ടികളെ കൊണ്ടുവരാനുള്ള പരിശ്രമങ്ങളാണ് നടത്തേണ്ടത്. സെക്‌സ് എജ്യൂക്കേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ വീട്ടുകാരും നെറ്റിച്ചുളിക്കാറുണ്ട്. സ്ത്രീ എന്തോ ഒരു നിഗൂഢത നിറഞ്ഞ വസ്തുവാണെന്നുള്ള ബോധം ആണ്‍കുട്ടികളില്‍ വീട്ടുകാരും വളര്‍ത്തിയെടുക്കുന്നുണ്ട്. ഒരു ഉദാഹരണം പറയാം, അലക്കിയിട്ടിരിക്കുന്ന തുണി ഒരു മകനാണ് എടുക്കുന്നതെങ്കില്‍ അമ്മയുടെ അല്ലെങ്കില്‍ സഹോദരിയുടെ അടിവസ്ത്രങ്ങള്‍ എടുക്കണ്ട എന്ന് പറയുന്നത് പല സന്ദര്‍ഭങ്ങളിലും കാണാറുണ്ട്. ആ സമയത്ത് എന്തുകൊണ്ട് അത് എടുത്തുകൂടാ? അതില്‍ എന്താണ് ഉള്ളത് എന്നൊക്കെയുള്ള തെറ്റായ ആശയങ്ങളാണ് ആ കുട്ടിയുടെ മനസിലേക്കും ചിന്തയിലേക്കും കയറുന്നത്. — രാജേശ്വരി വ്യക്തമാക്കി.

****

Previous Post

കൊച്ചുറി, മുറുമ, നിംകി, മിസ്ടി… കൊതിയൂറും അതിഥിവിഭവങ്ങളുമായി പൂക്കോട്ടുംപാടത്ത് ഒരു ഹോട്ടല്‍

Next Post

20,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്‌ഫോണുകള്‍; ഒരു താത്വിക അവലോകനം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
20,000-രൂപയില്‍-താഴെയുള്ള-സ്മാര്‍ട്‌ഫോണുകള്‍;-ഒരു-താത്വിക-അവലോകനം

20,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്‌ഫോണുകള്‍; ഒരു താത്വിക അവലോകനം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.