Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കാരവന്‍ ടൂറിസം: കേരളത്തിന്‍റെ അടുത്ത ഹൗസ്‍ബോട്ട്

by News Desk
November 22, 2021
in KERALA
0
കാരവന്‍-ടൂറിസം:-കേരളത്തിന്‍റെ-അടുത്ത-ഹൗസ്‍ബോട്ട്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

By Aneeb P.A

ഹോളിവുഡ് സിനിമകളിലും സീരീസുകളിലുമുള്ള ആഡംബര കാരവനുകള്‍ ജനുവരി മുതല്‍ കേരളത്തിലും ഓടും. കേരളത്തിലെ മനോഹരമായ മലകളും കുന്നുകളും കാടുകളും കായലുകളും കടലും ജനുവരി മുതല്‍ കാരവനുകളില്‍ സഞ്ചരിച്ച് കാണാം. ടൂറിസം മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ കൊണ്ടുവന്ന ‘കാരവന്‍ കേരള’ പദ്ധതി ജനുവരി ഒന്നു മുതല്‍ നടപ്പാവുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വദേശികള്‍ക്കും ഇതരസംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കും കേരളത്തിന്റെ പ്രകൃതി ഭംഗി നന്നായി ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ലോകപ്രശസ്ത വാഹനനിര്‍മാതാക്കളായ ജര്‍മനിയിലെ മേഴ്‌സിഡസ് കമ്പനിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവനും പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കുപയോഗിക്കാം. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, ഇന്‍ഫോടെയ്്ന്‍മെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടി പൂര്‍ണ്ണമായി സജ്ജീകരിച്ച അടുക്കള, ഷവര്‍ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനാണ് ഭാരത് ബെന്‍സില്‍ നിന്ന് ഒരു സംരംഭകന്‍ പദ്ധതിക്കായി വാങ്ങിയിരിക്കുന്നത്.

സോഫാ കം ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അടുക്കള, തീന്‍മേശ, ശൗചാലയം, എയര്‍കണ്ടീഷണര്‍, ഇന്റര്‍നെറ്റ് സൗകര്യം, ദൃശ്യ-ശ്രവ്യ സംവിധാനങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജി.പി.എസ് തുടങ്ങിയ സൗകര്യങ്ങളുള്ള വിവിധ കമ്പനികളുടെ കാരവനുകളാണ് ഉണ്ടാവുക. നാല്, ആറ് സീറ്റുകളുള്ള ഇത്തരം വാഹനങ്ങളില്‍ കേരളത്തിലെ അറിയപ്പെടുന്നതും വികസിച്ചു വരുന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്താനാവും. കൂടാതെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഏറ്റവുമടുത്തുള്ള സുരക്ഷിതമായ സ്ഥലങ്ങളില്‍ കാരവന്‍ പാര്‍ക്കുകളുമുണ്ടാവും. രാത്രികാലങ്ങളില്‍ അവിടെ വിശ്രമിക്കാം.

ഇനി ഗ്രാമങ്ങളില്‍ രാപ്പാര്‍ക്കാം

കേരളത്തിലെ പ്രകൃതിരമണീയമായ ഉള്‍ഗ്രാമങ്ങളില്‍ താമസിച്ച് ഗ്രാമീണജീവിതം അറിയാനുള്ള സൗകര്യവും കാരവന്‍ ടൂറിസത്തിന്റെ ഭാഗമാണ്. ഗ്രാമങ്ങളിലെ വിശാലമായ നെല്‍വയലുകളും കൃഷിയും ജലസംഭരണികളും ഉള്‍നാടന്‍ മല്‍സ്യബന്ധനവും നേരില്‍ കാണാം. കൂടാതെ പരമ്പരാഗത വ്യവസായം, കരകൗശലമേഖല തുടങ്ങിവയിലേക്ക് വെളിച്ചം വീഴ്ത്തുന്ന പദ്ധതികളും അണിയറയില്‍ ഒരുങ്ങുകയാണ്.
ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ചെറുകിട സൂക്ഷ്മ സംരംഭങ്ങള്‍ക്കും കലാകാരന്‍മാര്‍ക്കും കുടുംബശ്രീ പോലുള്ള സംരംഭങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമാവാം. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വരുമാനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ട്. ”ഇതുവരെ ടൂറിസം മാപ്പില്‍ വിശദമായ രേഖപ്പെടുത്താത്ത പ്രദേശങ്ങള്‍ കൂടി വികസിക്കാന്‍ പദ്ധതി സഹായിക്കുമെന്നാണ് കരുതുന്നത്. ഇത് പ്രദേശവാസികളുടെ വരുമാനവും ജീവിതനിലവാരവും ഉയര്‍ത്തും.”–വിനോദസഞ്ചാര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ സമയം മലയാളത്തോട് പറഞ്ഞു.

പ്രകൃതിയില്‍ അലിഞ്ഞ് കാരവന്‍ പാര്‍ക്കുകള്‍

വിനോദസഞ്ചാരികള്‍ക്ക് കാരവന്‍ പാര്‍ക്ക് ചെയ്യാനും രാത്രിയിലും പകലും വിശ്രമിക്കാനും സൗകര്യം ഒരുക്കുന്ന സ്ഥലങ്ങളാണ് കാരവന്‍ പാര്‍ക്ക് എന്നറിയപ്പെടുന്നത്. ഇവിടെ സഞ്ചാരികള്‍ക്കും കാരവനുകള്‍ക്കുമാവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ടാവും. ”രുചികരമായ പ്രാദേശിക വിഭവങ്ങളും സാംസ്‌കാരിക പരിപാടികളും വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന സൗകര്യമായാണ് കാരവന്‍ പാര്‍ക്കുകളെ വിഭാവനം ചെയ്തിരിക്കുന്നത്.”–വിനോദസഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

പ്രകൃതിക്കും പ്രാദേശിക സംസ്‌കാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സി.ജി.എച്ച് എര്‍ത്ത് ഗ്രൂപ്പ് സംസ്ഥാനത്ത് പത്ത് കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇടുക്കിയിലെ മറയൂരിലാണ് ആദ്യ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുക. തേയിലത്തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലത്തായിരിക്കും ഈ പാര്‍ക്ക്. തുടക്കത്തില്‍ തന്നെ അഞ്ച് കാരവനുകള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ആക്റ്റിവിറ്റി ഏരിയ, താമസ സ്ഥലം, ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമമുറികള്‍, ഭക്ഷണശാല തുടങ്ങി അതിഥികള്‍ക്ക് സുഖപ്രദമായ താമസത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഇവിടെ സജ്ജമാക്കും.

സംസ്ഥാനത്ത് ആദ്യ കാരവന്‍ ടൂറിസം പദ്ധതിക്ക് തുടക്കമിട്ട ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉള്‍പ്പെടെ അഞ്ചോളം സംരംഭകര്‍ ഇതിനകം പാര്‍ക്ക് നിര്‍മ്മാണത്തിന് സന്നദ്ധരായിട്ടുണ്ട്. ഹാരിസണ്‍ മലയാളം, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്നിവരും കാരവന്‍ പാര്‍ക്കുകള്‍ ഒരുക്കും. ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലായി അഞ്ചു പാര്‍ക്കുകളാണ് നിലവില്‍ പരിഗണിക്കുന്നത്.

കാരവനുകള്‍ ഒന്നിലധികം ദിവസം പാര്‍ക്ക് ചെയ്ത് താമസിക്കാന്‍ കഴിയുന്ന അത്യാധുനിക കാരവന്‍ പാര്‍ക്ക്, പകല്‍ മാത്രം പാര്‍ക്ക് ചെയ്യാവുന്ന ഡേ പാര്‍ക്ക്, താമസസൗകര്യമുള്ള റിസോര്‍ട്ടിന്റെ ഭാഗമായ ഹൈബ്രിഡ് പാര്‍ക്ക് എന്നിങ്ങനെ മൂന്നുതരം പാര്‍ക്കുകളാണ് പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ടൂറിസം പ്രദേശങ്ങളില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്കും തോട്ടങ്ങളിലും പാര്‍ക്കുകള്‍ സ്ഥാപിക്കാം. സഞ്ചാരികള്‍ക്കും കാരവനും വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും ഉണ്ടാവണമെന്നത് മാത്രമാണ് മാനദണ്ഡം.
ടൂറിസം സീസണില്‍ മുഴുവന്‍ സമയവും കാരവന്‍ പാര്‍ക്കുകള്‍ പ്രവര്‍ത്തനക്ഷമമായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പറയുന്നു. കൂടാതെ സുരക്ഷക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കണം.

കര്‍ണാടക-മധ്യപ്രദേശ് മോഡല്‍

കേരളത്തിന്റെ അയല്‍സംസ്ഥാനമായ കര്‍ണാടകത്തിലും മധ്യപ്രദേശിലും നേരത്തെ തന്നെ കാരവന്‍ ടൂറിസം വികസിച്ചിട്ടുണ്ട്. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്യാമ്പര്‍വാന്‍ ക്യാമ്പ്‌സ് ആന്റ് ഹോളിഡേയ്‌സ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പാണ് കര്‍ണാടകയില്‍ പ്രധാനമായും കാരവന്‍ ടൂറിസം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനുള്ള ലക്‌സ്‌ക്യാമര്‍ എന്ന ആഡംബര കാരവനാണ് അവരുടെ പ്രധാന വാഹനം. അടുക്കള, മൈക്രോവേവ് ഓവന്‍, ഇലക്ട്രിക്ക് കെറ്റില്‍, ടോസ്റ്റര്‍, ഇന്‍ഡക്ഷന്‍ സ്റ്റൗ, ഫ്രിഡ്ജ്, ഫ്രീസര്‍, ആധുനിക ടോയ്‌ലറ്റ്, ടി.വി, സി.സി.ടി.വി ക്യാമറ, മ്യൂസിക് സിസ്റ്റം എന്നിവയെല്ലാം ഈ കാരവനിലുണ്ട്. പരിസ്ഥിതി സൗഹാര്‍ദ്ദത്തിന് പ്രാധാന്യം നല്‍കുന്ന കമ്പനിയുടെ കാരവന്‍ പൂര്‍ണമായും സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഹമ്പി, ബന്ദിപ്പൂര്‍, ഭീമേശ്വരി, കബിനി, കുടക്, ഗോകര്‍ണ, തുടങ്ങി നിരവധി പ്രദേശങ്ങളിലേക്ക് കാരവനില്‍ സഞ്ചരിക്കാം.

രണ്ടുതരം കാരവന്‍ സേവനങ്ങളാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്നത്. സൂപ്പര്‍ ഡീലക്‌സ്, ഡീലക്‌സ് എന്നീ കാരവനുകളുടെ സൗകര്യമാണ് അവര്‍ ഒരുക്കിയിരിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയാണ് കേരളത്തിന്റേതെന്നാണ് വിനോദസഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറയുന്നത്.” സംസ്ഥാനസര്‍ക്കാരിന്റെ പൂര്‍ണമായ മേല്‍നോട്ടത്തിലാണ് കേരളത്തിലെ പദ്ധതി മുന്നോട്ടു പോവുന്നത്. കാരവന്‍ ടൂറിസത്തിന് വേണ്ട അനുമതികളെല്ലാം അതിവേഗം നല്‍കാന്‍ മോട്ടോര്‍വാഹന വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഒരു അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ കാരവന്‍ ടൂറിസത്തിന്റെ നോഡല്‍ ഓഫീസറായി നിയമിച്ചു കഴിഞ്ഞു. കാരവന്റെ റജിസ്‌ട്രേഷന് പോലും ചെലവുണ്ടാവാത്ത രീതിയിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും സഹകരണവും സംരക്ഷണവും പദ്ധതിക്കുണ്ടാവും.”– ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിനോദസഞ്ചാരികള്‍ക്കും കേരളത്തിനും പദ്ധതി ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ഹൗസ് ബോട്ടിന്‍റെ വിജയത്തിന് ശേഷം

കൊവിഡ് മഹാമാരിയില്‍ തളര്‍ന്ന ടൂറിസം മേഖലക്ക് പുതിയ കുതിപ്പ് നല്‍കാനായാണ് സെപ്റ്റംബറില്‍ സമഗ്ര കാരവന്‍ ടൂറിസം നയം കൊണ്ടുവന്നതെന്ന്് ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ”സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവമാണ് കാരവന്‍ കേരളയിലൂടെ വാഗ്ദാനം ചെയ്യുന്നത്. 1980കളുടെ അവസാനത്തില്‍ ആരംഭിച്ച് 90കളുടെ തുടക്കത്തില്‍ കേരളത്തെ ആഗോള ടൂറിസം മാപ്പില്‍ അടയാളപ്പെടുത്തിയ ഹൗസ്‌ബോട്ട് പദ്ധതിക്കു ശേഷമുള്ള ഏറ്റവും ശക്തമായ പദ്ധതിയാണിത്.”–ഉന്നത ഉദ്യോഗസ്ഥന്‍ ടൂറിസം നയം വ്യക്തമാക്കി.

”ജനുവരി ഒന്നു മുതല്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമാവാന്‍ റജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 100 സംരംഭകര്‍ക്ക് കാരവന്‍ വാങ്ങാന്‍ മൊത്തം തുകയുടെ പതിനഞ്ച് ശതമാനമോ പരമാവധി ഏഴര ലക്ഷം രൂപയോ സഹായം നല്‍കും. ഇതുവരെ 166 പേരാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാരവന്‍ പാര്‍ക്ക് സ്ഥാപിക്കാനായി 60ഓളം പേരും റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഉടന്‍ അവരുമായി കൂടിയാലോചന നടത്തി അന്തിമതീരുമാനമെടുക്കും.”–ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. 101 മുതല്‍ 200 വരെയുള്ള കാരവനുകള്‍ക്ക് പരമാവധി അഞ്ച് ലക്ഷം വരെയും 201 മുതല്‍ 300 വരെയുള്ളവക്ക് പരമാവധി 2.5 ലക്ഷം രൂപയും സഹായം നല്‍കും.

****

Previous Post

പി ജിയുടെ ഗ്രന്ഥശേഖരം ഇനി നാടിന് സ്വന്തം; വായനക്കാരെ കാത്തിരിക്കുന്നത് 17,500 പുസ്‌തകങ്ങൾ

Next Post

വിദേശത്തുള്ളവർക്കായി ഓസ്‌ട്രേലിയ ഡിസംബർ 01 മുതൽ തുറക്കുന്നു.

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വിദേശത്തുള്ളവർക്കായി ഓസ്‌ട്രേലിയ ഡിസംബർ 01 മുതൽ തുറക്കുന്നു.

വിദേശത്തുള്ളവർക്കായി ഓസ്‌ട്രേലിയ ഡിസംബർ 01 മുതൽ തുറക്കുന്നു.

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.