
കേരളത്തിലെ പട്ടിക വൈകുന്നത് താൻ കാരണമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. പട്ടിക തയ്യാറാക്കുന്നത് കെ പി സി സിയാണ്. അവരാണ് അതിന്‍റെ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. അക്കാര്യങ്ങളിലൊന്നും എ ഐ സി സി ഇടപെട്ടിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നേരത്തെ കെ പി സി സി പുനസംഘടന വൈകുന്നതിന് പിന്നില്‍ വേണുഗോപാലിന്‍റെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാവിന്‍റെ പ്രതികരണം.
Also Read :
കേരളത്തിൽ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈക്കമാൻഡ് അംഗീകരിക്കും. തനിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണം. പല കാര്യങ്ങളും തന്‍റെ തലയിൽ വയ്ക്കാൻ ശ്രമം നടക്കുന്നു. പാർട്ടിക്കകത്ത് ഒരു ആശയക്കുഴപ്പവുമില്ല. കെ പി സി സി കേരളത്തിലെ പട്ടിക സമർപ്പിച്ചാൽ അത് അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
കെസസി വേണുഗോപാലിനെ പിന്തുണച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തി. പട്ടിക വൈകാൻ കാരണം കെ സി വേണുഗോപാൽ അല്ലെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിലെ പട്ടികയിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നും വ്യക്തമാക്കി.
Also Read :
ഞായറാഴ്ച തന്നെ അന്തിമ പട്ടിക തയ്യാറായെന്ന് പറഞ്ഞെങ്കിലും പട്ടിക കൈമാറാതെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കേരളത്തിലേക്ക് മടങ്ങിയതോടെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്. മുതിർന്ന നേതാക്കളായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും എതിർപ്പ് ഉയർത്തിയതോടെയാണ് പട്ടിക കൈമാറാതെ സുധാകരൻ മടങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Also Read :















