Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

ഗാന്ധി ഇങ്ങനെയുമായിരുന്നു…

by News Desk
October 2, 2021
in VIRAL
0
ഗാന്ധി-ഇങ്ങനെയുമായിരുന്നു…
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

നമ്മൾ അറിഞ്ഞതും എല്ലായ്പ്പോഴും കേട്ടുകൊണ്ടിരിക്കുന്നതും മാത്രമാണോ ഗാന്ധിജി? അല്ലെന്ന് അദ്ദേഹത്തിന്റെ ജീവിത വഴികളിലൂടെ ആഴത്തിൽ സഞ്ചരിക്കുമ്പോൾ മനസിലാകും. ആളുകളിലെയ്ക്ക് കൂടുതൽ എത്താതെ, അറിയപ്പെടാതെ കിടക്കുന്ന ധാരാളം ജീവിത മുഹൂർത്തങ്ങളുണ്ട്‌ ഗാന്ധിജിയുടെ ജീവിതത്തിൽ.ഇതാ ചില വിശേഷങ്ങൾ.

ഫുട്ബോളിനെ സ്നേഹിച്ച ഗാന്ധി:
ഗാന്ധിജിയുടെ ഫുട്ബാൾ സ്നേഹത്തെക്കുറിച്ച് അധികമൊന്നും പറഞ്ഞു കേൾക്കാറില്ല. എന്നാൽ യഥാർത്ഥത്തിൽ ഫുട്ബാൾ എന്ന കായികവിനോദത്തിൻറെ വളർച്ചയെ സഹായിക്കുന്നതിനും ഗാന്ധി മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. ജീവിതത്തിലെ മിക്ക കാര്യങ്ങളും എടുത്തുപറഞ്ഞ അദ്ദേഹത്തിെൻറ ആത്മകഥയിലൊന്നും ഇതിനെക്കുറിച്ച് കൂടുതലൊന്നും പരാമർശിച്ചിട്ടില്ല. സാമൂഹികവും രാഷ്ട്രീയപരവുമായ തൻറെ ലക്ഷ്യങ്ങളിലേക്കെത്താൻ ഫുട്ബാൾ പോലുള്ള കായികമേഖലകൾ അദ്ദേഹത്തെ ഒരുപാട് സഹായിച്ചിരുന്നു. 1893ൽ അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ എത്തിയപ്പോൾ അവിടത്തെ ജനങ്ങളനുഭവിക്കുന്ന വർണവിവേചനവും രണ്ട് തട്ടിലുള്ള ജനജീവിതവും കാണാനിടയായി. ഇതിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാനും അവരോട് സംവദിക്കാനുമുള്ള മാർഗമായി തെരഞ്ഞെടുത്തത് ഫുട്ബാൾ മൈതാനങ്ങളായിരുന്നു.

ആ സമയത്ത് നിരവധി ഇന്ത്യൻ ഫുട്ബാൾ ക്ലബുകൾ ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്നു. 1903ൽ ഗാന്ധിയുടെ നേതൃത്വത്തിൽ ‘സൗത്ത് ആഫ്രിക്കൻ അസോസിയേഷൻ ഓഫ് ഹിന്ദു ഫുട്‌ബാൾ’ എന്ന ക്ലബ് രൂപം കൊണ്ടിരുന്നു. ദക്ഷിണാഫ്രിക്കയിൽ അവഗണിക്കപ്പെട്ട കറുത്ത വർഗക്കാരായ വിഭാഗങ്ങൾക്കും ഫുട്‌ബാൾ കളിക്കാനുള്ള അവസരവും ഇതുവഴി ലഭിച്ചു. ഗാന്ധിയുടെ നേതൃത്വത്തിൽ മൂന്ന് ഫുട്‌ബോൾ ക്ലബുകളും ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ചു. ഡർബൻ, പ്രിടോറിയ, ജൊഹാനസ്ബർഗ് എന്നിവിടങ്ങളിലായിരുന്നു അത്. ‘പാസിവ് റെസിസ്റ്റേഴ്‌സ് ക്ലബ്’ എന്ന പേരിലായിരുന്നു ക്ലബ്. പിന്നീട് തൻറെ ഫീനിക്‌സ് ഫാം, ടോൾസ്‌റ്റോയ് ഫാം സെറ്റിൽമെൻറ് എന്നിവിടങ്ങളിൽ ഫുട്‌ബാൾ ഗ്രൗണ്ടും അദ്ദേഹം നിർമിച്ചിരുന്നു.

ഗാന്ധിജിയുടെ സ്വത്ത്:
ഇന്ത്യ കണ്ട ഏറ്റവും വലിയ മിനിമലിസത്തിൻറെ ആൾരൂപമായിരുന്നു ഗാന്ധിജി. വളരെ അത്യാവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻറെ ജീവിതം. മരണം വരെയും അദ്ദേഹം ഉപയോഗിച്ച വസ്തുക്കൾ വിരലിൽ എന്നാവുന്നത് മാത്രമായിരുന്നു. ഭക്ഷണം കഴിക്കാനുള്ള പാത്രം, മരംകൊണ്ടുള്ള മുള്ള്, സ്പൂൺ, ചീനക്കുരങ്ങുകളുടെ പ്രതിമകൾ, ഡയറി, പ്രാർഥനാ ഗ്രന്ഥം, ഘടികാരം, കോളാമ്പി, കത്രിക, മെതിയടി, ചെരിപ്പ് .ഇത്ര മാത്രമായിരുന്നു മഹാത്മാ ഗാന്ധിയുടെ സമ്പാദ്യം. ഇത്രയും സാധനങ്ങളായിരുന്നു ഗാന്ധിജിയുടെ ആകെയുള്ള സമ്പാദ്യം. മറ്റാർക്ക് ഇങ്ങനെ ജീവിക്കാൻ സാധിക്കും?

എങ്ങനെ അർധനഗ്നനായി?
പ്രധാനപ്പെട്ട യോഗങ്ങളിലും നീണ്ട യാത്രകളിലും ജനസാഗരം നിറയുന്ന സമര മുഖങ്ങളിലുമെല്ലാം അൽപ വസ്ത്രം മാത്രം ധരിച്ചാണ് ഗാന്ധിജിയെ കണ്ടിട്ടുള്ളത്. മുഴുവനായി വസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ വളരെ കുറവാണ്. എങ്ങനെയാണ് ഗാന്ധിജി മുഴു വസ്ത്രം ഉപേക്ഷിച്ചതെന്ന് അറിയാമോ? മധുരയിലേക്കുള്ള തീവണ്ടി യാത്രയാണ് മഹാത്മജിയെ ഇങ്ങനെയൊരു വേഷം ധരിക്കാൻ പ്രേരിപ്പിച്ചത്.1921 സെപ്റ്റംബർ 22 ന് മദ്രാസിൽ നിന്നും മധുരയിലേക്ക് അദ്ദേഹം തീവണ്ടിയിൽ സഞ്ചരിക്കുകയായിരുന്നു. ഗുജറാത്തികളുടെ ദേശീയ വേഷമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. എന്നാൽ, തീവണ്ടിയിലുണ്ടായിരുന്ന മറ്റു യാത്രക്കാരാകട്ടെ അൽപം മാത്രം വസ്ത്രം ധരിച്ചിരുന്ന സാധു ജനങ്ങളായിരുന്നു. ഖാദി വസ്ത്രം ധരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഗാന്ധിജി അവരെ ബോധ്യപ്പെടുത്തി. ഒരു മുണ്ട് വാങ്ങാൻപോലും കാശില്ലാത്ത തങ്ങളെങ്ങനെ ഖാദി വാങ്ങും എന്നായിരുന്നു അവരുടെ മറുപടി. രാജ്യത്തെ ഭൂരിപക്ഷംപേരും അർധനഗ്നരായിക്കഴിയുമ്പോൾ തനിക്കെങ്ങനെ ദേഹം മൂടിപ്പൊതിഞ്ഞ് നടക്കാൻ കഴിയും എന്ന് അദ്ദേഹം ഒരിക്കലെഴുതി. അതിനുശേഷം തെൻറ മേൽവസ്ത്രം ഉപേക്ഷിച്ചായിരുന്നു ഗാന്ധി ജീവിച്ചത്.

മഹാത്മാ ഗാന്ധിയെ ‘അർധനഗ്നനായ ഫക്കീർ’ എന്ന് വിളിച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലാണ്.

ഖാദി ഉണ്ടാകുന്നത്:
ഇന്ത്യയിൽ വർധിച്ചുവരുന്ന ദാരിദ്ര്യത്തിന് ഒരേയൊരു പോംവഴി ചർക്കയാണെന്ന് 1908ൽ ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിൽ ഗാന്ധിജി എഴുതി. കൈത്തൊഴിൽ വശമുള്ള ആളുകൾ അക്കാലത്ത് കുറവായിരുന്നു. ചർക്കയിൽ നൂൽനൂൽപ് ഏറെ അറിയുന്നത് അക്കാലത്ത് സ്ത്രീകൾക്കായിരുന്നു. 1917ൽ ഗാന്ധിജി ചർക്കയെകുറിച്ച് ഗംഗാബെൻ മജൂംദാറിനോട് അന്വേഷിച്ചു. ആശ്രമത്തിൽ ആദ്യമായി ഉണ്ടാക്കിയ ഖാദി വസ്ത്രത്തിന് 17 അണയായിരുന്നു വില.

ദുരഭിമാനമില്ലാത്ത ഗാന്ധി:
ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുന്ന സമയത്ത് ഭക്ഷണ സംയമനവും ബ്രഹ്മചര്യവും അദ്ദേഹം പാലിച്ചു. ഡംബരമോ സുഖജീവിതമോ ഗാന്ധിജി ഒട്ടും ആഗ്രഹിച്ചിരുന്നില്ല. ചെലവുകൾ കഴിയുന്നത്ര കുറക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. അലക്കുകാരൻറെ ബില്ല് വളരെ കൂടുന്നതായി ഒരിക്കൽ അദ്ദേഹത്തിന് തോന്നി. ഗാന്ധി സ്വയം അലക്കാൻ തുടങ്ങി. ഒരിക്കൽ ദക്ഷിണാഫ്രിക്കയിൽ വന്ന ഗോപാലകൃഷ്ണ ഗോഖലെ ഗാന്ധിയെ കാണാനെത്തി. അദ്ദേഹത്തിെൻറ സ്കാർഫ് മുഷിഞ്ഞിരുന്നത് ശ്രദ്ധയിൽപ്പെട്ട ഗാന്ധിജി പറഞ്ഞു: ‘‘സ്കാർഫ് ഇങ്ങുതരൂ, ഞാനത് അലക്കിത്തേച്ചുതരാം’’. ഗോഖലെ സമ്മതിച്ചില്ല. ‘‘വക്കീൽ എന്ന നിലക്ക് താങ്കളുടെ കഴിവിൽ എനിക്ക് നല്ല വിശ്വാസമുണ്ട്. എന്നാൽ, അലക്കുകാരൻ എന്ന നിലക്ക് ആ ഉറപ്പില്ല! ഞാനെെൻറ ജീവനുതുല്യം സ്നേഹിക്കുന്ന സ്കാർഫാണിത്’’ -ഗോഖലെ ചിരിച്ചുകൊണ്ട് പറഞ്ഞു. സ്കാർഫിന് ഒരു കുഴപ്പവും പറ്റില്ലെന്ന് ഉറപ്പുനൽകി ഗാന്ധി അത് അലക്കിത്തേച്ച് തിരിച്ചു നൽകി.

എന്താണീ പച്ച ലഘുലേഖ?
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ ദുരിതങ്ങളും കഷ്ടതകളും വിവരിക്കുന്ന ലഘുലേഖയാണിത്. 1896ൽ ഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് വന്നപ്പോൾ അവ ഇവിടെ പ്രചരിപ്പിച്ചു. ദക്ഷിണാഫ്രിക്കയിൽ ബ്രിട്ടീഷ് ഇന്ത്യക്കാരുടെ ആവലാതികൾ, ഇന്ത്യക്കാരോടുള്ള അഭ്യർഥന എന്നായിരുന്നു ഈ ലഘുലേഖയുടെ തലക്കെട്ട്. അതിന് പച്ച പുറംചട്ടയായതിനാലാണ് പച്ച ലഘുലേഖ എന്ന പേരിലറിയപ്പെട്ടത്. ഇന്ത്യയിൽ കോൺഗ്രസ് പ്രവർത്തക സമിതിയിലും പ്രധാന നഗരങ്ങളിലും പത്രമാധ്യമങ്ങൾക്കും ഗാന്ധി ഇതിെൻറ കോപ്പി അയച്ചു. അതുകാരണം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർ അനുഭവിക്കുന്ന കഷ്ടതകൾ ലോകം അറിഞ്ഞു.

ഗാന്ധിയും സസ്യാഹാര സംഘടനയും:
1880കളിൽ ഇംഗ്ലണ്ടിൽ സസ്യാഹാര സംഘടന രൂപവത്കൃതമായിരുന്നു. സസ്യാഹാരജീവിത രീതിക്ക് ഏറെ പ്രാധാന്യം നൽകിവന്ന ഈ സംഘടനയുടെ 1890ൽ നടന്ന യോഗത്തിൽ ഗാന്ധിജി പങ്കെടുത്തു. ആ വർഷംതന്നെ സെപ്റ്റംബറിൽ വെജിറ്റേറിയൻ സൊസൈറ്റിയുടെ ഭരണസമിതിയിലേക്ക് ഗാന്ധിജി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് സസ്യാഹാര സമ്പ്രദായത്തെക്കുറിച്ച്‌ ധാരാളം ലേഖനങ്ങളെഴുതി.

സിനിമകളിലെ ഗാന്ധി

പ്രമേയമാക്കിയ പ്രശസ്ത സിനിമയാണ് ഗാന്ധി. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത് 1982ൽ പുറത്തുവന്ന ചിത്രത്തിന്റെ തിരക്കഥ ജോൺ ബ്രെയിലിയുടേതാണ്. ബെൻ കിങ്സ്ലി ഗാന്ധിയായി വേഷമിട്ട സിനിമയിൽ രോഹിണി ഹത്തങ്കടി കസ്തൂർബയെ അവതരിപ്പിച്ചു. എട്ട് ഓസ്കാർ പുരസ്കാരങ്ങൾ ചിത്രം നേടി. ഗാന്ധിയുടെ ജീവിതം പ്രമേയമായ മറ്റൊരു സിനിമയാണ് ശ്യാം ബെനഗൽ സംവിധാനം ചെയ്ത ‘മേക്കിങ് ഓഫ് മഹാത്മ’.

Previous Post

ചേതനയറ്റ് നിഥിന വീട്ടിലേക്ക്, നോവടക്കി നാട്; സംസ്കാരം ബന്ധുവീട്ടില്‍

Next Post

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി നൽകി മുഖ്യമന്ത്രി

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
കൃഷി-നശിപ്പിക്കുന്ന-കാട്ടുപന്നികളെ-വെടിവെക്കാൻ-അനുമതി-നൽകി-മുഖ്യമന്ത്രി

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി നൽകി മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.