Tuesday, June 17, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മിണ്ടാതിരിക്കുന്നത് അധിക്ഷേപിക്കാനുളള അവസരമായി ഉപയോഗിക്കുന്നു -ഫാത്തിമ തഹ്‌ലിയ

by News Desk
August 18, 2021
in KERALA
0
മിണ്ടാതിരിക്കുന്നത്-അധിക്ഷേപിക്കാനുളള-അവസരമായി-ഉപയോഗിക്കുന്നു-ഫാത്തിമ-തഹ്‌ലിയ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ എം.എസ്.എഫും-വനിതാ വിഭാഗമായ ഹരിതയും തമ്മിലുള്ള പോര് ലീഗ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. പരാതിക്കാർക്കെതിരേ നടപടിയെടുക്കുകയും ആരോപണ വിധേയരായവരോട് വിശദീകരണംമാത്രംചോദിക്കുകയും ചെയ്ത മുസ്ലീം ലീഗിന്റെ നിലപാട് സമൂഹമാധ്യമങ്ങളിലടക്കംവലിയ രീതിയിലാണ് വിമർശിക്കപ്പെടുന്നത്. ഹരിത അച്ചടക്കം ലംഘിച്ചുവെന്ന് മുസ്ലീം ലീഗ് നിലപാടെടുത്തതോടെ ഹരിതയുടെ പ്രവർത്തനം തന്നെ മരവിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോയി. എം.എസ്.എഫ് നേതൃത്വം പല തട്ടിലായി പലരും പരസ്യമായി വിമർശനവുമായി രംഗത്തെത്തി. ഈയൊരു സാഹചര്യത്തിൽ പ്രഥമ ഹരിത ജനറൽ സെക്രട്ടറിയും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ.ഫാത്തിമ തഹ്ലിയ സംസാരിക്കുന്നു.

വാദി പ്രതിയാവുന്ന കാര്യത്തിലേക്കാണ് കാര്യങ്ങൾ പോയിരിക്കുന്നത്. പരാതിപ്പെട്ടവർക്കെതിരേ നടപടിയും ആരോപണ വിധേയരായവരോട് വിശദീകരണവുമാണ് ലീഗ് ചോദിച്ചിരിക്കുന്നത്, അതിനെ എങ്ങനെ നോക്കി കാണുന്നു?

ഹരിതയിലെ പത്ത് പെൺകുട്ടികളാണ് നിലവിലെ വിവാദവുമായി ബന്ധപ്പെട്ട പരാതി വനിതാ കമ്മീഷന് നൽകിയിരിക്കുന്നത്. പല തവണ മുസ്ലീം ലീഗ് നേതൃത്വത്തോടും പലരുടേയും വീട്ടിലടക്കം നേരിട്ട് പോയി ഇതുമായി ബന്ധപ്പെട്ട പരാതിയിൽ സംസാരിച്ചതാണ്. പാർട്ടി വേദികളിലും ഒടുവിൽ വനിതാ കമ്മീഷനിലുമല്ലാതെ ഇന്നുവരെ ഈ പത്ത് പെൺകുട്ടികളും ഒരക്ഷരം മിണ്ടിയിട്ടില്ല. ഞങ്ങൾ പിടിച്ച കൊടി തെറ്റായിരുന്നില്ലെന്ന് ഉറച്ച വിശ്വാസമുള്ളത്കൊണ്ട് തന്നെ നടപടിയുണ്ടാകുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. ഇപ്പോഴും പ്രതീക്ഷിക്കുന്നത് അങ്ങനെ തന്നെയാണ്. പക്ഷെ എന്തുകൊണ്ടാണ് എന്നറിയില്ല പരാതിയിൽ പാർട്ടി നിലപാടെടുക്കാൻ ഏറെ വൈകി. ഇത് ആ പെൺകുട്ടികൾക്ക് വലിയ വിഷമവും പ്രയാസവുമുണ്ടാക്കി. തുടർന്നാണ് വനിതാകമ്മീഷനെ സമീപിക്കാൻ തീരുമാനിച്ചത്. പക്ഷെ പാർട്ടിയിൽ നിന്ന് അവസാന തീരുമാനം വന്നിരിക്കുന്നത് ഹരിതയെ മരവിപ്പിച്ച് കൊണ്ടും ആരോപണ വിധേയരായവരോട് വിശദീകരണം ചോദിച്ച് കൊണ്ടുമാണ്. ഈയൊരു തീരുമാനത്തിൽ ഏറെ വിഷമവും സങ്കടവുമുണ്ട്. ഇത് പാർട്ടിയിൽ ഇനിയും ഉന്നയിക്കുകയും ചെയ്യും.

വനിതാ കമ്മീഷനിലേക്ക് പോയതല്ലേ നടപടയിലേക്ക് എത്തിച്ചത്?

ഒരു വ്യക്തിയുടെ മൗലീകാവകാശമാണ് അല്ലെങ്കിൽ മനുഷ്യാവകാശമാണ് നിയമസംവിധാനത്തെ സമീപിക്കുകയെന്നത്. അത് തെറ്റായി പോയെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം പോലുംരംഗത്തെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമാണ് ഇതുമായി ബന്ധപ്പെട്ട് ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഇതിൽ അദ്ദേഹത്തോട് ഞങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുമുണ്ട്. വനിതാകമ്മീഷനിൽ കാര്യങ്ങൾ എത്തിയത് സ്വാഭാവികമായിട്ടും പെൺകുട്ടികളുടെ നിരന്തരമായിട്ടുള്ള അസ്വസ്ഥതകളും പ്രയാസങ്ങളും കൊണ്ടാണ്. പാർട്ടി വേദികളിൽ പറഞ്ഞ് കഴിഞ്ഞിട്ടും നടപടി വൈകിയതിൽ അവർ മാനസികമായി പ്രയാസപ്പെട്ടു. പക്ഷെ ഇതിന്റെ പേരിൽ ഞാനടക്കമുള്ള പെൺകുട്ടികളെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോലും തെറ്റായ പ്രചരണം നടക്കുന്നു. വ്യക്തിഹത്യയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഞങ്ങളെ സ്വന്തം മക്കളെ പോലെ കാണുന്ന ഒരുപാട് രക്ഷിതാക്കളുണ്ട്. സഹോദരങ്ങളുണ്ട്. അവരെല്ലാം വലിയ പ്രതീക്ഷയോടെ തന്നെയാണ് ഈ പാർട്ടിയുടെ കൊടിപിടിക്കാൻ ഞങ്ങളെ വിട്ടത്. അതുകൊണ്ട് ഇതിൽ ഇത്തരം പ്രചാരണത്തിൽ നിന്നും മാറി നിൽക്കണം. പാർട്ടി സംവിധാനത്തിൽ വിശ്വാസമുണ്ട്. രാജ്യത്തിന് തന്നെ മാതൃകയാവുന്ന ഒരു നടപടി ലീഗിൽ നിന്ന് ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഹരിത ഇതുവരെ എന്ത് ചെയ്തുവെന്നാണ് പാർട്ടിക്കുള്ളിൽ നിന്ന് പോലും പലരും ചോദിക്കുന്നത്?

ഹരിത എന്താണ് ചെയ്യുന്നത് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ അടക്കം ചോദിച്ച് കൊണ്ടിരിക്കുന്നത്. പിന്നെ പാർട്ടിക്ക് തലവേദനയായല്ലോ എന്ന ചോദ്യങ്ങളും പരാമർശങ്ങളും ഉയരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ വേദനയും പ്രതിഷേധവുമുണ്ട്. ഹരിത രൂപീകരിച്ചിട്ട് ഇത് മൂന്നാമത്തെ ജനറേഷനാണ്. ഇതുവരെ ക്യാമ്പസുകൾക്ക് അകത്തും പുറത്തും വിദ്യാർഥിനികളുടെ ശബ്ദമായി മാറാൻ ഹരിതയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു വ്യക്തി രണ്ട് വ്യക്തി എന്നതിനപ്പുറം കാണാമറയത്തുള്ള പെൺകുട്ടികളുടെ ശബ്ദമായിരുന്നു ഹരിത. പി.കെ ഫിറോസ്, ടി.പി അഷ്റഫലി എന്നിവരുടെ കമ്മിറ്റിയിലാണ് ഹരിത ആദ്യം വരുന്നത് ഞാൻ ജനറൽ സെക്രട്ടറിയായിരുന്നു. ഹരിത രൂപീകരിച്ചതിന് ശേഷം പലകോളേജുകളിലും എം.എസ്.എഫിന് പ്രാതിനിധ്യമില്ലാത്ത സ്ഥലത്ത് പോലും എം.എസ്.എഫിനെ നയിക്കാൻ പെൺകുട്ടികൾക്ക് കഴിഞ്ഞു. സെനറ്റിലേക്ക് വരെ തിരഞ്ഞെടുക്കപ്പെട്ടു. ഇതൊക്കെ ഹരിതയുടെ പ്രവർത്തനം കൊണ്ട് തന്നെയാണ്.

പാർട്ടിയിൽ നിന്ന് വേണ്ട പിന്തുണ കിട്ടുന്നില്ലേ?

വിഷയം ഉണ്ടായപ്പോഴല്ലാം ഹരിതയെ കേൾക്കാൻ നേതൃത്വം തയ്യാറായിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. പക്ഷെ ചിലർ പെൺകുട്ടികൾക്കെതിരേ നീചമായിട്ടുള്ള വ്യക്തിഹത്യകളും ഇല്ലാ കഥകളും മോശം പരാമർശങ്ങളും നടത്തുന്നു. പലരും വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോവുന്നത്. പ്രശ്നം നീതിയുക്തമായിട്ടുള്ള രൂപത്തിൽ പരിഹരിക്കണമെന്ന് ആഗ്രഹമുണ്ട്. അങ്ങനെ തന്നെ സംഭവിക്കും. എന്തുവന്നാലും എന്ത് തീരുമാനമുണ്ടായാലും ആ പത്ത് പെൺകുട്ടികളുടെ വേദനയിൽ അവരെ ചേർത്ത് നിർത്തും. ഈ നിമിഷം വരെ പൊതുമധ്യത്തിൽ ഒന്നും സംസാരിച്ചിട്ടില്ല അവരാരും. അത് പലരും അവരെ അധിക്ഷേപിക്കാനും ഇല്ലാ കഥകൾ പ്രചരിപ്പിക്കാനുമുള്ള അവസരമായിട്ടാണ് ഉപയോഗിക്കുന്നത്. സ്ത്രീകളുടെ കടന്ന് വരവിനെപ്രോത്സാഹിപ്പിക്കാൻ താൽപര്യമില്ലാത്തവരാണ് ഇതിന് പിന്നിൽ.

നിങ്ങളുടെ ഭാഗം കേൾക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലേ?

മിണ്ടാതിരുന്നിട്ടുംനടപടിയുണ്ടായതിലാണ് സങ്കടം. ആ നടപടിയിൽ വലിയ പ്രയാസമുണ്ട്, നിരാശയുണ്ട് അത് പാർട്ടിക്കുള്ളിൽ തന്നെ ഇനിയും പറയും. പാർട്ടിയിൽ ഞങ്ങളുൾപ്പെടെ ആരും ചെറുതല്ല എന്നതാണ് ആശയം. പരാതി പറഞ്ഞ പത്ത് കുട്ടികളുടെ നിലപാട് എന്താണ് എന്നതിനോട് ചേർന്നിരിക്കും മറ്റ് തീരുമാനങ്ങളും. ആരും ഒറ്റപ്പെട്ട് പോവില്ലെന്ന് ഉറപ്പുണ്ട്.

Previous Post

പീച്ചി ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ നേരിയ ഭൂചലനം

Next Post

പ്രണയസ്മാരകങ്ങള്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
44
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
49
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
53
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
53
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
44
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
45
Next Post
പ്രണയസ്മാരകങ്ങള്‍

പ്രണയസ്മാരകങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.