Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

Review: പച്ച, മഞ്ഞ, ചുവപ്പ് – ടി.ഡി രാമകൃഷ്‍ണന്‍

by News Desk
July 26, 2021
in KERALA
0
review:-പച്ച,-മഞ്ഞ,-ചുവപ്പ്-–-ടി.ഡി-രാമകൃഷ്‍ണന്‍
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

പുസ്തകംപച്ച, മഞ്ഞ, ചുവപ്പ്Pacha, Manja, Chuvappu
എഴുത്തുകാരൻടി.ഡി രാമകൃഷ്ണൻT.D Ramakrishnan
വിഭാഗംനോവൽ
പബ്ലിഷർഡി.സി ബുക്സ്, 2021

By

തീവണ്ടി ഒരു മനുഷ്യത്വവുമില്ലാത്ത ഒന്നാണെന്ന് ഞാന്‍ മനസ്സിലാക്കുന്നത് 2016-ല്‍ തമിഴ്‍നാട്ടിലെ ആവഡിയില്‍ നിന്ന് ചെന്നൈ സെൻട്രലിലേക്ക് ഒരു ദിവസം കാലത്ത് ട്രെയിന്‍ കാത്ത് നില്‍ക്കുമ്പോഴാണ്. ഒരു കൊച്ചു തീവണ്ടി പ്ലാറ്റ്‍ഫോമിലേക്ക് വന്ന് നില്‍ക്കുന്നു. അതിനകത്ത് ഒരു ട്രെയിൻ നിറയെ ആളുകള്‍.

നിറുത്തലിന്‍റെയും പുറപ്പെടലിന്‍റെയും ഇടവേളയിലെ ഏതാനും സെക്കൻഡുകളില്‍ പ്ലാറ്റ്‍ഫോമില്‍ നിന്ന് ആളുകള്‍ ഒരുകാലെങ്കിലും കുത്താന്‍ ഇടമുള്ള തകരനിലം കണ്ടെത്തിയാല്‍ അതുറപ്പിക്കാന്‍ പാടുപെട്ട് തീവണ്ടിയുടെ വാതിലിലും പിടിയിലും അള്ളിപ്പിടിക്കുന്നു. ജീവിതത്തിലേക്കുള്ള അവസാന വണ്ടിയാണ് അതെന്നപോലെ.

ട്രെയിൻ പുറപ്പെട്ട് പ്ലാറ്റ്‍ഫോം ശാന്തമായപ്പോള്‍ അവിടെ നിന്നിരുന്ന ഒരു തമിഴന്‍ ഉറക്കെ കരഞ്ഞുകൊണ്ടിരുന്ന അയാളുടെ തത്തി നടക്കുന്ന ആൺകുഞ്ഞിനെ സഹികെട്ട് പ്ലാറ്റ്‍ഫോമിലേക്ക് തള്ളിയിട്ടു. എന്നെപ്പോലെ അയാളുടെയും ക്ഷമനശിച്ചിരുന്നു.

മറ്റൊരിക്കല്‍ തിരുച്ചിറപ്പള്ളിയില്‍ ഒരു ഗ്രൂപ്പ് ഡി ജീവനക്കാരിയുടെ ജോലിക്ക് കയറാനുള്ള ദിവസം നീട്ടിയെടുക്കാന്‍ പോയി. നിരവധിയാളുകള്‍ കയറിയിറങ്ങുന്ന ആ ഓഫീസില്‍ ഇരുട്ടിനും ഫയലുകള്‍ വീഴ്‍ത്തിയ നിഴലുകള്‍ക്കും പിന്നിലിരിക്കുന്ന ഓഫീസര്‍മാരോട് വിവാഹക്കുറി കാണിച്ച് അവധി നീട്ടിനല്‍കണമെന്ന് അപേക്ഷിച്ചു.

അവര്‍ രണ്ടിലധികം ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ വിവരിക്കാന്‍ നടത്തിച്ചതിന് ഇടയ്ക്ക് വരാന്തയില്‍ മറ്റൊരു മലയാളിയെ കണ്ടു. അയാളും ഗ്രൂപ്പ് ഡിയാണ്. വിവാഹം കഴിഞ്ഞിട്ട് ഒരു മാസം കഴിയുന്നു. തിരുച്ചിറപ്പിള്ളിക്ക് കീഴിലുള്ള ഏതെങ്കിലും വിജനമായ സ്റ്റേഷനിലായിരിക്കും പോസ്റ്റിങ്.

മലയാളത്തിലെ വിവാഹക്കുറിയും ഏതാനും പഴയ അപേക്ഷഫോമുകളിലെ കുത്തിവരകള്‍ക്കും ശേഷം, തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ മലയാളിയായ ഗ്രൂപ്പ് ഡി അയാളുടെ ഫോൺ നമ്പര്‍ തന്നു. വാട്ട്‍സാപ്പില്‍ അയാളുടെ പ്രൊഫല്‍ പിക്ച്ചറായി ഒരു റബ്ബര്‍ മരത്തില്‍ ചാരി നില്‍ക്കുന്ന നിലയില്‍ ഒരു ഉത്തരേന്ത്യന്‍ ഷെര്‍വാണി ധരിച്ച വിവാഹചിത്രം കണ്ടു.

**

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എഴുതിയ ടി.ഡി രാമകൃഷ്‍ണന്‍റെ പച്ച, മഞ്ഞ, ചുവപ്പ് വായിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് അറിയാവുന്ന റെയില്‍വെ പരിസരങ്ങളിലൂടെ കഥ ഞാന്‍ ഊഹിക്കുകയായിരുന്നു. ‘ഗ്രൂപ്പ് ഡി’കളും തിരുച്ചിറപ്പള്ളിയിലെ ഓഫീസിലെ മനുഷ്യരും അങ്ങോട്ടേക്ക് എത്താന്‍ ഞാന്‍ പിടിച്ച ടീഗാര്‍ഡന്‍ എക്സ്‍പ്രസിലെ എ.സി കംപാര്‍ട്ടുമെന്‍റില്‍ ഒരു വേളാങ്കണ്ണി മാതാവിന്‍റെ പ്രതിമയുമായി കയറിയ തമിഴ്‍ പാസ്റ്ററും മനസില്‍ തികട്ടി വന്നു.

ടിക്കറ്റ് കളക്ടറില്‍ തുടങ്ങി സതേൺ റെയില്‍വെ ചീഫ് കൺട്രോളര്‍ ആയി
സേവനത്തിന്‍റെ പിന്‍ബലമുണ്ട് ടി.ഡി രാമകൃഷ്‍ണന്. ആ അനുഭവങ്ങള്‍ പകര്‍ത്തുകയാണ് എഴുത്തുകാരന്‍. പക്ഷേ, ഒരു ജാമ്യമുണ്ട് — 1995ല്‍ തമിഴ്‍നാട്ടിലെ ഡാനിഷ്‍പേട്ട് ലോക്കൂര്‍ സെക്ഷനില്‍ നടന്ന ഒരു തീവണ്ടി അപകടമാണ് കഥയുടെ അടിസ്ഥാനം. അത് മാത്രമാണ് യഥാര്‍ഥ സംഭവം, മറ്റെല്ലാം – റെയില്‍വെയിലെ അന്തര്‍ലീനമായ അഴിമതി ഉള്‍പ്പെടെ – തികച്ചും ഫിക്ഷനാണ്.

1995ലെ ട്രെയിൻ അപകടത്തില്‍ നോവലില്‍ 52 പേര്‍ക്കാണ് ജീവന്‍ നഷ്‍ടപ്പെട്ടത്. അതിന് കാരണക്കാരന്‍ ആണെന്ന് റെയില്‍വെ വിധിയെഴുതിയ രാമചന്ദ്രൻ മാസ്റ്റര്‍ നോവലിന്‍റെ തുടക്കത്തില്‍ ഒരു ബലിക്ക് തയാറെടുക്കുകയാണ്.

നമ്മള്‍ മലയാളത്തിലെ സാഹിത്യത്തിലും സിനിമയിലും എല്ലാ നായക കഥാപാത്രങ്ങളെയും പോലെ വിമതനായ മലയാള ബ്രാഹ്മണനാണ് രാമചന്ദ്രൻ മാസ്റ്റര്‍. അച്ഛന്‍ കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് ഉപനയനം കഴിഞ്ഞ് പൂണൂലിട്ടില്ല. പക്ഷേ, പട്ടിണിയില്‍ നിന്ന് കരകയറാന്‍ ശിവരാത്രി കള്ളപ്പൂണൂലിട്ട് ബലികര്‍മ്മങ്ങള്‍ ചെയ്‍ത് കിട്ടിയ പന്ത്രണ്ട് രൂപകൊടുത്താണ് റെയില്‍വെയില്‍ ജോലിക്ക് അപേക്ഷിച്ചത്.

52 പേര്‍ മരിച്ച വലിയൊരു അപകടത്തിന് ശേഷം സകലരാലും തള്ളപ്പെട്ട രാമചന്ദ്രൻ മാസ്റ്റര്‍ പാപഭാരത്താല്‍ തിരികെ ദൈവത്തിലാണ് എത്തുന്നത്. അത് സ്വത്വം വരെ പരിശോധിക്കാന്‍ മാസ്റ്ററെ പ്രേരിപ്പിക്കുന്നുണ്ട്, ‘പട്ടിയായി ജനിച്ചാലും പട്ടരായി ജനിക്കരുതെന്ന’ മാസ്റ്റര്‍ ഇടയ്ക്ക് ഓര്‍ക്കുന്നു. ബലിയിടാന്‍ കയ്യില്‍ കരുതിയ വെള്ളം, ‘ബ്രാഹ്മണനായ ജനിച്ചതിന്‍റെ കരുതല്‍’ ആണെന്നും മാസ്റ്റര്‍ വിശ്വസിക്കുന്നു.

രാമചന്ദ്രൻ മാസ്റ്ററുടെ ജീവിതത്തെ അയാളുടെ അത്മഗതത്തിലൂടെ തന്നെ ഏതാണ്ട് പൂര്‍ണമായും വായനക്കാര്‍ക്ക് വിവരിച്ചതിന് ശേഷം കഥ കൊവിഡ്-19 കാലത്തേക്ക് ഊളിയിടുകയാണ്. രാമചന്ദ്രൻ മാസ്റ്ററെ കുറിച്ചുള്ള ആദ്യ ചാപ്റ്റര്‍ ഒരു നങ്കൂരമായി തുടരും.

**

ജ്വാല അന്ന തോമസ്, ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്‍റെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റാണ്. അവര്‍ 1995ലെ ഡാനിഷ്‍പേട്ട് അപകടത്തെക്കുറിച്ച് ഒരു അന്വേഷണ പരമ്പര തയാറാക്കുന്നു. റെയില്‍വെ പാലക്കാട് ഡിവിഷന്‍ അസി. ഓപ്പറേഷന്‍സ് മാനേജര്‍ അരവിന്ദ് ആണ് ജ്വാല തന്‍റെ വാര്‍ത്താ പരമ്പരയുടെ പ്രധാനപ്പെട്ട ഒരു സോഴ്‍സായി കരുതുന്നത്.

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയില്‍ ഉപയോഗിക്കുന്നതിന് സമാനമായ എലീറ്റ് ആയ ബിംബങ്ങളുടെ ആവര്‍ത്തനമാണ് നോവലിനെ നിയന്ത്രിക്കുന്ന അരവിന്ദും ജ്വാലയും. മിലന്‍ കുന്ദേരയാണ് പ്രണയത്തിന് ആധാരമെന്ന് നിർദോഷമായി
നല്‍കിയ കേരളത്തിലെ ഒരു സിവില്‍ സെര്‍വന്‍റിനെയും എം.എല്‍.എയെയും ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ ക്ലീഷെകള്‍.

ഹരുകി മുറകമി, ബോബ് മാര്‍ലി, മാര്‍ട്ടീനി, ജോൺ ലെനൻ, എം.ഐ.ടി, ന്യൂയോര്‍ക്കര്‍ മാസികയുടെ സബ്‍സ്ക്രിപ്ഷൻ‍ പതിപ്പ് എന്നിങ്ങനെ കനപ്പെട്ട വിശേഷണങ്ങളിലൂടെ ഒരു മുറകമി നോവലി‍ല്‍ ആണ് ഒലവക്കോട് എന്ന കൃത്രിമമായ ഒരു ബോധം തുടക്കം മുതലെ സൃഷ്‍ടിക്കാന്‍ ശ്രമിക്കുന്നുണ്ട് എഴുത്തുകാരന്‍. അത് കഥാപാത്രങ്ങളുടെ വ്യാപ്‍തിയെക്കാള്‍ ഏച്ചുകെട്ടലായാണ് അനുഭവപ്പെടുന്നത്.

അരവിന്ദും ജ്വാലയും തമ്മിലുള്ള ബന്ധത്തില്‍ എല്ലായിടത്തും ഈ കൃത്രിമത്വം മുഴച്ചു നില്‍ക്കുന്നു. ഡാനിഷ്പേട്ട് അപകടത്തെക്കുറിച്ചുള്ള തന്‍റെ അന്വേഷണത്തിന് ഒരു വ്യക്തിപരമായ വശമുണ്ടെന്ന് ആദ്യ കാഴ്‍ച്ചയില്‍ തന്നെ ജ്വാല വെളിപ്പെടുത്തുമ്പോള്‍, അതിനെക്കാള്‍ വേഗത്തിലാണ് അരവിന്ദ് സ്വന്തം രഹസ്യങ്ങളും തുറന്നുകാണിക്കുന്നത്.

അയാളുടെ കരിയര്‍വരെ ത്യജിച്ച് റെയില്‍വെയില്‍ ജോലി നേടിയത് എന്തിനാണ് എന്നതാണ്, അര മണിക്കൂര്‍ പോലും പരിചയമില്ലാത്ത ഒരു ജേണലിസ്റ്റിനോട് അയാള്‍ വെളിപ്പെടുത്തുന്നത്. ആദ്യ മാത്രയിലെ പ്രണയം പോലും ഒരുതരത്തില്‍ അവിശ്വസനീയമായി തോന്നിപ്പോകുന്നു. ഒരു മലയാള സീരിയില്‍ പോലെ വിരസമാണ് അരവിന്ദനും ജ്വാലയും തമ്മിലുള്ള പ്രേമം.

**

വിശ്വാസം നോവലില്‍ ഉടനീളം ഒരു വിഷയമാണ്. ഇടവേളകളില്‍ അത് കഥാപാത്രങ്ങളില്‍ നിന്ന് വഴുതി എഴുത്തുകാരന്‍റെ മാത്രം അഭിപ്രായമായി മാറുന്നുണ്ട്. രാമചന്ദ്രൻ മാസ്റ്റര്‍ ദൈവത്തെക്കുറിച്ച് ദീര്‍ഘമായി ചിന്തിക്കുന്നു. മറ്റൊരു പ്രധാന കഥാപാത്രമായ ദ്രാവിഡ അരാജക നേതാവ് കലൈശെല്‍വി പതിയെ മനുഷ്യന് അജ്ഞാതമായത് പലതും ഉണ്ടെന്ന് തിരിച്ചറിയുന്നു.

രാമചന്ദ്രന്‍ മാസ്റ്ററിന്‍റെ സുഹൃത്തായിരുന്ന സുരേഷ് (ശാസ്ത്ര സാഹിത്യ)പരിഷത്തിന്‍റെ പ്രവര്‍ത്തകനായിരുന്നു. മക്കളില്ലാത്ത സുരേഷ് ടാഗോറിനെപ്പോലെ ഒരു ശാന്തിനികേതനം പണിത്, പക്ഷികളെ ഊട്ടി ജീവിക്കുന്നു. അതിലെ ഏറ്റവും വലിയ തമാശ, ‘ആവേശത്തോടെ ആഘോഷിച്ച ശാസ്ത്ര യുക്തികളെ മുഴുവനായും ന്യായീകരിക്കാന്‍ സുരേഷിന് കഴിയാതെ വരുന്നു’ എന്ന് അയാള്‍ സമര്‍ഥിക്കുന്നത് ‘ലോകത്തെ മുഴുവന്‍ വിറപ്പിക്കുന്ന ഒരു കൊച്ചു വൈറസിന്‍റെ (കൊവിഡ്-19)’ കാര്യത്തിലാണ്. ശാസ്ത്രത്തോടും യുക്തിയോടുമുള്ള ‘അര ബഹുമാനം’ കൊണ്ടായിരിക്കാം, കഥാപാത്രങ്ങളിലാരും മാസ്ക് ധരിക്കുന്നതായി എഴുത്തിൽ കാണുന്നില്ല.

**

കാർഡ് ബോര്‍ഡ് പോലെയുള്ള വില്ലന്മാര്‍. അവരില്‍ തിന്മ മാത്രമേയുള്ളൂ. അവരെ നിഗ്രഹിക്കാന്‍ വേണ്ടി ബ്യൂറോക്രസിയിലെ ഏറ്റവും പരിശുദ്ധരായ കുറച്ചു മനുഷ്യര്‍. ഒരു ഭാഗത്ത് രംഗം കലുഷിതമാകുമ്പോള്‍ അമേരിക്കന്‍ അന്വേഷൻ ഏജൻസി എഫ്‍.ബി.ഐയും ഒരു എൻകൗണ്ടറും വരെ ടി.ഡി രാമകൃഷ്‍ണൻ അവതരിപ്പിക്കുന്നുണ്ട്. വിശുദ്ധ കഥാപാത്രങ്ങളെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ രക്ഷിച്ചെടുക്കുകയും ചെയ്യുന്നുണ്ട് നോവലിസ്റ്റ്.

നോവല്‍ വായനക്കാരെ അടുപ്പിക്കുന്നത് ഒരുപക്ഷേ, ചതിയുടെ പിന്നാമ്പുറങ്ങള്‍ എന്ന രാമചന്ദ്രൻ മാസ്റ്ററുടെ ഡയറിക്കുറിപ്പുകളിലൂടെയാണ്. പതിനൊന്ന് അധ്യായങ്ങളില്‍ റെയില്‍വെയുടെ ഉദ്യോഗസ്ഥ തലത്തിലെ അഴിമതികളും കുതുകാല്‍വെട്ടും സമര്‍ഥമായി വിവരിക്കുന്നുണ്ട് നോവലിസ്റ്റ്. ചരിത്ര കഥാപാത്രങ്ങളെ നോവലിലേക്ക് വിളിച്ചു കയറ്റാനുള്ള ടി.ഡി രാമകൃഷ്‍ണന്‍റെ മിടുക്കിന് തെളിവായി വീരപ്പനും ഒരു കഥാപാത്രമാകുന്നു.

ചിന്‍വാ അച്ചെയ്‍ബിയുടെ നോവല്‍, നോ ലോങ്ങര്‍ അറ്റ് ഈസ് (No Longer at Ease,1960) സമാനമായി ഒരു വ്യവസ്ഥയും അതിന്‍റെ ആകര്‍ഷണത്തില്‍ നിന്ന് കുതറിമാറുകയും കൂടുതല്‍ ആഗ്രഹത്തോടെ പ്രാപിക്കുകയും ചെയ്യുന്ന നായകനെപ്പോലെ രാമചന്ദ്രൻ മാസ്റ്ററുടെ ജീവിതം വിശ്വസനീയമായാണ് നോവല്‍ പറയുന്നത്. ഒരു പക്ഷേ, ടി.ഡി രാമകൃഷ്‍ണന്‍റെ സര്‍വീസിലെ യഥാര്‍ഥ സംഭവങ്ങളുമാകാം ഇവ.

സാമര്‍ഥ്യം എങ്ങനെയാണ് ഒരാളെ ഒരേസമയം സഹായിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതെന്നും അയാളുടെ സ്വകാര്യ ജീവിതത്തെ ചൂഷണം ചെയ്യുന്നതെന്നും ഒടുവില്‍ ചവച്ചുതുപ്പുന്നതെന്നും വ്യക്തമായ ഒരു ചിത്രം തരുന്നുണ്ട് ഈ ഭാഗങ്ങള്‍.

ഒരു പദപ്രശനം പോലെ നോവലിലെ കഥാപാത്രങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിക്കുന്നുണ്ട് നോവലിസ്റ്റ്. പ്രതീക്ഷിക്കാന്‍ തീരെ പ്രയാസപ്പെടേണ്ടാത്ത ഇത്തരം സാഹസങ്ങള്‍ നോവലിന്‍റെ കഥാപാത്ര സൃഷ്‍ടി ഇവരെ കൂട്ടിമുട്ടിക്കാന്‍ വേണ്ടി മാത്രമായിരുന്നോ എന്നുവരെ തോന്നിപ്പിക്കുന്നു. അമേരിക്കയിലുള്ള ഒരു വെള്ളക്കാരനെ വരെ ഇത്തരത്തില്‍ കര്‍മ്മ ബന്ധത്തില്‍ കുരുക്കുന്നുണ്ട് നോവലിസ്റ്റ്.

എല്ലാവര്‍ക്കും അറിയാവുന്ന ഒരു സത്യത്തിലേക്ക് കടന്നു ചെല്ലാന്‍ ധൈര്യപ്പെടുന്ന പുതിയൊരു രക്ഷകയുടെ വരവ് കാത്ത് 25 വര്‍ഷം അക്രമിയുടെ വിരലടയാളം പതിഞ്ഞ തെളിവ് സൂക്ഷിച്ചുവെക്കുക തുടങ്ങിയ സാഹസങ്ങളൊക്കെ നോവലില്‍ എങ്ങനെയാണ് വന്നത് ഓര്‍ക്കുമ്പോഴാണ് ഈ പദപ്രശനം എത്ര അരോചകമാണെന്ന് മനസ്സിലാകുക.

വളരെ സാധാരണമായ ഒരു ത്രില്ലറാണ് പച്ച, മഞ്ഞ, ചുവപ്പ്. റെയില്‍വെയുടെ അസാധാരണമായ ഉപജാപങ്ങളാണ് പശ്ചാത്തലം. കൊവിഡ് കാലത്ത് ഇറങ്ങിയത് കൊണ്ട് കൊവിഡ് എന്ന ചില അധ്യായങ്ങളില്‍ അച്ചടിച്ചിരിക്കുന്നു. വേഗത്തില്‍ എഴുതിപ്പോയെന്ന് തോന്നിപ്പിക്കുന്ന ഒരു കൃതി. ഉദ്വേഗ ഭരിതമായ കഥയോ, യന്ത്രങ്ങളുടെ ലോകത്തിലെ മനുഷ്യരുടെ വിചാരണയെക്കുറിച്ചോ, ദാര്‍ശനികമായ ഭാരമോ ഇല്ലാത്ത ഒരു അപസര്‍പ്പക നോവല്‍.

****

(അഭിജിത്ത് വി.എം, സമയം മലയാളത്തില്‍ സീനിയര്‍ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസര്‍. അഭിപ്രായങ്ങള്‍, ആക്ഷേപങ്ങള്‍ അയക്കാം – abhijith.vm@timesinternet.in)

Previous Post

പാലക്കാട് സഹകരണ ബാങ്കില്‍ കവര്‍ച്ച; ഏഴര കിലോ സ്വര്‍ണവും പണവും നഷ്ടമായി

Next Post

പെഗാസസ്‌; പ്രതിപക്ഷത്തെ നിശ്ശബ്‌ദ‌രാക്കി സഭ നടത്തിക്കൊണ്ടുപോകാൻ ശ്രമം: എളമരം കരീം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പെഗാസസ്‌;-പ്രതിപക്ഷത്തെ-നിശ്ശബ്‌ദ‌രാക്കി-സഭ-നടത്തിക്കൊണ്ടുപോകാൻ-ശ്രമം:-എളമരം-കരീം

പെഗാസസ്‌; പ്രതിപക്ഷത്തെ നിശ്ശബ്‌ദ‌രാക്കി സഭ നടത്തിക്കൊണ്ടുപോകാൻ ശ്രമം: എളമരം കരീം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.