വിസ്മയയെ കിരൺ സ്ത്രീധനത്തിൻ്റെ പേരിൽ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. ഇതു സംബന്ധിച്ച വിസ്മയയുമായുള്ള വാട്സാപ്പ് ചാറ്റ് സ്ക്രീൻഷോട്ടുകളും കുടുംബം പുറത്തു വിട്ടിട്ടുണ്ട്. മരിക്കുന്നതിൻ്റെ തലേദിവസവും വിസ്മയയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്നാണ് ആരോപണം. കിരൺ തന്നെ കൊല്ലുമെന്ന് വിസ്മയ ഒരു സുഹൃത്തിനോടു പറഞ്ഞിരുന്നതായും കുടുംബം പറയുന്നു. അതേസമയം, വിശദമായ അന്വേഷണത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കിരൺകുമാറിനെതിരെ കേസെടുത്തേക്കും.
Also Read:
അതേസമയം, വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ ഇന്നു വിസ്മയയുടെ വീട് സന്ദര്‍ശിക്കും. കൊല്ലം റൂറൽ എസ്‍പിയോടു വനിതാ കമ്മീഷൻ സംഭവത്തിൽ റിപ്പോര്‍ട്ട് തേടിയിരുന്നു.
പോരുവഴിയിലെ ഭര്‍ത്താവിൻ്റെ വീട്ടിൽ വെച്ച് വിസ്മയ മരിച്ചതായി ഇന്നലെ പുലര്‍ച്ചെ വീട്ടുകാര്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി കിരൺ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നു കാണിച്ച് വിസ്മയ ചിത്രങ്ങളടക്കം വാട്സാപ്പിൽ പങ്കുവെച്ചതിനു പിന്നാലെയായിരുന്നു വിസ്മയ മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്. വിസ്മയ പങ്കുവെച്ച ചിത്രങ്ങളും വീട്ടുകാരുടെ ആരോപണങ്ങളും വലിയ വാര്‍ത്തയായതോടെ ഭര്‍ത്താവ് കിരൺകുമാര്‍ ഇന്നലെ രാത്രിയോടെ ശൂരനാട് പോലീസിൽ കീഴടങ്ങുകയായിരുന്നു.
Also Read:
കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു വിസ്മയയുടെയും കിരണിൻ്റെയും വിവാഹം. സ്ത്രീധനമായി 100 പവൻ സ്വര്‍ണവും ഒന്നേകാൽ ഏക്കര്‍ ഭൂമിയും പത്ത് ലക്ഷത്തിലധികം രൂപ വില വരുന്ന കാറും നല്‍കിയിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാൽ കാര്‍ മോശമാണെന്നു പറഞ്ഞ് കിരൺ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.