കൊച്ചി: ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടികളുമായി ഭരണകൂടം. ലക്ഷദ്വീപിലെ എല്ലാ മത്സ്യ ബന്ധന ബോട്ടുകളിലും സർക്കാർഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് പുതിയ ഉത്തരവ്. സുരക്ഷ വർദ്ധിപ്പിക്കാനാണ് പുതിയ നടപടി എന്നാണ് വിശദീകരീകരണം. ബെർത്തിങ്ങ് പോയിന്റുകളിൽ സി.സി.ടി.വി സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.
പോർട്ട് ഡയറക്ടർ സച്ചിൻ ശർമ്മയാണ്ഇപ്പോൾ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. മത്സ്യബന്ധനം പ്രധാന വരുമാന മാർഗമായ നിരവധി മത്സ്യ ബന്ധന ബോട്ടുകൾ ഉള്ള മേഖലയിലാണ് ഇങ്ങനെ ഒരു ഉത്തരവ് നടപ്പിലാക്കുന്നത്.
കോച്ചി പോർട്ടിലേതിന് സമാനമായ സുരക്ഷാ പരിശോധനകൾ ബേപ്പൂരും മംഗലാപുരത്തും നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഏർപ്പെടുത്തിയ പരിഷ്കാരങ്ങളിൽ കടുത്ത പ്രതിഷേധവുമായി ലക്ഷദ്വീപ് ജനത മുന്നോട്ടുപോകുമ്പോഴാണ് പുതിയ പരിഷ്കാര നടപടികളുമായി ഭരണകൂടം വീണ്ടും രംഗത്തെത്തുന്നത്.
Content Highlight: New rules in Lakshadweep