
കുഴൽപ്പണം എത്തിയതു സംബന്ധിച്ച് ബിജെപി നേതാക്കള്‍ നല്‍കുന്ന മൊഴികള്‍ തമ്മിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘത്തെ ഉദ്ധരിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. കേരളത്തിനു പുറത്തു നിന്നെത്തിച്ച പണം ആലപ്പുഴയിലെ ബിജെപി നേതാക്കള്‍ക്ക് കൈമാറാനായി കൊണ്ടുപോയതാണെന്നാണ് പോലീസ് പറയുന്നത്. കൊടകര കേസ് സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ കെ സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തിൽ നിഷേധിച്ചതിനു തൊട്ടുപിന്നാലെയാണ് പോലീസിൻ്റെ പുതിയ നടപടി.
Also Read:
കുഴൽപ്പണവും ബിജെപിയും തമ്മിൽ ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നുമാണ് കെ സുരേന്ദ്രൻ വ്യക്തമാക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ബിജെപി നേതാക്കള്‍ പോലീസിനു നല്‍കിയ മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്. കുഴൽപ്പണം എത്തിച്ച സൗകര്യത്തിന് തൃശൂരിൽ താമസസൗകര്യം ശരിയാക്കിയത് ബിജെപി ജില്ലാ നേതൃത്വം ഇടപെട്ടാണെന്നു പോലീസിനു മൊഴി ലഭിച്ചിരുന്നു.
Also Read:
കെ സുരേന്ദ്രനു പുറമെ ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ പത്മകുമാറിനെ ഉള്‍പ്പെടെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് ഇദ്ദേഹം. കുഴൽപ്പണക്കേസ് പ്രതികളായ രഞ്ജിത്, മാര്‍ട്ടിൻ എന്നിവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.















