
ഇസ്രായേൽ ജനത തങ്ങളിൽ ഒരാളായിയിട്ടാണ് സൗമ്യയെ കാണുന്നത്. അതിനാൽ തന്നെ അവർ ഓണററി പൗരത്വത്തിന് അർഹതയുണ്ടെന്ന് ജനങ്ങൾ ജനങ്ങൾ വിശ്വിസിക്കുന്നു. ദേശീയ ഇൻഷുറൻസ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്‌ടപരിഹാരം ലഭ്യമാക്കുമെന്നും ഇസ്രായേൽ എംബസി ഉദ്യോഗസ്ഥനായ റോണി യദീദി ഡൽഹിയിൽ പറഞ്ഞു.
ഡൽഹിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് റോണി യദീദി ഇക്കാര്യം പറഞ്ഞത്. ഇസ്രായേൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നതായി സൗമ്യയുടെ കുടുംബം പറഞ്ഞു. ഇസ്രായേലിൻ്റെ തീരുമാനത്തെ മഹത്തായ അംഗീകാരമായിട്ടാണ് കാണുന്നതെന്ന് സൗമ്യയുടെ ഭർത്താവ് സന്തോഷ് പറഞ്ഞു.
മകൻ അഡോണിൻ്റെ സംരക്ഷണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരിൽ നിന്നും അറിയിപ്പ് ലഭിച്ചുവെന്നും സന്തോഷ് വ്യക്തമാക്കി. ഇസ്രായേലിൻ്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭർതൃ സഹോദരി ഷെർലി പറഞ്ഞു. ജോലിയുടെ ഭാഗമായി ഇവർ ഇപ്പോഴും ഇസ്രായേലിലാണ്. പത്ത് വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്ക്കലോണിലുള്ള അപ്പാർട്ട്മെന്‍റിൽ ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് റോക്കറ്റാക്രമണം ഉണ്ടായത്.















