Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘തളരാത്ത ഗൗരി’: കാലത്തെ വെല്ലുവിളിച്ചു വാര്‍പ്പുമാതൃകകളെ തകര്‍ത്ത പെൺരാഷ്ട്രീയം

by News Desk
May 11, 2021
in KERALA
0
‘തളരാത്ത-ഗൗരി’:-കാലത്തെ-വെല്ലുവിളിച്ചു-വാര്‍പ്പുമാതൃകകളെ-തകര്‍ത്ത-പെൺരാഷ്ട്രീയം
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കേരള രാഷ്ട്രീയത്തിലെ ഉരുക്കുവനിതയാണ് . ജീവിതവും രാഷ്ട്രീയവും രണ്ടായി കാണാത്ത, മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയായിരുന്നു അവര്‍. ആണധികാരം പെണ്ണിനെ അകത്തളങ്ങളിലൊതുക്കിയ കാലഘട്ടത്തില്‍ ജനിച്ച്, കാലത്തെ വെല്ലുവിളിച്ച് മലയാളി മനസ്സില്‍ സ്ഥാനം നേടിയെടുത്ത കമ്മ്യൂണിസ്റ്റുകാരിയാണ് കെ ആര്‍ ഗൗരി. സ്ത്രീ എങ്ങനെയായിരിക്കണമെന്ന വാര്‍പ്പുമാതൃകകളെ തകര്‍ത്തെറിഞ്ഞ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയനേതാവുമാണവര്‍. ഒരുപക്ഷേ അവസാനത്തെയും. കെആര്‍ ഗൗരി എന്ന കമ്മ്യൂണിസ്റ്റില്‍ നിന്ന് മലയാളികളുടെ ഗൗരിയമ്മയായി മാറിയ അവരുടെ രാഷ്ട്രീയ ജീവിതം സമാനതകളില്ലാത്താതാണ്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പോലും പകരം വെക്കാനില്ലാത്ത അനുഭവ തീക്ഷ്‍ണതകളാണ് ഗൗരി എന്ന കമ്മ്യൂണിസ്റ്റിന്‍റെ ജീവിതം.

കേരളത്തിലെ ഏറ്റവും കരുത്തരായ രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിലാണ് ഗൗരിയമ്മയുടെയും സ്ഥാനം. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിതയായിരുന്ന ഗൗരിയമ്മയാണ് ചരിത്രപ്രധാനമായ ഭൂപരിഷ്‍കരണ നിയമം അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്‍തത്. ഇന്നത്തെ കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ ഭൂപരിഷ്‍കരണ നിയമത്തിനുള്ള പങ്ക് വളരെ വലുതായിരുന്നു. ഇഎംഎസ് മന്ത്രിസഭയിലെ അംഗങ്ങളില്‍ ഏറ്റവും ഒടുവില്‍ ലോകത്തോട് വിടപറയുന്നതും ഗൗരിയമ്മയാണ്.

ഭൂപരിഷ്‍കരണ നിയമം നടപ്പാക്കിയപ്പോള്‍ ഗൗരിയമ്മയുടെ പിതാവ് 130 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാരിലേക്ക് നല്‍കിയത്. കര്‍ഷകനായിരുന്ന പിതാവാണ് ജീവിതത്തില്‍ തന്‍റെ ഏറ്റവും വലിയ പ്രചോദനമെന്ന് ഗൗരിയമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അവഗണിക്കപ്പെടാനാകാത്ത പങ്കാണ് ഗൗരിയമ്മയ്ക്കുള്ളത്. പതിറ്റാണ്ടുകളോളം പാര്‍ട്ടി തന്നെയായിരുന്നു അവരുടെ ജീവിതവും. പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെങ്കിലും ഉള്ളില്‍ എന്നും കമ്മ്യൂണിസ്റ്റ് തന്നെയായിരുന്നു അവര്‍.

ജനനം, വിദ്യാഭ്യാസം

1919 ജൂലൈ 14-ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലെ പട്ടണക്കാട് ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് ഗൗരിയുടെ ജനനം. കെ എ രാമന്‍റെയും പാര്‍വതി അമ്മയുടെയും ഏഴാമത്തെ കുട്ടിയായിരുന്നു. തുറവൂരിലും ചേര്‍ത്തലയിലുമായിരുന്നു സ്‍കൂള്‍ വിദ്യാഭ്യാസം. സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടുകയോ ഉദ്യോഗത്തിന് പോകുകയോ ചെയ്യാതിരുന്ന ആ കാലത്ത് ഗൗരി കോളേജില്‍ പഠിക്കാനായി എറണാകുളത്തേക്ക് പോയി. സെന്‍റ് തെരേസാസ് കോളേജിലും മഹാരാജാസ് കോളേജിലുമായി തുടര്‍ന്നുള്ള വിദ്യാഭ്യാസം. അതിനുശേഷം എറണാകുളം ഗവ. ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി.

നിയമസഭയില്‍, മന്ത്രിസഭയില്‍

കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായ രണ്ടാമത്തെ എംഎല്‍എയാണ് ഗൗരിയമ്മ. കേരള കോണ്‍ഗ്രസ് എം നേതാവായിരുന്ന കെഎം മാണിയാണ് ഒന്നാമത്. എട്ട് തവണയാണ് ഗൗരിയമ്മ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 11 തവണയാണ് മത്സരിച്ചത്. 1952-ല്‍ ട്രാവന്‍കൂര്‍ കൗണ്‍സിലിലേക്കാണ് ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്. 1954-ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 1957-ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ആദ്യ നിയമസഭയില്‍ അംഗമായി. ഇഎംഎസ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയുമായി. 1960, 67, 70, 82, 87, 91, 2001 വര്‍ഷങ്ങളില്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു.

1957 മുതല്‍ 59 വരെ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതലയാണ് ഗൗരിയമ്മയ്ക്കുണ്ടായിരുന്നത്. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഭജനത്തിന് ശേഷം പുതുതായി രൂപംകൊണ്ട സിപിഎമ്മിനൊപ്പം നിന്ന ഗൗരിയമ്മ 1967-ലെ രണ്ടാം ഇഎംഎസ് സര്‍ക്കാരിലും അംഗമായിരുന്നു. റവന്യൂ, സെയില്‍സ് ടാക്സ്, സിവില്‍ സപ്ലൈസ്, സാമൂഹ്യ നീതി, നിയമം എന്നീ വകുപ്പുകളായിരുന്നു ഗൗരിയമ്മയ്ക്ക് ലഭിച്ചത്.

1980-ല്‍ ഇ കെ നായനാര്‍ സര്‍ക്കാരില്‍ കൃഷി, സാമൂഹ്യ നീതി, വ്യവസായം, വിജിലന്‍സ്, നീതിന്യായം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ഗൗരിയമ്മ. 1987 മുതല്‍ 91 വരെയുള്ള രണ്ടാം നായനാര്‍ മന്ത്രിസഭയിലും ഗൗരിയമ്മയുണ്ടായിരുന്നു. വ്യവസായം, വിജിലന്‍സ്, നീതിന്യായം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു.

1994-ല്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ജെഎസ്എസ് യുഡിഎഫില്‍ ചേരുകയും ചെയ്‍തു. 2001-ല്‍ എ കെ ആന്‍റണി മന്ത്രിസഭയില്‍ ജെഎസ്എസ് പങ്കാളിയാവുകയും ചെയ്‍തു. ഗൗരിയമ്മ കൃഷിവകുപ്പ് മന്ത്രിയായി.

രാഷ്ട്രീയ പ്രവേശം

കൃഷിക്കാരനായിരുന്ന കെ എ രാമന്‍റെ മകള്‍ രാഷ്ട്രീയത്തിലേക്കെത്താനുള്ള പ്രധാന കാരണം അന്ന് സ്ത്രീകള്‍ക്ക് അപ്രാപ്യമായിരുന്ന ഉന്നത വിദ്യാഭ്യാസം ലഭിച്ചു എന്നതാണ്. നിയമ ബിരുദമെടുക്കുന്നതിനും ചേര്‍ത്തലയിലെ കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നതിനും രാമന്‍ മകള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയത്. ആ സമയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ജ്യേഷ്‍ഠ സഹോദരന്‍ സുകുമാരനാണ് ഗൗരിയെയും രാഷ്ട്രീയത്തിന്‍റെ വഴിയിലേക്ക് ആകര്‍ഷിച്ചത്. ട്രേ‍ഡ് യൂണിയന്‍ നേതാവായിരുന്ന സഹോദരനൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരായ നിരവധിയാളുകള്‍ വീട്ടില്‍ വരുമായിരുന്നു. അവര്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളെക്കുറിച്ചും തൊഴിലാളി പ്രസ്ഥാനങ്ങളെക്കുറിച്ചും സംസാരിക്കും. അതില്‍ പങ്കാളിയായിക്കൊണ്ടാണ് ഗൗരിയും കമ്മ്യൂണിസ്റ്റുകാരിയാകുന്നത്. ആ കാലഘട്ടത്തെക്കുറിച്ച് ഗൗരിയമ്മ ആത്മകഥയില്‍ വിശദമാക്കുന്നുണ്ട്. ‘കെ ആര്‍ ഗൗരിയമ്മ: ആത്മകഥ’ എന്ന പുസ്‍തകം 2011-ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡിന് അര്‍ഹമായി.

പാര്‍ട്ടി പ്രവേശനവും ജയില്‍വാസവും

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട സമയത്ത് പാര്‍ട്ടി ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ലഘുലേഖ വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി ഗൗരിയമ്മ ആത്മകഥയില്‍ വിശദമാക്കുന്നുണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്താണ് ഗൗരി പാര്‍ട്ടി അംഗമാകുന്നത്. 1948-ലാണിത്. അതേ വര്‍ഷം തന്നെ ഗൗരിയമ്മ ജയിലിലടയ്ക്കപ്പെടുകയും ചെയ്‍തു.

നാട്ടിലെ പാവപ്പെട്ട ജനങ്ങളോട് കമ്മ്യൂണിസ്റ്റ് ആശയങ്ങളെക്കുറിച്ച് സംസാരിക്കുകയും ഭരണകൂടത്തെ വിമര്‍ശിക്കുകയും ചെയ്‍തതിനാണ് ഗൗരിയമ്മയെ അറസ്റ്റ് ചെയ്‍ത്ത. ആറുമാസത്തെ തടവുശിക്ഷ വിധിച്ച് ഗൗരിയമ്മയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു. ആ കാലത്ത് പിടിക്കപ്പെടുന്ന ഏതൊരു കമ്മ്യൂണിസ്റ്റും അനുഭവിച്ചത് പോലെയോ അതിലപ്പുറമോ ഉള്ള കൊടിയ പീഡനമാണ് ഗൗരി എന്ന സ്ത്രീക്ക് ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്നത്. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് പോലീസുകാര്‍ തല്ലിച്ചതച്ചത്. “ലാത്തിക്ക് ഗര്‍ഭമുണ്ടാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാകുമായിരുന്നു” എന്ന് ഗൗരിയമ്മ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. ഭീകരമായിരുന്ന ആ കാലവും ആത്മകഥയില്‍ വായിച്ചെടുക്കാം.

കമ്മ്യൂണിസ്റ്റ് പ്രണയകഥയും വേര്‍പിരിയലും

പഴയ കാലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ വിവാഹം നടക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സാധാരണമായിരുന്നു. ഇത്തരം വിവാഹങ്ങള്‍ പാര്‍ട്ടി പരിപാടികള്‍ പോലെയാണ് ആഘോഷിക്കപ്പെട്ടിരുന്നത്. 1957-ല്‍ കേരളത്തിന്‍റെ ആദ്യ സര്‍ക്കാരിന്‍റെ ഭാഗമായിരിക്കുമ്പോഴാണ് ഗൗരിയമ്മയും ടി വി തോമസും വിവാഹിതരാകുന്നത്. ഇവരുടെ വിവാഹവും പിന്നീടുള്ള ജീവിതവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിന്‍റെ ഭാഗം കൂടിയാണ്.

”ടി വി തോമസ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ പരിചയപ്പെടുന്നത് വീട്ടില്‍ നടന്ന തിരുവിതാംകൂര്‍ കമ്മിറ്റി യോഗത്തില്‍ വെച്ചാണ്. ടിവിയെയും മറ്റ് നേതാക്കളെയും പുന്നപ്ര- വയലാര്‍ കേസില്‍ കുറ്റവിമുക്തരാക്കിയതിന് പിന്നാലെയായിരുന്നു ഈ യോഗം നടന്നത്.” – ഗൗരിയമ്മയുടെ ആത്മകഥയില്‍ പറയുന്നു. ”പുന്നപ്ര -വയലാര്‍ സമരത്തിന് മുമ്പുതന്നെ ഞാനും ടിവിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന പ്രചാരണം ആ സമയത്ത് ഉണ്ടായിരുന്നു. സത്യത്തില്‍ അതിനുമുമ്പ് ഒരു തവണ മാത്രമാണ് ഞാന്‍ ടിവിയെ കണ്ടിരുന്നത്. എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ചായിരുന്നു അത്. നേതാവെന്ന നിലയിലായിരുന്നില്ല, എന്‍റെ കൂട്ടുകാരിയായ ത്രേസ്യാമ്മയുടെ സഹോദരന്‍ എന്ന നിലയിലായിരുന്നു.” – ഗൗരിയമ്മ ആത്മകഥയില്‍ ഓര്‍ക്കുന്നു.

1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഭജിക്കപ്പെട്ടപ്പോള്‍ ടി വി തോമസ് സിപിഐക്കൊപ്പം നിന്നു. ഗൗരിയമ്മ സിപിഎമ്മില്‍ ചേര്‍ന്നു. ”പാര്‍ട്ടിയില്‍ നിന്ന് കുറച്ച് ദിവസം അവധിയെടുത്ത ഞാന്‍ ടിവിക്കൊപ്പം ചാത്തനാട്ടെ വീട്ടില്‍ താമസിച്ചു. രണ്ട് പാര്‍ട്ടിയുടെയും ആളുകളെ വീട്ടില്‍ പ്രവേശിപ്പിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനമെടുത്തിരുന്നു. ടിവി രാഷ്ട്രീയ പ്രവര്‍ത്തനം വീടിന് പുറത്ത് നടത്തി. ഏറെക്കാലത്തിന് ശേഷം സമാധാനപൂര്‍ണമായ ജീവിതം ഉണ്ടായത് അപ്പോഴായിരുന്നു. ആ കാലത്താണ് ടിവി എനിക്ക് ആദ്യമായി ഒരു സാരി സമ്മാനിച്ചത്. കശ്‍മീരി സില്‍ക്ക് സാരിയായിരുന്നു അത്. ഞാന്‍ എന്നും ഏറെ വിലമതിക്കുന്നതാണത്.” – ഗൗരിയമ്മ പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിത്.

1967-ല്‍ സിപിഎമ്മും സിപിഎയും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയപ്പോള്‍ ഗൗരിയമ്മയും ടിവിയും മന്ത്രിമാരായിരുന്നു. ഇരുവര്‍ക്കും പ്രത്യേകം ഔദ്യോഗിക വസതികള്‍ അനുവദിച്ചിരുന്നു. അവര്‍ രണ്ട് വീടുകള്‍ക്കും ഇടയിലുള്ള മതില്‍ തകര്‍ത്ത് ഒരു വാതിലുണ്ടാക്കി. എന്നാല്‍ സിപിഐ ആ വാതിലടച്ചത് ഗൗരിയമ്മയ്ക്ക് വലിയ ഞെട്ടലുണ്ടാക്കി. ആ സംഭവത്തിന് ശേഷമാണ് ഗൗരിയമ്മയും ടിവിയും ജീവിതത്തിലും അകലാന്‍ തുടങ്ങിയത്. ഇരുവരുടെയും ജീവിതം സംബന്ധിച്ചും പാര്‍ട്ടി പ്രവര്‍ത്തനത്തെക്കുറിച്ചും നിരവധി അഭ്യൂഹങ്ങളാണ് ആ കാലത്ത് പ്രചരിച്ചത്. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അവര്‍ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്‍തു.

തട്ടിത്തെറിപ്പിച്ച മുഖ്യമന്ത്രി പദവി

കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാകേണ്ട നേതാവായിരുന്നു ഗൗരിയമ്മ. 1987-ലെ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയിരുന്നു. കേരള നാട്ടില്‍ കെ ആര്‍ ഗൗരിയമ്മ ഭരിക്കും എന്നായിരുന്ന അന്നത്തെ പ്രധാന മുദ്രാവാക്യം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഗൗരിയമ്മയെ തഴഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അവരോടുള്ള അതൃപ്‍തിയായിരുന്നു കാരണം. അതോടെ ഇകെ നായനാര്‍ മുഖ്യമന്ത്രിയായി. ആ മന്ത്രിസഭയില്‍ ഗൗരിയമ്മയും അംഗമായിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ ഗൗരിയമ്മ ഒതുക്കപ്പെടുകയായിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് 1994-ല്‍ സിപിഎമ്മില്‍ നിന്ന് ഗൗരിയമ്മയെ പുറത്താക്കുകയും ചെയ്‍തു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പമുള്ള ഗൗരിയമ്മയുടെ നാലര പതിറ്റാണ്ടിലേറെ നീണ്ട ജീവിതമാണ് ഇതോടെ അവസാനിച്ചത്. പിന്നീട് ജെഎസ്എസ് രൂപീകരിച്ച അവര്‍ യുഡിഎഫിനൊപ്പം പോയി. 2001-ലും 2006-ലും യുഎഡിഎഫ് മന്ത്രിസഭയില്‍ അംഗമായി. 2011-ലാണ് ഗൗരിയമ്മ അവസാനമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്ന് സിപിഐയിലെ തിലോത്തമനോട് പരാജയപ്പെട്ടു. നിരവധി തവണ നിയമസഭയിലെത്തിച്ച അരൂരില്‍ തന്നെയായിരുന്നു അവസാന തെരഞ്ഞെടുപ്പിലെ തോല്‍വിയും.

”കരയാത്ത ഗൗരി, തളരാത്ത ഗൗരി,കലികൊണ്ടു നിന്നാല്‍ അവള്‍ ഭദ്രകാളി …ഇത് കേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം,പതിവായി ഞങ്ങള്‍ ഭയമാറ്റി വന്നു”

കെആര്‍ ഗൗരിയമ്മയെ അഭിവാദ്യം ചെയ്‍തുകൊണ്ട് ബാചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ കവിതയിലെ ആദ്യ വരികളാണിത്. ഗൗരിയമ്മയെന്ന സ്ത്രീക്ക് മലയാളി നല്‍കിയ നിര്‍വചനമാണിത്. കാലവും ലോകും ചേര്‍ന്ന് കേരളത്തിന്‍റെ ഈ ഉരുക്കുവനിതയുടെ കണ്ണില്‍ പലതവണ കണ്ണീര് പടര്‍ത്തിയിട്ടുണ്ട്. പക്ഷേ അതൊന്നും ആ ധീരയെ തളര്‍ത്തിയില്ല. ജീവിതത്തിന്‍റെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ മുന്നേറിയ ഗൗരിയമ്മ എന്നും ശരിപക്ഷത്ത് നില്‍ക്കുന്ന പോരാളിയായിരുന്നു.

ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ

Previous Post

കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി

Next Post

ഗൗരിയമ്മയുടെ മരണത്തോടെ നഷ്‌ടമായത് കേരളാ രാഷ്‌ട്രീയത്തിലെ ജ്വലിക്കുന്ന താരത്തെ; കാനം രാജേന്ദ്രൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
ഗൗരിയമ്മയുടെ-മരണത്തോടെ-നഷ്‌ടമായത്-കേരളാ-രാഷ്‌ട്രീയത്തിലെ-ജ്വലിക്കുന്ന-താരത്തെ;-കാനം-രാജേന്ദ്രൻ

ഗൗരിയമ്മയുടെ മരണത്തോടെ നഷ്‌ടമായത് കേരളാ രാഷ്‌ട്രീയത്തിലെ ജ്വലിക്കുന്ന താരത്തെ; കാനം രാജേന്ദ്രൻ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.