Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മട്ടാഞ്ചേരിയിലെ 
അവസാന ജൂതവനിത 
ക്വീനി ഹലേഗ്വ അന്തരിച്ചു

by News Desk
August 12, 2024
in KERALA
0
മട്ടാഞ്ചേരിയിലെ-
അവസാന-ജൂതവനിത-
ക്വീനി-ഹലേഗ്വ-അന്തരിച്ചു
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

മട്ടാഞ്ചേരി
മട്ടാഞ്ചേരിയിലെ അവശേഷിക്കുന്ന ജൂതരിൽ ഒരാളായ ക്വീനി ഹലേഗ്വ (89) അന്തരിച്ചു. കബറടക്കം മട്ടാഞ്ചേരി ജൂത സെമിത്തേരിയിൽ നടത്തി. ഇവരുടെ ഭർതൃസഹോദരിയുടെ മകൻ 65 വയസ്സ് പിന്നിട്ട കിത്ത് ഹലേഗ്വയാണ് ഇനി ഇവിടെയുള്ളത്. കൊച്ചിയിലെ വ്യവസായിയായിരുന്ന എസ് കോഡറിന്റെ മകളാണ് ക്വീനി ഹലേഗ്വ. പരേതനായ സാമുവൽ ഹലേഗ്വ ഭർത്താവാണ്. 2011 വരെ കൊച്ചിയിലെ വ്യവസായ ഗ്രൂപ്പായ എസ് കോഡർ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് പാർട്ണറായിരുന്നു. 2012 മുതൽ -2018 വരെ കൊച്ചി പരദേശി ജൂതപ്പള്ളിയുടെ മാനേജിങ് ട്രസ്റ്റിയുമായിരുന്നു. മക്കൾ: ഫിയോന അലൻ, ഡോ. ഡേവിഡ് (ഇരുവരും അമേരിക്കയിൽ). മരുമക്കൾ: അലൻ (ഇൻഷുറൻസ്, യുഎസ്എ), സീസീ (ചാർട്ടേഡ് അക്കൗണ്ടന്റ്, അമേരിക്ക).

മട്ടാഞ്ചേരിയിൽ ഇനി കിത്ത് മാത്രം
മട്ടാഞ്ചേരിയിലെ അവസാന ജൂതവനിത ക്വീനി ഹലേഗ്വ വിടപറഞ്ഞതോടെ ഇവിടെ ഇനിയുള്ളത് ഒരു ജൂതവംശജൻമാത്രം; ക്വീനിയുടെ ഭർതൃസഹോദരിയുടെ മകൻ 65 പിന്നിട്ട കിത്ത് ഹലേഗ്വ. ജൂതപള്ളിക്കുസമീപം പൈതൃക കെട്ടിടത്തിലാണ് ഇദ്ദേഹമുള്ളത്. കൊച്ചിയിൽ ആദ്യമായി വൈദ്യുതി വിതരണം, ബോട്ട് സർവീസ് എന്നിവയെല്ലാം ആരംഭിച്ച ജൂതവ്യവസായി എസ് കോഡർ എന്നറിയപ്പെട്ടിരുന്ന സാറ്റു കോഡറിന്റെ മകളാണ് ക്വീനി ഹലേഗ്വ. ഇവരുടെ ഭർത്താവ് സാമുവൽ ഹലേഗ്വ നേരത്തേ മരിച്ചു. ഫോർട്ട്കൊച്ചിയിലെ കോഡർ ഹൗസിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അവിടം ഇപ്പോൾ ഹോട്ടലാണ്.

അഞ്ചുപതിറ്റാണ്ടുമുമ്പ് ഇസ്രയേലിൽനിന്ന് പലായനം ചെയ്ത ജൂതവംശജർക്ക് കൊച്ചി രാജാവ് അഭയം നൽകുകയും രാജകൊട്ടാരത്തിനുസമീപം ആരാധനയ്ക്കായി പള്ളി പണിയാനും താമസത്തിനും കച്ചവടാവശ്യങ്ങൾക്കുമായി ഒരു പ്രദേശം നൽകുകയും ചെയ്തതോടെയാണ് കൊച്ചിയിൽ ജൂതത്തെരുവും ജൂതനഗരിയുമുണ്ടായത്. വ്യാപാര വാണിജ്യ മേഖലകളിൽ പ്രവർത്തിച്ച ജൂതർ കൊച്ചിയിൽ വൈദ്യുതിവിതരണ ശൃംഖലവരെ നടത്തിയിരുന്നു. 1948ൽ ഇസ്രയേൽ സ്വതന്ത്രമായതോടെ ജൂതസമൂഹം അവിടേക്ക് മടങ്ങിത്തുടങ്ങി. 1950കളിൽ കൊച്ചിയിൽനിന്ന് രണ്ടായിരത്തിലേറെ ജൂതർ മടങ്ങി. ഘട്ടംഘട്ടമായി പലരും ഇസ്രയേൽ, അമേരിക്ക എന്നിവിടങ്ങളിലേക്ക് പോയതോടെ കൊച്ചിയിൽ ജൂതരുടെ എണ്ണം കുറഞ്ഞു. ജൂതവിശ്വാസപ്രകാരം പള്ളിയിലെ ആഴ്ചതോറുമുള്ള പ്രാർഥനയ്ക്ക് 10 പുരുഷന്മാർ വേണമെന്നിരിക്കെ സബാത്ത് പ്രാർഥനയും നടത്തിയിരുന്നില്ല. 2019 ആഗസ്തിൽ ജൂതമുത്തശ്ശി സാറാ കോഹൻ (97) മരിച്ചതോടെ കൊച്ചിയിൽ ക്വീനിയും കിത്തും മാത്രമായി.

നിലവിൽ സംസ്ഥാനത്ത് എറണാകുളം, മാള, പറവൂർ, കോട്ടയം എന്നിവിടങ്ങളിലായി 20 ജൂതന്മാരാണുള്ളത്. ജൂതവിശ്വാസപ്രകാരമാണ് ക്വീനിയുടെ കബറടക്കച്ചടങ്ങുകൾ നടന്നത്. ജൂതകാരണവരായ സാം എബ്രഹാം ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊച്ചിയിലെ ജൂതശ്മശാനത്തിൽ അഞ്ഞൂറിലേറെ ശവക്കല്ലറകളുണ്ടെന്നാണ് പറയുന്നത്.

Previous Post

എഴുത്തും വായനയും ജീവിതചര്യ ; നഷ്ടമായത്‌ ലീഗിന്റെ ധൈഷണിക മുഖം

Next Post

ഇന്ത്യൻ ഓഹരി വിപണിയെ ഞെട്ടിച്ച് ഹിൻഡൻബർഗ്‌… സ്‌റ്റോക്ക്‌ റിവ്യൂ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇന്ത്യൻ-ഓഹരി-വിപണിയെ-ഞെട്ടിച്ച്-ഹിൻഡൻബർഗ്‌…-സ്‌റ്റോക്ക്‌-റിവ്യൂ

ഇന്ത്യൻ ഓഹരി വിപണിയെ ഞെട്ടിച്ച് ഹിൻഡൻബർഗ്‌... സ്‌റ്റോക്ക്‌ റിവ്യൂ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.