അശുതോഷ് ശർമ്മയെന്ന ഒറ്റയാൾ പോരാളിയുടെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറിക്കും പഞ്ചാബിന് ജയം സമ്മാനിക്കാനായില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ത്രില്ലിങ് വിജയം.
ആവേശം അവസാന ഓവറോളം നീണ്ട മത്സരത്തില്‍ 9 റണ്‍സിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ മറുപടി അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ 183 റണ്‍സില്‍ അവസാനിച്ചു.
For his economical three-wicket haul in a high-scoring affair, Purple Cap Holder @Jaspritbumrah93 receives the Player of the Match award 🏆
Scorecard ▶️ https://t.co/m7TQkWe8xz#TATAIPL | #PBKSvMI pic.twitter.com/oYbeHA8wdV
— IndianPremierLeague (@IPL) April 18, 2024
പതിവ് പോലെ പഞ്ചാബ് ബാറ്റിങ്ങ് നിരയിൽ വാലറ്റത്ത് ശശാങ്ക് സിങ്ങും (25 പന്തിൽ 41), അശുതോഷ് ശർമ്മയും (28 പന്തിൽ 61), ഹർപ്രീത് ബ്രാറും (21) ആഞ്ഞടിച്ചെങ്കിലും ജയം അകന്നുനിന്നു. മുംബൈയ്ക്ക് വേണ്ടി ജെറാള്‍ഡ് കോട്‌സിയും ജസ്പ്രീത് ബുംറയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Most POTM awards for MI in IPL:
16 – Rohit Sharma
14 – Kieron Pollard
10 – Jasprit Bumrah
8 – Sachin Tendulkar
7 – Surya Kumar Yadav
7 – Ambati Rayudu
6 – Lasith Malinga
6 – Harbhajan Singh
6 – Hardik Pandya pic.twitter.com/dvGFIKxTyn— CricTracker (@Cricketracker) April 18, 2024
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവിന്റെ (78) വെടിക്കെട്ട് ബാറ്റിങ് മികവിൽ മികച്ച സ്‌കോര്‍ കണ്ടെത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി.
Jasprit Bumrah reclaims his top spot in the purple cap leaderboard, while there are no major changes in the orange cap race. pic.twitter.com/UZBJUu4rr9
— CricTracker (@Cricketracker) April 18, 2024
അര്‍ദ്ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെ (78) വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയ്ക്ക് കരുത്തായത്. 250ാം ഐപിഎൽ മത്സരത്തിൽ 36 റൺസുമായി രോഹിത് ശർമ്മയും, 34 റൺസുമായി തിലക് വർമ്മയും തിളങ്ങി. പഞ്ചാബിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും ക്യാപ്റ്റന്‍ സാം കറന്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ