തിരുവനന്തപുരം
മധ്യപ്രദേശിൽ പത്തൊമ്പതുകാരനായ ദളിത് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ദളിത് ശോഷൺ മുക്തിമഞ്ച് അഖിലേന്ത്യാ പ്രസിഡന്റ് കെ രാധാകൃഷ്ണൻ അപലപിച്ചു. സാഗർ ജില്ലയിലാണ് ദളിത് യുവാവിനെ അമ്മയുടെ മുന്നിലിട്ട് മർദിച്ചുകൊന്നത്. തടഞ്ഞ അമ്മയെയും വിവസ്ത്രയാക്കി മർദിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയുടെ കുഞ്ഞിനെ പീഡിപ്പിച്ച കേസിലെ പ്രതികളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
മഹാരാഷ്ട്രയിൽ നാലു പട്ടികജാതിക്കാരെ മർദിച്ച് തലകീഴായി കെട്ടിത്തൂക്കിയതും കഴിഞ്ഞ ദിവസമാണ്. ബിജെപി ഭരണത്തിൽ ദളിതർക്ക് രക്ഷയില്ല. ഗുജറാത്തിലും യുപിയിലും പട്ടികജാതിക്കാർക്കുനേരെ സംഘപരിവാർ നടത്തിയ അതിക്രമങ്ങൾ രാജ്യമെങ്ങും വ്യാപിപ്പിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധം ഉയർത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.















