ബുഡാപെസ്റ്റ്> ബാഡ്മിന്റൺ വേദിയിൽ മലയാളത്തിന്റെ വെങ്കലത്തിളക്കം. ഡെൻമാർക്കിലെ കോപ്പൻഹേഗിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തുകാരൻ എച്ച് എസ് പ്രണോയ് വെങ്കലം സ്വന്തമാക്കി. പുരുഷ സിംഗിൾസ് സെമിയിൽ തായ്ലൻഡ് താരം കുൻലവട്ട് വിദിത്സനോട് തോറ്റു. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യൻ താരത്തിന് പിഴച്ചത്. സ്കോർ: 21-–18, 13–21, 14-–21. ഒന്നേകാൽ മണിക്കൂർ പൊരുതിയ ശേഷമാണ് മുപ്പത്തൊന്നുകാരൻ കീഴടങ്ങിയത്.
ലോക അത് ലിറ്റിക്സ് ചാമ്പ്യൻഷിൽ ഇന്ത്യ ഞായറാഴ്ച രാത്രി സ്വപ്നഫൈനലിന് ഇറങ്ങുന്നു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ മൂന്ന് താരങ്ങളാണ് മെഡൽ ലക്ഷ്യമിടുന്നത്. അവരിൽ ഒളിമ്പിക്സ് ചാമ്പ്യനായ നീരജ് ചോപ്രയിലൂടെ സ്വർണം തന്നെ പ്രതീക്ഷ. ഈ ലോക വേദിയിൽ ഇന്ത്യ ഒരിക്കലും സ്വർണം നേടിയിട്ടില്ല. ഡി പി മനു, കിഷോർ കുമാർ ജെനയും മെഡൽ പോരാട്ടത്തിനുണ്ട്. ഒളിമ്പിക്സ് ചാമ്പ്യനായ നീരജ് യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയിരുന്നു. 12 താരങ്ങൾ അണിനിരക്കുന്ന ഫൈനൽ രാത്രി 11.45ന് മത്സരം തുടങ്ങും.
ലോക ചാമ്പ്യൻഷിപ്പിൽ അഞ്ജു ബോബി ജോർജ് നേടിയ വെങ്കലവും നീരജ് കഴിഞ്ഞ തവണ സ്വന്തമാക്കിയ വെള്ളിയുമാണ് ഇന്ത്യയുടെ സമ്പാദ്യം. മീറ്റിന്റെ അവസാന ദിവസമായ ഇന്ന് വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസ് ഫൈനലിൽ പാരുൾ ചൗധരിയും ട്രാക്കിലിറങ്ങും.















