Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ബ്രാഹ്മണരുടെ കാൽകഴുകുന്ന ചടങ്ങിനെ ഹിന്ദു സംഘടനകൾ പിന്തുണയ്ക്കുന്നത് എന്തുകൊണ്ട്?

by News Desk
February 19, 2022
in KERALA
0
ബ്രാഹ്മണരുടെ-കാൽകഴുകുന്ന-ചടങ്ങിനെ-ഹിന്ദു-സംഘടനകൾ-പിന്തുണയ്ക്കുന്നത്-എന്തുകൊണ്ട്?
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

By Aneeb P.A

എറണാകുളം തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ കാൽകഴുകിച്ചൂട്ട് വഴിപാട് വലിയ വിവാദത്തിന് കാരണമായി. വാർത്തകളെ തുടർന്ന് കേരള ഹൈക്കോടതിയിലെ ജഡ്ജിമാരായ അനിൽ കെ. നരേന്ദ്രനും പി.ജി. അജിത്ത്കുമാറും സ്വമേധയാ ഹർജിയും ഫയലിൽ സ്വീകരിച്ചു. പാപമോക്ഷത്തിനായുള്ള വഴിപാട് തന്ത്രിയാണ് നടത്തുകയെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്.

ചില വഴിപാടുകളും പൂജാവിധികളും കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ ദേവസ്വം ബോർഡുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നുമാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ മാധ്യങ്ങളോട് പറഞ്ഞത്. ഫെബ്രുവരി 11ന് തൃശൂരിൽ നടന്ന പ്രത്യേക യോഗത്തിൽ വഴിപാടുകളിൽ ചില മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചു.

കാൽകഴുകിച്ചൂട്ടും പന്ത്രണ്ട് നമസ്‌കാരവും
പാപമോക്ഷത്തിനായി ജ്യോത്സ്യന്മാരാണ് ഈ പ്രായശ്ചിത്തം നിർദ്ദേശിക്കുന്നതെന്ന് കേരളകൗമുദിയിലെ റിപ്പോർട്ട് പറയുന്നു. ബ്രാഹ്‌മണരെ വിളിച്ച് തന്ത്രിയോ പൂജാരിയോ കാൽകഴുകിച്ച് ഭക്ഷണവും ദക്ഷിണയും വസ്ത്രവും നൽകുന്നതാണ് ചടങ്ങ്. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ 20,000 രൂപയുടെ വഴിപാടാണ് ഇത്. 12 ബ്രാഹ്‌മണരെ തിടപ്പള്ളിയിൽ വിളിച്ചിരുത്തി തന്ത്രിയാണ് ഇത് നിർവഹിക്കുക. തിടപ്പള്ളിയിൽ ബ്രാഹ്‌മണർ അല്ലാത്തവർക്ക് പ്രവേശനമില്ലെന്നും പറയപ്പെടുന്നു.

കൊടുങ്ങല്ലൂർ എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി നിശ്ചയിച്ച കാൽകഴുകിച്ചൂട്ട് വിവാദമുണ്ടായതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇരിങ്ങാലക്കുട കാറളം വെള്ളാനി ഞാലിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടത്താനിരുന്ന കാൽക്കഴുകിച്ചൂട്ട് ക്ഷേത്ര ഉപദേശകസമിതിയും വേണ്ടെന്ന് വെച്ചു.

അതേസമയം, ആചാരങ്ങളിൽ മാറ്റം വേണ്ടെന്ന നിലപാടുമായി കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി രംഗത്തെത്തി. ഏതെങ്കിലും തത്വശാസ്ത്രങ്ങൾക്ക് എതിരായതു കൊണ്ടോ നവോത്ഥാനത്തിന് കോട്ടം തട്ടുമെന്നു ആരോപിച്ചോ ഒരു ആചാരത്തെയും ഭരണാഘടന പദവികളിൽ ഇരിക്കുന്നവർക്ക്് തടയാനാവില്ലെന്ന് സന്യാസി മാർഗനിർദേശ മണ്ഡൽ സംസ്ഥാന അധ്യക്ഷൻ കൂടിയായ സ്വാമി ചിദാനന്ദപുരി സമയം മലയാളം പ്ലസിനോട് പറഞ്ഞു.

”പൊതു സമാധാനം, ധാർമികത, ആരോഗ്യം എന്നിവയെ ബാധിക്കുന്ന കാര്യങ്ങളിൽ മാത്രമാണ് ഭരണഘടനാസ്ഥാപനങ്ങൾക്ക് ഇടപെടാനാവുക. ഈ ആചാരങ്ങളിൽ മൂന്നു കാര്യങ്ങളെ ലംഘിക്കുന്ന ഒന്നും തന്നെയില്ല. ക്ഷേത്രങ്ങളിലെ ആചാരപരമായ കാര്യങ്ങളിൽ ഇടപെടാൻ ദേവസ്വം ബോർഡിന് യാതൊരു അധികാരവുമില്ല.”–സ്വാമി ചിദാനന്ദ പുരി പറയുന്നു.

ഹൈന്ദവരുടെ ഒരു ആചാരത്തിലേക്ക് അതിക്രമിച്ചു കയറാൻ അനുവദിച്ചാൽ പിന്നീട് എല്ലാ ആചാരങ്ങളും ലക്ഷ്യമാക്കപ്പെടുമെന്നും സ്വാമി ആരോപിച്ചു. ”ഹോമം നടത്തുമ്പോൾ അതിലേക്ക് നെയ്യ് ഒഴിക്കാറുണ്ട്. എന്തിനാണ് നെയ്യ് ഒഴിച്ചു കത്തിക്കുന്നതെന്ന് വേണമെങ്കിൽ ഒരാൾക്ക് ചോദിക്കാം. എന്തിനാണ് നിങ്ങൾ കല്ലുകളെ ആരാധിക്കുന്നതെന്ന് ചോദിക്കാം, ക്ഷേത്രങ്ങളിലെ വെളിച്ചപ്പാട് വാളുമായി നടക്കുന്നത് എന്തിനാണെന്ന് ചോദിക്കാം, അങ്ങനെ സ്വന്തം കാഴ്ച്ചപാടുകൾക്ക് അനുസരിച്ച് എന്തിനെയും പ്രശ്‌നവൽക്കരിക്കാം.”

മാതൃപൂജയും ഗുരുപൂജയും നവരാത്രി ദിവസം പെൺകുട്ടികളെ പൂജിക്കലും സന്യാസിമാരെ പൂജിക്കലും വേദം പഠിച്ചവരെ പൂജിക്കലുമെല്ലാം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് സ്വാമി പറയുന്നു. ”വിവാഹദിവസം വരന്റെ കാൽ വധുവിന്റെ സഹോദരൻ കഴുകുന്ന രീതി നിലവിലുണ്ട്. വീട്ടിലെത്തുന്ന മുതിർന്നവരുടെ കാൽ കഴുകി സ്വീകരിക്കുന്ന രീതിയും നിലവിലുണ്ട്. അതിന് ശേഷമാണ് ഭക്ഷണം നൽകുക. എളിമയും ആദരവും കാണിക്കാനാണ് അത് ചെയ്യുന്നത്. ഇതെല്ലാം മറ്റൊരാളുടെ ദൃഷ്ടിയിൽ തെറ്റാവാം. എന്നാൽ അത് യഥാർത്ഥത്തിൽ തെറ്റല്ല. ക്രിസ്തു മത ആചാരങ്ങളിലും പാദം കഴുകലും മറ്റുമുണ്ട്. ഓരോ മതങ്ങൾക്കും ഓരോ തരം ആചാരങ്ങളുണ്ട്. അതിലൊക്കെ സർക്കാരുകൾക്ക് ഇടപെടാമോ ?.”–സ്വാമി ചിദാനന്ദപുരി ചോദിക്കുന്നു.

ജാതിയോ സമുദായമോ നോക്കിയല്ല, മറിച്ച് വേദം പഠിച്ചവരെയാണ് ക്ഷേത്രങ്ങളിൽ ആദരിക്കുന്നതെന്നും സ്വാമി വിശദീകരിച്ചു.”വേദം അറിയുന്നവരാണ് ബ്രഹ്‌മജ്ഞാനികൾ. അവരെയാണ് ഇത്തരം വഴിപാടുകളിൽ ആദരിക്കുന്നത്. ഹിന്ദു സമാജത്തെ അവർണ്ണരെന്നും സവർണ്ണരെന്നും ഭിന്നിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. ഹൈന്ദവരിൽ വേദപഠനം സജീവമായാൽ പല തെറ്റിധാരണകളും ഇല്ലാതാവും. ഹൈന്ദവരിലെ താഴ്ന്നവർ എന്ന് പറയപ്പെടുന്ന വിഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ ഇപ്പോൾ വേദം പഠിച്ചിട്ടുണ്ട്. ഡോ. കാര്യമാത്ര വിജയൻ തന്ത്രി എന്റെ ആശ്രമത്തിൽ നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്.”–സ്വാമി കൂട്ടിച്ചേർത്തു.

ഹൈന്ദവ ആചാരങ്ങളിൽ സർക്കാർ ഇടപെടരുത്: ഡോ. കാര്യമാത്ര വിജയൻ തന്ത്രി
ഹൈന്ദവ ആചാരങ്ങൾ മാറ്റാൻ സർക്കാർ നിയമങ്ങളൊന്നും കൊണ്ടുവരരുതെന്നാണ് നിലപാടെന്ന് ഗുരുപദം വൈദിക താന്ത്രിക പഠന കേന്ദ്രത്തിന്റെ ആചാര്യനായ ഡോ. കാര്യമാത്ര വിജയൻ തന്ത്രി സമയം മലയാളം പ്ലസിനോട് പറഞ്ഞു. ശ്രീനാരായണ പാരമ്പര്യം ഉള്ള 200ഓളം ക്ഷേത്രങ്ങളിലെ താന്ത്രിക ചുമതലയുള്ളയാളാണ് ഡോ. കാര്യമാത്ര വിജയൻ തന്ത്രി.

”ഞാൻ ശ്രീനാരായണ പാരമ്പര്യത്തിൽ താന്ത്രിക കാര്യങ്ങൾ ചെയ്യുന്നയാളാണ്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ശിവഗിരി മഠത്തിൽ താഴ്ന്ന വിഭാഗങ്ങളെ തന്ത്രം അഭ്യസിപ്പിക്കുകയും ചെയ്തിരുന്ന ശങ്കരൻ പരദേശിയുടെ ശിഷ്യനായ കൊടുങ്ങല്ലൂരിലെ കോരു ആശാന്റെ ശിഷ്യനായിരുന്ന വേലു ആശാന്റെ ശിഷ്യനായിരുന്ന കൊച്ചക്കൻ ശാന്തിയുടെ ശിഷ്യനാണ് ഞാൻ. ജാതി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

കുട്ടിക്കാലത്ത് തന്നെ വേദ പഠനം തുടങ്ങിയ കാര്യമാത്ര വിജയൻ തന്ത്രി ഡൽഹിയിലെ സംസ്‌കൃതി സംസ്ഥാൻ സർവ്വകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. ‘ശ്രീനാരായണ കൃതികളിലെ തന്ത്രപ്രഭാവം’ എന്ന പഠനമാണ് ഡോക്ടറേറ്റിന് അർഹനാക്കിയത്.

”മന്ത്രോപാസനയുടെ ഭാഗമായ പുരസ്ചരണത്തിന്റെ പത്തിലൊന്ന് ഹോമമാണ്. ഹോമത്തിന്റെ പത്തിലൊന്ന് തർപ്പണമാണ്. തർപ്പണത്തിന്റെ പത്തിലൊന്ന് മാർജനമാണ്. മാർജനത്തിന്റെ പത്തിലൊന്ന് ബ്രാഹ്‌മണ ഭോജനമാണ്. മന്ത്രം ജപിക്കുന്ന സാധകന് നൽകുന്ന ഭക്ഷണമാണ് അത്. ബ്രഹ്‌മത്തെ അറിഞ്ഞവരാണ് ബ്രാഹ്‌മണർ. ബ്രഹ്‌മത്തെ അറിയാൻ ജാതിയെ ആർഷഗ്രന്ഥങ്ങളൊന്നും അടിസ്ഥാനമാക്കിയിട്ടില്ല. ബ്രഹ്‌മജ്ഞാനത്തിൽ ജന്മത്തിന് സ്ഥാനമില്ല.”–ഡോ. കാര്യമാത്ര വിജയൻ തന്ത്രി ഭാരതീയ പാരമ്പര്യത്തെ കുറിച്ച് പറയുന്നു.

തൃശൂരിലെ വരന്തരപ്പിള്ളിയിലെ വിശ്വനാഥ ക്ഷേത്രത്തിൽ ഏകദേശം പതിനഞ്ച് വർഷം മുമ്പ് താൻ നടത്തിയ ബ്രാഹ്ണ ഭോജന ചടങ്ങ് വിവാദമായിരുന്നതായി തന്ത്രി പറയുന്നു. ഉള്ളാടൻ വിഭാഗത്തിൽ നിന്നുള്ള സാധകൻമാരായ 12 പേരെയാണ് അന്ന് ആദരിച്ചത്. ശാങ്കര സ്മൃതിയിൽ ജാതിയോ ജാതി ചിന്തകളോ ഉണ്ടെങ്കിൽ അത് കാലഹരണപ്പെട്ടതാണെന്നാണ് തന്ത്രി വാദിക്കുന്നത്.

ഹൈന്ദവ സമുദായത്തിൽ നിരവധി അനാചാരങ്ങൾ കയറിപ്പറ്റിയതായും ഡോ. കാര്യമാത്ര വിജയൻ തന്ത്രി പറയുന്നു.” ഇത്തരം അനാചാരങ്ങൾക്കെതിരെ സമുദായത്തിന് അകത്ത് നിന്നു നിന്ന് തന്നെ എതിർപ്പുണ്ടാവാറുണ്ട്. കേരളത്തിൽ ശ്രീനാരായണ ഗുരു ശക്തമായ പോരാട്ടമാണ് നടത്തിയത്. താണിശേരി ലഹളയെ കുറിച്ച് നിങ്ങൾ കേട്ടുകാണുമല്ലോ. ഒരാൾ മരിച്ചാൽ ബ്രാഹ്‌മണരും മറ്റ് സവർണസമുദായക്കാരും പത്തുദിവസം മാത്രം പുല ആചരിക്കുമ്പോൾ പിന്നാക്കസമൂഹം 16 മുതൽ 64 വരെയുള്ള ദിനങ്ങൾ പുലയാചരിക്കണമെന്ന തിട്ടൂരത്തിന് എതിരെയായിരുന്നു ഈ ലഹള നടന്നത്. പത്ത് ദിവസം പുല ആചരിച്ചാൽ മതിയെന്നായിരുന്നു ശ്രീനാരായണ ഗുരുവിന്റെ പക്ഷം. വ്യത്യസ്ഥ അഭിപ്രായങ്ങളെ തുടർന്നാണ് സംഘർഷമുണ്ടായത്. അതിന് ശേഷമാണ് പത്ത് ദിവസം മാത്രം പുല ആചരിച്ചാൽ മതിയെന്ന തീരുമാനമുണ്ടാവുന്നത്.” — ഡോ. കാര്യമാത്ര വിജയൻ തന്ത്രി ചൂണ്ടിക്കാട്ടി.

ഹിന്ദു സമാജത്തിൽ സദാചാരങ്ങളെയുള്ളൂ: വിജി തമ്പി
ഹിന്ദു സമാജത്തിൽ സദാചാരങ്ങൾ മാത്രമേയുള്ളുയെന്നും ദുരാചാരങ്ങളുണ്ടെന്ന് പറയുന്നത് അവരുടെ ദൃഷ്ടി ദോഷം കൊണ്ടുമാത്രമാണെന്നും സിനിമാ സംവിധായകനും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ വിജി തമ്പി സമയം മലയാളം പ്ലസിനോട് പറഞ്ഞു. ” ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമായ ആചാരങ്ങളിൽ രാഷ്ട്രീയക്കാരോ മന്ത്രിമാരോ ഇടപെടേണ്ടതില്ല. ക്ഷേത്രത്തിലെ ആചാരങ്ങളിലും പുറമെക്കാർ ഇടപെടേണ്ടതില്ല. ക്ഷേത്രത്തിന്റെ ഭരണപരമായ നടത്തിപ്പിന് വേണ്ട കാര്യങ്ങൾ ചെയ്യൽ മാത്രമാണ് ദേവസ്വം ബോർഡുകളുടെ ചുമതല.”

ഹൈന്ദവ ആചാരങ്ങളിൽ പുറമെ നിന്ന് ആരും ഇടപെടേണ്ടതില്ലെന്നാണ് വിജി തമ്പിയുടെ നിലപാട്. ” മുൻകാലങ്ങളിൽ ഹിന്ദുക്കളുടെ ആചാരങ്ങളിൽ പുറമെക്കാർ ഇടപെട്ടിരുന്നു. ഇനി അതൊന്നും നടക്കില്ല. അനാവശ്യ ഇടപെടലുകളെ പ്രതിരോധിക്കാൻ സമാജം ഇന്ന് സുശക്തമാണ്. ഹൈന്ദവ ധർമ്മത്തിൽ ആചാരങ്ങൾക്ക് ഒരിക്കലും മാറ്റമില്ലാത്തതും അനുഷ്ടാനങ്ങൾ കാലോചിതമായി മാറ്റം വരുത്തേണ്ടതുമാണ്.അത് തീരുമാനിക്കാൻ ആചാര്യ സഭകളും തന്ത്രി സമൂഹവും സമാജത്തിലുണ്ട്. അവർ അക്കാര്യങ്ങൾ തീരുമാനിച്ചു കൊള്ളും. അക്കാര്യങ്ങളിൽ മറ്റാരും ഇടപെടേണ്ട കാര്യമില്ല. ഹിന്ദു ആചാരങ്ങളെ കുറിച്ച് വായിൽ തോന്നിയതൊക്കെ ഇനി ആർക്കും പറയാനാവില്ല. ഹൈന്ദവരുടെ ആചാരപരമായ കാര്യങ്ങൾ നോക്കാൻ ഹൈന്ദവ സംഘടനകളും ആചാര്യന്മാരും തന്ത്രി സമൂഹങ്ങളും മറ്റും ഉണ്ട്. അവരത് കൃത്യമായി പരിപാലിച്ചു കൊള്ളും. ഇനി ഇത്തരം കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെട്ടാൽ വിശ്വ ഹിന്ദു പരിഷത്ത് കൈയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കരുതണ്ട ”–വിജി തമ്പി പറയുന്നു.

*****

Previous Post

ഗവര്‍ണര്‍ എന്നത് ആവശ്യമില്ലാത്ത ആര്‍ഭാടം, 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത്?- കാനം

Next Post

സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന്റെ അവകാശമാണ് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരിക്കണം: മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
സര്‍ക്കാര്‍-സേവനങ്ങള്‍-പൗരന്റെ-അവകാശമാണ്-എന്ന-ബോധ്യം-എല്ലാവര്‍ക്കുമുണ്ടായിരിക്കണം:-മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന്റെ അവകാശമാണ് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരിക്കണം: മുഖ്യമന്ത്രി

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.