Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ശ്രീകാന്ത് വെട്ടിയാറിന് എന്തുകൊണ്ട് മുൻകൂർ ജാമ്യം ലഭിച്ചു?

by News Desk
February 15, 2022
in KERALA
0
ശ്രീകാന്ത്-വെട്ടിയാറിന്-എന്തുകൊണ്ട്-മുൻകൂർ-ജാമ്യം-ലഭിച്ചു?
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാറിന് മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി വിധിയുടെ പകർപ്പ് പുറത്തുവന്നു. യുവതിക്ക് നൽകിയ വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയിരുന്നില്ല എന്നതടക്കമുള്ള ശ്രീകാന്തിന്റെ വാദങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസ് പി.ഗോപിനാഥിന്റെ ഉത്തരവ്. കർശനമായ വ്യവസ്ഥകളാണ് മുൻകൂർ ജാമ്യം നൽകാൻ കോടതി ഏർപ്പെടുത്തിയിരിക്കുന്നത്.

50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം, പൊലീസ് അന്വേഷണത്തിൽ സഹകരിക്കണം, ഫെബ്രുവരി 16നും 19നും രാവിലെ എറണാകുളം സെൻട്രൽ പൊലീസിന് മുമ്പിൽ ഹാജരാവണം, പൊലീസ് ആവശ്യപ്പെടുമ്പോൾ എല്ലാം ചെല്ലണം, അന്വേഷണത്തിൽ കൈകടത്തരുത്, കേസിലെ പരാതിക്കാരിയേയോ മറ്റേതെങ്കിലും സാക്ഷികളെയോ സ്വാധീനിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യരുത്, കേസ് കൈകാര്യം ചെയ്യുന്ന കീഴ്‌ക്കോടതിയിൽ പാസ്‌പോർട്ട് കെട്ടിവെക്കണം തുടങ്ങിയവയാണ് വ്യവസ്ഥകൾ. ശ്രീകാന്ത് ഈ വ്യവസ്ഥകൾ ലംഘിക്കുകയാണെങ്കിൽ ജാമ്യം റദ്ദാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കീഴ്‌ക്കോടതിയിൽ അപേക്ഷ നൽകാം.

ആലുവയിലെ ശ്വാസ് അക്വാസിറ്റി ഹാറ്റിൽ വെച്ച് 2021 ഫെബ്രുവരി പതിനഞ്ചിനും എം.ജി റോഡിലെ ഐ.ബി.ഐ.എസ് ഹോട്ടലിൽ വെച്ച് 2021 ഒക്ടോബർ 25നും ബലാൽസംഗം ചെയ്‌തെന്ന പരാതിയിലാണ് ശ്രീകാന്തിന് എതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നത്. പ്രണയം നടിച്ച്, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (2)(എൻ) വകുപ്പ് പ്രകാരമാണ് കേസ്.

ഒരു സ്ത്രീയെ തുടർച്ചയായി ബലാൽസംഗം ചെയ്തു എന്ന കുറ്റമാണ് ഐ.പി.സി 376 (2) (എൻ)ൽ അടങ്ങിയിരിക്കുന്നത്. കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ചുരുങ്ങിയത് പത്ത് വർഷം കഠിനതടവിനോ ആജീവനാന്തം തടവിനോ ശിക്ഷിക്കാൻ ഈ വകുപ്പ് ജഡ്ജിമാർക്ക് അധികാരം നൽകുന്നു. കൂടാതെ പിഴയും ഈടാക്കാം.

ശ്രീകാന്തിന്റെയും പൊലീസിന്റെയും വാദവും വിധിയും

ശ്രീകാന്ത് വെട്ടിയാറിന് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വിജയഭാനു വാദിച്ചു. കേസിന്റെ പശ്ചാത്തലം പരിശോധിക്കുകയാണെങ്കിൽ ബലാൽസംഗക്കേസ് കൊണ്ടുവരാൻ പൊലീസിന് കഴിയില്ല. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ശ്രീകാന്തുമായി ഉണ്ടായിരുന്നത് എന്നാണ് യുവതിയുടെ പ്രഥമ വിവര മൊഴി (എഫ്.ഐ.എസ്) തന്നെ പറയുന്നത്.

കാസർകോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് പൊലീസ് റജിസ്റ്റർ ചെയ്ത ഒരു ബലാൽസംഗക്കേസിലെ പ്രതിയായ രഞ്ജിത്ത് എന്നയാൾക്ക് വിചാരണക്കോടതി വിധിച്ച ഏഴു വർഷം തടവ് ശിക്ഷ 2021 ഡിസംബർ 15ന് ഹൈക്കോടതി റദ്ദാക്കിയിരുന്നതായും ശ്രീകാന്തിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ആ കേസിലെ വിധിക്ക് ശ്രീകാന്തിന്റെ കേസിൽ പ്രസക്തിയുണ്ടെന്നായിരുന്നു വാദം.

വിവാഹവാഗ്ദാനം നൽകി കെട്ടിപ്പിടിച്ച് ഗർഭിണിയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് 2010ൽ വെള്ളരിക്കുണ്ട് പൊലീസ് രഞ്ജിത്തിന് എതിരെ കേസെടുത്തിരുന്നത്. ഈ കേസിൽ ഹോസ്ദുർഗിലെ വിചാരണക്കോടതി രഞ്ജിത്തിനെ ഏഴു വർഷം തടവിന് ശിക്ഷിച്ചു. രഞ്ജിത്തിന്റെ അപ്പീൽ സെഷൻസ് കോടതി തള്ളുകയും ചെയ്തു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

പരാതിക്കാരിയുടെ മൊഴി മാത്രം പരിഗണിച്ചാണ് കീഴ്‌ക്കോടതികൾ രഞ്ജിത്തിനെ ശിക്ഷിച്ചതെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. ലൈംഗിക വേഴ്ച്ച നടന്നതിനോ കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന നടത്തിയതിനോ തെളിവുമുണ്ടായില്ല. അതിനാൽ രഞ്ജിത്തിന്റെ ശിക്ഷ റദ്ദാക്കുകയാണ് ഹൈക്കോടതി ചെയ്തിരുന്നത്.

”ഒരു പുരുഷൻ വിവാഹ വാഗ്ദാനം പാലിക്കാത്തത് കൊണ്ടു മാത്രം മുമ്പ് നടന്ന ലൈംഗിക ബന്ധങ്ങളെ ബലാൽസംഗമായി കാണാനാവില്ലെന്നാണ് സുപ്രിംകോടതി വിധികൾ പറയുന്നത്. വിവാഹം കഴിക്കണമെന്ന ഉദ്ദേശമില്ലാതെ വ്യാജ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചാൽ മാത്രമേ ബലാൽസംഗം കുറ്റം ഉൾപ്പെടുത്താനാവൂ. ഇരയെ വിവാഹം കഴിക്കാൻ ആരോപണവിധേയന് തുടക്കം മുതലേ ഉദ്ദേശമേ ഉണ്ടായിരുന്നില്ല എന്ന കാര്യം സംശയാതീതമായി തെളിയിക്കാൻ വേണ്ട തെളിവ് പ്രോസിക്യൂഷൻ ഹാജരാക്കുകയും വേണം.”–രഞ്ജിത്ത് കേസിലെ വിധി പറയുന്നു.

ശ്രീകാന്തിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന വിശ്വാസത്തിൽ പരാതിക്കാരിയായ യുവതിയാണ് ശ്രീകാന്തിനെ ചോദ്യം ചെയ്തതെന്നും അഭിഭാഷകൻ വാദിച്ചു. വിവാഹ വാഗ്ദാനത്തിൽ നിന്ന് ശ്രീകാന്ത് ഒരിക്കലും പിൻമാറിയിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അതേസമയം, ശ്രീകാന്തിനെതിരെ ബലാൽസംഗം കുറ്റം നിലനിൽക്കുമെന്ന് പൊലീസിന് വേണ്ടി ഹാജരായ പബ്ലിക്ക് പ്രോസിക്യൂട്ടർ ഒ.പി സൽമാനുൽ ഫാസിൽ വാദിച്ചു. ദുരുദ്ദേശത്തോടെയാണ് വിവാഹവാഗ്ദാനം നൽകിയതെങ്കിൽ, യുവതി സമ്മതം നൽകിയിട്ടുണ്ടെങ്കിലും ബലാൽസംഗം കുറ്റം വരും. കേസിലെ അന്വേഷണം ശരിയായി നടക്കാൻ ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പബ്ലിക്ക് പ്രോസിക്യൂട്ടർ വാദിച്ചു.

ഈ വാദങ്ങളും കേസിലെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ചാണ് ശ്രീകാന്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്. കേസിൽ ശരിയായ അന്വേഷണം നടക്കാൻ ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും വിധി പറയുന്നു.

****

Previous Post

ചരമം – പത്മനാഭന്‍ നായര്‍ (സി.പി.നായര്‍)

Next Post

കോഴിക്കോട് ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കോഴിക്കോട്-ട്രാവലറും-ടിപ്പറും-കൂട്ടിയിടിച്ച്-മൂന്ന്-ശബരിമല-തീര്‍ഥാടകര്‍-മരിച്ചു

കോഴിക്കോട് ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.