
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിൽ നിന്ന് പദ്ധതിയ്ക്ക് തത്വത്തിൽ അനുമതി ലഭിച്ച സാഹചര്യത്തിൽ സാമൂഹികാഘാത പഠനം ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍. എന്നാൽ കളക്ടര്‍മാരുടെ നേതൃത്വത്തിൽ നടക്കുന്ന പഠനത്തിൻ്റെ ഭാഗമായി ഭൂമി അളന്നു തിരിച്ചു കല്ലിടുന്നതിനെതിരെ വിവിധ ജില്ലകളിൽ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിലാണ് പദ്ധതിയ്ക്കതിരെ ഹൈക്കോടതിയിൽ ഹര്‍ജി ലഭിച്ചത്. സാമൂഹികാഘാത പഠനം നിര്‍ത്തി വെക്കണമെന്നും സിൽവര്‍ലൈൻ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയത് എങ്ങനെയെന്നുള്ള വിവരങ്ങള്‍ കോടതിയിൽ സമര്‍പ്പിക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിടുകയായിരുന്നു. എന്നാൽ ഈ ഹര്‍ജി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ സര്‍വേയുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാരിനു മുന്നിലുള്ള നിയമതടസ്സം നീങ്ങി.
Also Read:
സര്‍ക്കാരിൻ്റെ വാദങ്ങള്‍ കണക്കിലെടുക്കാതെ ഏകപക്ഷീയമായ വിധിയാണ് സിംഗിൾ ബെഞ്ച് പുറത്തിറക്കിയതെന്നും സര്‍വേ നിര്‍ത്തിവെച്ചാൽ പദ്ധതിച്ചെലവ് കുത്തനെ ഉയരാൻ കാരണമാകുമെന്നുമായിരുന്നു ഡിവിഷൻ ബെഞ്ചിനു മുന്നിൽ സര്‍ക്കാരിൻ്റെ വാദം.
അതേസമയം, ഡിവിഷൻ ബെഞ്ചിൻ്റെ വിധിയ്ക്കെതിരെ എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുമെന്ന് സമരസമിതി വ്യക്തമാക്കിയതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. പദ്ധതിയ്ക്കെതിരെ സമരം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പദ്ധതി ലാഭകരമാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സിൽവര്‍ലൈൻ പദ്ധതിയുടെ ലാഭക്ഷമത സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന കണക്കുകള്‍ വിശ്വസനീയമല്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.
Also Read:
പദ്ധതിയ്ക്ക് തത്വത്തിലുള്ള അനുമതി മാത്രമാണ് നൽകിയിരിക്കുന്നതെന്നും ഇത് ഡിപിആര്‍ തയ്യാറാക്കുന്നത് അടക്കമുള്ള പ്രാഥമിക നടപടികള്‍ക്കു വേണ്ടി മാത്രമാണെന്നുമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം കോടതിയെ അറിയിച്ചിരിക്കുന്നത്. പദ്ധതിയുടെ സര്‍വേ നടപടികള്‍ക്കും തടസ്സമുണ്ടാകില്ല. എന്നാൽ റെയിൽവേയുടെ ഭൂമിയിൽ കല്ലിടരുതെന്നും അന്തിമ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കരുതെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഡിപിആര്‍ ഇപ്പോഴും റെയിൽവേ ബോര്‍ഡിൻ്റെ പരിഗണനയിലാണെന്നും അവര്‍ സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദൂരം നാലു മണിക്കൂർ സമയം കൊണ്ട് പിന്നിടാവുന്ന പുതിയ ഗ്രീൻഫീൽഡ് റെയിൽപാത നിർമിക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്. നിലവിലെ റെയിൽപാതയുമായി ബന്ധമില്ലാതെ നിർമിക്കുന്ന പുതിയ സ്റ്റാൻഡേഡ് ഗേജ് പാത കേരളത്തിൻ്റെ വികസനത്തിൽ നാഴികക്കല്ലാകുമെന്നാണ് എൽഡിഎഫ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ പദ്ധതി വലിയ സാമ്പത്തികബാധ്യത വരുത്തിവെക്കുമെന്നും സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തമുണ്ടാകുമെന്നുമാണ് പ്രതിപക്ഷത്തിൻ്റെ വിമർശനം.















