Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അലി അക്ബർ സംസാരിക്കുന്നു; ‘ഞാനെങ്ങനെ രാമസിംഹനായി’

by News Desk
December 30, 2021
in KERALA
0
അലി-അക്ബർ-സംസാരിക്കുന്നു;-‘ഞാനെങ്ങനെ-രാമസിംഹനായി’
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

മലയാള സംവിധായകൻ അലി അക്ബർ സിനിമകളെക്കാൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തയുടെ പേരിലാണ് അറിയപ്പെടുന്നത്. ഹിന്ദുദേശീയവാദം മുഖമുദ്രയായ ബി.ജെ.പിയിലെ അപൂർവം മുസ്ലീംപേരുകാരിൽ ഒരാളാണ് അലി അക്ബർ. അടുത്തിടെ പാർട്ടിയിലുണ്ടായ സ്ഥാനം അദ്ദേഹം രാജിവച്ചു. മലബാർ കലാപത്തിലെ വിവാദ പോരാളി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വിമർശനവും, ഇസ്ലാം ഉപേക്ഷിച്ച് രാമസിംഹനെന്ന പേര് സ്വീകരിച്ചും അലി അക്ബറിനെ വാർത്തകളിലും ട്രോളുകളിലും സ്ഥിരം സാന്നിധ്യമാക്കുകയാണ്. അലി അക്ബർ
സമയം മലയാളം പ്ലസ് റിപ്പോർട്ടർ
ശ്രുതി സി.ആറിനോട് സംസാരിക്കുന്നു സംസാരിക്കുന്നു; രാഷ്ട്രീയ, സിനിമ വിചാരങ്ങളെക്കുറിച്ച്.

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം അറിയിക്കുന്നതിന് പകരം പലരും സന്തോഷം പ്രകടിപ്പിക്കുന്ന ഇമോജി ഫേസ്ബുക്കിൽ ഇട്ടു എന്നതിൽ പ്രതിഷേധിച്ചു കൊണ്ടാണ് താങ്കൾ ഇസ്ലാംമതം ഉപേക്ഷിക്കുന്നത് എന്നാണ് മാധ്യമങ്ങൾ എഴുതിയത്. ഒരു നിമിഷം കൊണ്ട് എടുത്ത തീരുമാനമാണോ അത്?

മതത്തിൽ നിന്ന് പുറത്ത് കടക്കണമെന്ന് തീരുമാനിച്ചിരുന്നില്ല, ചിന്തിച്ചിട്ടുമില്ല. കാരണം, ഞാൻ ജീവിച്ചു വന്ന സാഹചര്യം വെച്ച് എന്റെ ഉള്ളിലുള്ള മതം മറ്റൊന്നാണ്. പുറമെ കാണുന്നതല്ല. ഞാൻ സനാതന ധർമ്മത്തിന്റെ ഭാഗമായാണ് ജീവിച്ചു കൊണ്ടിരുന്നത്. സനാതന ധർമ്മം ഒരു മതമല്ല. മറിച്ച് എല്ലാ മതത്തേയും ഉൾക്കൊള്ളാൻ പറ്റും. അതുകൊണ്ട് തന്നെ മതം മാറേണ്ട കാര്യം ഉണ്ടായിരുന്നില്ല. പിന്നെ, ഇപ്പോഴത്തെ അവസ്ഥയിൽ ആ മതം എവിടെ എത്തി നിൽക്കുന്നു എന്നുള്ളതും, ആ മതത്തിൽ ഉണ്ടാകുന്ന അപചയങ്ങളിലും ഞാനും ഒരു ഭാഗമായിട്ട് വരുന്നുണ്ട്. ഞാനിപ്പോൾ പാർട്ടിയുടെ സ്ഥാനങ്ങളിൽ നിന്നും വിട്ടു. പാർട്ടി വിട്ടില്ല. സ്ഥാനം വിട്ടു. അതിന്റെ കമ്മിറ്റിക്ക് വിവിധങ്ങളായ നിലപാടുണ്ടാകുമ്പോൾ ഞാനതിന്റെ ഭാഗമാകും. അങ്ങനെ ഭാഗമാകാതിരിക്കാനായാണ് അത്തരം ഉത്തരവാദിത്തങ്ങളിൽ നിന്നും പിന്മാറിയത്. അതെ ഉത്തരവാദിത്വം തന്നെയാണ് ഞാൻ ജനിച്ചു വളർന്ന സമൂഹം മറ്റുള്ളവരുടെ മുൻപിൽ അപഹാസ്യമായി നിൽക്കുമ്പോൾ, അതിനെ തിരുത്താൻ കഴിയാത്തത്ര ഭിന്നമായി മാറികൊണ്ടിരിക്കുമ്പോൾ അതിൽ നിന്നും മാറി നിൽക്കുന്നതാണ് ഏറ്റവും ഉചിതം. അങ്ങനെയൊരു മാറി നിൽക്കലാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

താങ്കൾ നിരന്തരം ഇസ്ലാം മതത്തെ വിമർശിച്ചിരുന്നു. പക്ഷേ, മതം മാറുകയാണ് എന്ന തീരുമാനം എങ്ങനെയാണ് കുടുംബത്തോട് അവതരിപ്പിച്ചത്. പ്രതികരണങ്ങൾ പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നോ?
ഞാൻ എന്റെ പതിമൂന്നാമത്തെ വയസിൽ ഇൻഡിപെൻഡന്റ് ആയ വ്യക്തിയാണ്. എന്റെ ആശയങ്ങൾ തുറന്ന് എല്ലാ സ്ഥലത്തും സംസാരിക്കുന്ന ആളാണ് ഞാൻ. എന്റെ കുടുംബത്തിലും എന്റെ അമ്മയോടും. അവരൊക്കെ മരിച്ചു. ആരുമില്ല ഇപ്പോൾ. അമ്മയും മരിച്ചു അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. എന്റെ ആശയങ്ങൾക്ക് ഭിന്നമായി കുടുംബം ഇതുവരെ നിന്നിട്ടില്ല. ഞാനിപ്പോൾ വിവാഹം കഴിച്ചതും അന്യമതത്തിൽ നിന്നാണ്. മകളെ കൊടുത്തിരിക്കുന്നതും അന്യമതത്തിലേക്ക് തന്നെയാണ്. അവരുടെ മതം നോക്കിയിട്ടില്ല. അവൾക്കൊരാളെ ഇഷ്ടപ്പെട്ടു, അതാണ് അവളുടെ സെലക്ഷൻ. അതല്ലാതെ ഞാൻ മതം നോക്കിയിട്ട്, നീ ആ മതത്തിലേക്ക് പോകരുത്, ഈ മതത്തിലേക്ക് പോകരുത് അങ്ങനെ ഒരു തീരുമാനം എനിക്കില്ല. കാരണം മതം എനിക്ക് രണ്ടാമത്തതാണ്, അത് വ്യക്തിപരമാണ്. ഞാൻ എന്റെ ഭാര്യയെ തെരഞ്ഞെടുത്തപ്പോൾ മതം എനിക്ക് തടസമായി തോന്നിയിട്ടില്ല. അതേപോലെ തന്നെ എന്റെ മകളും ഒരാളെ തെരഞ്ഞെടുക്കുമ്പോൾ എനിക്ക് തോന്നാൻ പാടില്ല. എന്താണോ ഞാൻ പ്രസംഗിക്കുന്നത്, അത് തന്നെ പ്രാവർത്തികമാക്കാനാണ് ഞാൻ ശ്രമിക്കുക.

സനാതന ധർമ്മമാണോ ഇനിയുള്ള ജീവിതം?
അതെ. തീർച്ചയായും. പരിപൂർണമായിട്ടൊന്നും നമുക്ക് സനാതന ധർമ്മിയാകാൻ സാധിക്കില്ല. കാരണം ജീവിച്ച സാഹചര്യം അങ്ങനെ ആണല്ലോ. അതുകൊണ്ട് തന്നെ സനാതന ധർമ്മത്തിന്റെ കൂടെ പോകും. അതൊരു പ്യൂരിഫിക്കേഷനാണ്. സനാതന ധർമ്മം എന്നു പറയുന്നത് പ്യൂരിഫിക്കേഷന്റെ ഒരു മാർഗമാണ്. നമ്മുടെ ജീവിതത്തെ പ്യൂരിഫൈ ചെയ്തെടുക്കാനുള്ള മാർഗമായിട്ട് വേണം അതിനെ കണക്കാക്കാൻ. അതിലേക്ക് ചെല്ലുമ്പോൾ, അത് ഒന്നോ രണ്ടോ ദിവസം കൊണ്ട് നമുക്ക് കർമ്മിയാകാൻ സാധിക്കില്ല. കാലങ്ങൾ എടുത്ത് വേണം അത് സാധ്യമാക്കാൻ. സനാതനധർമ്മത്തിന്റെ കൂടെ പോകാൻ തുടങ്ങി കുറേ കാലമായി. അപ്പോൾ ആ ഒരു പ്രവർത്തനം നമ്മുടെ ഉള്ളിൽ നടന്നു കൊണ്ടേയിരിക്കും.

ബിജെപി, ആർ.എസ്.എസ് അനുകൂലിയാണല്ലോ താങ്കൾ. ഹിന്ദുഭൂരിപക്ഷത്തിന് വേണ്ടി വാദിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് മറ്റുള്ള മതസ്ഥർക്ക് എന്ത് സ്വീകാര്യതയാണുള്ളത്. വെല്ലുവിളികൾ എന്തെല്ലാം നേരിടേണ്ടി വന്നു?
നമ്മൾ എന്തെല്ലാം നവോത്ഥാനം സംസാരിച്ചാലും ഒരു ഏകീകരണം ഹൈന്ദവ സമൂഹത്തിൽ വന്നിട്ടില്ല. ഹിന്ദുത്വ എന്ന് പറയുമ്പോഴും, ഹിന്ദുത്വ എന്ന് അറിയാത്ത ആൾക്കാരാണ് ബഹുഭൂരിപക്ഷം ഹിന്ദു നാമധാരികളും. അവർക്കിടയിൽ ഇന്നും ജാതിയും മതവുമെല്ലാമുണ്ട്. ഇല്ല എന്ന് പറഞ്ഞാൽ നമ്മൾ അംഗീകരിക്കില്ല. ഇപ്പോഴും തെരഞ്ഞെടുപ്പ് വരുമ്പോൾ, അവിടെ നായർ വിഭാഗം കൂടുതലുണ്ടെങ്കിൽ നായരെ വെക്കണം. ഇവിടെ ഈഴവ കൂടുതലുണ്ടെങ്കിൽ ഈഴവയെ വെക്കണം. ശരിക്ക് നമ്മുടെ നല്ല രാഷ്ട്രീയത്തിന് അത് എതിരാണ്.

കേരളത്തിൽ ഇപ്പോഴും ജാതി വ്യവസ്ഥക്കും മത വ്യവസ്ഥക്കും അനുസൃതമായി നീങ്ങുന്ന ഒരു രാഷ്ട്രീയമുണ്ട്. അത് എന്ന് ഇല്ലാതാകുന്നോ അന്നേ ഈ ഏകീകരണം ഉണ്ടാകുകയുള്ളൂ. ഈ തൊഴുത്തിൽ കുത്തലും മറ്റും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഇവിടത്തെ ഈ ജാതിയാണ്. പണ്ട് സ്വാമി വിവേകാനന്തൻ കേരളമൊരു ഭ്രാന്താലയമെന്ന് പറഞ്ഞു. അവിടെ നിന്ന് ഇന്ന് എത്തുമ്പോൾ തെല്ലും വ്യത്യാസം തെല്ലും വന്നിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഇവിടെ ഭീകര വാദികൾ ശക്തി പ്രാപിക്കുന്നതും. കാരണം, ഈ കൊടിയ ജാതി വ്യവസ്ഥ ഇന്നും സമൂഹത്തിൽ നിന്നും മാറിയിട്ടില്ല.

ഇപ്പോഴും അധകൃതൻ അധകൃതനായി തന്നെ നിൽക്കുന്ന അവസ്ഥയുണ്ട്. അവനെ കൈ പിടിച്ച് മേലോട്ട് ഉയർത്താൻ ഒരു രാഷ്ട്രീയക്കാരനുമില്ല. എല്ലാവരും വോട്ട് വാങ്ങിക്കാനാണ് ഉള്ളത്. സമൂഹത്തിൽ മുൻ ധാരയിലേക്ക് കൊണ്ട് വരാനും സമൂഹത്തിൽ മുന്നോട്ട് കൊണ്ടുവരാനും രാഷ്ട്രീയക്കാർ ശ്രമിക്കുന്നില്ല. അവരിപ്പോഴും ജാതിയുടേയും മതത്തിന്റേയും കെട്ടുപാടുകളിൽ തന്നെയാണുള്ളത്.

ബിജെപിക്ക് മലബാറിൽ മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്ന നയം വേണ്ടിവരുന്നു. കാരണം, കേരളത്തിൽ ബിസിനസുകാരിൽ കൂടുതലും മുസ്ലീങ്ങളാണ് എന്നതു കൊണ്ട് തന്നെ. ഫണ്ടുകൾ വരുന്നത് പലപ്പോഴും അവിടെ നിന്നാണ്. പലപ്പോഴും രാഷ്ട്രീയക്കാർക്ക് വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. ഈ വിട്ടുവീഴ്ചയാണ് ജിഹാദികൾക്കും ഇതേപോലെ മരണങ്ങൾക്കും കാരണമായി വരുന്നത്. വളരെ ശക്തമായിട്ടുള്ള ഒരു തീരുമാനം എടുക്കുകയാണെങ്കിൽ, ആ തീരുമാനത്തിൽ നിലനിൽക്കുകയാണെങ്കിൽ ആ രാഷ്ട്രീയത്തിന് വിലയുണ്ടാകും. അക്രമങ്ങൾ ഉണ്ടാകുകയില്ല. സ്വതന്ത്രമായ കാഴ്ചപ്പാടോടു കൂടി സമൂഹത്തെ നോക്കിക്കാണാനുള്ള ഒരു വ്യവസ്ഥ ഇന്ന് കേരളത്തിനില്ല.

എസ്.എൻ.ഡി.പി ഹിന്ദുവല്ലേ? എൻ.എസ്.എസ് ഹിന്ദുവല്ലേ? എന്തുകൊണ്ട് ഇവർ തോളോട് തോൾ ചേർന്ന നിൽക്കുന്നില്ല? രണ്ടും രണ്ടായിട്ടാണ് നിൽക്കുന്നത്. അതെസമയം, ദളിതരും മറ്റ് സംഘടനകളും വേറെ നിൽക്കുന്നു. എന്തുകൊണ്ടാണ് ഇവർക്ക് ഒരുമിച്ച് നിൽക്കാൻ കഴിയാത്തത്? ഹിന്ദു എന്നു പറയുമ്പോൾ എല്ലാവരും ഒരുമിച്ച് നിൽക്കണ്ടേ? കേരളമിന്നും ഉത്തരേന്ത്യയിലേക്ക് നോക്കൂ എന്നാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയൊക്കെ എത്രയോ മാറിപ്പോയി. ഇപ്പോൾ ദക്ഷിണേന്ത്യയിലാണ് ഏറ്റവും കൂടുതൽ ഏറ്റക്കുറച്ചിലുകൾ ഉള്ളത്.

ബിജെപി പാർട്ടിക്ക് കസേരകൾ കുറവുള്ള പാർട്ടിയാണ്. അതിലേക്ക് വരുന്ന ആൾക്കാരെ എവിടെ ഉൾക്കൊള്ളിക്കണമെന്ന് അവർക്ക് തന്നെ അറിയില്ല. കസേരയുടെ എണ്ണിമില്ല അവിടെ. കോൺഗ്രസുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും എത്ര കസേര വേണമെങ്കിലും ഉണ്ടാക്കാൻ പറ്റും. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിവിധ ഘടകങ്ങൾ ഉള്ളതു കൊണ്ട്, ഡി.വൈ.എഫ്.ഐക്ക് അവിടേയും ഇവിടേയും സ്ഥാനമാനങ്ങൾ നൽകാൻ സാധിക്കും. കസേരകൾ കുറവുള്ള പാർട്ടി ആയതുകൊണ്ട് തന്നെ ബിജെപിക്ക് അതിന്റേതായ ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം.

പാർട്ടികൾ എന്തെല്ലാം തീരുമാനങ്ങൾ എടുത്താലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കുക?
ബിജെപി പാർട്ടി എന്നല്ല ഏത് പാർട്ടിയായാലും ആ പാർട്ടിക്ക് ജനങ്ങളുടെ ഹൃദയത്തെ തൊട്ടറിയാനുള്ള കഴിവ് ഉണ്ടായിരിക്കണം. ഇവിടെ ഒരു വെള്ളയും വെള്ളയും ഇട്ട് അധികാരത്തിന്റെ മുകളിലേറി കഴിഞ്ഞാൽ, പിന്നെ ജനങ്ങളുമായി യാതൊരുവിധ ബന്ധവുമില്ല. പിന്നെ അവർ കാറിൽ സഞ്ചരിക്കുന്നു, ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നു. അങ്ങനെ വേറെ ഒരു തലത്തിലേക്ക് നേതാക്കന്മാർ മാറി കഴിഞ്ഞാൽ ഏറ്റവും താഴെ തട്ടിൽ പ്രവർത്തിക്കുന്നവരുടെ മനസറിയാതെ പോകുന്നു. അവർ പിന്നിട്ട വഴികളും അവർ മറന്നു പോകുന്നു. അത് തന്നെയാണ് വലിയ പ്രശ്നം, അത് ഏത് പാർട്ടിക്കാരാണെങ്കിലും.

പക്ഷേ, ഇടതുപക്ഷം അങ്ങനെയല്ല. അവർക്ക് അവരുടേതായ ചുറ്റുപാടുണ്ട്. അവർ ഏറ്റവും താഴെത്തട്ടിലുള്ള അവരുടെ അണികളേയും മറ്റും പിടിച്ച് നിർത്താനുള്ള എല്ലാ ചെപ്പടി വിദ്യകളും നുണകളും അവർ പ്രചരിപ്പിക്കുന്നുണ്ട്. അവർക്കിടയിൽ എപ്പോഴും ആളുണ്ട്. ലോക്കൽ കമ്മിറ്റി എപ്പോഴും സജീവമാണ്. ഇവിടെ മറ്റ് പാർട്ടികൾക്ക്, കോൺഗ്രസിന് എവിടെയാണ് ലോക്കൽ കമ്മിറ്റിയുള്ളത്? ബിജെപിക്ക് എവിടെയാണ് ലോക്കൽ കമ്മിറ്റിയുള്ളത്? മണ്ഡലം കമ്മിറ്റി ഉണ്ട്. പേരിന് ഒരു കമ്മിറ്റിയുണ്ടാകും. അതിന് മെമ്പർമാരും ഉണ്ടാകും. പക്ഷേ, ഈ പറയുന്ന അടിസ്ഥാന വർഗവുമായി ഇവർക്ക് ബന്ധമില്ലാതെ പോകുന്നു. ഇപ്പോൾ കേന്ദ്രം നടത്തുന്ന പദ്ധതികൾ എങ്ങനെയാണ് കേരളം നടത്തുന്നതായിട്ട് ജനങ്ങൾ വിശ്വസിക്കുന്നത്? അത് ജനങ്ങളിലേക്ക് എത്തിക്കാൻ ഈ പാർട്ടി പരാജയപ്പെടുന്നു. ഇപ്പോൾ ആറ് വരി പാത വരുന്നതും സ്റ്റേറ്റിന്റെ കീഴിലാണ് അവർ പദ്ധതി ചെയ്യുന്നത്. ഇത് ജനങ്ങൾക്ക് തിരിച്ചറിയാതെ പോകുന്നത് എന്തുകൊണ്ടാണ്? അപ്പോൾ താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ ഒന്ന്.

രണ്ടാമത്, ഞാൻ നേരത്തെ പറഞ്ഞ ഘടകമുണ്ടല്ലോ ഈ ജാതി, മതം എന്നീ വ്യവസ്ഥകളിൽ ഊന്നി കൊണ്ടുള്ള പ്രീണനങ്ങൾ. ഇതെല്ലാം മാറിയാൽ തന്നെ, ബോധമുള്ള ജനങ്ങളാണ് അവർക്ക് മനസിലാക്കാനുള്ള കഴിവുണ്ട്. ആരും ഒന്നും അറിയുന്നില്ല എന്നാണ് പലരും വിചാരിക്കുന്നത്. പക്ഷേ, എല്ലാവരും ചെയ്യുന്നത് അവർ അറിയുന്നുണ്ട്. ഓപ്ഷനുകൾ ഇല്ലാത്തതു കൊണ്ട് എതെങ്കിലും ഓപ്ഷനുകളിൽ നിൽക്കുന്നുവെന്നേ ഉള്ളൂ. ഇനി വലതുണ്ടോ എന്നത് സംശയമാണ്. വലതൊക്കെ നശിച്ചു പോയി. എപ്പോഴും ഒരു നാശത്തിൽ നിന്നേ ഒരു പുതിയത് ഉണ്ടാകുകയുള്ളൂ. അതിന്റെ സമയമായിട്ടുണ്ട്. അത് വരും.

രാമസിംഹൻ എന്നാണ് താങ്കളുടെ പുതിയ പേര്. എന്താണ് ഇതിന്റെ പ്രത്യേകത?
ആ പേര് കേരളത്തിൽ എന്നും ഓർമ്മിക്കപ്പെടേണ്ട ഒരു പേരാണ്. മറന്നു പോയതാണെങ്കിലും. സ്വാതന്ത്ര്യത്തിന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് അദ്ദേഹം കൊലചെയ്യപ്പെടുന്നത്. ഓഗസ്റ്റ് 15 എന്ന സ്വാതന്ത്ര്യദിനത്തെ പോലും കാത്തു നിൽക്കാതെ ആണ് അദ്ദേഹം മരിക്കുന്നത്. സനാതന ധർമ്മം സ്വീകരിച്ചു എന്നതിന്റെ പേരിൽ അദ്ദേഹത്തേയും അദ്ദേഹത്തിന്റെ അനുജനയേും ഭാര്യയേയും ഒക്കെ വെട്ടിക്കൊല്ലുകയായിരുന്നു.

ജനാധിപത്യ വ്യവസ്ഥയുള്ള ഭാരതത്തിൽ മുസ്ലിം ലീഗുകാരും എസ്.ഡി.പി.ഐക്കാരും പ്രസംഗിക്കുന്നുണ്ട്. എന്തുകൊണ്ട് ഒരു മുസ്ലിം ഹിന്ദുവായി കഴിഞ്ഞാൽ അവനെ കൊല ചെയ്യുന്നു. അല്ലെങ്കിൽ ആക്രമിക്കുന്നു. അതേസമയത്ത് ഹിന്ദു മുസ്ലിമായാൽ അവരെ സ്വീകരിക്കുകയും ചെയ്യുന്നു. കോടികൾ മുടക്കി ഹാദിയയെ കൊണ്ട് പോകുന്നത് കണ്ടില്ലേ? എത്ര കോടികളാണ് സനാതന ധർമ്മം വിട്ടു പോന്ന പെൺകുട്ടിക്ക് വേണ്ടി മാത്രം ചെലവഴിച്ചത്? അപ്പോൾ അവർക്ക് സന്തോഷിക്കാം. അതെസമയം ഒരു മുസ്ലിം സനാതന ധർമ്മത്തിലേക്ക് മാറിയാൽ നേരെ തിരിച്ചുമാണ് നടക്കുക.

ഇപ്പോൾ തന്നെ വടക്കേ ഇന്ത്യയിൽ ഒരു വ്യക്തി മുസ്ലിം മതംവിട്ടപ്പോൾ 50 ലക്ഷം കൊടുക്കാമെന്ന് ഒരു കോൺഗ്രസ് എംപിയല്ലേ പറഞ്ഞത്. ഒരു പാലത്തിന്റെ ഒരു വശം മാത്രമേ വരാൻ പാടുള്ളൂ. തന്റെ മതത്തിലേക്ക് ആർക്കും വരാം. എതിർ മതത്തിലേക്ക് ഒരാൾ പോയി കഴിഞ്ഞാൽ അയാളെ കൊല്ലുക. അതെല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. രാമസിംഹൻ എക്കാലത്തേയും ഒരു ചോദ്യചിഹ്നമാണ്. എന്തുകൊണ്ടാണ് ഈ രാമസിംഹൻ എന്നു ചോദിക്കുന്നില്ലേ, അതു തന്നെയാണ് അതിന്റെ കാരണവും. രാമസിംഹന് ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശമുണ്ട്. ഏത് മതവും സ്വീകരിക്കാനുള്ള അവകാശം നമുക്കുണ്ട്. മതം സ്വീകരിക്കുമ്പോൾ ഞങ്ങൾ നിങ്ങളെ ഇല്ലായ്മ ചെയ്യും എന്ന് പറയുന്നത് അംഗീകരിച്ചു കൊടുക്കാൻ നമുക്ക് ബുദ്ധിമുട്ടുണ്ട്.

അലി അക്ബറിന്റെ രാമസിംഹനായ രാഷ്ട്രീയജീവിതം എങ്ങനെയാണ്?
എന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഇടതുപക്ഷക്കാരനായിട്ടായിരുന്നു. സ്‌കൂളിൽ എസ്.എഫ്.ഐ ലീഡറായിരുന്നു. അതുകഴിഞ്ഞ് കുറച്ച് കാലം രാഷ്ട്രീയമില്ലാതെ നടന്നു. അതുകഴിഞ്ഞ് പിന്നെ ഒരു ഘട്ടത്തിൽ 15 ദിവസം ആം ആദ്മിയുടെ കൂടെ സഞ്ചരിച്ചു. ആ 15 ദിവസം സഞ്ചരിച്ചപ്പോൾ തന്നെ നമുക്കെന്താണ് ആവശ്യമെന്ന് ബോധ്യപ്പെട്ടു. ഈ പറയുന്ന ആൾക്കാർ ഹൈജാക്ക് ചെയ്ത സംഘടനയാണെന്നും ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറയുന്നതിന് പകരം ആം ആദ്മിയിലൂടെ എന്ന് പറയുന്നതാണ് കേരളത്തിലെ ആം ആദ്മിയുടെ നിലപാടെന്ന് മനസിലാകുകയും ചെയ്തു.

ഞാനാണ് ആദ്യം ആം ആദ്മി വിട്ടിട്ട് പോരുന്നത്. ഇലക്ഷൻ കഴിഞ്ഞ് 15 ദിവസം കൊണ്ട് ആ കണക്കൊക്കെ നോക്കിയപ്പോൾ തന്നെ കള്ളൻമാരുടെ കൂടാരമാണെന്ന് മനസിലായി. ഞാനന്ന് സാറ ടീച്ചറോട് പറയുകയുമുണ്ടായി. കൂടുതൽ നിൽക്കണ്ടാന്ന്. ടീച്ചറും ഇട്ടിട്ട് പോയി. ഇതെല്ലാം അറിയുന്ന ഒരാളായിരുന്നു സാറാ ടീച്ചർ. ഞാൻ ടീച്ചർക്ക് മുഴുവൻ വിവരങ്ങളും കൊടുത്തു. അതിന്റെ ലെറ്റർ, കണക്ക്, കാര്യങ്ങളെല്ലാം കൊടുത്തു. അതെല്ലാം കണ്ട് അവർക്കും കാര്യങ്ങൾ മനസിലായി. അങ്ങനെ എല്ലാവരും ഇട്ടിട്ടു പോയി. അന്ന് ആം ആദ്മി വരുമ്പോൾ അതൊരു രാഷ്ട്രീയ കക്ഷി ആയിട്ടല്ല മറിച്ച് ഒരു മുന്നേറ്റമായിട്ടാണ് വരുന്നത്. നമ്മളൊക്കെ വലിയ പ്രതീക്ഷയോട് കൂടിയാണ് കാത്തിരുന്നത്. പിന്നീട് അതും ഏത് വശത്തേക്കാണ് പോയതെന്ന് മനസിലാക്കാം.

എവിടെ വച്ചാണ് ബി.ജെ.പി അനുഭാവിയാകുന്നത്?
ആം ആദ്മി വിട്ടതിൽ പിന്നെ ബിജെപിയിലാണ് ഞാൻ ചേർന്നത്. ഞാൻ രാഷ്ട്രീയക്കാരനല്ല. എനിക്ക് രാഷ്ട്രീയക്കാരനാകാനും കഴിയില്ല. രാഷ്ട്രീയത്തിന് ഞാൻ നേരത്തെ പറഞ്ഞ ചില മുഖങ്ങളുണ്ട്. ചില കെട്ടുകാഴ്ചകളുണ്ട്. ആ കെട്ടുകാഴ്ചകൾക്ക് വിധേയനായി വെള്ളയും വെള്ളയും ധരിച്ച്, ഈ പറയുന്ന കൂപ്പുകൈയും, ഉണ്ടാക്കി വെച്ച ചിരിയുമായി സഞ്ചരിക്കുന്ന ആളല്ല ഞാൻ. ഞാൻ കുറച്ച് ക്ഷുഭിതനാണ് എപ്പോഴും. എപ്പോഴും എന്തെങ്കിലും കണ്ടാൽ ഞാൻ വിളിച്ച് പറയും. എല്ലാ പാർട്ടിയിലും കണ്ടാൽ ഞാൻ വിളിച്ച് പറയും. അരാഷ്ട്രീയവാദിയായി ഇവിടെ ജീവിക്കാൻ എനിക്ക് പറ്റില്ല. അപ്പോൾ രാഷ്ട്രീയം എന്ന നിലക്ക് നമുക്കൊരു വശം വേണം. അതുകൊണ്ട് തന്നെയാണ് ഈ പാർട്ടി തെരഞ്ഞെടുത്തതും.

ബി.ജെ.പിയിൽ പ്രവർത്തിക്കുന്ന മുസ്ലീം പേരുകാരൻ. പ്രത്യേകിച്ചും കടുത്ത മുസ്ലീം വിമർശനവും. താങ്കൾക്ക് ഭീഷണികളും പലപ്പോഴായി വന്നു. എങ്ങനെയാണ് ഈ സമ്മർദ്ദങ്ങളെ നേരിടുന്നത്?
ഭീഷണികളോടെല്ലാം ഒറ്റയാൾ പോരാട്ടം നടത്തി വിജയിച്ച ആളാണ് ഞാൻ. കാരണം, തിലകനെ ഫെഫ്ക പുറത്താക്കിയപ്പോൾ ആ തിലകനെ വെച്ച് തുടരെ രണ്ട് സിനിമ ചെയ്യുകയും അത് റിലീസ് ചെയ്യുകയും ചെയ്ത വ്യക്തിയാണ് ഞാൻ. നാലായിരും അയ്യായിരം പേരുള്ള ഒരു യൂണിയന്റെ തിട്ടൂര പ്രകാരം സിനിമ പുറത്തു വരില്ല എന്ന് പറഞ്ഞിട്ട് പോലും, നാല് തിയേറ്ററെങ്കിൽ നാല് തിയേറ്ററിലെങ്കിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്. അതിന് സാറ്റ്‌ലൈറ്റ് കൊടുക്കുകയും അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു എന്ന് പറയുന്ന വലിയ വിജയമല്ലേ ഞാൻ ചെയ്തത്. തിലകന് വേണ്ടിയിട്ടുള്ള സമരം സക്‌സസ് ആയിരുന്നു. സിനിമയിൽ ടെക്‌നോളജി കൂട്ടുന്ന കാര്യത്തിൽ സക്‌സസ് ആയിരുന്നു. ഇവിടെയുള്ള പഴഞ്ചൻ നിലപാടുകളോട് ആദ്യം ശബ്ദിച്ചത് ഞാനാണ്. പക്ഷേ അതൊന്നും തന്നെ ഞാൻ പ്രൊപഗേറ്റ് ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഒരു മൂലക്ക് ഇരുന്ന് എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഞാൻ ചെയ്യും. അത്ര തന്നെ ഞാൻ ചെയ്തിട്ടുള്ളൂ.

പണ്ട് തിലകനെ സപ്പോർട്ട് ചെയ്തു. ഇപ്പോൾ ഷമ്മി തിലകനെതിരെ അമ്മയിൽ ഒരുപാട് പേര് വരുന്നു. അതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?
ഇതിലും ഒരു വർണവെറിയുള്ള അവസ്ഥയുണ്ട്. കലാകാരന്മാർക്കിടയിൽ ജാതിയും മതവും സമ്പത്തും എല്ലാം ഒരു ഘടകമാണ്. അവിടേയും തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും ജിഹാദുമെല്ലാം ഉണ്ട്. കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയത്തിന്റെ ഒരു തനി പകർപ്പ് തന്നെയാണ് സിനിമ സംഘടനയും.

ഏത് സംഘടന എടുത്താലും അങ്ങനെ തന്നെയാണ്. അതിൽ മാറ്റി നിർത്താൻ പറ്റില്ല. ശബ്ദം ഉണ്ടാക്കുന്നവന്റെ നാവരിയുക എന്നത് എപ്പോഴുമുണ്ട്. ആ ശബ്ദം ഉണ്ടാക്കാൻ ചിലർക്കേ കഴിയൂ. അതിന് ഊർജം വേണം. സത്യ സന്ധമായ ജീവിതം നയിക്കുന്നവർക്കേ അനീതിക്കെതിരെ ശബ്ദം ഉണ്ടാക്കാനാകൂ. അനീതിയുടെ ഭാഗത്ത് നിൽക്കുന്നവർക്ക് ശബ്ദം ഉണ്ടക്കാനാകില്ല. ആരെങ്കിലും ശബ്ദം ഉണ്ടാക്കുന്നുണ്ട് എങ്കിൽ അയാൾ ഉണ്മയുടെ ഭാഗത്താണ്. സത്യത്തിന്റെ ഭാഗത്താണ്. അങ്ങനെ ശബ്ദം ഉണ്ടാക്കുമ്പോൾ ഈ തീട്ടൂരം കാണിക്കുന്ന, അല്ലെങ്കിൽ പൊതു സമൂഹത്തിൽ നിന്നും കിട്ടുന്ന പണം സ്വന്തം പോക്കറ്റിലേക്ക് കൊണ്ടുപോകുന്ന, സ്വന്തം കാര്യങ്ങൾക്ക് വേണ്ടി എടുക്കുന്ന എല്ലാ സംഘടനകൾക്കും ചൂണ്ടിക്കാണിക്കുന്ന വ്യക്തിയോട് ശത്രുത ഉണ്ടാകും.

ഇവിടുത്തെ ഈ അമ്മയുടേയും ഫെഫ്കയുടേയും ഒക്കെ അക്കൗണ്ടുകൾ എന്തുകൊണ്ടാണ് പബ്ലിക് ആയി ഓഡിറ്റ് ചെയ്യപ്പെടാത്തത്? ആരെങ്കിലും അതിനെ കുറിച്ച് ചോദിക്കാറുണ്ടോ? വർഷങ്ങളായിട്ട് ഒരേ പ്രസിഡന്റും ഒരേ സെക്രട്ടറിയും ഇങ്ങനെ തുടരുന്നു. അതായത് എസ്.ൻ.ഡി.പിയും എൻ.എസ്.എസും പോലെ അച്ഛൻ മരിച്ചാൽ മകൻ, മകൻ മരിച്ചാൽ മകന്റെ മകൻ ഇങ്ങനെയുള്ള അവസ്ഥയല്ലേ ഇവിടെയുള്ളത്. എന്ത് ജനാധിപത്യ വ്യവസ്ഥയാണ് ഈ സംഘടനകൾക്കുള്ളത്. അമ്മയിൽ ഒരു സെക്രട്ടറി എത്ര തന്നെ എത്ര കാലമായി. ഫെഫ്കയിലും. ഇവർക്ക് ഒന്നും ഒരു ഉളുപ്പുമില്ല. കാല് കൂട്ടി കെട്ടി പട്ടടയിലേക്ക് വരുമ്പോഴും ഈ സ്ഥാനത്ത് തന്നെ ഇരിക്കുമെന്നുള്ളതാണ് അർത്ഥം. എത്ര ചേഞ്ച് ചെയ്തു സിനിമ. എന്നിട്ടും എന്തുകൊണ്ടാണ് ഈ സംഘടനമാത്രം തലമുറ കൈമാറാത്തത്? കുറേ വയസൻമാർ അതിൽ തൂങ്ങി പിടിച്ച് കിടക്കുന്നത് എന്തിനാണ്?

നിലവിൽ താങ്കൾ ഏതെങ്കിലും സിനിമ സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ടോ?
ഇല്ല. ഞാനൊരു സംഘടനയുടേയും അംഗമല്ല. സ്വതന്ത്രമായി നിൽക്കുകയാണ്.

ഏറ്റവും പുതിയ ചിത്രം ക്രൗഡ് ഫണ്ടിങ്ങിലൂടെ ചെയ്യാനുണ്ടായ സാഹചര്യം?
വാരിയൻകുന്നൻ ഒരു ക്രിമിനലാണെന്നും ഒരുപാട് കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെന്നും അറിയാം. ഇയാളെ ഒരു ഹീറോ ആക്കി, അമാനുഷികനാക്കി പൃഥിരാജ് അഭിനയിക്കുന്നു എന്ന് പറഞ്ഞപ്പോൾ എന്റെ ഫേസ്ബുക്കിലെ കുട്ടികളാണ് എന്നോട് ചോദിച്ചത് സാറേ നമുക്കത് ചെയ്ത് കൂടെ എന്ന്. ഞാനന്ന് തമാശക്ക് അവരോട് പറഞ്ഞു നിങ്ങൾ എന്റെ കൂടെ നിന്നാൽ ഞാൻ റെഡിയാണ്. അപ്പോൾ അവര് അക്കൗണ്ട് നമ്പർ തരാൻ പറയുകയും ഇപ്പോൾ തന്നെ നമുക്ക് ആരംഭിക്കാമെന്ന് പറയുകയുമുണ്ടായി. അങ്ങനെയാണ് തുടക്കം.

എന്റെ ഫേസ്ബുക്ക് കൂട്ടായ്മയിൽ നിന്നുമാണ് അതിന്റെ ആരംഭം. അപ്പോൾ അതിന് ഇരട്ടിയോളം ശത്രുക്കളും ആയിരക്കണക്കിന് ട്രോളുകളുമുണ്ടായി. ഇതിനെ പലവിധേന മുടക്കാൻ ശ്രമിച്ചും ഇത് നടന്നു എന്നുള്ളതാണ് ഏറ്റവും വലിയ അത്ഭുതം. അതിൽ തന്നെ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത്, കേരളത്തിലെ ഒരുപാട് അമ്മമാർ, നിർബന്ധിപ്പിച്ച് മക്കളെ കൊണ്ട് പണം ഇതിലേക്ക് നിക്ഷേപിച്ച് എന്നെ വിളിച്ച് സംസാരിക്കുകയുണ്ടായി. മോനെ നിന്റെ കൂടെ ഇതിൽ നിൽക്കാൻ ഭാഗ്യം കിട്ടിയവരാണ് ഞങ്ങളെന്നാണ് അവർ പറഞ്ഞത്. പത്തും നൂറും രൂപയെല്ലാം അവർ സംഭാവന ചെയ്തു. ശരിക്ക് പറഞ്ഞാൽ അമ്മമാരുടെ അനുഗ്രഹമുള്ള ഒരു സിനിമയാണ് ഞാനിപ്പോൾ ചെയ്തത്.

കാലഘട്ടത്തെ രേഖപ്പെടുത്തുന്ന സിനിമ ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളും വെല്ലുവിളികളും എന്താണ്?
ഒന്ന്, കാലഘട്ടം പ്രതിഫലിപ്പിക്കുക എന്നുള്ളതാണ് പ്രധാനം. കാരണം, ഇലക്ട്രിക് ലൈനുകൾ, റോഡുകൾ, ഇവയെല്ലാം ശ്രദ്ധിക്കണം. 1921ൽ ടാറിട്ട റോഡുകളില്ല. വീടുകളിൽ മോഡേൺ ആയിട്ടുള്ള ഷീറ്റുകളൊന്നും ഇല്ല. ഇത് വലിയൊരു തലവേദനയാണ്. ഇപ്പോഴത്തെ കാലത്ത് ഏത് വീടെടുത്താലും ആ വീടിന് മുന്നിൽ രണ്ട് ഷീറ്റിറക്കി ഒരു കാർ ഷെഡ് എങ്കിലും പണിഞ്ഞുകാണും. അത് ഇല്ലാത്തത് കണ്ടുപിടിക്കുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ട് തന്നെയാണ്. പിന്നെ രണ്ട് രീതിയിൽ ചെയ്യാം. ഒന്ന് ഗിമ്മിക്കായി ചെയ്യാം. കള്ളത്തരം കാണിച്ച് ചരിത്രം ചെയ്യാൻ എളുപ്പമാണ്. ഉദാഹരണത്തിന് പഴശ്ശി രാജ.

പഴശ്ശി രാജ കുതിരപ്പുറത്ത് തോക്കും കുന്തവുമായി പോകുന്നു. പക്ഷേ, യഥാർത്ഥ്യം എന്തെന്നാൽ പഴശ്ശി രാജ കുതിരപ്പുറത്ത് സഞ്ചരിച്ചിട്ടില്ല എന്നതാണ്. അയാൾക്ക് ഒരു ഒറ്റമുണ്ടും നേര്യതും മാത്രമേ ജീവിതത്തിൽ ഉണ്ടായിരുന്നിട്ടുള്ളൂ. അദ്ദേഹം എപ്പോഴും കൊണ്ടു നടക്കുന്നത് അദ്ദേഹത്തിന്റെ ദേവി. ഇതാണ് പഴശ്ശിരാജയുടെ അടയാളം. പക്ഷേ, അത് സിനിമയിൽ വന്നപ്പോൾ കുതിരപ്പുറത്ത് മസിൽ പെരുപ്പിച്ച് ചാടി കരണം മറിയുന്ന ഒരു വ്യക്തിയായി മാറി. അങ്ങനെ സൃഷ്ടിക്കാൻ എളുപ്പമാണ്. അതേസമയം, നമ്മൾ സത്യത്തോട് ചേർന്ന് നിന്ന് അദ്ദേഹത്തിന് ഈ കുതിരയും കുതിരപ്പടയുമില്ല, ആള് ഒളിപ്പോരിന്റെ ആശാനാണ്, നല്ല കഥകളി കമ്പക്കാരനാണ്, സംഗീത പ്രിയനാണ് എന്നാണ് കാണിക്കേണ്ടിയിരുന്നത്. അതൊന്നും സിനിമയിൽ വന്നിട്ടില്ല. അപ്പോൾ ആ മനുഷ്യനുമായി ഒരു ബന്ധവുമില്ലാത്ത സിനിമയാണ് അത്. അതിൽ വളരെയധികം ദുഃഖം തോന്നിയിട്ടുണ്ട്. കാരണം ഞാൻ മലബാറിൽ ജീവിച്ച മനുഷ്യനാണ്. അവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയാവുന്ന ആളാണ്. ഇങ്ങനെ ചെയ്യുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയൊരു ദ്രോഹമാണ്. പഴശ്ശിരാജയെ വേറെ രീതിയിൽ ചിത്രീകരിക്കുക. സാധാരണ മനുഷ്യരുടേയും കുറിച്യരുടേയും കുറുമരുടേയും കൂടെ നിന്ന് പടവെട്ടിയ മനുഷ്യനാണ് അദ്ദേഹം. ആ മനുഷ്യനെ ആവശ്യമില്ലാതെ നശിപ്പിച്ചു എന്നുള്ളതാണ്. ആ രീതിയിലാണ് ഇപ്പോൾ ചരിത്ര സിനിമ എടുക്കുന്നത്.

കുഞ്ഞാലി മരക്കാർ ഞാൻ കണ്ടിട്ടില്ല. കാലഘട്ടമായിട്ട് യാതൊരു വിധ ബന്ധവുമില്ല ചിത്രങ്ങൾക്ക് എന്നതാണ് വാസ്തവം. 1800 കളിൽ ഇത്തരം സെറ്റപ്പുകൾ ഉണ്ടോ എന്ന് തോന്നിപ്പോകും. അന്ന് ബനിയനില്ലാത്ത കാലഘട്ടമാണെന്ന് ആലോചിക്കണം. 1800 കളിൽ ബനിയനില്ല. മുണ്ടുകളാണ് ഉള്ളത്. സാധാരണ ഒരു ബെൽറ്റാണ് അരയിലുള്ളത്. അതല്ലാതെ ഈ പോക്കറ്റ് ബെൽറ്റ് ഒന്നും അന്നില്ല. അതെല്ലാം ആധുനികമാണ്. ഈ പ്രസ് ബട്ടൺ, സിപ് എന്നിവയൊന്നും അന്നില്ല. അന്ന് അരയിൽ കത്തിവെക്കാൻ ഒരു ലെതർ ബെൽറ്റ് ഉണ്ടാകും. ചെരുപ്പില്ല, മെതിയടിയാണ്. ചെരുപ്പ് വരുന്നത് തന്നെ ടയർ വന്നതിന് ശേഷമാണ്. ടയർ വെട്ടിയാണ് ചെരുപ്പ് ഉണ്ടാക്കുന്നത്. അതിനു മുമ്പ് മെതിയടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. നമുക്കൊന്നും അത് പറ്റില്ല. ചെറിയ പണം കൊണ്ട് ഉണ്ടാക്കുന്നതല്ലേ.

ആ കാലഘട്ടത്തിന് അനുസരിച്ച് ലളിതവത്ക്കരിച്ച് ചെയ്യുക എന്നതാണ്. എന്റെ സിനിമയിൽ അത്തരത്തിലുള്ള ഗിമ്മിക്കുകളോ കാര്യങ്ങളോ ഒന്നും ചെയ്തിട്ടില്ല. വളരെ കുറച്ച് ഫണ്ട് വെച്ച് ചെയ്ത സിനിമയാണ്. പരിമിതികളിൽ നിന്നു കൊണ്ട് ചെയ്തതാണ്. പക്ഷേ, കഥ മനസിലാകും. അല്ലെങ്കിൽ ആ ചരിത്രം ബോധ്യമാകും. അതുമതി നമുക്ക്.

1921: പുഴ മുതൽ പുഴ വരെ ചെയ്തപ്പോൾ നേരിട്ട പ്രതിസന്ധികൾ എന്തെല്ലാമാണ്?
പ്രതിസന്ധികൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എവിടെ പോയാലും പോലീസ് ആദ്യം വരും. നിങ്ങൾ പെർമിഷൻ എടുത്തിട്ടുണ്ടോ എന്ന് ചോദിക്കും. പെർമിഷൻ ചോദിച്ചാൽ പെർമിഷൻ തരില്ല. അടുത്ത ആഴ്ച ഷൂട്ടിങ് തുടങ്ങണമെന്ന് പറഞ്ഞാൽ ഒന്നരമാസം കഴിഞ്ഞേ മറുപടി വരൂ. അതും നിങ്ങൾക്ക് പെർമിഷനില്ല എന്നാകും. എന്നിട്ട് അവര് തന്നെ സ്വകാര്യമായി പറയും നിങ്ങൾ ചെയ്‌തോ എന്ന്. പെർമിഷൻ തരാൻ പറ്റില്ല എന്ന്.

എന്തുകൊണ്ടാണ് സിനിമക്ക് പെർമിഷൻ ലഭിക്കാത്ത അവസ്ഥ ഉണ്ടായത്?
കൊവിഡ് എന്നാണ് പറയുക. എന്നാൽ ആയിരം പേരെ വെച്ച് സിനിമ ഷൂട്ട് ചെയ്യുന്നതിന് കൊവിഡ് ഇല്ല. വാരിയൻ കുന്നന് കൊവിഡ് പെട്ടെന്ന് ബാധിക്കും. പിന്നെ പലതരത്തിലുള്ള ട്രോളുകൾ വന്നു തുടങ്ങി ഞാൻ പണം കട്ട് കൊണ്ട് പോകുകയാണെന്നും പറഞ്ഞ്. ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പറഞ്ഞ് സി.പി.എമ്മുകാരും സുഡാപ്പികളുമൊക്കെ മുന്നോട്ട് വന്നിരുന്നു. സാധാരണക്കാരൊന്നും അതിൽ വീണില്ല. ശല്യങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഞങ്ങളൊരു ഫ്ളോർ മുമ്പേ ഉണ്ടാക്കി വെച്ചിരുന്നു. അവിടെയാണ് പകുതിയും ഷൂട്ട് ചെയ്തത്. അവിടേക്കും വന്നു. ഷൂട്ടിങ് നിർത്തണമെന്ന ആവശ്യവുമായി ഹെൽത്ത് മജിസ്‌ട്രേറ്റ് വന്നു. എന്റെ വീട്ടിൽ കയറാനോ റെയ്ഡ് ചെയ്യാനോ അധികാരമില്ലാത്ത മജിസ്‌ട്രേറ്റാണ് ഷൂട്ടിംഗ് നിർത്തണമെന്ന ആവശ്യവുമായി വന്നത്. മജിസ്‌ട്രേറ്റിനെ കുറച്ച് സഖാക്കന്മാര് ഷൂട്ടിംഗ് മുടക്കണമെന്ന് പറഞ്ഞ് വിടുകയായിരുന്നു. ഇങ്ങനെ എല്ലാം തുടക്കം മുതൽക്കേ ഉണ്ട്. അതിനെയെല്ലാം ഒരു തമാശ ആയിട്ടേ ഞാൻ എടുത്തിട്ടുള്ളൂ.

ഒരു സംവിധായകനെന്ന നിലക്ക് പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രാധാന്യം നൽകാറുണ്ടോ?
എന്റെ സിനിമകളുടേത് സാധാരണ പ്രേക്ഷകരാണ്. അവർക്ക് മനസിൽ തട്ടുന്ന രീതിയിലുള്ള സിനിമകളാണ് ചെയ്യേണ്ടത് എന്നുണ്ട്. അവരുടെ മനസിൽ എന്റെ സിനിമകൾ ഉള്ളതു കൊണ്ടാണല്ലോ 26, 27 വർഷങ്ങൾ കഴിഞ്ഞും ഏഷ്യാനെറ്റിൽ എന്റെ സിനിമകൾ ഇപ്പോഴും കാണിക്കുന്നത്. ഇപ്പോഴും അതിന് പരസ്യം കിട്ടുന്നത്. ഞാനിപ്പോഴും പ്രേക്ഷകനിൽ നിന്ന് മാറിയിട്ടില്ല. ഒരു സെന്റിമെൻസ് ഉള്ള സിനിമ കണ്ടാൽ ഞാനിപ്പോഴും കരയും. എന്റെ മനസിനെ തൃപ്തിപ്പെടുന്നത് എപ്പോഴും ജനങ്ങൾക്ക് തൃപ്തിപ്പെടുമെന്ന തോന്നൽ ഉണ്ട്.

ഓരോ സിനിമ കഴിയുമ്പോഴും അതിൽ നിന്ന് പുതുതായി എന്തെങ്കിലും പഠിക്കാറുണ്ടോ?
തീർച്ചയായും. ഇതൊരു അവസാനിക്കാത്ത പാഠഭാഗമാണ്. ഇത്തവണ ഉണ്ടായ വലിയൊരു അനുഭവം എന്താണെന്ന് വെച്ചാൽ, മുൻകൂട്ടി തയ്യാറാക്കാത്ത സെറ്റപ്പുകളാണ് പരീക്ഷിച്ചത്. അതായത് ഇന്നെനിക്ക് 50 പേര് ഷൂട്ടിങ്ങിന് വേണം. ആ 50 പേര് ഇല്ല എങ്കിൽ ഞാനും കാമറയും അസിസ്റ്റന്റസും കൂടി ഷൂട്ട് ചെയ്യുന്ന സ്ഥലത്തേക്ക് പോകുകയാണ്. അവിടെ ഞങ്ങളെ കാണാൻ വേണ്ടി 50 പേർ ഓടി കൂടുമല്ലോ, ഈ 50 പേരെ വിളിച്ച് മുടി വെട്ടി, ഡ്രസ് ഇട്ട് ഞാൻ അഭിനയിപ്പിച്ചു. വളരെ ഫ്രഷ് ആയിട്ട്, ഇന്നേവരെ സിനിമയുടെ ഷൂട്ടിങ് എന്താണെന്ന് അറിയാത്തവരാണ് അവരെല്ലാം. ആദിവാസി വിഭാഗത്തിലെ സ്ത്രീകൾ, അവരെയെല്ലാം വെച്ച് മനോഹരമായി തന്നെ ഷൂട്ട് ചെയ്തു. മൂന്നൂറിലേറെ കഥാപാത്രങ്ങൾ അങ്ങനെ ഉണ്ടായതാണ്. ഞാനാകെ തെരഞ്ഞെടുത്തത് 20 പേരെ മാത്രമാണ്. ബാക്കിയെല്ലാം ഇങ്ങനെ വന്നതാണ്. അതൊരു വേറെ അനുഭവം തന്നെയാണ്. ഞാൻ വർക്ക് ചെയ്യുന്ന രീതി കാണുമ്പോൾ അവർക്ക് എന്നോട് കൂടുതൽ ഇഷ്ടം തോന്നും. മേക്കപ്പ് എല്ലാം ചെയ്ത് കഴിയുമ്പോൾ പല ഹിന്ദുക്കളും താത്തമാരായി വരും(മുസ്ലിം സ്ത്രീ), നേരെ തിരിച്ചുമായി മാറും. അങ്ങനെ ഒരു അനുഭവം വളരെ മനഹോരമായി തന്നെ ഈ സിനിമയിലൂടെ ചെയ്ത് തീർക്കാൻ സാധിച്ചു. ഇതൊന്നും മുൻകൂട്ടി തയ്യാറാക്കുന്നതല്ല. ഉരുത്തിരിഞ്ഞ് വരുന്നതാണ്.

പുതിയ തലമുറ സംവിധായകരുടെ സിനിമകളെ കുറിച്ച് എന്താണ് അഭിപ്രായം?
ഒട്ടും താൽപര്യമില്ല. പിന്നേയും ഇഷ്ടമുള്ളത് ബിജുമേനോൻ, ചാക്കോച്ചൻ, ഫഹദ് ഫാസിൽ സിനിമകളാണ്. മറ്റ് സിനിമകൾ കാണാൻ താൽപര്യമില്ല. ലൈഫ് ഉണ്ടെന്ന് തോന്നിയത് ഇവരുടെ സിനിമകൾക്കാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഫഹദിന് കഴിയും. അദ്ദേഹം സിനിമയിൽ അദ്ദേഹമായല്ല ആ കഥാപാത്രമായാണ് ജീവിക്കുന്നത്. മറ്റുള്ളവർ കിരീടം വെച്ചാണ് അഭിനയിക്കുന്നത്. മമ്മൂട്ടി ആണെങ്കിലും മോഹൻലാൽ ആണെങ്കിലും അവർക്ക് തലയിൽ കിരീടം കാണും. അവരെയെല്ലാം മോഹൻലാലായും മമ്മൂട്ടി ആയുമാണ് സിനിമയിൽ നമ്മൾ കാണുന്നത്. എന്നാൽ ഫഹദ് ഫാസിലിനെ രാഷ്ട്രീയക്കാരനായാണ് കാണാൻ കഴിയുക. ബിജുമേനോനെ അച്ചായനായും പള്ളീലച്ചനായും കാണാൻ പറ്റുന്നു. അതാണ് വ്യത്യാസം. രാജാവിന്റെ വേഷങ്ങൾ കിട്ടി തുടങ്ങിയപ്പോഴാണ് മറ്റുള്ളവർ നശിച്ചു തുടങ്ങിയത്. മോഹൻലാലിന് ഇടക്കൊക്കെ നല്ല അഭിനയം കാഴ്ചവെക്കുന്ന സിനിമകൾ ലഭിക്കുന്നുണ്ട്. ഇന്നത്തെ കാലത്തെ സിനിമകൾ മനസിൽ നിൽക്കില്ല. കഥയെന്തെന്ന് മറന്നു പോകും. നേരെ മറിച്ച് ഞാൻ ചെറുപ്പത്തിൽ കണ്ട അധ്യാപിക എന്ന സിനിമയുടെ കഥ ഇന്നും എനിക്ക് ഹൃദിസ്ഥമാണ്. മനസിലൊന്നും കയറികൂടുന്നില്ല. ആ ഒരു ബഹളത്തിൽ കണ്ടു പോകുന്നു എന്ന് മാത്രം.

ഫഹദ് ഫാസിലിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ?
എല്ലാ സിനിമയും ഇഷ്ടമാണ്. എല്ലാം കണ്ടിട്ടുണ്ട്. തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ട് എന്ന് തോന്നിയാൽ മാത്രമേ അദ്ദേഹം സിനിമ ചെയ്യൂ എന്നാണ് എന്റെ ധാരണ. അതുപോലെ തന്നെയാണ് ബിജുമേനോനും. പടം മോശമായാലും അവർ തങ്ങളുടെ കഥാപാത്രങ്ങൾ നന്നായി തന്നെ ചെയ്യും. ഒരു രാഷ്ട്രീയക്കാരനെ പറഞ്ഞാൽ ആദ്യം പെട്ടെന്ന് ആലോചിക്കുക ഫഹദ് ഫാസിലിനെ ആണ്.

അടുത്ത പ്രോജക്ട്?
ഒന്നു രണ്ട് കൊച്ചു സിനിമകൾ മനസിലുണ്ട്. രാമസിംഹൻ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതുപോലെ ഭഗത് സിംഗ് ചെയ്താൽ കൊള്ളാമെന്നുണ്ട്. ആ രണ്ട് സിനിമകളാണ് മനസിലുള്ളത്.

കുടുംബം?മക്കളെല്ലാം ജോലി ചെയ്യുന്നു. ഐടി മേഖലയിലാണ് അവർ വർക്ക് ചെയ്യുന്നത്. ഭാര്യ എന്റെ കൂടെ തന്നെയുണ്ട്. കുഴപ്പമില്ലാത്ത രീതിയിൽ ജീവിതം മുന്നോട്ട് പോകുന്നു.

****

Previous Post

ആർഎസ്എസ് പോലീസിലും പട്ടാളത്തിലും നിറഞ്ഞ് നിൽക്കുന്ന സംഘടന: കെ സുരേന്ദ്രൻ

Next Post

Karunya Plus KN 401 Lottery: 80 ലക്ഷം ഈ ഭാഗ്യവാന്, നറുക്കെടുപ്പ് വിവരങ്ങൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
karunya-plus-kn-401-lottery:-80-ലക്ഷം-ഈ-ഭാഗ്യവാന്,-നറുക്കെടുപ്പ്-വിവരങ്ങൾ

Karunya Plus KN 401 Lottery: 80 ലക്ഷം ഈ ഭാഗ്യവാന്, നറുക്കെടുപ്പ് വിവരങ്ങൾ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.