Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഓൺലൈൻ ആയി എങ്ങനെ കേസ് വാദിക്കും? മലയാളി അഭിഭാഷകര്‍ പറയുന്നു

by News Desk
October 26, 2021
in KERALA
0
ഓൺലൈൻ-ആയി-എങ്ങനെ-കേസ്-വാദിക്കും?-മലയാളി-അഭിഭാഷകര്‍-പറയുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

By Aneeb P.A

കൊവിഡ് മഹാമാരിയെ തുടര്‍ന്നാണ് രാജ്യത്തെ മറ്റു കോടതികളെ പോലെ കേരളത്തിലെ കോടതികളും ഓണ്‍ലൈനായത്. സുരക്ഷിത സ്ഥാനങ്ങളിലിരുന്ന് കേസ് വാദിക്കാന്‍ ഇത് അഭിഭാഷകര്‍ക്ക് സൗകര്യം നല്‍കി. സ്വന്തം കേസിലെ വാദം വീട്ടിലിരുന്ന് മൊബൈല്‍ ഫോണിലൂടെ കാണാന്‍ കക്ഷികള്‍ക്കും അവസരം ലഭിച്ചു.

കൊവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയതിനാലും വാക്‌സിനേഷന്‍ ഏറെക്കുറെ പൂര്‍ത്തിയായതിനാലും രാജ്യത്തെ ചില കോടതികള്‍ ഓണ്‍ലൈന്‍ വാദം കേള്‍ക്കല്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ഓണ്‍ലൈന്‍ വാദം അനുവദിക്കില്ലെന്നാണ് ഓഗസ്റ്റില്‍ ഉത്തരാഖണ്ഡ് കോടതി വിജ്ഞാപനമിറക്കിയത്. ആഴ്ച്ചയില്‍ രണ്ടുദിവസം ഓഫ്‌ലൈനായി വാദം കേള്‍ക്കുമെന്ന് ഒക്ടോബര്‍ ആദ്യവാരം സുപ്രിംകോടതിയും തീരുമാനിച്ചു.

സാമൂഹിക അകലം പാലിച്ച് കര്‍ശന നിയന്ത്രണത്തില്‍ ഓഫ്‌ലൈന്‍ ഹിയറിങ് ഒക്ടോബര്‍ 30 വരെ തുടരാനാണ് ഡല്‍ഹി ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ജില്ലാ കോടതികള്‍ക്കും ഇത് ബാധകമാണ്. ഓണ്‍ലൈനായി വാദം നടത്താനുള്ള സൗകര്യവും അവിടെയുണ്ട്.

ഓണ്‍ലൈന്‍ കോടതി കൊണ്ട് അഭിഭാഷകര്‍ക്ക് ചില നേട്ടങ്ങളും ചില ദോഷങ്ങളും ഉണ്ടായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കേരള ഹൈക്കോടതിയിലും സുപ്രിംകോടതിയിലും പ്രാക്ടീസ് ചെയ്യുന്ന മലയാളി അഭിഭാഷകരും കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റും ഓണ്‍ലൈന്‍ കോടതി അനുഭവങ്ങളെ കുറിച്ച് സംസാരിക്കുന്നു.

വാദം കേള്‍ക്കല്‍ ഓഫ്‌ലൈനാവണം

അഡ്വ. എസ്. ശ്രീകുമാര്‍സീനിയര്‍ അഭിഭാഷകന്‍
വീഡിയോ കോണ്‍ഫറന്‍സിങ് രീതിയിലൂടെയുള്ള കേസ് നടത്തിപ്പ് അഭിഭാഷകര്‍ക്ക് ഒരുപാട് പ്രതിസന്ധികളുണ്ടാക്കുന്നുവെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയിലെ തകരാറുകള്‍ വീഡിയോ കാണാനും ഓഡിയോ കേള്‍ക്കാനും സാധിക്കാത്ത സാഹചര്യങ്ങളുണ്ടാക്കുന്നു. ജഡ്ജിയോ എതിര്‍കക്ഷിയുടെ അഭിഭാഷകനോ പറയുന്നത് കൃത്യമായി മനസിലാക്കാന്‍ കഴിയാത്ത സാഹചര്യം കേസ് നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമല്ലോ.

വാദം നടക്കുന്ന സമയത്ത് ഒരു കേസ് പലതരത്തില്‍ വികസിക്കാം. കേസ് പുതിയ തലത്തിലേക്ക് വികസിക്കുകയാണെങ്കില്‍ അതിന് അനുസരിച്ചുള്ള നിയമവശങ്ങളും വിധികളും ഉദ്ധരിച്ച് വാദം പറയേണ്ടി വരും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ കോടതി വിധികളുടെ പകര്‍പ്പ് ജഡ്ജിക്കും എതിര്‍കക്ഷിക്കും നല്‍കാന്‍ ഓണ്‍ലൈന്‍ രീതിയില്‍ പരിമിതിയുണ്ട്. ഇത് വാദം പറയലിന്റെ ഒഴുക്ക് തടസപ്പെടുത്തും. ഓഫ്‌ലൈന്‍ ആയി വാദം പറയുന്നത് ജഡ്ജിമാരുടെ സംശയങ്ങള്‍ എളുപ്പം തീര്‍ക്കാനും സഹായിക്കും. ഓഫ്‌ലൈന്‍ ആയി കേസ് വാദിക്കുമ്പോഴുണ്ടാവുന്ന സംതൃപ്തി നല്‍കാന്‍ ഓണ്‍ലൈന്‍ രീതിക്ക് കഴിയുന്നില്ല.

വിചാരണക്കോടതികളില്‍ വീഡിയോ ലിങ്കേജ് ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. ക്രിമിനല്‍ കേസുകളിലെ സാക്ഷികളെ സ്വാധീനിക്കാനോ പറഞ്ഞുപഠിപ്പിക്കാനോ ഇത് കാരണമായേക്കാം. സാക്ഷിക്കൂട്ടില്‍ നിര്‍ത്തി സാക്ഷിയെ വിസ്തരിക്കുമ്പോള്‍ ഒരു അഭിഭാഷകന്റെ മനസില്‍ നിരവധി പുതിയ കാര്യങ്ങള്‍ കടന്നുവരും. കേസ് പരിഗണിക്കുന്ന കോടതിയെ പോലെ തന്നെ സാക്ഷികളെയും അഭിഭാഷകര്‍ പഠിക്കുമല്ലോ. വീഡിയോ കോണ്‍ഫറന്‍സിങ് രീതി ക്രോസ് വിസ്താരം എന്ന കലയെ തന്നെ തകര്‍ക്കുമോയെന്ന് ആശങ്കയുണ്ട്.

സ്വിറ്റ്‌സര്‍ലാന്‍ഡിലും യു.എസിലുമുള്ള ചില സാക്ഷികളെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിസ്തരിച്ചിട്ടുണ്ട്. എംബസി അധികൃതരുടെ സാന്നിധ്യത്തിലാണ് ചില കാര്യങ്ങള്‍ അവരോട് ചോദിച്ചറിഞ്ഞത്. ചില രാജ്യങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണ നടക്കുന്നുണ്ട്. ആ രാജ്യങ്ങളിലെ നിയമങ്ങളും സമ്പ്രദായങ്ങളും വ്യത്യസ്തമാണെന്ന കാര്യം കൂടി നാം മനസിലാക്കണം. ആ രാജ്യങ്ങളില്‍ സാക്ഷികള്‍ പൊതുവില്‍ കൂറു മാറാറില്ല. കൂറുമാറ്റത്തെ വലിയ കുറ്റമായാണ് ആ രാജ്യങ്ങളിലെ നിയമം കണക്കാക്കുന്നത്.

നിലവിലെ ഓണ്‍ലൈന്‍ വാദം കേള്‍ക്കല്‍ രീതി എത്രമാത്രം പുരോഗമിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. അതിനാല്‍, കോടതികള്‍ ഓഫ്‌ലൈന്‍ ആയി വാദം കേള്‍ക്കുന്നതാണ് കക്ഷികള്‍ക്കും നീതിനിര്‍വഹണത്തിനും നല്ലതെന്നാണ് എന്റെ അഭിപ്രായം. ഓണ്‍ലൈനായി കേസ് പരിഗണിക്കുമ്പോള്‍ നടപടികള്‍ കാണാന്‍ കക്ഷികള്‍ക്ക് അവസരം ലഭിക്കുന്നത് നല്ല കാര്യമാണ്. പക്ഷെ, സാങ്കേതികമായ നിരവധി പരിമിതികള്‍ക്ക് അകത്ത് നിന്ന് അഭിഭാഷകര്‍ വാദം പറയുന്നതാണ് അവര്‍ കാണുന്നത്. സ്വന്തം കേസിലെ നടപടികള്‍ കാണാന്‍ കക്ഷികള്‍ക്ക് അവസരം നല്‍കുന്ന രീതിയില്‍ ഓഫ്‌ലൈന്‍-ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കലാണ് പരിഹാരമെന്നാണ് എന്റെ അഭിപ്രായം.

കേസുകള്‍ ഓണ്‍ലൈന്‍ ആയി ഫയല്‍ ചെയ്യുന്ന ഇ-ഫയലിങ് സംവിധാനത്തോട് എനിക്ക് പൂര്‍ണ്ണ യോജിപ്പാണുള്ളത്. എപ്പോള്‍ വേണമെങ്കിലും കേസ് ഫയല്‍ ചെയ്യാന്‍ ഈ രീതി സഹായിക്കുന്നു. പക്ഷെ, ഇ-ഫയലിങ്ങ് കൂടുതല്‍ അഭിഭാഷക സൗഹൃദമാവേണ്ടതുണ്ട്. കോടതിയില്‍ നേരില്‍ കൊണ്ടു പോയി കേസ് ഫയല്‍ ചെയ്യുമ്പോഴുണ്ടാവുന്ന നേട്ടങ്ങള്‍ കൂടി ലഭിക്കുന്ന രീതിയില്‍ ഇ-ഫയലിങ് രീതി പരിഷ്‌കരിക്കണം.

വിചാരണക്കോടതി നടപടികളെ ബാധിക്കുമോ?

അഡ്വ. ബി. രഞ്ജിത് മാരാര്‍സുപ്രിംകോടതി അഭിഭാഷകന്‍
കോടതികളുടെ മുന്നിലെത്തുന്ന അഡ്മിഷന്‍, പെറ്റീഷന്‍, ജാമ്യ കേസുകള്‍ ഓണ്‍ലൈന്‍ ആയി കേള്‍ക്കുന്നതില്‍ തെറ്റില്ലെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ, അന്തിമ വാദം കേള്‍ക്കല്‍ പോലെ വികസിച്ച ഘട്ടത്തില്‍ ഓഫ്‌ലൈന്‍ ഹിയറിങ്ങ് ആയിരിക്കും നല്ലതെന്ന് തോന്നുന്നു. കക്ഷിയുടെ വികാരങ്ങള്‍ കൃത്യമായി പ്രതിഫലിക്കാന്‍ ഓണ്‍ലൈന്‍ കോടതികള്‍ക്ക് കഴിയില്ല.

ഓഫീസിലോ വീട്ടിലോ ഇരുന്ന് ഡല്‍ഹിയിലെയോ അസമിലെയോ കോടതിയില്‍ പോലും കേസ് ഫയല്‍ ചെയ്യാനും വാദിക്കാനും കഴിയുന്നത് കക്ഷികളുടെ സാമ്പത്തിക ബാധ്യത കുറക്കുമെന്ന കാര്യവും പരിഗണിക്കണം.

വിചാരണക്കോടതിയിലെ വിചാരണാ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതും നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് തോന്നുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്ന രേഖകള്‍ കൃത്യമായി പരിശോധിക്കുന്നതില്‍ തടസമുണ്ടായാല്‍ അത് കേസിനെ തന്നെ പ്രതികൂലമായി ബാധിക്കുമല്ലോ. കൂടാതെ സാക്ഷികള്‍ സ്വാധീനിക്കപ്പെടാനും സാധ്യതയുണ്ടെന്നു കരുതണം. അതേസമയം, ചില ഔദ്യോഗിക സാക്ഷികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിസ്തരിക്കുന്നതില്‍ തടസമില്ല.

ഇ-ഫയലിങ് രീതിയിലൂടെ കേസ് ഫയല്‍ ചെയ്യാന്‍ കഴിയുന്നത് വലിയൊരു അനുഗ്രഹമാണ്. കോടതിയില്‍ പോവാതെ തന്നെ കേസുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയുമല്ലോ. വീട്ടിലിരുന്നോ ഓഫീസിലിരുന്നോ കേസ് ഫയല്‍ ചെയ്യാന്‍ ഇപ്പോള്‍ സാധിക്കുന്നു. കൂടാതെ അനാവശ്യമായി ഫയലുകള്‍ ഓഫീസില്‍ നിറയുന്ന സാഹചര്യം ഒഴിവാക്കാനും ഇത് സഹായിക്കുന്നു. കോടതികളിലെ റജിസ്ട്രികള്‍ അഭിഭാഷകരുമായി കൂടുതല്‍ സഹകരിച്ചാല്‍ അത് വലിയ മാറ്റങ്ങളുണ്ടാക്കും. എത്രയും വേഗം നീതിലഭ്യമാക്കുക എന്നതാണല്ലോ നീതിനിര്‍വഹണ സംവിധാനത്തിന്റെ ലക്ഷ്യം. അതിന് ഓണ്‍ലൈന്‍ രീതികളും സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല.

നെറ്റ്‌വര്‍ക്ക് തകരാറുകള്‍ വാദം പറയാനാകാത്ത സാഹചര്യം ഉണ്ടാക്കുന്നു

അഡ്വ. മഞ്ജുനാഥ് മേനോന്‍ഹൈക്കോടതി അഭിഭാഷകന്‍
ജൂനിയര്‍ അഭിഭാഷകര്‍ക്ക് ദൃശ്യതയും അംഗീകാരവും ലഭിക്കാന്‍ ഓണ്‍ലൈന്‍ കോടതി സഹായകരമായെന്നാണ് എനിക്ക് തോന്നുന്നത്. ഓഫ്‌ലൈന്‍ കോടതിയില്‍ ജഡ്ജിയും അഭിഭാഷകരും അകലത്തിലാണല്ലോ ഇരിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനം ഈ ദൂരം കുറച്ചു. ഇത് ജഡിജിമാരുമായുള്ള ആശയവിനിമയം വര്‍ധിപ്പിക്കാനും സഹായിച്ചു.

ഓഫ്‌ലൈന്‍ കോടതിയിലെ കേസ് നടത്തിപ്പ് അനുഭവം ഓണ്‍ലൈന്‍ കോടതിയില്‍ നിന്നു ലഭിക്കുന്നില്ല. കേസുകള്‍ കെട്ടിക്കിടക്കുന്നത് കൂടാനും വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള കേസ് നടത്തിപ്പ് കാരണമാവുന്നുണ്ടോയെന്ന് പരിശോധിക്കണം. പല കോടതികളും അഡ്മിഷന്‍, പെറ്റീഷന്‍ കേസുകള്‍ മാത്രമാണ് കേള്‍ക്കുന്നത്. വിശദമായി വാദം കേള്‍ക്കേണ്ട കേസുകള്‍ പലപ്പോഴും മാറ്റിവെക്കുകയാണ്. ചില കോടതികള്‍ ഉച്ചക്ക് ശേഷം ഓഫ്‌ലൈന്‍ ആയി ഇത്തരം കേസുകളില്‍ വാദം കേള്‍ക്കുന്നുണ്ട്.

നെറ്റ്‌വര്‍ക്ക് തകരാറുകള്‍ മൂലം നല്ലരീതിയില്‍ വാദം പറയാനാവില്ലെന്ന പ്രശ്‌നവും അഭിഭാഷകര്‍ നേരിടുന്നു. ഹൈക്കോടതിയിലെ നെറ്റ് വര്‍ക്ക് തകരാര്‍ മൂലം തുടര്‍ച്ചയായി നിരവധി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല. ചില ദിവസങ്ങളില്‍ ചില കോടതികളുടെ പ്രവര്‍ത്തനവും തടസപ്പെട്ടു. ചില കോടതികള്‍ വൈകി നടപടികള്‍ ആരംഭിക്കേണ്ടി വന്നു.

കൊവിഡിന് മുമ്പ് ഓഫ്‌ലൈന്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യാത്ത നിരവധി അഭിഭാഷകര്‍ക്കും ഓണ്‍ലൈന്‍ സംവിധാനം നല്ല അവസരം നല്‍കിയെങ്കിലും വസ്ത്രധാരണം, സംസാര രീതികള്‍ എന്നിവയില്‍ പരിശീലിപ്പിക്കപ്പെടാത്തത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് വേണം കരുതാന്‍.

ഓഫ്‌ലൈന്‍ ആയി വാദം കേള്‍ക്കുന്നതാണ് ഉചിതം

അഡ്വ. എസ്. കൃഷ്ണഹൈക്കോടതി അഭിഭാഷക
കോടതികള്‍ ഓഫ്‌ലൈന്‍ ആയി വാദം കേള്‍ക്കുന്നതാണ് ഉചിതം എന്നു ഞാന്‍ കരുതുന്നു. പക്ഷെ, കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കോടതികള്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഹിയറിങ് ആരംഭിച്ചത് യുവ അഭിഭാഷകര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കാന്‍ കാരണമായിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസ് നടക്കുകയാണെങ്കില്‍ സൗകര്യമുള്ള സ്ഥലത്ത് ഇരുന്ന് കേസ് പറയാമെന്നതാണ് ഇതില്‍ പ്രധാനമായ കാര്യം.

ഒരേസമയം, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിവിധ കോടതികളില്‍ കേസ് നടത്താം. കൊച്ചിയില്‍ ഇരുന്നാണ് കഴിഞ്ഞ ദിവസം ഞാന്‍ നെയ്യാറ്റിങ്കര കോടതിയിലെ കേസ് നടത്തിയത്. യാത്രാ പ്രയാസം ഇല്ലാതാക്കാനും ചെലവും സമയവും ലാഭിക്കാനും ഇത് സഹായിക്കും. പക്ഷെ, കോടതി മുറിയില്‍ കേസ് വാദിക്കുന്നതിന്റെ ഫലം ലഭിക്കാന്‍ നിലവിലെ സംവിധാനം സഹായിക്കുമെന്ന് തോന്നുന്നില്ല.

ഇ-ഫയലിങ്ങിന് ഗുണങ്ങളേറെയുണ്ടെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ആദ്യ കാലത്ത് ഇ-ഫയലിങ് വളരെ പ്രയാസമായി തോന്നിയിരുന്നു. പിന്നീട് സങ്കീര്‍ണതകള്‍ കുറഞ്ഞതും പ്രവൃത്തി പരിചയവും അത് വളരെ എളുപ്പമാക്കി. ഇപ്പോള്‍ വീട്ടിലിരുന്നോ ഓഫീസിലിരുന്നോ കേസുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്നു. പക്ഷെ, എല്ലാ അഭിഭാഷകര്‍ക്കും സാങ്കേതിക വിദ്യയോ സൗകര്യമോ ഉണ്ടാവണമെന്നില്ല. അതിനാല്‍ പക്ഷെ, ഓഫ്‌ലൈന്‍ ആയി കേസുകള്‍ ഫയല്‍ ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കരുത്. ഇ-ഫയലിങ് മൂലം അഭിഭാഷക ക്ലെര്‍ക്കുമാര്‍ക്കുണ്ടാവുന്ന പ്രതിസന്ധി മറികടക്കാന്‍ വേണ്ട കാര്യങ്ങളും അധികൃതര്‍ ചെയ്യേണ്ടി വരും.

കോടതി മുറിപോലെയല്ല ഓൺലൈനിൽ കേസ് അവതരണം

അഡ്വ. തോമസ് എബ്രഹാംപ്രസിഡന്റ്, കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍
ഓണ്‍ലൈന്‍ സംവിധാനം നിലവിലുള്ളതിനാല്‍ കേസുകളില്‍ ശരിയായ രീതിയില്‍ വാദം പറയാന്‍ കഴിയാത്ത ഒരു സാഹചര്യം ഇപ്പോള്‍ ഉണ്ട് എന്നാണ് എനിക്ക് മനസിലാവുന്നത്. എതിര്‍കക്ഷിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറയുന്ന വാദത്തിന് കൃത്യമായ മറുവാദം പറയാന്‍ സാധിക്കുന്നില്ലെന്ന് പലരും പറയുന്നു. ഒരു അഭിഭാഷകന്‍ പറയുന്ന കാര്യങ്ങള്‍ മറ്റു അഭിഭാഷകര്‍ക്കും ജഡ്ജിക്കും വരെ മനസിലാവാത്ത സാഹചര്യവും അപൂര്‍വ്വമായെങ്കിലും ഉണ്ട്.

വാദത്തെ സാധൂകരിക്കുന്ന പുതിയ കേസ് വിവരങ്ങള്‍ നേരിട്ടു നല്‍കാനും സാധിക്കുന്നില്ല. ഒരു കോടതി മുറിയില്‍ കേസ് അവതരിപ്പിക്കുന്നതു പോലെ ഓണ്‍ലൈനായി കേസ് അവതരിപ്പിക്കാന്‍ പ്രയാസമാണ്. കൂടാതെ അടിയന്തിര സ്വഭാവമുള്ള കേസുകള്‍ കോടതിയില്‍ എത്തിക്കാനും പ്രയാസം നേരിടുന്നു.

കൊച്ചിയെന്ന വന്‍നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഹൈക്കോടതിയില്‍ പോലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇടക്കിടെ തടസപ്പെടുന്നു. സാങ്കേതികമായി പിഴവില്ലാത്ത സംവിധാനങ്ങളുണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം. എന്നാല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, സര്‍വ്വീസ് പ്രൊവൈഡറുടെ പിഴവ്, എന്നിവ മൂലമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് കക്ഷികളും അഭിഭാഷകരും വലിയ വില നല്‍കേണ്ടി വരും. ഇത് നീതിനിര്‍വ്വഹണത്തെ പ്രതികൂലമായി ബാധിക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ കോടതിയോടുള്ള മതിപ്പ് ഇല്ലാതാക്കുകയും ചെയ്യും.

കോടതിയുടെ നീതിനിര്‍വഹണത്തെ സഹായിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷെ, അതിനോട് പൂര്‍ണ വിധേയത്തം പാടില്ലെന്നാണ് എനിക്ക് പറയാനുള്ളത്. സംസ്ഥാനത്തെ കോളേജുകള്‍ തുറന്നു കഴിഞ്ഞല്ലോ. സ്‌കൂളുകള്‍ അടുത്തമാസം മുതല്‍ തുറക്കും. കുട്ടികള്‍ക്ക് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നില്ലെന്നു ഓര്‍ക്കണം. അഭിഭാഷകരില്‍ 90 ശതമാനം പേരും വാക്‌സിന്‍ എടുത്തവരാണ്. പക്ഷെ, അവരുടെ തൊഴിലിടങ്ങള്‍ തുറക്കുന്നില്ലെന്നത് തൊഴിലെടുക്കാനുള്ള അവകാശത്തിന്റെ ലംഘനമായി കാണണമെന്നാണ് എന്റെ നിലപാട്.

‘ഇ-ഫയലിങ് പാടില്ല’
കേസുകള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യണമെന്ന ഹൈക്കോടതിയുടെ 2021 മേയ് മാസത്തിലെ ഉത്തരവിനെതിരെയും അഭിഭാഷകര്‍ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അഭിഭാഷകരുമായി ചര്‍ച്ച ചെയ്യാതെയാണ് കോടതി വിജ്ഞാപനം ഇറക്കിയതെന്നാണ് അഡ്വ. തോമസ് എബ്രഹാം പറയുന്നത്.

ഫയലിങ് നടപടികള്‍ മാറ്റുമ്പോള്‍ സിവില്‍ പ്രൊസീഡ്വര്‍ കോഡിലെ 122ാം വകുപ്പ്, സി.ആര്‍.പി.സിയിലെ 477 വകുപ്പ് എന്നിവ പാലിച്ചില്ലെന്നാണ് വാദം. വിഷയത്തില്‍ അഭിഭാഷക ക്ലര്‍ക്കുമാരുടെ ആശങ്ക പരിഗണിച്ചുമില്ല.

ഇ-ഫയലിങ് സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ അസോസിയേഷന്‍ രൂപീകരിച്ച രണ്ടു സമിതികളുടെയും റിപ്പോര്‍ട്ട് ചീഫ്ജസ്റ്റീസിന് കൈമാറിയിട്ടുണ്ട്. നാലു തവണ അഭിഭാഷക പ്രതിനിധികള്‍ ഹൈക്കോടതി ഭരണസംവിധാനവുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇ-ഫയലിങ് സംവിധാനത്തിലൂടെ കേസുകള്‍ ഫയല്‍ ചെയ്യുമ്പോഴുള്ള 18 സ്‌റ്റെപ്പുകള്‍ കുറച്ചു. ഇ-ഫയലിങ് പൂര്‍ണ്ണമായും റദ്ദാക്കണമെന്നാണ് അസോസിയേഷന്റെ നിലപാട്.

2022 ജനുവരി ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ആയി മാത്രമേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്യാവൂയെന്നാണ് ഒക്ടോബര്‍ 16ന് ഹൈക്കോടതി പുറത്തിറക്കിയ പുതിയ ചട്ടം പറയുന്നത്. സുപ്രിംകോടതിയുടെ ഇ-കമ്മിറ്റി ചെയര്‍മാന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. 2022 ജനുവരി മുതല്‍ പഴയരീതിയിലുള്ള ഫയലിങ് അനുവദിക്കരുത്. മറ്റു മേഖലകളില്‍ ഹൈക്കോടതിക്കു ഉചിതമായ സമയപരിധി തീരുമാനിക്കാം. കീഴ്‌ക്കോടതികളില്‍ ഹര്‍ജികളും അപ്പീലുകളുമെല്ലാം 2022 മുതല്‍ ഓണ്‍ലൈനായിരിക്കണം.

‘വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിചാരണ പാടില്ല’
കേരള ഹൈക്കോടതി ആഗസ്റ്റ് 25ന് ഇറക്കിയ ഇ-ലിങ്കേജ് ചട്ടങ്ങളെയും അസോസിയേഷന്‍ ചോദ്യം ചെയ്യുന്നുണ്ട്. ഹൈക്കോടതിയുടെ അധികാരപരിധിയില്‍ വരുന്ന എല്ലാ സിവില്‍-ക്രിമിനല്‍ കോടതികള്‍ക്കും ഈ ചട്ടങ്ങള്‍ ബാധകമാണ്. കോടതി നടപടികളുടെ എല്ലാ ഘട്ടങ്ങളിലും ഇ-വീഡിയോ ലിങ്കേജ് നടപ്പാക്കണമെന്നാണ് ചട്ടം പറയുന്നത്.

ഇക്കാര്യത്തിലും ഹൈക്കോടതി അഭിഭാഷകരുമായി കൂടിയാലോചന നടത്തിയില്ലെന്നാണ് അസോസിയേഷന്‍ ആരോപിക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമമം (പോക്‌സോ) പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസിലെ ഇരയെ പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

കോടതികളില്‍ അതിസൂക്ഷ്മമായി നടക്കേണ്ട വിചാരണാ നടപടികളെയാണ് പുതിയ രീതി തകര്‍ക്കുന്നത്. ഇ-വീഡിയോ ലിങ്കേജ് ചട്ടങ്ങള്‍ക്കെതിരായ നടപടികള്‍ ആസൂത്രണം ചെയ്യാന്‍ കോര്‍ഡിനേഷന്‍ ഓഫ് ബാര്‍ അസോസിയേഷന്‍സ് ഇന്‍ കേരളയുടെ നേതൃത്വത്തില്‍ ഈ മാസം 21ന് പ്രത്യേക ചര്‍ച്ച നടക്കും.

എല്ലാം ഓണ്‍ലൈനാക്കണം

അഡ്വ. ശ്രീരാം പാറെക്കാട്ട്സുപ്രിംകോടതി അഭിഭാഷകന്‍
രാജ്യത്തെ കോടതികളിലെ വാദം കേള്‍ക്കല്‍ ഓണ്‍ലൈനാവണമെന്നാണ് എന്റെ നിലപാട്. രാജ്യത്തിന്റെ വിദൂരപ്രദേശങ്ങളില്‍ ജീവിക്കുന്ന അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും അതായിരിക്കും ഗുണം ചെയ്യുക. രാജ്യത്തെ ഏതു കോടതികളിലും അഭിഭാഷകര്‍ക്ക് ഭൂമിശാസ്ത്രപരമായ പരിതിമിതികളില്ലാതെ വാദം പറയാന്‍ കഴിയുന്നതിന്റെ നേട്ടങ്ങള്‍ ആലോചിച്ചു നോക്കൂ. സ്വന്തം കേസില്‍ എന്താണ് നടക്കുന്നതെന്നു കക്ഷികള്‍ക്കു നേരില്‍ മനസിലാക്കാനും സാധിക്കും.

സുപ്രിംകോടതി ഡല്‍ഹിയിലായതിനാല്‍ പലരും കേസുകള്‍ ഫയല്‍ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. ഡല്‍ഹിയില്‍ കേസ് നടത്താന്‍ വലിയ ചെലവ് വരുമെന്നതാണ് കാരണം. ഡല്‍ഹിയില്‍ നിന്ന് ഏറെ അകലെ സ്ഥിതി ചെയ്യുന്ന ഹൈക്കോടതികളില്‍ നിന്ന് അധികം അപ്പീലുകള്‍ സുപ്രിംകോടതിയില്‍ വരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുപോലെ തന്നെ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപത്ത് നിന്നാണ് ഹൈക്കോടതിയിലേക്കും അധികം കേസുകളും വരുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴി കേസുകളില്‍ വാദം കേള്‍ക്കുന്നതും ഇ-ഫയലിങ് അനുവദിക്കുന്നതും ഈ പ്രശ്‌നം ഒരുപരിധി വരെ മറികടക്കാന്‍ സഹായിക്കും.

ഉയര്‍ന്ന കോടതികളില്‍ കേസ് നടത്താന്‍ വലിയ ചെലവാണ് കക്ഷികള്‍ക്കു വരുക. ഒരു ശരാശരി സുപ്രിംകോടതി അഭിഭാഷകന്‍ ഹൈക്കോടതി അഭിഭാഷകനേക്കാള്‍ കൂടുതല്‍ ഫീസ് വാങ്ങുന്നു. ഹൈക്കോടതി അഭിഭാഷകന്‍ ജില്ലാ കോടതി അഭിഭാഷകനെക്കാള്‍ കുടുതല്‍ ഫീസ് വാങ്ങുന്നു. സുപ്രിംകോടതിയും ഹൈക്കോടതികളും സ്ഥിതി ചെയ്യുന്ന വന്‍നഗരങ്ങളില്‍ അഭിഭാഷകര്‍ കേന്ദ്രീകരിക്കുന്നതിനാല്‍ ചെലവും കൂടുന്നു. ഈ ചെലവ് കക്ഷികള്‍ വഹിക്കേണ്ടി വരും. വീഡിയോ കോണ്‍ഫറന്‍സിങ് വരുന്നത് ഫീസിലെ ഈ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

വിചാരണക്കോടതികളില്‍ കേസ് നടത്തുന്ന അഭിഭാഷകര്‍ പലപ്പോഴും വിചാരണകഴിഞ്ഞാല്‍ കേസ് ഒഴിവാക്കാറുണ്ട്. അപ്പീല്‍ കോടതിയില്‍ കേസ് വാദിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായ ദൂരം അതിന് അനുവദിക്കില്ല. കോടതികളില്‍ ഇ-ഫയലിങും വീഡിയോ ഹിയറിങും അനുവദിക്കുന്നത് ഗൗരവമേറിയ ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കും.

അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസ് നടത്താനുള്ള അവകാശം അഭിഭാഷകരുടെ മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നാണ് എന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഓള്‍ ഇന്ത്യാ അസോസിയേഷന്‍ ഓഫ് ജൂറിസ്റ്റ്‌സിനു വേണ്ടി സുപ്രിംകോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

ഹിയറിങ് ഹൈബ്രിഡ് ആക്കണമെന്ന് സീനിയര്‍ അഭിഭാഷകര്‍
ആഴ്ച്ചയില്‍ രണ്ടു ദിവസം ഫിസിക്കല്‍ ഹിയറിങ് നിര്‍ബന്ധമാക്കിയ തീരുമാനത്തെ സുപ്രിംകോടതിയിലെ ചില സീനിയര്‍ അഭിഭാഷകര്‍ ചോദ്യം ചെയ്യുന്നതായി ലൈവ്‌ലോയില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. ഓഫ്‌ലൈന്‍ ഹിയറിങ് നിര്‍ബന്ധമാക്കിയത് നിരവധി പ്രയാസങ്ങളുണ്ടാക്കുന്നുവെന്നാണ് സീനിയര്‍ അഭിഭാഷകനായ കപില്‍ സിബല്‍ ചീഫജ്സ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചത്. ഓഫ്‌ലൈന്‍-ഓണ്‍ലൈന്‍ രീതികളില്‍ കേസ് നടത്താന്‍ അവസരം നല്‍കണമെന്നാണ് അദ്ദേഹം വാദിക്കുന്നത്.

ബാര്‍ അസോസിയേഷനുകളുടെ ശുപാര്‍ശ പരിഗണിച്ചാണ് നടപടിയെന്നാണ് സുപ്രിംകോടതിയുടെ നിലപാട്. തുറന്ന കോടതിയില്‍ കേസ് നടത്തുന്നതിന് പകരമായി ഓണ്‍ലൈന്‍ ഹിയറിങ് മാറരുതെന്നാണ് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

****

(ലേഖനത്തിലെ അഭിഭാഷകരുടെ അഭിപ്രായങ്ങള്‍, സമയം മലയാളം പ്ലസ് റിപ്പോര്‍ട്ടര്‍ അനീബ് പി.എയുമായി വ്യത്യസ്‍ത അഭിമുഖങ്ങളില്‍ സംസാരിച്ചത് പ്രകാരം. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Previous Post

അശ്ലീല വെബ്‌സൈറ്റിൽ കണക്ക് പാഠങ്ങൾ പോസ്റ്റ് ചെയ്ത് അദ്ധ്യാപകൻ, കാരണം…

Next Post

ഒന്‍പത് മാസം പ്രായമുള്ള കുട്ടികളും ഹെല്‍മെറ്റ് ധരിക്കണമെന്ന് നിര്‍ദേശം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഒന്‍പത്-മാസം-പ്രായമുള്ള-കുട്ടികളും-ഹെല്‍മെറ്റ്-ധരിക്കണമെന്ന്-നിര്‍ദേശം

ഒന്‍പത് മാസം പ്രായമുള്ള കുട്ടികളും ഹെല്‍മെറ്റ് ധരിക്കണമെന്ന് നിര്‍ദേശം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.