Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലേ?

by News Desk
October 15, 2021
in KERALA
0
ആണുങ്ങൾക്ക്-ചോദിക്കാനും-പറയാനും-ആരുമില്ലേ?
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

By Samayam Malayalam Plus Desk

”ജീവിതത്തിൽ ഒരു കൂട്ടാവുമെന്ന് കരുതിയാണ് വിവാഹം കഴിച്ചത്. പക്ഷേ, വിവാഹം കഴിഞ്ഞതിന് ശേഷം മന:സമാധാനം അനുഭവിച്ചിട്ടേയില്ല. ഞാൻ മാത്രമല്ല, കുടുംബവും. മനസമാധാനത്തിന് പുറമെ ജീവിതത്തിലെ നീണ്ട എട്ടുവർഷവും 25 ലക്ഷത്തിലധികം രൂപയുമാണ് നഷ്ടമായത്.”–തൃശൂർ സ്വദേശിയായ മനോജ് കുമാർ പറയുന്നു.

സിവിൽ എൻജിനീയറായ മനോജ്, 2012-ലാണ് വിവാഹം കഴിച്ചത്. 2017 സെപ്റ്റംബറിൽ ഭാര്യ വീട്ടിൽ നിന്നിറങ്ങിപ്പോയി. ഭാര്യ, നിസാര കാര്യങ്ങൾക്ക് തർക്കിച്ച് സ്വന്തം വീട്ടിൽ പോകുമായിരുന്നു. ഒരു കുഞ്ഞുണ്ടായാൽ പ്രശനങ്ങൾ തീരുമെന്നായിരുന്നു ഭാര്യാവീട്ടുകാരുടെ ഉപദേശം. കുഞ്ഞുണ്ടായി പക്ഷേ, പ്രശനങ്ങൾ തുട‍‍‍‍ർന്നു. – മനോജ് കുമാർ പറയുന്നു.

ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു എന്നാണ് മനോജിന്റെ ആരോപണം. വിവാഹത്തിന് മുമ്പുള്ള ബന്ധം അവർ തുടരുകയായിരുന്നു. ഭാര്യയും അവരുടെ സുഹൃത്തും ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്ന വിവരം ഭാര്യാവീട്ടുകാരെ അറിയിച്ചപ്പോൾ, അത് മനോജ് കുമാറിന്റെ കഴിവുകേടാണെന്നായിരുന്നു അവരുടെ മറുപടി.

2019 മുതൽ ഭാര്യയുമായുള്ള തർക്കത്തിൽ മനോജ് കുമാർ നിയമനടപടികൾ നേരിടുന്നു. ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം തുടങ്ങിയ നിയമങ്ങൾ പ്രകാരം കേസ് കൊടുക്കാതിരിക്കണമെങ്കിൽ പണം വേണമെന്നായിരുന്നു ആദ്യം ആവശ്യം. ചർച്ചകൾക്ക് ഒടുവിൽ ഭാര്യക്ക് പത്ത് ലക്ഷം രൂപയും കുഞ്ഞിന് ആറു ലക്ഷം രൂപയും നൽകാമെന്നു സമ്മതിച്ചു. പക്ഷെ, കുട്ടിയെ കാണാൻ ഉള്ള അവകാശം വേണമെന്ന ആവശ്യം ഉന്നയിച്ചതോടെ ആ ചർച്ചയും അലസി.

പിന്നീട് 2020 ഡിസംബറിൽ ഭാര്യയും അഭിഭാഷകരും കോടതി ഉത്തരവുമായി വീട്ടിൽ കയറാൻ ശ്രമിച്ചതോടെ മനോജ്കുമാർ മാനസികമായി കൂടുതൽ തളർന്നു. മകന്റെ കുടുംബ പ്രശ്‌നങ്ങൾ കണ്ട് അമ്മ രോഗിയായി മാറിയിരുന്നു. അതിനാൽ എങ്ങനെയെങ്കിലും പ്രശ്‌നം തീരാനായി മനോജ് കുമാർ ഒത്തുതീർപ്പിന് തയ്യാറായി.

മനോജ് കുമാർ പലപ്പോഴായി നൽകിയ 15 പവൻ സ്വർണവും കൂടി വേണമെന്നാണ് പുതിയ ചർച്ചയിൽ ഭാര്യ ആവശ്യപ്പെട്ടത്. ഇതിന് സമ്മതിച്ചു. മൊത്തം 25 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയാണ് വിവാഹം മൂലം തനിക്കുണ്ടായതെന്ന് മനോജ് കുമാർ പറയുന്നു. പിന്നീട് ഇരുവരും വിവാഹമോചനം നേടി.

*

കോഴിക്കോട് സ്വദേശിയായ ഗ്രാഫിക് ഡിസൈന‍ർ മുബാറക്ക് 2013-ലാണ് വിവാഹം കഴിച്ചത്. പ്രസവത്തിന് വീട്ടിൽ പോയ ശേഷം തിരികെ വരാൻ ഭാര്യ തയ്യാറായില്ല. സ്വന്തം വീടിന് സമീപം പുതിയ വീട് വെച്ച് താമസിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ഈ ആവശ്യം നടപ്പായില്ല. പിന്നീട് കോഴിക്കോട് വനിതാ സെല്ലിൽ നിന്ന് മുബാറക്കിന് ഫോൺ വന്നു. അമ്പത് പവൻ സ്വർണവും അഞ്ച് ലക്ഷവും തട്ടിയെടുത്തു ഉപേക്ഷിച്ചുവെന്ന പരാതിയിലാണ് വനിതാ സെൽ ബന്ധപ്പെട്ടത്.

പിന്നെ, കേസുകൾക്ക് പുറമെ കേസുകൾ വന്നു. ഈ കേസുകളെല്ലാം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൃശൂരിലേക്ക് മാറ്റി. അവധിക്കാലങ്ങളിൽ കുട്ടിയെ കാണാൻ മുബാറക്കിന് കുടുംബകോടതി അനുമതി നൽകിയിരുന്നു. പക്ഷെ, ഇത് പലപ്പോഴും പാലിക്കപ്പെട്ടില്ല. മാത്രമല്ല, 2018 ജൂൺ മാസത്തിൽ കുട്ടിയെ നൽകി വരുമ്പോൾ മലപ്പുറം കോട്ടക്കലിൽ വെച്ച് ഒരു സംഘം മുബാറക്കിനെആക്രമിക്കുകയും ചെയ്തു. ഈ കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

2019 മേയ് 11ന് കുട്ടിയെ മടക്കിനൽകിയതിന്റെ തൊട്ടടുത്ത ദിവസം കോഴിക്കോട് ചേവായൂർ സ്‌റ്റേഷനിൽ നിന്ന് ഫോൺ വന്നപ്പോൾ ഞെട്ടിയെന്ന് മുബാറക്ക് പറയുന്നു. പോക്‌സോ കേസിലെ പരാതിയിൽ ഹാജരാവണമെന്നാണ് പോലീസ് അറിയിച്ചത്. കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മാതാവ് പറഞ്ഞതെന്നും ശരീരത്തിൽ പരുക്കുകളോ അടയാളങ്ങളോ ഇല്ലെന്നുമാണ് ഡോക്ടർ രേഖപ്പെടുത്തിയത്. തുടർന്ന് തൊട്ടടുത്ത ദിവസം വീണ്ടും ഡോക്ടറെ കാണിച്ചപ്പോൾ പരുക്കുകൾ ഉണ്ടായിരുന്നു. തുടർന്ന് മേയ് 13ന് രാത്രിയാണ് കേസ് റജിസ്റ്റർ ചെയ്തത്.

കുടുംബകേസ് നടക്കുന്നതിനാൽ മുബാറക്കിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. പക്ഷെ, ഈ കേസ് ചൂണ്ടിക്കാട്ടി തൃശൂർ കുടുംബ കോടതി കുട്ടിയുടെ കസ്റ്റഡി നിഷേധിച്ചു. പക്ഷെ, ഇതിനകം കേസിൽ കഴമ്പില്ലെന്നും ഒഴിവാക്കുകയാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ കസ്റ്റഡി നൽകിയ മുൻ ഇടക്കാല ഉത്തരവ് പാലിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പക്ഷെ കുട്ടിയെ അമ്മ കോടതിയിൽ ഹാജാരാക്കിയില്ല. തുടർന്ന് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് നൽകി. അമ്മയും കുഞ്ഞും വിദേശത്താണെന്നാണ് ഭാര്യയുടെ മാതാവ് കോടതിയെ അറിയിച്ചു. പിതാവില്ലാത്ത കുട്ടിയാണെന്ന് തെറ്റിധരിപ്പിച്ചാണ് പാസ്‌പോർട് സ്വന്തമാക്കിയതെന്നും കണ്ടെത്താനായി. തുടർന്ന് രണ്ടു പേരുടെയും പാസ്‌പോർട് കോടതി റദ്ദാക്കിന്നൊണ് മുബാറക്ക് പറയുന്നത്. ഇവരെ തിരികെ കൊണ്ടുവരാൻ അധികൃതർക്ക് നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം. പോക്‌സോ കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് യുവതി ആലപ്പുഴ കോടതിയിൽ മറ്റൊരു പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ മൊഴി നൽകാൻ ചെല്ലാത്തതിനാൽ കോടതി അവർക്ക് സമൻസ് അയച്ചിട്ടുണ്ട്. – മുബാറക്ക് പറയുന്നു.

*

മുബാറക്കിനും മനോജ് കുമാറിനും നിയമഉപദേശവും മാനസിക പിന്തുണയും നൽകുന്നത് തൃശൂരിലെ പുരുഷ അവകാശ സംരക്ഷണ സമിതി (പാസ്) എന്ന സംഘടനയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സേവ് ഇന്ത്യൻ ഫാമിലി എന്ന സംഘടനയുടെ ഭാഗമാണ് പാസ്.

വ്യാജകേസുകളിൽ ആരോപണവിധേയരായ 3000ത്തിലധികം പുരുഷൻമാർക്ക് ഇതുവരെ നിയമ-വൈകാരിക ഉപദേശം നൽകിയെന്ന് സെക്രട്ടറി പി.ആർ ഗോകുൽ പറയുന്നു.

ഭാര്യയോട് ക്രൂരത കാണിക്കുന്നത് തടയാനെന്ന പേരിൽ കൊണ്ടുവന്ന 498എ വകുപ്പാണ് പുരുഷൻമാർക്കെതിരെ കള്ളക്കേസ് എടുക്കാൻ കൂടുതലായി ഉപയോഗിക്കുന്നതത്രെ. റജിസ്റ്റർ ചെയ്യുന്ന 90 ശതമാനം കേസുകളും കഴമ്പില്ലെന്ന് കണ്ട് പോലീസോ കോടതിയോ തന്നെ ഒഴിവാക്കുകയാണ്. ഭാര്യയോട് ക്രൂരത കാണിച്ച ഭർത്താവിനും കുടുംബക്കാർക്കാർക്കും മൂന്നു വർഷം വരെ തടവും പിഴയും നൽകാനുള്ള വകുപ്പുള്ളതാണ് ദുരുപയോഗത്തിന് കാരണം – പാസ് സെക്രട്ടറി പറയുന്നു.

കേസിന്റെ ഗൗരവം വർധിപ്പിക്കാൻ സ്ത്രീധന നിരോധന നിയമത്തിലെയും ഗാർഹികപീഡന നിരോധന നിയമത്തിലെയും പോക്സോ നിയമത്തിലെയും വകുപ്പുകളും ചിലർ ഉൾപ്പെടുത്തുന്നു. ഇതോടെ ഭർത്താവും കുടുംബവും ചില കേസുകളിൽ അയൽക്കാരും പ്രതിസന്ധിയിലാവും. സ്ത്രീസംരക്ഷണ നിയമങ്ങളുടെ പ്രധാന ഇര കുട്ടികളാണെന്ന് ഗോകുൽ പറയുന്നത്.

സ്ത്രീ സംരക്ഷണ നിയമങ്ങളെ കുറിച്ച് പുരുഷൻമാർക്ക് ധാരണയില്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് പുരുഷാവകാശ പ്രവർത്തകനായ എ.സന്തോഷ് കുമാർ പറയുന്നു. കുടുംബകോടതിയിൽ കേസ് നടക്കുന്ന കാലത്ത് സാധാരണ പുരുഷൻമാർക്ക് നിയമത്തെ കുറിച്ചോ, നിയമത്തെ മറയാക്കി നടന്നുവരുന്ന ചൂഷണങ്ങളെ സംബന്ധിച്ചോ ഒരു ധാരണയുമുണ്ടാവില്ല. കേസ് തോറ്റ് അപ്പീൽ ഘട്ടമാവുമ്പോഴാണ് നിയമമൊക്കെ അറിയുക. അക്കാലത്ത് നിയമം അറിഞ്ഞിട്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലല്ലോ – അദ്ദേഹം പറയുന്നു.

“ഭർത്താവോ കുടുംബക്കാരോ സ്ത്രീകളോട് ക്രൂരത കാണിക്കുന്നത് തടയുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498എ വകുപ്പും ഗാർഹിക പീഡന നിരോധന നിയമവും തൊഴിൽ സ്ഥലത്തെ പീഡനം തടയൽ നിയമവുമാണ് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്നതെന്നാണ് എ. സന്തോഷ്‌കുമാർ പറയുന്നത്. ഇന്ത്യയെ പോലെ പരമ്പരാഗത കാഴ്ച്ചപ്പാടുകൾ ഇന്നും പിന്തുടരുന്ന രാജ്യത്ത് ഇത്തരം നിയമങ്ങൾ അനിവാര്യമാണ്. അതിനൊപ്പം തന്നെ നിയമം ദുരുപയോഗം തടയുന്നതിനുള്ള മുൻകരുതലുകളും ദുരുപയോഗത്തിനെതിരെയുള്ള ശിക്ഷണ നടപടികളും അനിവാര്യമാണ്.”

ഒരു ജഡ്ജിയും മനുഷ്യാവകാശ സംഘടനാ പ്രതിനിധിയും മനശാസ്ത്രജ്ഞനും എം.എസ്.ഡബ്ല്യു ബിരുദധാരിയോ/ പരിചയസമ്പത്തുള്ള സാമൂഹിക പ്രവർത്തകനോ അടങ്ങുന്ന നാലംഗ പാനൽ ഇത്തരം പ്രശ്നങ്ങൾ പരിശോധിക്കണമെന്നാണ് പാസ്സിന്റെ നിലപാട്. പുരുഷൻമാരെ ബോധവൽക്കരിക്കാനായി പുരുഷ വാണി എന്ന പേരിൽ ഒരു മാസികയും സംഘടന പ്രസിദ്ധീകരിക്കുന്നുണ്ട്. പ്രശ്‌നങ്ങൾ നേരിടുന്ന പുരുഷൻമാർക്ക് ബന്ധപ്പെടാൻ ഹെൽപ്പ്‌ലൈൻ നമ്പറും പാസ് നടത്തുന്നുണ്ട്.

കുടുംബ-ദാമ്പത്യ തർക്കങ്ങളിൽ കുടുംബകോടതികൾ ഏകപക്ഷീയമായ ഇടക്കാല മുൻവിധികൾ പുറപ്പെടുവിക്കരുതെന്നാണ് പുരുഷാവകാശ സംഘടനകൾ ആവശ്യപ്പെടുന്നത്. ജീവനാംശം നൽകുവാനോ സ്വത്ത് മരവിപ്പിക്കുന്നതിനോ ഉത്തരവ് ഇടുന്നതിന് മുമ്പ് പുരുഷന്റെ വാദം കേൾക്കണമെന്നാണ് ആവശ്യം. ക്രിമിനൽ ആരോപണങ്ങളുണ്ടെങ്കിൽ അതിൽ പോലീസീന് നടപടിയെടുക്കാമല്ലോ. കുടുംബ തർക്കവുമായി ബന്ധപ്പെട്ട് വിവിധ ആരോപണങ്ങൾ വിവിധ കോടതികൾ കൈകാര്യംചെയ്യുന്നതിന് പകരം ഒരു വേദിയിൽ കേൾക്കണം. ഗൃഹനാഥൻമാരുടെ ആത്മഹത്യാ കണക്കുകൾ പുരുഷൻമാർ നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുമ്പോളും നിയമസംവിധാനങ്ങൾ മുഖം തിരിഞ്ഞു നിൽക്കുകയാണ്. പുരുഷൻമാരുടെ പ്രശ്‌നങ്ങളെ നേരിടാൻ കേരളത്തിലെ വിവിധ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന പ്രവർത്തകർ ചേർന്ന് സംസ്ഥാനതല സംഘടനയുണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാവും. – സംഘടനാ വക്താക്കൾ പറയുന്നു.

****

(Editor’s Note: ഈ വാർത്തയിൽ പരാമർശിച്ചിട്ടുള്ള വ്യക്തികളുടെ പേരുകൾ യഥാ‍ർഥമല്ല. അഭിപ്രായങ്ങൾ വ്യക്തതയും വാർത്തയുടെ ഘടനയും ദൈ‍ർഘ്യവും പരിഗണിച്ച് ചുരുക്കിയിട്ടുണ്ടാകാം.)

Previous Post

IPL 2021: ധോണിയുടെ ചെന്നൈയും മോർഗന്റെ കൊൽക്കത്തയും നേർക്കുനേർ; ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടം

Next Post

വിദ്യാര്‍ഥികളെ ചവിട്ടിവീഴ്‌ത്തി തല്ലിച്ചതച്ചു; അധ്യാപകന്‍ അറസ്റ്റില്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വിദ്യാര്‍ഥികളെ-ചവിട്ടിവീഴ്‌ത്തി-തല്ലിച്ചതച്ചു;-അധ്യാപകന്‍-അറസ്റ്റില്‍

വിദ്യാര്‍ഥികളെ ചവിട്ടിവീഴ്‌ത്തി തല്ലിച്ചതച്ചു; അധ്യാപകന്‍ അറസ്റ്റില്‍

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.