
ജില്ലാ നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടി കുറഞ്ഞുപോയെന്ന ഒരു വിഭാഗം നേതാക്കളുടെ കൂടെ അഭിപ്രായം പരിഗണിച്ചാണ് സിപിഎം സംസ്ഥന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ കർശന നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജു ജേക്കബിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടിലുണ്ട്.
Also Read :
തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി കെ മണിശങ്കർ, വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ ഡി വിൻസെന്‍റ്, തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് മണ്ഡലം സെക്രട്ടറി സിഎൻ സുന്ദരൻ, പെരുമ്പാവൂരിലെ തോൽവിയിൽ ജില്ല സെക്രട്ടേറിയേറ്റ് അംഗം എൻസി മോഹനൻ എന്നിവരെയാണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
പിറവത്തെ തോൽവിയിലാണ് കൂത്താട്ടുകുളത്തെ നേതാക്കൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. പാർട്ടി സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് തെരഞ്ഞെടുപ്പ് തോൽവിയിൽ നേതാക്കൾക്കെതിരെ കർശന നടപടിയിലേക്ക് സിപിഎം കടന്നത്.
Also Read :
സംസ്ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കൽ , ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ജെ ജേക്കബ് , സി എം ദിനേശ്മണി , പി എം ഇസ്മയിൽ എന്നിവർ അംഗങ്ങളായ കമ്മിഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ ഇവർക്കെതിരെ നടപടി എടുത്തത്. ഇത് കുറഞ്ഞുപോയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷനും പുറത്താക്കലും ഉൾപ്പെടെയുള്ള കടുത്ത നടപടിയും സ്വീകരിച്ചിരിക്കുന്നത്.
Also Read :















