Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വയസ്സ് 40 പിന്നിട്ട് നാല് സ്ത്രീകള്‍; നവവധുവായി മേക്കോവര്‍

by News Desk
September 25, 2021
in KERALA
0
വയസ്സ്-40-പിന്നിട്ട്-നാല്-സ്ത്രീകള്‍;-നവവധുവായി-മേക്കോവര്‍
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

പ്രായം 40 കഴിഞ്ഞാൽ വീട്ടില്‍ അടങ്ങി ഒതുങ്ങിയിരിക്കുകയാണ് സ്ത്രീകള്‍ക്ക് നല്ലതെന്ന് ഉപദേശിക്കുന്നവരുണ്ട് സോഷ്യല്‍ മീഡിയയിലും പുറത്തും. കോഴിക്കോടുകാരനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അഭിലാഷ് ‘ചിക്കു’ ‘ടി.കെ, ഈ യാഥാസ്ഥിക ആക്രമണങ്ങള്‍ നേരിട്ടത് 40 വയസ്സ് പിന്നിട്ട നാല് സ്ത്രീകളെ അണിയിച്ചൊരുക്കിയപ്പോഴാണ്. വയസ് ആകരുത് സൗന്ദര്യത്തിനും മേക്കോവറിനും മാനദണ്ഡമെന്ന് കരുതുന്ന അഭിലാഷ്, ‘സ്വപ്‍ന വധു’ എന്ന പേരിലാണ് 40 വയസ്സു കഴിഞ്ഞ് നാലുപേര്‍ക്ക് മേക്കോവര്‍ നല്‍കിയത്. അധികം വൈകാതെ മേക്കോവര്‍ ഫോട്ടോഷൂട്ട് വൈറലായി.

അഭിലാഷ് ടി.എ,
സമയം മലയാളം പ്ലസിനോട് സംസാരിക്കുന്നു.

എന്തുകൊണ്ട് ഡ്രീം ബ്രൈഡല്‍ മേക്കപ്പ്?

ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്യാണ പന്തലില്‍ ഒരുങ്ങി നിന്ന അനുഭവമുള്ളവരായിരുന്നു സബജക്റ്റുകളില്‍ പലരും. ഒന്നൊരുങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീക്ക് വയസൊരു മാനദണ്ഡമാകരുത്. അവരെന്ത് ആഗ്രഹിക്കുന്നുവോ അത് ചെയ്യട്ടെ. പണ്ട് കല്യാണം നടന്നത് കൊണ്ട് അന്ന് സാധിക്കാതെ പോയത് ഇന്ന് സാധിച്ചെടുത്തു. ഇന്നത്തെ കല്യാണ ഫോട്ടോഷൂട്ടുകള്‍ കാണുമ്പോള്‍ അസൂയപ്പെടുന്ന, ഇതുപോലെ ആയിരുന്നു എങ്കില്‍ എന്ന് ചിന്തിക്കുന്ന സ്ത്രീകളും ഇവിടെ നമുക്കിടയില്‍ തന്നെ ഉണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തമാണ് കല്യാണമെന്ന് പറയുന്നത്. അങ്ങനെയൊരു സാഹചര്യം പിന്നീട് ജീവിതത്തില്‍ ലഭിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെയാണ് മറ്റ് പല ഫാഷന്‍ മേക്കോവറുകളും നടത്താതെ വധുവിന്റെ ചമയങ്ങളില്‍ അവരെ ഒരുക്കിയത്.

എങ്ങനെയാണ് ഡ്രീം ബ്രൈഡല്‍ മേക്കപ്പ് എന്നതിലേക്ക് എത്തിച്ചേര്‍ന്നത്?

സാധാരണ ഞാന്‍ മേക്കോവറുകള്‍ ചെയ്യാനായി മോഡലുകളെ ആവശ്യമുണ്ടെന്ന് അറിയിച്ചു കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികള്‍ പങ്കുവെച്ചിരുന്നു. അതില്‍ ചില കമന്റുകള്‍ വന്നിരുന്നു. എന്തുകൊണ്ടാണ് 40 വയസിനു മുകളിലുള്ള സ്ത്രീകളെ മോഡലാക്കി ക്ഷണിക്കാത്തതെന്ന് അവരില്‍ ചിലര്‍ ചോദിച്ചു. ഞങ്ങളെ ഒന്നും പറ്റില്ലല്ലേ? ഞങ്ങളുടൊ ഒക്കെ പ്രായം കഴിഞ്ഞല്ലോല്ലേ? അതുപോലെ എന്തുകൊണ്ടാണ് എല്ലായ്പ്പോഴും യുവതികളെ മാത്രമെടുക്കുന്നതെന്നുമെല്ലാം ചോദിച്ചപ്പോള്‍, അവിടെ നിന്നാണ് ഇങ്ങനെയൊരു ചിന്തയിലേക്ക് കടക്കുന്നത്.

എന്തുകൊണ്ട് അവരെ മാറ്റി നിര്‍ത്തുന്നു. മധ്യവയസ്‌കരായി എന്ന് പറഞ്ഞു മാറ്റി നിര്‍ത്തരുതല്ലോ. അവര്‍ക്കുള്ള ആഗ്രഹങ്ങള്‍ കൂടി നിറവേറ്റേണ്ടേ എന്നുള്ള ആലോചനയില്‍ നിന്നാണ് ഈ ഒരു ചിന്ത ഉരുത്തിരിയുന്നത്. ഞങ്ങള്‍ക്കും ഒരുങ്ങാന്‍ ആഗ്രഹമുണ്ടെന്ന് ചിലര്‍ തമാശക്ക് പറഞ്ഞു. ചിലരാകട്ടെ വളരെയധികം ആകാംഷയോട് കൂടി തന്നെയാണ് ചോദിച്ചത്. അവരെയെല്ലാം പരിഗണിക്കേണ്ടതുണ്ട് എന്ന തീരുമാനം എടുക്കുന്നതും അവിടെ നിന്നാണ്.

അതുവരേയും ഞാന്‍ 20-35 വരെ പ്രായമുള്ളവരെ മാത്രം അണിയിച്ചൊരുക്കുകയാണ് ചെയ്തിരുന്നത്. അതില്‍ നിന്ന് ഒരു മാറ്റം വേണമെന്ന് കരുതി. അവര്‍ക്കും ഒരു അവസരം എന്ത് കൊണ്ട് നല്‍കി കൂടാ എന്ന തോന്നലില്‍ നിന്നാണ് ഇങ്ങനെയൊരു സംരംഭത്തിലേക്ക് കാലെടുത്തുവെച്ചത്. സത്യത്തില്‍ ആരും തന്നെ വരില്ല എന്നാണ് കരുതിയിരുന്നത്. പക്ഷേ, ഒരു സ്റ്റോറി പോസ്റ്റ് ചെയ്തപ്പോള്‍ ഒരുപാട് പേരാണ് അതില്‍ പ്രതികരിച്ചത്. അങ്ങനെ ആദ്യം പ്രതികരിച്ച നാല് പേരെ മേക്കോവര്‍ ചെയ്യാനായി ക്ഷണിക്കുകയായിരുന്നു.

മേക്കോവര്‍ ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ശേഷം നിരവധി പേരാണ് തങ്ങള്‍ക്കും ഇങ്ങനെ ആയാല്‍ കൊള്ളാമെന്ന ആഗ്രഹവുമായി വന്നത്. ഒരുങ്ങിയവര്‍ക്കൊന്നും അധികം പ്രായം തോന്നുന്നില്ല എന്നാണ് അവരെല്ലാം തന്നെ പറഞ്ഞത്.

ലോക്ക്ഡൗണ്‍ കാലത്ത് വിരിഞ്ഞ ചിന്ത നടപ്പിലാക്കിയതെങ്ങനെയാണ്?

അന്ന് ഒരുപാട് പേരില്‍ നിന്ന് പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. അങ്ങനെ രണ്ടാം ലോക്ക്ഡൗണ്‍ സമയത്താണ് ഇത്തരത്തിലൊരു ചിന്ത ഉണ്ടായത്. എന്നാല്‍ അന്നത് സാധ്യമാക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. പിന്നീട് ആ നാല് പേര്‍ക്കും, ക്യാമറാമാനും വരാന്‍ പറ്റാത്ത സ്ഥിതി ഉണ്ടായി.

കൊറോണ കൊടുമ്പിരി കൊണ്ടിരിക്കുന്ന ആ സമയം കഴിയട്ടേന്ന് കരുതി. ഒന്ന് കൊറോണ കുറഞ്ഞെന്ന് തോന്നിയപ്പോഴാണ് അന്ന് അങ്ങനെ ചെയ്തത്. അതിനുള്ളില്‍ അവര്‍ക്ക് വേണ്ടുന്ന കോസ്റ്റ്യൂം എല്ലാം തന്നെ ഒരുക്കി വെച്ചിരുന്നു.

കോലഞ്ചേരി, മൂവാറ്റുപുഴ, എറണാകുളം സ്വദേശിനികളാണ് മേക്കോവറിനായി വന്നത്. സേതുലക്ഷ്മി, ആനി പോൾ, ജിനി, നന്ദ എന്നിവരാണ് മോഡലുകളായത്. അതില്‍ രണ്ട് പേരെ എനിക്ക് അറിയുന്നത് തന്നെയാണ്. ബാക്കി രണ്ട് അറിയാത്തവരേയും എടുക്കണെമന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അവര്‍ പൂര്‍ണ സമ്മതം തന്നതോടെ ആ വഴിയും തെളിഞ്ഞു. എടുത്തവരില്‍ തന്നെ വീട്ടമ്മമാരും ജോലി ചെയ്യുന്നവരുമുണ്ട്. നാല് പേരും നാല് പ്രായത്തില്‍ നില്‍ക്കുന്നവരാണ്. അവരുടേയെല്ലാം സമയത്തിനനുസരിച്ചാണ് മേക്കോവറുകള്‍ ചെയ്തത്.

ആദ്യം പോസ്റ്റിന് പ്രതികരിച്ച നാല് പേരെ എടുത്തു. അവരുടെ ലുക്ക് പോലും നോക്കിയിരുന്നില്ല. അവരുടെ ഫോട്ടോ പിന്നീട് ലഭിച്ചപ്പോള്‍ അവര്‍ക്ക് യോജിക്കുന്നത് ഈ മതത്തിലുള്ള വേഷവിധാനമാകുമെന്ന് ഞാന്‍ കണക്കു കൂട്ടി.

സാരിയില്‍ തന്നെ ചെയ്യണമെന്ന് ആഗ്രഹം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് പനമ്പള്ളി നഗറിലുള്ള റൂഹ് ബൈ ബ്രാന്‍ഡുമായി ബന്ധപ്പെട്ടു. അതിലെ ഫെബിത ചേച്ചിയുമായി സംസാരിച്ചു. ഈ പ്രോജക്ട് ചെയ്യുന്നതില്‍ അവര് വളരെയധികം താല്‍പര്യം പ്രകടിപ്പിക്കുകയും എത്ര സാരി വേണമെങ്കിലും തരാമെന്ന് ഏല്‍ക്കുകയും ചെയ്തു. ജ്വല്ലറികളെല്ലാം പെരുമ്പാവൂരിലുള്ള ജൂമര്‍ ബൈ പാര്‍വ്വതി രാജാണ് ഒരുക്കിയത്. ചിത്രങ്ങളെല്ലാം എടുത്തിരിക്കുന്നത് അമീന്‍ സാബില്‍ ആണ്.

മധ്യവയസ്സുള്ളവരെ മേക്കോവര്‍ ചെയ്യുന്നതില്‍ ചലഞ്ച് ചെയ്യുന്നതായി എന്തെങ്കിലും ഉണ്ടായിരുന്നോ?
അത്തരത്തിലൊരു ചലഞ്ചസും നേരിട്ടിട്ടില്ല. പ്രായമൊരു പ്രശനമല്ല. അവരുടെ ഹെയര്‍ സ്റ്റൈലുകള്‍ അവരുടെ മുഖത്തിന് അനുയോജ്യമാകുന്നുണ്ടോ എന്ന് മാത്രമാണ് ശ്രദ്ധിച്ചത്.

വൈറല്‍ മേക്കപ്പിന് ശേഷമുള്ള പ്രതികരണങ്ങള്‍?
എന്റെ ഈ പുതിയ മേക്കോവര്‍ പരിപാടി വര്‍ക്ക് ഔട്ട് ആകുമോ എന്നും അത് വൈറലാകുമോ എന്നും ഒട്ടും ചിന്തിച്ചിരുന്നില്ല. വൈറലായി കഴിഞ്ഞപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. കൂടുതല്‍ പേരും ഈ പ്രവൃത്തിയെ സ്വീകരിച്ചു എന്നതില്‍ സന്തോഷിക്കുന്നു.

എന്റെ അമ്മയുടെ പ്രായമുള്ളവരെയാണ് ഞാന്‍ അണിയിച്ചൊരുക്കിയത്. അവരുടെ മുഖത്തെ സന്തോഷവും അവരുടെ അഭിപ്രായങ്ങളുമാണ് എനിക്ക് കൂടുതല്‍ പ്രചോദനമായത്. കാരണം അതിലൊരാള്‍ 30 വര്‍ഷം മുമ്പാണ് വധുവായി അണിഞ്ഞൊരുങ്ങിയത്. അന്ന് മേക്കപ്പ് ചെയ്തതില്‍ ഒട്ടും ഇഷ്ടമില്ലാതിരുന്ന, കരഞ്ഞ് തളര്‍ന്ന മുഖവുമായി നടന്നവര്‍ക്ക് പുതിയ മേക്കോവര്‍ മൂലമുണ്ടായ മാറ്റങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും വലുതാണ്. മേക്കോവറിന് ശേഷം അതില്‍ അണിഞ്ഞൊരുങ്ങിയ ആനി ചേച്ചിയുടെ മകള്‍ ശരിക്കും അത്ഭുതപ്പെട്ടുപോയിരുന്നു. അമ്മയെ അത്തരമൊരു വസ്ത്രത്തില്‍ കണ്ടപ്പോഴുണ്ടായ ആകാംഷ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആവേശത്തോട് കൂടിയാണ് ആ മകളെ കാണാന്‍ കഴിഞ്ഞത്.

ഈ നാല് പേരുടേയും ഭര്‍ത്താക്കന്മാരില്‍ നിന്നും നല്ല രീതിയിലുള്ള പ്രതികരണങ്ങള്‍ തന്നെയാണ് ലഭിച്ചത്. വീഡിയോ കോള്‍ ചെയ്തിട്ട് അവര്‍ക്ക് അവരുടെ ഭാര്യമാര് തന്നെയാണോ ഇതെന്ന സംശയവും ഉണ്ടായിരുന്നു. ഭാര്യമാരെ സ്ഥിരം ഇതേ പോലെ നിലനിര്‍ത്താന്‍ കഴിയുമോ എന്നും അവര്‍ ചോദിച്ചു.

നെഗറ്റീവ് അഭിപ്രായങ്ങള്‍ ഉണ്ടായില്ലേ?
അന്ന് ഫോട്ടോ പോസ്റ്റ് ചെയ്തതിന് ശേഷം ഒരാള്‍ തള്ളമാര്‍ക്ക് വീട്ടിലിരുന്നുകൂടെ. ഈ വയസാം കാലത്ത് ഇതെന്തിനുള്ള പുറപ്പാടാണ് എന്ന തരത്തില്‍ ചോദിക്കുകയുണ്ടായി. മറ്റു ചിലരാകട്ടെ ഫ്രഷ്, ഫ്രഷ് എന്ന് പറഞ്ഞ് കളിയാക്കുകയാണുണ്ടായത്. മധ്യ വയസുള്ള സ്ത്രീകള്‍ വീട്ടിലിരിക്കണം, കുട്ടികളേയും ഭര്‍ത്താവിനേയും നോക്കണമെന്ന് ചിന്തിക്കുന്ന ഒരുപാട് പേരുണ്ട്. അത്തരത്തിലൊരു വിവേചനവും പാടില്ല. അവര്‍ക്കുള്ള മറുപടിയും അന്ന് കൊടുത്തിരുന്നു.

ബാഹ്യ സൗന്ദര്യത്തിനോ ആന്തരിക സൗന്ദര്യത്തിനോ മുന്‍തൂക്കം?
തീര്‍ച്ചയായും ആന്തരിക സൗന്ദര്യത്തിന് തന്നെയാണ്. മേക്കപ്പ് ആര്‍ടിസ്റ്റ് ആണെങ്കില്‍ പോലും നമുക്ക് ഒരാളുടെ പുറമേയുള്ള ഭംഗിയേക്കാള്‍ കൂടുതല്‍ വില നല്‍കേണ്ടത് അയാളുടെ ആന്തരിക സൗന്ദര്യത്തില്‍ തന്നെയാണ്. ഒരാള്‍ക്ക് അയാളുടെ നിറത്തിലോ, ചര്‍മ്മത്തിലോ കുറവുകള്‍ ഉണ്ടെന്ന് കരുതി അത് വെച്ച് അവരെ വിലയിരുത്തുന്നതിനോട് തീരെ യോജിപ്പില്ല. പല ബ്രൈഡ്സും അവരുടെ ചര്‍മ്മത്തിനെ കുറിച്ച് ആവലാതികള്‍ പറഞ്ഞിട്ടുണ്ട്. വരണ്ട ചര്‍മ്മം കാരണമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് അവര്‍ അവരുടെ പ്രശ്നങ്ങളെ വലുതാക്കി ടെന്‍ഷനടിക്കുന്ന ഒരുപാട് പേരുണ്ട്. നിറമില്ല, മുടിയില്ല എന്നതൊക്കെയാണ് പലരുടേയും പ്രധാന പ്രശ്നങ്ങള്‍. എന്നാല്‍ അവരോടെല്ലാം പറയാനുള്ളത് സൗന്ദര്യമെന്നത് വെളുപ്പിനെ ആശ്രയിച്ചല്ല ഇരിക്കുന്നത്. അല്ലെങ്കില്‍ മുട്ടോളം മുടി ഉള്ളവര്‍ മാത്രമല്ല സൗന്ദര്യവതികള്‍. അത്തരം കാഴ്ചപ്പാടുകള്‍ ഇവിടെ മാത്രമാണുള്ളത്. അതെല്ലാം മാറേണ്ടതായിട്ടുണ്ട്.

എന്തുകൊണ്ടാണ് മേക്കപ്പ് തൊഴിലായി തെരഞ്ഞെടുക്കാന്‍ കാരണം?
ചെറുപ്പം മുതല്‍ക്കേ മറ്റുള്ളവരെ ഒരുക്കുന്നതിനോട് താല്‍പര്യം ഉണ്ടായിരുന്നു. പ്ലസ്ടു കഴിഞ്ഞ് ബ്യൂട്ടീഷന്‍ കോഴ്സ് ചെയ്യണമെന്നൊക്കെ ആയിരുന്നു ആഗ്രഹം. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ സുഹൃത്ത് പട്ടണം റഷീദ് അക്കാദമിയെ കുറിച്ചും സിനിമ മേഖലയിലെ മേക്കപ്പ് സാധ്യതകളെ കുറിച്ചും പറയുന്നത്. അന്ന് വന്ന് അന്വേഷിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം കോഴ്സിന് ചേരാനായി കഴിഞ്ഞില്ല. പിന്നീട് അടുത്തവര്‍ഷമാണ് 2014ല്‍ ഡിപ്ലോമ കോഴ്സിന് ചേരുന്നത്.

സെലിബ്രിറ്റി മേക്കോവറുകള്‍ ചെയ്തിട്ടില്ലേ?
പ്രിയങ്ക നായരെയാണ് ഞാന്‍ ആദ്യമായി മേക്കപ്പ് ചെയ്യുന്നത്. അത് 2016ലായിരുന്നു. ഇപ്പോള്‍ സ്വാസിക, ഷംന കാസിം, റിമി ടോമി, മുക്ത, സരയൂ എന്നിവര്‍ക്ക് വേണ്ടി തുടര്‍ച്ചയായി മേക്കപ്പുകള്‍ ചെയ്യുന്നുണ്ട്.

ഒരു സാധാരണക്കാരന് മേക്കപ്പ് ചെയ്യുന്നതിന് മുമ്പും ശേഷവും തോന്നിയിട്ടുള്ള കാര്യങ്ങള്‍?
മേക്കപ്പ് എന്താണെന്ന് പോലും അറിയാത്ത ആള്‍ക്കാര്‍ നമുക്ക് ചുറ്റിലുമുണ്ട്. ഒരുങ്ങുന്നതിന് പ്രത്യേകം പ്രായപരിധിയോ നിറമോ ഒന്നും ബാധകമല്ല. പണത്തിനാണ് ഈ ജോലി ചെയ്യുന്നത് എങ്കില്‍ കൂടി മേക്കോവറിന് ശേഷമുള്ള അവരുടെ മുഖം കാണുമ്പോള്‍ അവരുടെ സന്തോഷം കാണുക എന്നത് തന്നെയാണ് വലിയ കാര്യം.

ഈ മേഖലയില്‍ നേരിട്ടിട്ടുള്ള വേറിട്ട അനുഭവങ്ങള്‍?
സന്തോഷമുണ്ടാക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മനസിനെ തട്ടിയ ചില സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഒരു കുട്ടി മെസേജ് അയച്ചു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുട്ടിയാണ്. അച്ഛന്‍ മരിച്ചു പോയി. ഒരുങ്ങാന്‍ താത്പര്യം ഉണ്ട്. എല്ലാവരേയും പോലെ ഒരുങ്ങണമെന്നും അത് നിറവേറ്റാനുള്ള ആഗ്രഹവും ഉണ്ടെന്ന് പറഞ്ഞു. ആ കുട്ടിക്ക് സൗജന്യമായി, അവരുടെ സന്തോഷത്തിനായി മേക്കോവര്‍ ചെയ്ത് കൊടുത്തു.

എന്തുകൊണ്ട് സ്ത്രീമുഖങ്ങള്‍?
കൂടുതലും ഞാന്‍ സ്ത്രീകളെയാണ് മേക്കോവറുകള്‍ ചെയ്യുന്നത്. പുരുഷന്മാരെ അങ്ങനെ ചെയ്യാറില്ല. സ്ത്രീകള്‍ക്കാണല്ലോ കൂടുതലും ഒരുങ്ങുന്നതിനോടെല്ലാം താല്‍പര്യം.

ഇത്രയും കാലത്തെ അനുഭവത്തില്‍ മനസില്‍ മായാതെ കിടക്കുന്ന മുഖം?
മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ബ്രൈഡല്‍ മേക്കപ്പ് ചെയ്യുകയുണ്ടായി. ആ കുട്ടിയുടെ മുഖത്തെ ഒരു വശം മുഴുവനും കറുത്ത മറുകായിരുന്നു. മേക്കോവര്‍ ചെയ്താല്‍ നന്നായിരിക്കുമോ എന്നൊരു പേടി ആ കുട്ടിക്കുണ്ടായിരുന്നു. സെല്‍ഫ് കോണ്‍ഫിഡന്‍സും ഇല്ലായിരുന്നു. ആ കുട്ടിയെ സാധാരണ പെണ്‍കുട്ടികളെ പോലെ അണിയിച്ചൊരുക്കിയപ്പോള്‍ അന്നേരം അവര്‍ക്കുണ്ടായ സന്തോഷത്തിനും സങ്കടത്തിനും അതിരുകളില്ലായിരുന്നു. ആ കുട്ടിയുടെ മുഖമാണ് ഇന്നും ഓര്‍മയില്‍ ആദ്യം വരുന്നത്.

അതുപോലെ തന്നെ ഒരു കാന്‍സര്‍ രോഗിക്കും ഇതുപോലെ മേക്കോവര്‍ ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ കുറച്ച് നേരമെങ്കിലും സന്തോഷിക്കണം, മേക്കോവര്‍ ചെയ്ത് സാധാരണ പെണ്‍കുട്ടികളെ പോലെ ആകണമെന്ന് ചിന്തിച്ചു നടന്നിരുന്ന അവര്‍ക്ക് വേണ്ടി വിഗ് എല്ലാം സെറ്റ് ചെയ്താണ് മേക്കപ്പ് ഇട്ടത്. മരിക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെ ഒരു വേഷത്തില്‍ കാണാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നതല്ല എന്ന് അവര്‍ പറഞ്ഞപ്പോഴുണ്ടായ മനസിലെ വികാരങ്ങള്‍ അതാരേയും പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിക്കില്ല. അതിനും അപ്പുറത്താണത്.

അടുത്ത പ്രോജക്ട്?
സെല്‍ഫ് കോണ്‍ഫിഡന്‍സ് ഇല്ലാത്ത ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് വേണ്ടി അവരെ പിന്തുണക്കുന്നതിനായി ഒരു വര്‍ക്ക് ചെയ്യണമെന്നാണ് ആഗ്രഹം. അതുപോലെ ആസിഡ് അറ്റാക്ക്, മറ്റ് പല അവസ്ഥകളും നേരിടുന്നവരെ മുന്നിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനു പുറമേ 65-72 വയസിനുള്ളില്‍ ഉള്ളവരെ മേക്കോവര്‍ ചെയ്യണമെന്നും വിചാരിച്ചിട്ടുണ്ട്. അതിനുള്ള മോഡലുകളെ തെരയുകയാണ് ഞാന്‍.

****

Previous Post

IPL 2021: ബ്രാവോ സഹോദരന്‍, പന്തെറിയുന്നതിനെ ചൊല്ലി ഞങ്ങള്‍ എപ്പോഴും വഴക്കിടാറുണ്ട്: ധോണി

Next Post

അധികാരത്തിന്റെ സുഖശീതളിമയില്‍ ധാര്‍മ്മിക ബോധം മറക്കുന്നുവെന്ന് എം ടി രമേശ്; തിരിച്ചടിച്ച് കെ സുരേന്ദ്രന്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
75000-കിലോ-ഏലക്കയുടെ-ഇ-ലേലവുമായി-സ്പൈസസ്-ബോര്‍ഡ്

75000 കിലോ ഏലക്കയുടെ ഇ-ലേലവുമായി സ്പൈസസ് ബോര്‍ഡ്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.