Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘താങ്കള്‍ നിരീക്ഷണത്തിലാണ്’; മലയാളികള്‍ സി.സി.ടി.വി ശീലിക്കുമ്പോള്‍

by News Desk
September 24, 2021
in KERALA
0
‘താങ്കള്‍-നിരീക്ഷണത്തിലാണ്’;-മലയാളികള്‍-സിസിടി.വി-ശീലിക്കുമ്പോള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

By ഭദ്ര ചന്ദ്രൻ

ഓരോ വര്‍ഷം ചെല്ലുന്തോറും സി.സി.ടി.വി ക്യാമറകളുടെ ഉപയോഗം കേരളത്തില്‍ വര്‍ധിച്ച് വരികയാണെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, കേരളത്തില്‍ സെക്യൂരിറ്റി ക്യാമറകളുടെ വില്‍പന വലിയ തോതിൽ കൂടിയിട്ടുണ്ടെന്നാണ് എറണാകുളം സ്വദേശിയായ ഷഹനാദ് കെ.എം പറയുന്നത്.

ചൈനീസ് അന്താരാഷ്ട്ര സി.സി.ടി.വി ബ്രാൻഡ് ഹിക് വിഷൻ, ഇന്ത്യയിൽ നടത്തുന്ന സംയുക്ത സംരംഭം പ്രാമ ഹിക് വിഷൻ എന്ന കമ്പനിയിൽ അസിസ്റ്റന്റ് മാനേജറാണ് ഷഹനാദ്.

‘2011 മുതലാണ് ഞാന്‍ സി.സി.ടി.വി മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് ഒരു മാസത്തെ സെയില്‍ എന്ന് പറയുന്നത്, 10 ലക്ഷമായിരുന്നു. എന്നാല്‍, 2020 അസാനമായപ്പോഴേക്കും 8 കോടിയുടെ സെയില്‍ വരെ ഒരു മാസം നടക്കുന്നുണ്ട്. അതായത്, അത്രയും ഗ്രോത്ത് ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്.’- ഷഹനാദ്
സമയം പ്ലസിനോട് പറഞ്ഞു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിൽപ്പന കൊച്ചിയിലാണെന്നാണ് ഷഹനാദ് പറയുന്നത്. പിന്നെ കോഴിക്കോടും തിരുവനന്തപുരവുമാണ് സെക്യൂരിറ്റി സിസ്റ്റത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പ്രമുഖ കമ്പനികളുടെ പ്രധാന ഓഫീസുകളെല്ലാം സ്ഥിതി ചെയ്യുന്നത് കൊച്ചിയിലാണ് എന്നതിനാലാണ് അവിടെ കൂടുതല്‍ വിൽപ്പന നടക്കുന്നത്. പക്ഷേ, പല സ്ഥാപനങ്ങളും കൊച്ചിയില്‍ പ്രൊഡക്ട് വാങ്ങി മറ്റ് ജില്ലകളിലെ ബ്രാഞ്ചുകളിലേക്ക് അയക്കുന്നുമുണ്ട്.

മുൻപ് ഷോപ്പിങ് മാളുകളും ആശുപത്രികളും മാത്രം കേന്ദ്രീകരിച്ചായിരുന്നു സി.സി.ടി.വികള്‍ വാങ്ങിയിരുന്നതെങ്കില്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി ഏറ്റവും കൂടുതല്‍ ആളുകള്‍ വീടുകളിലേക്കാണ് ക്യാമറകള്‍ വാങ്ങുന്നതെന്നാണ് ഷഹനാദ് പറയുന്നത്.

വീടുകളില്‍ സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും വിദേശത്ത് നിന്ന് വന്ന് നാട്ടില്‍ സ്ഥിരതാമസമാക്കിയവരാണ് – ഷഹനാദ് പറയുന്നു. ഇതിന് കാരണം അവര്‍ ചോദിക്കുന്ന പല ബ്രാന്‍ഡുകളും വിദേശ രാജ്യങ്ങളില്‍ ഉള്ളവയായിരിക്കും. മാത്രമല്ല, ഇവരൊക്കെ ആവശ്യപ്പെടുന്നത് ഹൈക്വാളിറ്റിയും പുതിയ ടെക്‌നോളജിയും ഉള്ള ക്യാമറകളുമായിരിക്കും. ശരിക്ക് പറഞ്ഞാല്‍ സി.സി.ടി.വി മാര്‍ക്കറ്റ് തന്നെ അത്രയും അഡ്വാന്‍സ്ഡ് ആയി. ഹൈ റെസല്യൂഷനുള്ള ക്യാമറകളാണ് വീടുകളില്‍ പോലും ആളുകള്‍ സ്ഥാപിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് വരെ 2 മെഗാപിക്‌സല്‍ ആയിരുന്നു ഏറ്റവും ഉയർന്ന മോഡൽ. എന്നാല്‍, കാലക്രമേണ അത് മാറി. ഇപ്പോള്‍ ആളുകള്‍ അന്വേഷിക്കുന്നത് 8 മെഗാപിക്‌സല്‍ ക്യാമറകളാണ്. നേരത്തെ നൈറ്റ് വിഷന്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആയിരുന്നു, പക്ഷേ, ഇപ്പോള്‍ പുതിയ ടെക്‌നോളജിയില്‍ വരുന്ന ക്യാമറകളുടെ പ്രത്യേകത നൈറ്റ് വിഷനും കളറായി തന്നെ കിട്ടും എന്നതാണ്. അത്തരം ക്യാമറകളുടെ വില്‍പന തന്നെയാണ് കൂടുതലായും നടക്കുന്നത്. — ഷഹനാദ് പറയുന്നു.

*

പ്രായമായ അച്ഛനേയും അമ്മയേയും സുരക്ഷിതരാക്കുന്നതിനു വേണ്ടിയും ചിലര്‍ വീടുകളില്‍ സുരക്ഷാ ക്യാമറകള്‍ വെക്കാറുണ്ട്.

തൃശ്ശൂര്‍ സ്വദേശി ജോയ്‌സി.കെ.ജെ വീട്ടിൽ സി.സി.ടി.വി സ്ഥാപിക്കാൻ കാരണം ഇതായിരുന്നു. ജോയ്‌സിയുടെ ഭര്‍ത്താവായ ഫ്രാന്‍സിസ് ദേവസ്സി ഒരു പട്ടാളക്കാരനായിരുന്നു. എങ്കിലും ഇപ്പോള്‍ വാര്‍ധക്യ പ്രശ്‌നങ്ങള്‍ കാരണം തനിക്ക് വീടിന് സുരക്ഷയൊരുക്കാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

“ഒരു ആണും രണ്ട് പെണ്‍കുട്ടികളുമാണ് എനിക്ക് ഉള്ളത്. പെണ്‍കുട്ടികളെയെല്ലാം വിവാഹം കഴിപ്പിച്ച് അയച്ചു പിന്നെ എന്റെ മകനും ഭാര്യയും ദുബായില്‍ സ്ഥിരതാമസവുമാണ്. വീഡിയോ കോള്‍ സൗകര്യം ഉണ്ടെങ്കിലും ഇന്നത്തെ കാലത്ത് വീടുകളിലെ സുരക്ഷ എപ്പോഴും നിരീക്ഷിക്കണമെന്ന് പറഞ്ഞ് മകന്റെ നിര്‍ബന്ധം കാരണമാണ് വീട്ടില്‍ ക്യാമറ വെച്ചത്. ഇപ്പോള്‍ വീട്ടില്‍ ഏതെങ്കിലും ബന്ധുക്കള്‍ വന്നാല്‍ പോലും ഞങ്ങളോടൊപ്പം ദുബായിലുള്ള മകനും അവരെ കാണാന്‍ സാധിക്കും.” ഫ്രാന്‍സിസ് സമയം പ്ലസിനോട് പറഞ്ഞു.

മാത്രമല്ല, വീടിന് അടുത്ത് ധാരാളം കടകളുള്ളതിനാല്‍ വീട്ടിലേക്ക് ആരെങ്കിലും അതിക്രമിച്ച് കടക്കുമോയെന്ന് ഭയവും മക്കള്‍ക്കുള്ളതായി ജോയ്‌സിയും ഭര്‍ത്താവും പറഞ്ഞു.

“രണ്ടു കൊല്ലം മുമ്പ് വീട്ടില്‍ ക്യാമറ വെക്കുമ്പോള്‍ അയല്‍വാസികളൊക്കെ പറയുമായിരുന്നു പത്രാസ് കാണിക്കുകയാണെന്ന്. കാശുണ്ടെന്ന് മറ്റുള്ളവരെ അറിയിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ. അന്ന് ഞാന്‍ മകനോട് ചോദിച്ചിരുന്നു, എന്തിനാ വെറുതെ കാശ് ചെലവാക്കുന്നത് എന്ന്. പക്ഷേ, കള്ളന്മാരുടെ ശല്യം കൂടിയപ്പോള്‍ അടുത്തുള്ള വീടുകളിലും കടകളിലും വരെ ക്യാമറയായി. എനിക്ക് മനസിലായ വേറെ ഒരു കാര്യം കൂടിയുണ്ട്. എന്റെ അനുജന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് മരണപ്പെട്ടത്. അതായത്, ആദ്യത്തെ ലോക്ഡൗണ്‍ വന്ന സമയത്ത്. വിമാനമങ്ങളൊക്കെ റദ്ദാക്കിയതുകൊണ്ട് പുറം രാജ്യങ്ങളിലായിരുന്ന അവന്റെ രണ്ട് മക്കള്‍ക്കും വരാന്‍ കഴിഞ്ഞില്ല. അവന്റെ വീടിന്റെ അകത്ത് ഉണ്ടായിരുന്ന സി.സി.ടി.വി ക്യാമറകളിലൂടെയാണ് അവന്റെ മക്കള്‍ അവനെ അവസാനമായി കണ്ടത്. കണ്ണു നിറക്കുന്ന കാഴ്ചയായിരുന്നു അതെങ്കിലും ക്യാമറ ഉണ്ടായിരുന്നതിന്റ ഗുണം അന്ന് ഞാന്‍ ശരിക്കും മനസിലാക്കി. സുരക്ഷ മാത്രമല്ല, എന്റെ വീട്ടില്‍ പെട്ടെന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും ഒന്ന് സംഭവിച്ചാല്‍ അത് എന്റെ മകനറിയും എന്ന ഉറപ്പ് ഇന്നെനിക്കുണ്ട്. പ്രത്യേകിച്ച് ഞങ്ങള്‍ ഈ വയസ്സായ രണ്ട് പേരല്ലേ ഇവിടെയുള്ളൂ.’– ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു.

*

സുരക്ഷാ ഭീഷണികള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് കളമശ്ശേരി സ്വദേശിയായ അരുണ്‍ രാജ് തന്റെ വീട്ടില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചത്.

‘ഇന്നത്തെ കാലത്ത് എല്ലാ വീടുകളിലും ഇത്തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ആദ്യം സി.സി.ടി.വി സ്ഥാപിച്ചത് എന്റെ ഓഫീസിലായിരുന്നു. ഒരു ഫിനാന്‍സ് സ്ഥാപനമാണ് എന്റേത്. പണമിടപാടുള്‍ നടത്തുന്നതിനാല്‍ തന്നെ, ഓഫീസില്‍ സെക്യൂരിറ്റി ക്യാമറകള്‍ നിര്‍ബന്ധമാണ്. അതുപോലെ തന്നെ ഒട്ടും സുരക്ഷിതമല്ല എന്ന് തോന്നിയപ്പോഴാണ് പിന്നീട് വീട്ടിലും സെക്യൂരിറ്റി ക്യാമറകള്‍ വെച്ചത്. വീട്ടില്‍ എപ്പോഴും ആളുകള്‍ ഉണ്ടാകാറില്ല. ആ സമയത്ത് വഴിയിലൂടെ പോകുന്നവര്‍ പോലും വീട്ടില്‍ കയറി ചെടികള്‍ മോഷ്ടിക്കാറുണ്ടായിരുന്നു.’ — അരുണ്‍ പറഞ്ഞു.

വീട്ടിലെ കുട്ടികളെ ഓർത്തും ഭയപ്പെട്ടിരുന്നു. വീട്ടുകാര്‍ക്ക് എപ്പോഴും മക്കളെ ശ്രദ്ധിക്കാന്‍ പറ്റില്ലാലോ. അതുകൊണ്ട് തന്നെയാണ് സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കാം എന്ന് തീരുമാനിച്ചതെന്ന് അരുണ്‍ വ്യക്തമാക്കി. മാത്രമല്ല, വീട്ടില്‍ പച്ചക്കറി കൃഷി ഉള്ളതുകൊണ്ട് ആരെങ്കിലും അത് വന്ന് പറിക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ ആളെ തിരിച്ചറിയാന്‍ കൂടിയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. തങ്ങളുടെ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്നും അരുണ്‍ ചൂണ്ടിക്കാട്ടി.

‘ക്യാമറ സ്ഥാപിക്കുന്നതിന് മുമ്പ്, വീട്ടിലെ കിണറ്റില്‍ ചത്തപൂച്ചയെ ആരോ കൊണ്ടുവന്നിട്ടിരുന്നു. എന്നാല്‍, അത് ആരാണെന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. അന്ന് കിണറ് വറ്റിച്ച് വൃത്തിയാക്കേണ്ട അവസ്ഥവരെ ഉണ്ടായി. കാലവര്‍ഷം ആയിരുന്നതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് കിണറ് വൃത്തിയാക്കിയത്. നാലായിരത്തോളം രൂപയും അതിനായി ചെലവ് വന്നിരുന്നു. അതിന് ശേഷമാണ് ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധരെ മനസിലാക്കാന്‍ ഞാന്‍ ക്യാമറ വെച്ചത്. ഏകദേശം ഒന്നര വര്‍ഷത്തിന് മേലെയായി വീട്ടില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ട്, ഇതുവരെ വേറെ കുഴപ്പങ്ങളൊന്നും സംഭവിച്ചിട്ടില്ല. ധൈര്യമായി പുറത്ത് പോകുകയും വരുകയും ചെയ്യുന്നുണ്ട്.’– അദ്ദേഹം പറഞ്ഞു.

കേരളത്തിലും സുരക്ഷാ ക്യാമറകള്‍ അനിവാര്യമാകുന്നു?

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കേരളത്തിലെ പല കേസുകളിലും പോലീസ് നിര്‍ണായക തെളിവുകള്‍ സ്വീകരിച്ചത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നന്നായിരുന്നു.

അതിന് ഒരു ഉദാഹരണമാണ്, ഈ അടുത്തിടെ നടന്ന തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം. ഓണസമ്മാനമായി നഗരസഭ അംഗംങ്ങള്‍ക്ക് 10000 രൂപ നല്‍കിയെന്ന പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ആദ്യം ശേഖരിച്ചത്, നഗരസഭാ ചെയര്‍പേഴ്സന്റെ ഓഫീസിലെ സി.സി.ടി.വി ക്യാമറയിലെ ദ്യശ്യങ്ങളായിരുന്നു. മാത്രമല്ല, കേരളത്തില്‍ നടന്ന പല മോഷണ കേസുകളും തെളിയിക്കാന്‍ പോലീസ് ഈ മാര്‍ഗ്ഗം സ്വീകരിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതുപോലെ തന്നെ കേരളത്തെ വലിയ വിവാദമായിരുന്ന മരണമായിരുന്നു എറണാകുളം സ്വദേശി മിഷേല്‍ ഷാജിയുടേത്. മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍, പോലീസ് നിര്‍ണായ തെളിവുകളായി പരിഗണിച്ചിരുന്നത് സി.സി.ടി.വി ദൃശ്യങ്ങളായിരുന്നു.

കൂടാതെ, ഡോക്ടമാര്‍ക്കെതിരെയും ആശുപത്രി ജീവനക്കാര്‍ക്കെതിയുമുള്ള അധിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍, കാഷ്വാലിറ്റികളിലും ഒ.പികളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നു. മാത്രമല്ല, പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സെക്യൂരിറ്റി ക്യാമറ സംവിധാനം എയിഡ്‌പോസ്റ്റുമായി ബന്ധപ്പെടുത്തണമെന്നും എന്തെങ്കിലും അക്രമങ്ങള്‍ നടന്നാല്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

****

Previous Post

ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; സ്ത്രീത്വത്തെ അപമാനിച്ചതിന് പിസി ജോർജിനെതിരെ കേസെടുത്തു

Next Post

പ്ലസ്‌ വൺ; മുഴുവൻപേർക്കും ഉപരിപഠനത്തിന്‌ അവസരമൊരുക്കും: മന്ത്രി വി ശിവൻകുട്ടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പ്ലസ്‌-വൺ;-മുഴുവൻപേർക്കും-ഉപരിപഠനത്തിന്‌-അവസരമൊരുക്കും:-മന്ത്രി-വി-ശിവൻകുട്ടി

പ്ലസ്‌ വൺ; മുഴുവൻപേർക്കും ഉപരിപഠനത്തിന്‌ അവസരമൊരുക്കും: മന്ത്രി വി ശിവൻകുട്ടി

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.