
കാർ പാർക്കിങ്ങിൽ അന്യഗൃഹജീവികളെ കണ്ടു എന്നാണ് സാമുവലിന്റെ വിചിത്ര വാദം. ഉടനെ കൈയിലുണ്ടായ തോക്കുപയോഗിച്ച് അന്യഗൃഹജീവികളെ കൊല്ലാനാണത്രെ താൻ വെടിയുതിർത്തത്. സാമുവൽ വെടിയുതിർത്തയോടെ ഒപ്പം ഹോട്ടൽ മുറിയിലുണ്ടായ യുവതി പേടിച്ച് കുളിമുറിയിൽ കയറി ഒളിച്ചുവത്രെ. പോലീസുകാർ വരുന്നതുവരെ അവൾ കുളിമുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല.
ഹോട്ടലിന്റെ പാർക്കിംഗ് സ്ഥലത്തെ ഏതാനും കാറുകൾക്ക് നാശനഷ്ടം സംഭവിച്ചതൊഴിച്ചാൽ സാമുവലിന്റെ അന്യഗൃഹജീവി വേട്ടക്കൊണ്ട് ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. അതെ സമയം സാമുവൽ കുറ്റക്കാരനാണെന്നും രണ്ട് കൈത്തോക്കുകളും ഒരു സെമി ഓട്ടോമാറ്റിക് റൈഫിളും കൈവശം വച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
പോലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്തൽ, ക്രിമിനൽ കുഴപ്പങ്ങൾ, തോക്കും കൈവശം വയ്ക്കൽ എന്നിങ്ങനെ വിവിധ വകുപ്പുകൾ ചേർത്ത് സാമുവലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.















